മാഡ്രിഡ്: സ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ മുന്നേറ്റം തുടരുന്നു. ഹോം മത്സരത്തിൽ അത്ലറ്റിക്കോ 3-1ന് വലൻസിയയെ കീഴടക്കി. ഡിയേഗോ സിമയോണിയുടെ കുട്ടികൾ ഈ സീസണിൽ നേടുന്ന തുടർച്ചയായ ഏഴാം ജയമാണിത്. 2013-14 സീസണിൽ കിരീടം നേടിയപ്പോഴാണ് അത്ലറ്റിക്കോ ഇതിനു മുന്പ് തുടർച്ചയായി ഏഴ് ജയം സ്വന്തമാക്കിയത്.
ജാവോ ഫീലിക്സ് (23-ാം മിനിറ്റ്), ലൂയി സുവാരസ് (54-ാം മിനിറ്റ്), ആൻഗൽ കൊറെയ (72-ാം മിനിറ്റ്) എന്നിവർ അത്ലറ്റിക്കോയ്ക്കായി വലകുലുക്കി. ഈ സീസണിൽ ബാഴ്സയിൽനിന്ന് അത്ലറ്റിക്കോയിലെത്തിയ സുവാരസിന്റെ ഗോൾ നേട്ടം 15 മത്സരത്തിൽനിന്ന് 12 ആയി. 2010ൽ റയൽ മാഡ്രിഡിനായി 15 മത്സരങ്ങളിൽനിന്ന് 13 ഗോൾ സ്വന്തമാക്കിയശേഷം ലാ ലിഗയിൽ ഒരു ക്ലബ്ബിനായുള്ള മികച്ച തുടക്കമാണിത്.
മെസിയില്ലാതെ ബാഴ്സ
സൂപ്പർ താരം ലയണൽ മെസിയെ പുറത്തിരുത്തി എൽചെയ്ക്കെതിരായ എവേ പോരാട്ടത്തിനിറങ്ങിയ ബാഴ്സലോണയ്ക്ക് 2-0ന്റെ ജയം. ഫ്രെങ്കി ഡി ജോംഗ് (39-ാം മിനിറ്റ്), റിക്വി പൂച്ച് (89-ാം മിനിറ്റ്) എന്നിവർ ബാഴ്സയ്ക്കായി ഗോൾ നേടി. ലീഗിൽ 18 മത്സരങ്ങളിൽനിന്ന് 47 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഒന്നാമത്. 19 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ റയൽ മാഡ്രിഡ് (40), ബാഴ്സലോണ (37), സെവിയ്യ (36) എന്നിവയാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.
ജാവോ ഫീലിക്സ് (23-ാം മിനിറ്റ്), ലൂയി സുവാരസ് (54-ാം മിനിറ്റ്), ആൻഗൽ കൊറെയ (72-ാം മിനിറ്റ്) എന്നിവർ അത്ലറ്റിക്കോയ്ക്കായി വലകുലുക്കി. ഈ സീസണിൽ ബാഴ്സയിൽനിന്ന് അത്ലറ്റിക്കോയിലെത്തിയ സുവാരസിന്റെ ഗോൾ നേട്ടം 15 മത്സരത്തിൽനിന്ന് 12 ആയി. 2010ൽ റയൽ മാഡ്രിഡിനായി 15 മത്സരങ്ങളിൽനിന്ന് 13 ഗോൾ സ്വന്തമാക്കിയശേഷം ലാ ലിഗയിൽ ഒരു ക്ലബ്ബിനായുള്ള മികച്ച തുടക്കമാണിത്.
മെസിയില്ലാതെ ബാഴ്സ
സൂപ്പർ താരം ലയണൽ മെസിയെ പുറത്തിരുത്തി എൽചെയ്ക്കെതിരായ എവേ പോരാട്ടത്തിനിറങ്ങിയ ബാഴ്സലോണയ്ക്ക് 2-0ന്റെ ജയം. ഫ്രെങ്കി ഡി ജോംഗ് (39-ാം മിനിറ്റ്), റിക്വി പൂച്ച് (89-ാം മിനിറ്റ്) എന്നിവർ ബാഴ്സയ്ക്കായി ഗോൾ നേടി. ലീഗിൽ 18 മത്സരങ്ങളിൽനിന്ന് 47 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഒന്നാമത്. 19 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ റയൽ മാഡ്രിഡ് (40), ബാഴ്സലോണ (37), സെവിയ്യ (36) എന്നിവയാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.