ഒത്തുപിടിച്ചാൽ മലയും പോരും എന്നതു പഴഞ്ചൊല്ല്, ചൊല്ലുകൊണ്ടൊന്നും കാര്യമില്ലെന്നു പറയുന്നവരെ വിശ്വസിപ്പിക്കാൻ മറ്റൊരു ചൊല്ലുണ്ട്, പഴഞ്ചൊല്ലിൽ പതിരില്ല... ആ പതിരില്ലായ്മയാണ് ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകത്തിനു മുന്നിൽ കാണിച്ചു നൽകിയത്. സൂപ്പർ താരം വിരാട് കോഹ്ലി അടക്കമുള്ള മഹാഭൂരിപക്ഷം മുൻനിരക്കാരുടെ അഭാവത്തിലും ഇന്ത്യ ബ്രിസ്ബെയ്നിലെ ഗാബ മൈതാനത്തുൾപ്പെടെ ചരിത്രം സൃഷ്ടിച്ചു മടങ്ങി.
ഒത്തുപിടിച്ചാൽ ഗാബയിൽ ഓസ്ട്രേലിയയും വീഴുമെന്നു പരിചയസന്പത്തില്ലാത്ത ഇന്ത്യൻ സംഘം കാണിച്ചു. അസാധ്യമായതു സാധ്യമാക്കിയതിന്റെ സ്വപ്നക്കൊട്ടാരത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ ഹോം സീരീസാണ് ടീം ഇന്ത്യയുടെ അടുത്ത കടന്പ. കോഹ്ലി അടക്കമുള്ള മുൻനിരക്കാർക്ക് ഇംഗ്ലണ്ടിനെതിരായ പരന്പര തൂത്തുവാരേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മറിച്ചു സംഭവിച്ചാൽ അത്, മുൻനിരക്കാരില്ലാതെ ഓസ്ട്രേലിയയിൽ വെന്നിക്കൊടി പറിച്ച യുവാക്കളോടുള്ള അനീതിയാകും, ക്യാപ്റ്റനെയും ഫോമില്ലാത്ത മുൻനിരക്കാരെയും മാറ്റണമെന്ന കൊട്ടാര വിപ്ലവത്തിലേക്കും കാര്യങ്ങളെത്തിച്ചേക്കും.
ഓസ്ട്രേലിയൻ പരന്പര ജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ പോയിന്റ് ശരാശരിയിൽ ഇന്ത്യ ഒന്നാമതാണ്. ജൂണിൽ ലോഡ്സിൽ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനുള്ള സാധ്യത ഇന്ത്യ സജീവമാക്കി. പോയിന്റ് ശരാശരിയിൽ മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകൾക്കാണു ഫൈനൽ യോഗ്യത. ഫൈനൽ ടിക്കറ്റിനായി പോരാടുന്ന ടീമുകളും അവരുടെ സാധ്യതകളെയും കുറിച്ച്...
കളി ഇങ്ങനാണ്...
ഐസിസി ഫുൾ മെംബർഷിപ്പുള്ള 12 ടീമുകളിൽ ഒന്പത് ടീമുകളാണു ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോരാട്ട രംഗത്തുള്ളത്. ഓരോ ടീമും ആറ് ടീമുകൾക്കെതിരേ കളിക്കും. അതിൽ മൂന്നു വീതം ഹോം, എവേ സീരീസുകളാണുള്ളത്. ഓരോ പരന്പരയിലും രണ്ട് മുതൽ അഞ്ച് വരെ ടെസ്റ്റുകൾ ഉണ്ടാകും. ആറ് പരന്പര കളിച്ചാലും ഓരോ ടീമുകളും പങ്കെടുക്കുന്ന ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കും. ഓരോ പരന്പരയിലും 120 പോയിന്റാണുള്ളത്. പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവയ്ക്കെതിരേ ഇന്ത്യക്കു പരന്പര ഇല്ല.
കോവിഡിനെത്തുടർന്ന് ചില പരന്പരകൾ നടക്കാതിരുന്നതോടെ പോയിന്റിനു പകരം പോയിന്റ് ശതമാനം കണക്കാക്കാൻ തുടങ്ങി.
