ഇന്ധനവില തുടർച്ചയായി വർധിച്ചിട്ടും കേന്ദ്രസർക്കാർ അനങ്ങുന്നില്ല.
രാഷ്ട്രീയപാർട്ടികളാകട്ടെ ഇങ്ങനെയൊരു വിഷയം അറിഞ്ഞ മട്ടുമില്ല.
നിസാരകാര്യങ്ങൾക്കുപോലും പ്രതികരിക്കാനിറങ്ങി വാർത്തയിൽ
ഇടംനേടാൻ ശ്രമിക്കുന്ന മറ്റു സംഘടനകളെയും കാണാനില്ല.
ഇന്ത്യയിലെ ഇന്ധനവില സർവനിയന്ത്രണങ്ങളും വിട്ടു കുതിക്കുകയാണ്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 85.81 രൂപയും ഡീസലിന് 79.96 രൂപയും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോൾവില 90 രൂപ കടന്നു. ഈ കുതിപ്പു തുടർന്നാൽ ഏതാനും ദിവസത്തിനുള്ളിൽത്തന്നെ അതു 100 രൂപയിലെത്തും. കേന്ദ്ര സർക്കാർ ഇതുമൊരു നേട്ടമായി അവകാശപ്പെടുമോ ആവോ? കോവിഡ് പ്രതിസന്ധിയിൽ പണമില്ലാതെ വലയുന്ന ജനത്തിന്റെ നടുവൊടിച്ചാണ് ഇന്ധനവില സർവകാല റിക്കാർഡിൽ എത്തിയിരിക്കുന്നത്. വാഹന ഉടമകളെയല്ലേ പെട്രോൾ, ഡീസൽ വിലവർധന ബാധിക്കൂ എന്നൊരു ചോദ്യം ഉയർന്നേക്കാം. കേരളത്തിൽ ഇരുചക്രവാഹനക്കാരും ചെറിയ കാറുള്ളവരുമൊക്കെ തീർത്തും സാധാരണക്കാരുടെ ഗണത്തിൽ പെടുന്നവരാണ്. പോരെങ്കിൽ പാചകവാതകവിലയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞമാസം എൽപിജി വില ഒറ്റയടിക്ക് സിലിണ്ടറിന് 50 രൂപ കൂട്ടി. ക്ലിപ്തവരുമാനമില്ലാത്ത സാധാരണക്കാരുടെയെല്ലാം മടിശീല ശോഷിച്ചുവരുന്പോഴാണു സർക്കാർ ഇത്തരം ‘സമ്മാനപ്പൊതികൾ’ നീട്ടുന്നതെന്ന് എടുത്തുപറയേണ്ടതുണ്ട്.
ഇന്ധനവില തുടർച്ചയായി വർധിച്ചിട്ടും കേന്ദ്രസർക്കാർ അനങ്ങുന്നില്ല. രാഷ്ട്രീയപാർട്ടികളാകട്ടെ ഇങ്ങനെയൊരു വിഷയം അറിഞ്ഞ മട്ടുമില്ല. നിസാരകാര്യങ്ങൾക്കുപോലും പ്രതികരിക്കാനിറങ്ങി വാർത്തയിൽ ഇടംനേടാൻ ശ്രമിക്കുന്ന മറ്റു സംഘടനകളെയും കാണാനില്ല. അന്താരാഷ്ട്രവിപണിയിൽ എണ്ണവില കൂടി, ഇവിടെ വില നിർണയിക്കുന്നത് എണ്ണക്കന്പനികളാണ്, സർക്കാരിനതിൽ റോളൊന്നുമില്ല എന്നൊക്കെ പറഞ്ഞു കൈയൊഴിയുകയാണു കേന്ദ്രസർക്കാരും ന്യായീകരണക്കാരും. വാസ്തവത്തിൽ എണ്ണവില വർധനയുടെ മറവിൽ വലിയ കൊള്ളയടിയാണു സർക്കാരും സ്വകാര്യ എണ്ണക്കന്പനികളും ചേർന്നുനടത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില അല്പമൊന്നുയർന്നാൽ അതിന്റെ പേരുപറഞ്ഞ് ഇവിടെ പെട്രോൾ, ഡീസൽ വില കൂട്ടും. അതേസമയം വില കുറഞ്ഞാൽ അതിന് ആനുപാതികമായി ഇവിടെ വില കുറയ്ക്കുകയുമില്ല. കുറച്ചാൽ സർക്കാരിന്റെ വരുമാനവും സ്വകാര്യ എണ്ണക്കന്പനികളുടെ ലാഭവും കുറയുമല്ലോ. അതുകൊണ്ടു നികുതികൂട്ടി പെട്രോൾ, ഡീസൽവില കുറയാതെ നോക്കും. ജനങ്ങളെക്കാൾ സർക്കാരിനു വേണ്ടപ്പെട്ടവർ അംബാനിയെപ്പോലുള്ള സ്വകാര്യ എണ്ണമുതലാളിമാരാണ്. അവരുടെ ലാഭം കുറയാൻ പാടില്ല.
