മാഡ്രിഡ്: പരിക്കിൽനിന്നു മോചിതനായി തിരിച്ചെത്തിയ ഏദൻ ഹസാർഡ് തിളങ്ങിയ ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡിനു തകർപ്പൻ ജയം. അലാവസിനെ ഒന്നിനെതിരേ നാലു ഗോളുകൾക്കാണു റയൽ പരാജയപ്പെടുത്തിയത്.
ഹസാർഡ് ഒരു ഗോളടിക്കുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു. ഒന്നര വർഷം മുന്പു ക്ലബ്ബിനൊപ്പം ചേർന്നശേഷം ലീഗിൽ ഹസാർഡ് നേടുന്ന മൂന്നാമത്തെ ഗോൾ മാത്രമാണിത്. കരിം ബെൻസേമ (41, 70) റയലിനു വേണ്ടി രണ്ടു ഗോളുകൾ നേടി. കാസിമെറോ(15)യാണ് മറ്റൊരു ഗോൾനേട്ടക്കാരൻ.
പരിശീലകൻ സിനദീൻ സിദാൻ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അസിസ്റ്റന്റ് ഡേവിഡ് ബെറ്റോണിയുടെ കീഴിലാണു ടീം ഇറങ്ങിയത്.
ഹസാർഡ് ഒരു ഗോളടിക്കുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു. ഒന്നര വർഷം മുന്പു ക്ലബ്ബിനൊപ്പം ചേർന്നശേഷം ലീഗിൽ ഹസാർഡ് നേടുന്ന മൂന്നാമത്തെ ഗോൾ മാത്രമാണിത്. കരിം ബെൻസേമ (41, 70) റയലിനു വേണ്ടി രണ്ടു ഗോളുകൾ നേടി. കാസിമെറോ(15)യാണ് മറ്റൊരു ഗോൾനേട്ടക്കാരൻ.
പരിശീലകൻ സിനദീൻ സിദാൻ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അസിസ്റ്റന്റ് ഡേവിഡ് ബെറ്റോണിയുടെ കീഴിലാണു ടീം ഇറങ്ങിയത്.