ഇന്ത്യ
ശേഷിക്കുന്നത്: ഇംഗ്ലണ്ടിനെതിരായ നാല് മത്സര ഹോം സീരീസ്
ഫെബ്രുവരി അഞ്ച് മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാല് മത്സര ടെസ്റ്റ് പരന്പര മാത്രമാണ് ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇനി ശേഷിക്കുന്നത്. ചുരുങ്ങിയത് രണ്ടു ജയത്തിന്റെ വ്യത്യാസത്തിൽ ഇന്ത്യക്കു പരന്പര നേടാൻ സാധിച്ചാൽ ഫൈനലിൽ പ്രവേശിക്കാം. ഇംഗ്ലണ്ട് ഒരു മത്സരം ജയിച്ചാൽ ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും ഇന്ത്യക്ക് ജയം അനിവാര്യം. 4-0, 3-0, 3-1, 2-0 എന്നിങ്ങനെ ഏത് മാർജിനിൽ പരന്പര സ്വന്തമാക്കിയാലും ഇന്ത്യക്ക് സാധ്യതയുണ്ട്. മറിച്ച് എന്തു സംഭവിച്ചാലും മറ്റു ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചേ ഇന്ത്യക്കു ഫൈനൽ പ്രവേശനം സാധ്യമാകൂ.
ന്യൂസിലൻഡ്
പരന്പരകൾ ഒന്നുംനിലവിൽ ശേഷിക്കുന്നില്ല
പോയിന്റ് ശരാശരിയിൽ 70.0 ഉള്ള ന്യൂസിലൻഡിന് ഇനി പരന്പരകൾ ഒന്നും ശേഷിക്കുന്നില്ല. ഇന്ത്യക്കു പിന്നിൽ നിലവിൽ രണ്ടാം സ്ഥാനത്താണു കിവീസ്. ബംഗ്ലാദേശിനെതിരായ ന്യൂസിലൻഡിന്റെ ഹോം സീരീസ് കോവിഡ് മഹാമാരിയെത്തുടർന്നു നടന്നിട്ടില്ല. പരന്പര നടക്കുമോ എന്നതു സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. ചുരുക്കത്തിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവയുടെ മത്സര ഫലങ്ങളുടെ അടിസ്ഥാനത്തിലാണു കിവികളുടെ ഫൈനൽ സാധ്യത.
പാക്കിസ്ഥാനെതിരായ രണ്ടു മത്സര ഹോം സീരീസ് ആയിരുന്നു ന്യൂസിലൻഡിന്റെ അവസാന പോരാട്ടം. പരന്പര 2-0ന് കിവീസ് സ്വന്തമാക്കി.
ഓസ്ട്രേലിയ
ശേഷിക്കുന്നത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര എവേ സീരീസ്
ഇന്ത്യക്കെതിരായ ബ്രിസ്ബെയ്ൻ ടെസ്റ്റിലെ പരാജയം ഏറ്റവും ക്ഷീണം ചെയ്തത് ഓസ്ട്രേലിയയ്ക്കാണ്. പരന്പര 2-1ന് നഷ്ടപ്പെട്ടതിനു പിന്നാലെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്കും ഓസ്ട്രേലിയ പതിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സര പരന്പര മാത്രമാണ് ഓസ്ട്രേലിയയ്ക്ക് ഇനി ശേഷിക്കുന്നത്. മത്സരതീയതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയിൽ പരന്പര നടക്കുമെന്നാണു സൂചന.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ തോൽവി ഒഴിവാക്കുകയും 2-0ന് എങ്കിലും പരന്പര നേടുകയും ചെയ്താലേ ഓസ്ട്രേലിയയ്ക്കു ഫൈനലിലെത്താൻ സാധിക്കൂ. പരന്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയാൽ ഓസ്ട്രേലിയയുടെ ഫൈനൽ സ്വപ്നം പൂവണിയില്ല.