ലോകത്ത് ഏറ്റവും കൂടിയ വിലയ്ക്കു പെട്രോളും ഡീസലും വിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെ പെട്രോൾ ലിറ്ററിനു 90 രൂപ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്പോൾ എണ്ണ ശുദ്ധീകരണശാലയിൽനിന്നു പുറത്തുവരുമ്പോൾ അതിന് 30 രൂപയിൽ താഴെയേ യഥാർഥത്തിൽ വിലവരുന്നുള്ളു. ബാക്കി 60 രൂപയും നികുതിയാണ്. രാജ്യത്തു പെട്രോളിന് 69 ശതമാനവും ഡീസലിന് 60 ശതമാനവുമാണു നികുതി ഈടാക്കുന്നത്. ലിറ്ററിനു 40 രൂപയ്ക്കു പെട്രോൾ വിറ്റാലും സർക്കാരിനു ന്യായമായ നികുതിവിഹിതം കിട്ടും. എന്നിട്ടും നിസഹായരായ പൊതുജനത്തെ പിഴിഞ്ഞ് ഊറ്റിയെടുക്കുകയാണ്. പക്ഷേ, പൊതുജനവും പ്രതികരിക്കുന്നില്ല. യുപിഎ ഭരണകാലത്ത് ഇന്ധനവില അൽപമൊന്നുകൂടിയാൽ ഇവിടെ എന്തെല്ലാം സമരകോലാഹലങ്ങളാണ് അരങ്ങേറിയിരുന്നത്! ഇപ്പോൾ വില കൂടിയെന്നു പറയാൻപോലും ആരുമില്ല! ആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡോയിലിന്റെ 84 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ട് അന്താരാഷ്ട്ര എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾ നമ്മളെയും ബാധിക്കുമെന്നതു നേരാണ്. എന്നാൽ, അന്താരാഷ്ട്രവില കൂടിയതുകൊണ്ടാണ് ഇപ്പോഴത്തെ റിക്കാർഡ് വിലക്കയറ്റം എന്ന വാദത്തിൽ കഴന്പൊന്നുമില്ല. ബ്രെന്റ് ഇനം ക്രൂഡോയിലിന്റെ വില ഇന്നലെ ബാരലിന് 55.98 ഡോളറായിരുന്നു. ഇന്ത്യയിൽ ഇപ്പോൾ പെട്രോൾ വിൽക്കുന്നതു ലിറ്ററിനു ശരാശരി 90 രൂപയ്ക്കും. 2019-ൽ 56.99 ഡോളറും 2018-ൽ 65.23 ഡോളറുമായിരുന്നു ബ്രെന്റ് ക്രൂഡോയിലിന്റെ ശരാശരി അന്താരാഷ്ട്രവില. അന്നു പെട്രോൾവില ഇവിടെ ലിറ്ററിന് 80 രൂപയിൽ താഴെയായിരുന്നു എന്നതും ഓർക്കണം.
