ഗാലെ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ പേസ് ബൗളർ ജയിംസ് ആൻഡേഴ്സ്ണ് 40 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ഇതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അഞ്ചോ അതിൽ അധികമോ വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായം കൂടിയ പേസർ എന്ന റിക്കാർഡ് മുപ്പത്തെട്ടുകാരനായ ആൻഡേഴ്സണ് സ്വന്തമാക്കി.
ന്യൂസിലൻഡിന്റെ റിച്ചാർഡ് ഹാഡ്ലിയുടെ (37-ാം വയസിൽ) പേരിലായിരുന്നു റിക്കാർഡ്. ആൻഡേഴ്സന്റെ 30-ാമത് അഞ്ചോ അതിലധികമോ വിക്കറ്റ് പ്രകടനമാണിത്. ഓസ്ട്രേലിയയുടെ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെയും (29 തവണ) ആൻഡേഴ്സണ് മറികടന്നു.
ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 381ൽ അവസാനിച്ചു. എയ്ഞ്ചലോ മാത്യൂസ് (115), നിരോഷൻ ഡിക്വെല്ല (92), ദിനേശ് ചണ്ഡിമൽ (52), ദിൽറുവാൻ പെരേര (67) എന്നിവർ ലങ്കയ്ക്കായി തിളങ്ങി. ഇംഗ്ലണ്ടിനായി ഡോം ബെസ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് രണ്ടാംദിനം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 98 റണ്‍സ് എടുത്തിട്ടുണ്ട്.
ന്യൂസിലൻഡിന്റെ റിച്ചാർഡ് ഹാഡ്ലിയുടെ (37-ാം വയസിൽ) പേരിലായിരുന്നു റിക്കാർഡ്. ആൻഡേഴ്സന്റെ 30-ാമത് അഞ്ചോ അതിലധികമോ വിക്കറ്റ് പ്രകടനമാണിത്. ഓസ്ട്രേലിയയുടെ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെയും (29 തവണ) ആൻഡേഴ്സണ് മറികടന്നു.
ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 381ൽ അവസാനിച്ചു. എയ്ഞ്ചലോ മാത്യൂസ് (115), നിരോഷൻ ഡിക്വെല്ല (92), ദിനേശ് ചണ്ഡിമൽ (52), ദിൽറുവാൻ പെരേര (67) എന്നിവർ ലങ്കയ്ക്കായി തിളങ്ങി. ഇംഗ്ലണ്ടിനായി ഡോം ബെസ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് രണ്ടാംദിനം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 98 റണ്‍സ് എടുത്തിട്ടുണ്ട്.