മിർപുർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നു മത്സര ഏകദിന പരന്പര 2-0ന് ബംഗ്ലാദേശ് സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ മെഹിദി ഹസന്റെ ബൗളിംഗ് മികവിൽ ഏഴു വിക്കറ്റിന് ആതിഥേയർ ജയിച്ചു.
തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗിൽ പരാജയപ്പെട്ട വെസ്റ്റ് ഇൻഡീസ് 43.4 ഓവറിൽ വെറും 148 റണ്‍സിനു പുറത്തായി. 71/7 എന്ന നിലയിൽ തകർന്ന സന്ദർശകരെ എട്ടാം നന്പറിൽ ഇറങ്ങിയ റോവ്മൻ പവലാണു മൂന്നക്കം കടത്തിയത്. പവൽ 66 പന്തിൽനിന്നു 41 റണ്‍സ് നേടി. ബംഗ്ലാദേശിനായി മെഹിദി ഹസൻ 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി. മുസ്താഫിസുർ റഹ്മാൻ, ഷാക്കിബ് അൽ ഹസൻ എന്നിവർ രണ്ടു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിൽ ആതിഥേയർ തുടക്കത്തിൽ നേരിയ തകർച്ച നേരിട്ടെങ്കിലും തമിം ഇഖ്ബാൽ പിടിച്ചുനിന്നതോടെ വിജയവഴിയിൽ തിരിച്ചെത്തി. 33.2 ഓവറിലാണ് ബംഗ്ലാദേശ് ലക്ഷ്യംകണ്ടത്. തമിം ഇഖ്ബാൽ 76 പന്തിൽ 50 റണ്‍സ് നേടി.
തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗിൽ പരാജയപ്പെട്ട വെസ്റ്റ് ഇൻഡീസ് 43.4 ഓവറിൽ വെറും 148 റണ്‍സിനു പുറത്തായി. 71/7 എന്ന നിലയിൽ തകർന്ന സന്ദർശകരെ എട്ടാം നന്പറിൽ ഇറങ്ങിയ റോവ്മൻ പവലാണു മൂന്നക്കം കടത്തിയത്. പവൽ 66 പന്തിൽനിന്നു 41 റണ്‍സ് നേടി. ബംഗ്ലാദേശിനായി മെഹിദി ഹസൻ 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി. മുസ്താഫിസുർ റഹ്മാൻ, ഷാക്കിബ് അൽ ഹസൻ എന്നിവർ രണ്ടു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിൽ ആതിഥേയർ തുടക്കത്തിൽ നേരിയ തകർച്ച നേരിട്ടെങ്കിലും തമിം ഇഖ്ബാൽ പിടിച്ചുനിന്നതോടെ വിജയവഴിയിൽ തിരിച്ചെത്തി. 33.2 ഓവറിലാണ് ബംഗ്ലാദേശ് ലക്ഷ്യംകണ്ടത്. തമിം ഇഖ്ബാൽ 76 പന്തിൽ 50 റണ്‍സ് നേടി.