ഇംഗ്ലണ്ട്
ശേഷിക്കുന്നത്: ഇന്ത്യക്കെതിരായ നാല് മത്സര എവേ സീരീസ്
ഇംഗ്ലണ്ട് നിലവിൽ ശ്രീലങ്കൻ പര്യടനത്തിലാണ്. രണ്ട് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു. രണ്ടാം മത്സരം ഗാലെയിൽ പുരോഗമിക്കുന്നു. ഫെബ്രുവരി അഞ്ച് മുതൽ ഇന്ത്യയിൽ നാല് മത്സര ടെസ്റ്റ് പരന്പരയ്ക്ക് ഇംഗ്ലണ്ട് ഇറങ്ങും. ലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഉൾപ്പെടെ ശേഷിക്കുന്ന എല്ലാ മത്സരത്തിലും ജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിനു ഫൈനൽ സാധ്യതയുള്ളൂ. ഇന്ത്യക്കെതിരേ 4-0, 3-0 വിജയവും അനിവാര്യം.
ദക്ഷിണാഫ്രിക്ക
ശേഷിക്കുന്നത്:
പാക്കിസ്ഥാനെതിരേ എവേ, ഓസീസിനെതിരേ ഹോം സീരീസ്
രണ്ട് പരന്പര ഉറപ്പായും ശേഷിക്കുന്ന ടീമാണു ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാനെതിരേ രണ്ട് മത്സര എവേ പോരാട്ടത്തിലെ ആദ്യ ടെസ്റ്റ് നാളെ മുതൽ കറാച്ചിയിൽ ആരംഭിക്കും. ഫെബ്രുവരിയിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തും. ഓസീസ് പര്യടനത്തിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ രണ്ട് പരന്പരകളും തൂത്തുവാരുന്നതിനൊപ്പം ഇംഗ്ലണ്ടിന്റെ ലങ്ക, ഇന്ത്യ പര്യടനങ്ങളുടെ ഫലത്തെയും ആശ്രയിച്ചാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനൽ സ്വപ്നം.
ഐസിസി ലീഗ് ടേബിൾ
ടീം, സീരീസ്, മത്സരം, ജയം, പോയിന്റ് ശതമാനം
ഇന്ത്യ 5 13 9 71.7
ന്യൂസിലൻഡ് 5 11 7 70.0
ഓസ്ട്രേലിയ 4 14 8 69.2
ഇംഗ്ലണ്ട് 5* 16 9 65.2
ദക്ഷിണാഫ്രിക്ക 3 9 3 40.0
പാക്കിസ്ഥാൻ 4.5 10 2 30.7
ശ്രീലങ്ക 4* 7 1 19.0
വെസ്റ്റ് ഇൻഡീസ് 3 7 1 11.1
ബംഗ്ലാദേശ് 1.5 3 0 00.0
അനീഷ് ആലക്കോട്
ഒത്തുപിടിച്ചാൽ ഗാബയിൽ ഓസ്ട്രേലിയയും വീഴുമെന്നു പരിചയസന്പത്തില്ലാത്ത ഇന്ത്യൻ സംഘം കാണിച്ചു. അസാധ്യമായതു സാധ്യമാക്കിയതിന്റെ സ്വപ്നക്കൊട്ടാരത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ ഹോം സീരീസാണ് ടീം ഇന്ത്യയുടെ അടുത്ത കടന്പ. കോഹ്ലി അടക്കമുള്ള മുൻനിരക്കാർക്ക് ഇംഗ്ലണ്ടിനെതിരായ പരന്പര തൂത്തുവാരേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മറിച്ചു സംഭവിച്ചാൽ അത്, മുൻനിരക്കാരില്ലാതെ ഓസ്ട്രേലിയയിൽ വെന്നിക്കൊടി പറിച്ച യുവാക്കളോടുള്ള അനീതിയാകും, ക്യാപ്റ്റനെയും ഫോമില്ലാത്ത മുൻനിരക്കാരെയും മാറ്റണമെന്ന കൊട്ടാര വിപ്ലവത്തിലേക്കും കാര്യങ്ങളെത്തിച്ചേക്കും.