സർക്കാർ വിചാരിച്ചാൽ സാധാരണക്കാരനു താങ്ങാനാവുന്ന വിലയ്ക്കു പെട്രോളും ഡീസലും വിൽക്കാൻ കഴിയും. പക്ഷേ, വിചാരിക്കണമെന്നു മാത്രം. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 115 ഡോളർ ആയിരുന്ന 2008 ഒക്ടോബറിൽ ഇന്ത്യയിൽ പെട്രോൾ വിറ്റത് ലിറ്ററിന് 50.65 രൂപയ്ക്കും ഡീസൽ 34.86 രൂപയ്ക്കുമാണ്. ക്രൂഡോയിൽവില അന്നത്തേതിന്റെ പകുതിയിലും താഴെയായ ഇപ്പോൾ ഇവിടെ പെട്രോളും ഡീസലും വിൽക്കുന്നത് ഏതാണ്ട് ഇരട്ടി വിലയ്ക്കും! 100 രൂപ, 500 രൂപ, 1000 രൂപ കണക്കുകളിൽ പെട്രോളും ഡീസലും വാങ്ങുന്നവർ ഈ കൊള്ളയടി അറിയുന്നില്ലേ? ഇന്ധനവിലവർധനയുടെ അധികഭാരം വന്നുചേരുന്നതു സാധാരണ വാഹനഉടമകളുടെ ചുമലിലേക്കു മാത്രമല്ല. ഡീസൽവില വർധിക്കുമ്പോൾ ചരക്കുഗതാഗതച്ചെലവും കൂടും. അതു സകലവസ്തുക്കളുടെയും വില ഉയരാനിടയാക്കും. പെട്രോളിയം ഉൽപന്നങ്ങൾ ഇന്ധനമായി ഉപയോഗിക്കുന്ന നിരവധി വ്യവസായങ്ങളുണ്ട്. അവയുടെയെല്ലാം ഉത്പാദനച്ചെലവ് കൂടും. ഇന്ധനനികുതി സർക്കാരിന് എളുപ്പമുള്ള വരുമാനമാർഗമാണെങ്കിലും രാജ്യത്തെ വ്യവസായങ്ങളുടെ ലാഭക്ഷമതയെയും നിലനിൽപ്പിനെപ്പോലും അതു ബാധിക്കും. ഇന്നു ലോകത്ത് ഏറ്റവും കൂടിയ നിരക്കിൽ ഇന്ധനനികുതി ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. ജനക്ഷേമത്തിൽ താത്പര്യമുള്ള സർക്കാരുകൾ നികുതികൾ ഇളവുചെയ്ത് പൗരന്മാർക്ക് ആശ്വാസമേകും. അല്ലാത്തവർ നികുതികൂട്ടി ജനങ്ങളെ എണ്ണയിലിട്ടു വറക്കും.
രാഷ്ട്രീയപാർട്ടികളാകട്ടെ ഇങ്ങനെയൊരു വിഷയം അറിഞ്ഞ മട്ടുമില്ല.
നിസാരകാര്യങ്ങൾക്കുപോലും പ്രതികരിക്കാനിറങ്ങി വാർത്തയിൽ
ഇടംനേടാൻ ശ്രമിക്കുന്ന മറ്റു സംഘടനകളെയും കാണാനില്ല.
ഇന്ത്യയിലെ ഇന്ധനവില സർവനിയന്ത്രണങ്ങളും വിട്ടു കുതിക്കുകയാണ്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 85.81 രൂപയും ഡീസലിന് 79.96 രൂപയും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോൾവില 90 രൂപ കടന്നു. ഈ കുതിപ്പു തുടർന്നാൽ ഏതാനും ദിവസത്തിനുള്ളിൽത്തന്നെ അതു 100 രൂപയിലെത്തും. കേന്ദ്ര സർക്കാർ ഇതുമൊരു നേട്ടമായി അവകാശപ്പെടുമോ ആവോ? കോവിഡ് പ്രതിസന്ധിയിൽ പണമില്ലാതെ വലയുന്ന ജനത്തിന്റെ നടുവൊടിച്ചാണ് ഇന്ധനവില സർവകാല റിക്കാർഡിൽ എത്തിയിരിക്കുന്നത്. വാഹന ഉടമകളെയല്ലേ പെട്രോൾ, ഡീസൽ വിലവർധന ബാധിക്കൂ എന്നൊരു ചോദ്യം ഉയർന്നേക്കാം. കേരളത്തിൽ ഇരുചക്രവാഹനക്കാരും ചെറിയ കാറുള്ളവരുമൊക്കെ തീർത്തും സാധാരണക്കാരുടെ ഗണത്തിൽ പെടുന്നവരാണ്. പോരെങ്കിൽ പാചകവാതകവിലയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞമാസം എൽപിജി വില ഒറ്റയടിക്ക് സിലിണ്ടറിന് 50 രൂപ കൂട്ടി. ക്ലിപ്തവരുമാനമില്ലാത്ത സാധാരണക്കാരുടെയെല്ലാം മടിശീല ശോഷിച്ചുവരുന്പോഴാണു സർക്കാർ ഇത്തരം ‘സമ്മാനപ്പൊതികൾ’ നീട്ടുന്നതെന്ന് എടുത്തുപറയേണ്ടതുണ്ട്.
