ഗാലെ: ഗാലെ ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരേ ഇംഗ്ലണ്ടിനു വിജയം. ശ്രീലങ്ക ഉയർത്തിയ 164 റണ്‍സ് ലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ഡോം സിബ്ലിയുടെ (56 നോട്ടൗട്ട്) അർധസെഞ്ചുറിയാണ് ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കിയത്. 46 റണ്‍സുമായി ജോസ് ബട്ലർ പുറത്താകാതെനിന്നു. ഇതോടെ രണ്ടു മത്സര പരന്പര ഇംഗ്ലണ്ട് 2-0നു തൂത്തുവാരി.
രണ്ടാം ഇന്നിംഗ്സിൽ ലങ്കയെ വെറും 126 റണ്‍സിനു പുറത്താക്കിയാണ് ഒരു ദിവസം ബാക്കിനിൽക്കെ ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. ബെസ്, ലീച്ച് എന്നിവർ നാലു വിക്കറ്റ് വീതം വീഴ്ത്തി. 339/9 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് അഞ്ചു റണ്‍സുകൂടി ചേർക്കവെ ഓൾഒൗട്ടായി. ലങ്ക ഒന്നാം ഇന്നിംഗ്സിൽ 381 റണ്‍സ് നേടിയിരുന്നു.
ലക്ഷ്യം പിന്തുടരവെ 89/4 എന്ന നിലയിൽ തകർച്ചയെ നേരിട്ടെങ്കിലും സിബ്ലി- ബട്ലർ 75 റണ്‍സ് കൂട്ടുകെട്ടു സന്ദർശകർക്കു വിജയം സമ്മാനിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിലെ മൂന്നു വിക്കറ്റ് നേട്ടത്തോടെ ലങ്കൻ സ്പിന്നർ ലസിത് എംബുൾദെനിയയുടെ മത്സരത്തിലെ വിക്കറ്റ് നേട്ടം പത്തായി.
ശ്രീലങ്കയിൽ ഇംഗ്ലണ്ടിന്റെ തുടർച്ചയായ ആറാം വിജയമാണിത്. ഇതോടെ ഇന്ത്യക്കെതിരേ അടുത്ത മാസം ആരംഭിക്കുന്ന നാലു ടെസ്റ്റ് പരന്പരയിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാൻ ഇംഗ്ലണ്ടിനാകും.
രണ്ടാം ഇന്നിംഗ്സിൽ ലങ്കയെ വെറും 126 റണ്‍സിനു പുറത്താക്കിയാണ് ഒരു ദിവസം ബാക്കിനിൽക്കെ ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. ബെസ്, ലീച്ച് എന്നിവർ നാലു വിക്കറ്റ് വീതം വീഴ്ത്തി. 339/9 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് അഞ്ചു റണ്‍സുകൂടി ചേർക്കവെ ഓൾഒൗട്ടായി. ലങ്ക ഒന്നാം ഇന്നിംഗ്സിൽ 381 റണ്‍സ് നേടിയിരുന്നു.
ലക്ഷ്യം പിന്തുടരവെ 89/4 എന്ന നിലയിൽ തകർച്ചയെ നേരിട്ടെങ്കിലും സിബ്ലി- ബട്ലർ 75 റണ്‍സ് കൂട്ടുകെട്ടു സന്ദർശകർക്കു വിജയം സമ്മാനിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിലെ മൂന്നു വിക്കറ്റ് നേട്ടത്തോടെ ലങ്കൻ സ്പിന്നർ ലസിത് എംബുൾദെനിയയുടെ മത്സരത്തിലെ വിക്കറ്റ് നേട്ടം പത്തായി.
ശ്രീലങ്കയിൽ ഇംഗ്ലണ്ടിന്റെ തുടർച്ചയായ ആറാം വിജയമാണിത്. ഇതോടെ ഇന്ത്യക്കെതിരേ അടുത്ത മാസം ആരംഭിക്കുന്ന നാലു ടെസ്റ്റ് പരന്പരയിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാൻ ഇംഗ്ലണ്ടിനാകും.