ഓസ്ട്രേലിയൻ പരന്പര ജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ പോയിന്റ് ശരാശരിയിൽ ഇന്ത്യ ഒന്നാമതാണ്. ജൂണിൽ ലോഡ്സിൽ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനുള്ള സാധ്യത ഇന്ത്യ സജീവമാക്കി. പോയിന്റ് ശരാശരിയിൽ മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകൾക്കാണു ഫൈനൽ യോഗ്യത. ഫൈനൽ ടിക്കറ്റിനായി പോരാടുന്ന ടീമുകളും അവരുടെ സാധ്യതകളെയും കുറിച്ച്...
കളി ഇങ്ങനാണ്...
ഐസിസി ഫുൾ മെംബർഷിപ്പുള്ള 12 ടീമുകളിൽ ഒന്പത് ടീമുകളാണു ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോരാട്ട രംഗത്തുള്ളത്. ഓരോ ടീമും ആറ് ടീമുകൾക്കെതിരേ കളിക്കും. അതിൽ മൂന്നു വീതം ഹോം, എവേ സീരീസുകളാണുള്ളത്. ഓരോ പരന്പരയിലും രണ്ട് മുതൽ അഞ്ച് വരെ ടെസ്റ്റുകൾ ഉണ്ടാകും. ആറ് പരന്പര കളിച്ചാലും ഓരോ ടീമുകളും പങ്കെടുക്കുന്ന ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കും. ഓരോ പരന്പരയിലും 120 പോയിന്റാണുള്ളത്. പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവയ്ക്കെതിരേ ഇന്ത്യക്കു പരന്പര ഇല്ല.
കോവിഡിനെത്തുടർന്ന് ചില പരന്പരകൾ നടക്കാതിരുന്നതോടെ പോയിന്റിനു പകരം പോയിന്റ് ശതമാനം കണക്കാക്കാൻ തുടങ്ങി.
ഇന്ത്യ
ശേഷിക്കുന്നത്: ഇംഗ്ലണ്ടിനെതിരായ നാല് മത്സര ഹോം സീരീസ്
ഫെബ്രുവരി അഞ്ച് മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാല് മത്സര ടെസ്റ്റ് പരന്പര മാത്രമാണ് ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇനി ശേഷിക്കുന്നത്. ചുരുങ്ങിയത് രണ്ടു ജയത്തിന്റെ വ്യത്യാസത്തിൽ ഇന്ത്യക്കു പരന്പര നേടാൻ സാധിച്ചാൽ ഫൈനലിൽ പ്രവേശിക്കാം. ഇംഗ്ലണ്ട് ഒരു മത്സരം ജയിച്ചാൽ ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും ഇന്ത്യക്ക് ജയം അനിവാര്യം. 4-0, 3-0, 3-1, 2-0 എന്നിങ്ങനെ ഏത് മാർജിനിൽ പരന്പര സ്വന്തമാക്കിയാലും ഇന്ത്യക്ക് സാധ്യതയുണ്ട്. മറിച്ച് എന്തു സംഭവിച്ചാലും മറ്റു ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചേ ഇന്ത്യക്കു ഫൈനൽ പ്രവേശനം സാധ്യമാകൂ.
ന്യൂസിലൻഡ്
പരന്പരകൾ ഒന്നുംനിലവിൽ ശേഷിക്കുന്നില്ല
പോയിന്റ് ശരാശരിയിൽ 70.0 ഉള്ള ന്യൂസിലൻഡിന് ഇനി പരന്പരകൾ ഒന്നും ശേഷിക്കുന്നില്ല. ഇന്ത്യക്കു പിന്നിൽ നിലവിൽ രണ്ടാം സ്ഥാനത്താണു കിവീസ്. ബംഗ്ലാദേശിനെതിരായ ന്യൂസിലൻഡിന്റെ ഹോം സീരീസ് കോവിഡ് മഹാമാരിയെത്തുടർന്നു നടന്നിട്ടില്ല. പരന്പര നടക്കുമോ എന്നതു സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. ചുരുക്കത്തിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവയുടെ മത്സര ഫലങ്ങളുടെ അടിസ്ഥാനത്തിലാണു കിവികളുടെ ഫൈനൽ സാധ്യത.
പാക്കിസ്ഥാനെതിരായ രണ്ടു മത്സര ഹോം സീരീസ് ആയിരുന്നു ന്യൂസിലൻഡിന്റെ അവസാന പോരാട്ടം. പരന്പര 2-0ന് കിവീസ് സ്വന്തമാക്കി.
