ദുബായ്: ടെസ്റ്റിൽ ഏറ്റവും മികച്ച റാങ്കിംഗുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഋഷഭ് പന്ത്. ഓസ്ട്രേലിയയ്ക്കെതിരായ ബ്രിസ്ബെയ്ൻ ടെസ്റ്റിലെ 89 റണ്‍സിന്റെ മത്സരം ജയിപ്പിച്ച ഇന്നിംഗ്സാണു പന്തിനു നേട്ടം സമ്മാനിച്ചത്. ബുധനാഴ്ച ഐസിസി പുറത്തിറക്കിയ പട്ടികയിൽ 13-ാം റാങ്കിലാണു പന്ത്. 691 പോയിന്റുള്ള പന്തിനു പിന്നിൽ 677 പോയിന്റുമായി ക്വിന്റണ്‍ ഡി കോക്ക് (15-ാം റാങ്ക്) ഉണ്ട്.
സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി (862 പോയിന്റ്) നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കെയ്ൻ വില്ല്യംസണാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരേ തിളങ്ങിയ സ്റ്റീവ് സ്മിത്തും മാർനസ് ലബൂഷെയ്നുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചേതേശ്വർ പുജാര ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം റാങ്കിലെത്തി. അജിങ്ക്യ രഹാനെ ഒന്‍പതാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ശുഭ്മാൻ ഗിൽ 68-ൽനിന്ന് 47-ാം റാങ്കിലേക്കു കയറി.
ബൗളർമാരിൽ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനം നിലനിർത്തി. സ്റ്റൂവർട്ട് ബ്രോഡ്, നീൽ വാഗ്നർ എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇന്ത്യൻ താരങ്ങളായ ആർ. അശ്വിൻ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ സ്ഥാനം മെച്ചപ്പെടുത്തി എട്ട്, ഒന്‍പത് റാങ്കുകളിലെത്തി. ഗാബയിൽ അഞ്ചു വിക്കറ്റുമായി തിളങ്ങിയ പുതുമുഖം മുഹമ്മദ് സിറാജ് 32 സ്ഥാനങ്ങൾ മുന്നോട്ടുകയറി 45-ാം റാങ്ക് സ്വന്തമാക്കി.
സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി (862 പോയിന്റ്) നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കെയ്ൻ വില്ല്യംസണാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരേ തിളങ്ങിയ സ്റ്റീവ് സ്മിത്തും മാർനസ് ലബൂഷെയ്നുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചേതേശ്വർ പുജാര ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം റാങ്കിലെത്തി. അജിങ്ക്യ രഹാനെ ഒന്‍പതാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ശുഭ്മാൻ ഗിൽ 68-ൽനിന്ന് 47-ാം റാങ്കിലേക്കു കയറി.
ബൗളർമാരിൽ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനം നിലനിർത്തി. സ്റ്റൂവർട്ട് ബ്രോഡ്, നീൽ വാഗ്നർ എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇന്ത്യൻ താരങ്ങളായ ആർ. അശ്വിൻ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ സ്ഥാനം മെച്ചപ്പെടുത്തി എട്ട്, ഒന്‍പത് റാങ്കുകളിലെത്തി. ഗാബയിൽ അഞ്ചു വിക്കറ്റുമായി തിളങ്ങിയ പുതുമുഖം മുഹമ്മദ് സിറാജ് 32 സ്ഥാനങ്ങൾ മുന്നോട്ടുകയറി 45-ാം റാങ്ക് സ്വന്തമാക്കി.