ഇന്ധനവില തുടർച്ചയായി വർധിച്ചിട്ടും കേന്ദ്രസർക്കാർ അനങ്ങുന്നില്ല. രാഷ്ട്രീയപാർട്ടികളാകട്ടെ ഇങ്ങനെയൊരു വിഷയം അറിഞ്ഞ മട്ടുമില്ല. നിസാരകാര്യങ്ങൾക്കുപോലും പ്രതികരിക്കാനിറങ്ങി വാർത്തയിൽ ഇടംനേടാൻ ശ്രമിക്കുന്ന മറ്റു സംഘടനകളെയും കാണാനില്ല. അന്താരാഷ്ട്രവിപണിയിൽ എണ്ണവില കൂടി, ഇവിടെ വില നിർണയിക്കുന്നത് എണ്ണക്കന്പനികളാണ്, സർക്കാരിനതിൽ റോളൊന്നുമില്ല എന്നൊക്കെ പറഞ്ഞു കൈയൊഴിയുകയാണു കേന്ദ്രസർക്കാരും ന്യായീകരണക്കാരും. വാസ്തവത്തിൽ എണ്ണവില വർധനയുടെ മറവിൽ വലിയ കൊള്ളയടിയാണു സർക്കാരും സ്വകാര്യ എണ്ണക്കന്പനികളും ചേർന്നുനടത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില അല്പമൊന്നുയർന്നാൽ അതിന്റെ പേരുപറഞ്ഞ് ഇവിടെ പെട്രോൾ, ഡീസൽ വില കൂട്ടും. അതേസമയം വില കുറഞ്ഞാൽ അതിന് ആനുപാതികമായി ഇവിടെ വില കുറയ്ക്കുകയുമില്ല. കുറച്ചാൽ സർക്കാരിന്റെ വരുമാനവും സ്വകാര്യ എണ്ണക്കന്പനികളുടെ ലാഭവും കുറയുമല്ലോ. അതുകൊണ്ടു നികുതികൂട്ടി പെട്രോൾ, ഡീസൽവില കുറയാതെ നോക്കും. ജനങ്ങളെക്കാൾ സർക്കാരിനു വേണ്ടപ്പെട്ടവർ അംബാനിയെപ്പോലുള്ള സ്വകാര്യ എണ്ണമുതലാളിമാരാണ്. അവരുടെ ലാഭം കുറയാൻ പാടില്ല.
ലോകത്ത് ഏറ്റവും കൂടിയ വിലയ്ക്കു പെട്രോളും ഡീസലും വിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെ പെട്രോൾ ലിറ്ററിനു 90 രൂപ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്പോൾ എണ്ണ ശുദ്ധീകരണശാലയിൽനിന്നു പുറത്തുവരുമ്പോൾ അതിന് 30 രൂപയിൽ താഴെയേ യഥാർഥത്തിൽ വിലവരുന്നുള്ളു. ബാക്കി 60 രൂപയും നികുതിയാണ്. രാജ്യത്തു പെട്രോളിന് 69 ശതമാനവും ഡീസലിന് 60 ശതമാനവുമാണു നികുതി ഈടാക്കുന്നത്. ലിറ്ററിനു 40 രൂപയ്ക്കു പെട്രോൾ വിറ്റാലും സർക്കാരിനു ന്യായമായ നികുതിവിഹിതം കിട്ടും. എന്നിട്ടും നിസഹായരായ പൊതുജനത്തെ പിഴിഞ്ഞ് ഊറ്റിയെടുക്കുകയാണ്. പക്ഷേ, പൊതുജനവും പ്രതികരിക്കുന്നില്ല. യുപിഎ ഭരണകാലത്ത് ഇന്ധനവില അൽപമൊന്നുകൂടിയാൽ ഇവിടെ എന്തെല്ലാം സമരകോലാഹലങ്ങളാണ് അരങ്ങേറിയിരുന്നത്! ഇപ്പോൾ വില കൂടിയെന്നു പറയാൻപോലും ആരുമില്ല! ആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡോയിലിന്റെ 84 