ഓസ്ട്രേലിയ
ശേഷിക്കുന്നത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര എവേ സീരീസ്
ഇന്ത്യക്കെതിരായ ബ്രിസ്ബെയ്ൻ ടെസ്റ്റിലെ പരാജയം ഏറ്റവും ക്ഷീണം ചെയ്തത് ഓസ്ട്രേലിയയ്ക്കാണ്. പരന്പര 2-1ന് നഷ്ടപ്പെട്ടതിനു പിന്നാലെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്കും ഓസ്ട്രേലിയ പതിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സര പരന്പര മാത്രമാണ് ഓസ്ട്രേലിയയ്ക്ക് ഇനി ശേഷിക്കുന്നത്. മത്സരതീയതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയിൽ പരന്പര നടക്കുമെന്നാണു സൂചന.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ തോൽവി ഒഴിവാക്കുകയും 2-0ന് എങ്കിലും പരന്പര നേടുകയും ചെയ്താലേ ഓസ്ട്രേലിയയ്ക്കു ഫൈനലിലെത്താൻ സാധിക്കൂ. പരന്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയാൽ ഓസ്ട്രേലിയയുടെ ഫൈനൽ സ്വപ്നം പൂവണിയില്ല.
ഇംഗ്ലണ്ട്
ശേഷിക്കുന്നത്: ഇന്ത്യക്കെതിരായ നാല് മത്സര എവേ സീരീസ്
ഇംഗ്ലണ്ട് നിലവിൽ ശ്രീലങ്കൻ പര്യടനത്തിലാണ്. രണ്ട് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു. രണ്ടാം മത്സരം ഗാലെയിൽ പുരോഗമിക്കുന്നു. ഫെബ്രുവരി അഞ്ച് മുതൽ ഇന്ത്യയിൽ നാല് മത്സര ടെസ്റ്റ് പരന്പരയ്ക്ക് ഇംഗ്ലണ്ട് ഇറങ്ങും. ലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഉൾപ്പെടെ ശേഷിക്കുന്ന എല്ലാ മത്സരത്തിലും ജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിനു ഫൈനൽ സാധ്യതയുള്ളൂ. ഇന്ത്യക്കെതിരേ 4-0, 3-0 വിജയവും അനിവാര്യം.
ദക്ഷിണാഫ്രിക്ക
ശേഷിക്കുന്നത്:
പാക്കിസ്ഥാനെതിരേ എവേ, ഓസീസിനെതിരേ ഹോം സീരീസ്
രണ്ട് പരന്പര ഉറപ്പായും ശേഷിക്കുന്ന ടീമാണു ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാനെതിരേ രണ്ട് മത്സര എവേ പോരാട്ടത്തിലെ ആദ്യ ടെസ്റ്റ് നാളെ മുതൽ കറാച്ചിയിൽ ആരംഭിക്കും. ഫെബ്രുവരിയിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തും. ഓസീസ് പര്യടനത്തിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ രണ്ട് പരന്പരകളും തൂത്തുവാരുന്നതിനൊപ്പം ഇംഗ്ലണ്ടിന്റെ ലങ്ക, ഇന്ത്യ പര്യടനങ്ങളുടെ ഫലത്തെയും ആശ്രയിച്ചാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനൽ സ്വപ്നം.
ഐസിസി ലീഗ് ടേബിൾ
ടീം, സീരീസ്, മത്സരം, ജയം, പോയിന്റ് ശതമാനം
ഇന്ത്യ 5 13 9 71.7
ന്യൂസിലൻഡ് 5 11 7 70.0
ഓസ്ട്രേലിയ 4 14 8 69.2
ഇംഗ്ലണ്ട് 5* 16 9 65.2
ദക്ഷിണാഫ്രിക്ക 3 9 3 40.0
പാക്കിസ്ഥാൻ 4.5 10 2 30.7
ശ്രീലങ്ക 4* 7 1 19.0
വെസ്റ്റ് ഇൻഡീസ് 3 7 1 11.1
ബംഗ്ലാദേശ് 1.5 3 0 00.0
അനീഷ് ആലക്കോട്