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ട് അന്താരാഷ്ട്ര എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾ നമ്മളെയും ബാധിക്കുമെന്നതു നേരാണ്. എന്നാൽ, അന്താരാഷ്ട്രവില കൂടിയതുകൊണ്ടാണ് ഇപ്പോഴത്തെ റിക്കാർഡ് വിലക്കയറ്റം എന്ന വാദത്തിൽ കഴന്പൊന്നുമില്ല. ബ്രെന്റ് ഇനം ക്രൂഡോയിലിന്റെ വില ഇന്നലെ ബാരലിന് 55.98 ഡോളറായിരുന്നു. ഇന്ത്യയിൽ ഇപ്പോൾ പെട്രോൾ വിൽക്കുന്നതു ലിറ്ററിനു ശരാശരി 90 രൂപയ്ക്കും. 2019-ൽ 56.99 ഡോളറും 2018-ൽ 65.23 ഡോളറുമായിരുന്നു ബ്രെന്റ് ക്രൂഡോയിലിന്റെ ശരാശരി അന്താരാഷ്ട്രവില. അന്നു പെട്രോൾവില ഇവിടെ ലിറ്ററിന് 80 രൂപയിൽ താഴെയായിരുന്നു എന്നതും ഓർക്കണം.
സർക്കാർ വിചാരിച്ചാൽ സാധാരണക്കാരനു താങ്ങാനാവുന്ന വിലയ്ക്കു പെട്രോളും ഡീസലും വിൽക്കാൻ കഴിയും. പക്ഷേ, വിചാരിക്കണമെന്നു മാത്രം. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 115 ഡോളർ ആയിരുന്ന 2008 ഒക്ടോബറിൽ ഇന്ത്യയിൽ പെട്രോൾ വിറ്റത് ലിറ്ററിന് 50.65 രൂപയ്ക്കും ഡീസൽ 34.86 രൂപയ്ക്കുമാണ്. ക്രൂഡോയിൽവില അന്നത്തേതിന്റെ പകുതിയിലും താഴെയായ ഇപ്പോൾ ഇവിടെ പെട്രോളും ഡീസലും വിൽക്കുന്നത് ഏതാണ്ട് ഇരട്ടി വിലയ്ക്കും! 100 രൂപ, 500 രൂപ, 1000 രൂപ കണക്കുകളിൽ പെട്രോളും ഡീസലും വാങ്ങുന്നവർ ഈ കൊള്ളയടി അറിയുന്നില്ലേ? ഇന്ധനവിലവർധനയുടെ അധികഭാരം വന്നുചേരുന്നതു സാധാരണ വാഹനഉടമകളുടെ ചുമലിലേക്കു മാത്രമല്ല. ഡീസൽവില വർധിക്കുമ്പോൾ ചരക്കുഗതാഗതച്ചെലവും കൂടും. അതു സകലവസ്തുക്കളുടെയും വില ഉയരാനിടയാക്കും. പെട്രോളിയം ഉൽപന്നങ്ങൾ ഇന്ധനമായി ഉപയോഗിക്കുന്ന നിരവധി വ്യവസായങ്ങളുണ്ട്. അവയുടെയെല്ലാം ഉത്പാദനച്ചെലവ് കൂടും. ഇന്ധനനികുതി സർക്കാരിന് എളുപ്പമുള്ള വരുമാനമാർഗമാണെങ്കിലും രാജ്യത്തെ വ്യവസായങ്ങളുടെ ലാഭക്ഷമതയെയും നിലനിൽപ്പിനെപ്പോലും അതു ബാധിക്കും. ഇന്നു ലോകത്ത് ഏറ്റവും കൂടിയ നിരക്കിൽ ഇന്ധനനികുതി ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. ജനക്ഷേമത്തിൽ താത്പര്യമുള്ള സർക്കാരുകൾ നികുതികൾ ഇളവുചെയ്ത് പൗരന്മാർക്ക് ആശ്വാസമേകും. അല്ലാത്തവർ നികുതികൂട്ടി ജനങ്ങളെ എണ്ണയിലിട്ടു വറക്കും.