ബ്രിസ്ബെയ്ൻ (ഓസ്ട്രേലിയ): ഗാബ മൈതാനത്ത് മൂന്നു പതിറ്റാണ്ട് നീണ്ട ഓസ്ട്രേലിയൻ ആധിപത്യം തകർത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനു ചരിത്രവിജയം. ട്വന്റി-20 പോരാട്ടത്തെപ്പോലും വെല്ലുന്ന ആവേശത്തിന്റെ കൊടുമുടി കയറിയ ഗാബ ടെസ്റ്റിൽ ഇന്ത്യ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കി. 18 പന്ത് ബാക്കിനിൽക്കെയായിരുന്നു ഓസ്ട്രേലിയ മുന്നോട്ടുവച്ച 328 റൺസ് എന്ന ലക്ഷ്യം ഇന്ത്യ മറികടന്നത്. ജയത്തോടെ നാല് മത്സര ടെസ്റ്റ് പരന്പര ഇന്ത്യ 2-1നു സ്വന്തമാക്കി. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ടെസ്റ്റ് പരന്പരവിജയമാണിത്.
വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് (89 നോട്ടൗട്ട്), ഓപ്പണർ ശുഭ്മാൻ ഗിൽ (91), ചേതേശ്വർ പൂജാര (56) എന്നിവരുടെ പ്രകടനമാണു സന്ദർശകരുടെ വിജയത്തിൽ നിർണായകമായത്. വാഷിംഗ്ടൻ സുന്ദർ- ഷാർദുൾ ഠാക്കൂർ കൂട്ടുകെട്ടിന്റെ ഒന്നാം ഇന്നിംഗ്സിലെ റിക്കാർഡ് ചെറുത്തുനിൽപ്പും മുഹമ്മദ് സിറാജിന്റെ അഞ്ചു വിക്കറ്റ് പ്രകടനവും ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ധനമേകി.
ഗാബയിൽ ഓസ്ട്രേലിയ പരാജയപ്പെടുന്നത് 1988-നുശേഷം ഇതാദ്യം. അന്നു വെസ്റ്റ് ഇൻഡീസിനോടു പരാജയപ്പെട്ടശേഷം ഓസ്ട്രേലിയൻ ടീം ഗാബയിൽ തോൽവി അറിഞ്ഞിട്ടില്ല. ഗാബയിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ ടീമാണു രഹാനെയുടെ സംഘം. 2003-04-ൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ സമനില നേടിയതായിരുന്നു ഗാബയിൽ ഇന്ത്യയുടെ ഇതുവരെയുണ്ടായിരുന്ന ഏറ്റവും മികച്ച നേട്ടം.
മുൻനിര താരങ്ങൾ പരിക്കുമൂലം നാട്ടിലേക്കു മടങ്ങിയപ്പോൾ പകരക്കാരുടെ മികവാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഒന്നാം ടെസ്റ്റിനുശേഷം നായകൻ വിരാട് കോഹ്ലി നാട്ടിലേക്കു മടങ്ങിയതോടെ അജിങ്ക്യ രഹാനെ നായകസ്ഥാനം ഏറ്റെടുത്തു. ഒന്പതു മുൻനിര കളിക്കാർ പരിക്കേറ്റു പുറത്തായി. എന്നിട്ടും ഇന്ത്യ വീണില്ല. ചരിത്രം കുറിച്ച് ടീം ഇന്ത്യ നാട്ടിലേക്കു മടങ്ങും. ഓസ്ട്രേലിയൻ പര്യടനത്തിൽ ഏകദിന പരന്പര മാത്രമാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്. ട്വന്റി-20 പരന്പര ഇന്ത്യ 2-1നു സ്വന്തമാക്കിയിരുന്നു.
വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് (89 നോട്ടൗട്ട്), ഓപ്പണർ ശുഭ്മാൻ ഗിൽ (91), ചേതേശ്വർ പൂജാര (56) എന്നിവരുടെ പ്രകടനമാണു സന്ദർശകരുടെ വിജയത്തിൽ നിർണായകമായത്. വാഷിംഗ്ടൻ സുന്ദർ- ഷാർദുൾ ഠാക്കൂർ കൂട്ടുകെട്ടിന്റെ ഒന്നാം ഇന്നിംഗ്സിലെ റിക്കാർഡ് ചെറുത്തുനിൽപ്പും മുഹമ്മദ് സിറാജിന്റെ അഞ്ചു വിക്കറ്റ് പ്രകടനവും ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ധനമേകി.
ഗാബയിൽ ഓസ്ട്രേലിയ പരാജയപ്പെടുന്നത് 1988-നുശേഷം ഇതാദ്യം. അന്നു വെസ്റ്റ് ഇൻഡീസിനോടു പരാജയപ്പെട്ടശേഷം ഓസ്ട്രേലിയൻ ടീം ഗാബയിൽ തോൽവി അറിഞ്ഞിട്ടില്ല. ഗാബയിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ ടീമാണു രഹാനെയുടെ സംഘം. 2003-04-ൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ സമനില നേടിയതായിരുന്നു ഗാബയിൽ ഇന്ത്യയുടെ ഇതുവരെയുണ്ടായിരുന്ന ഏറ്റവും മികച്ച നേട്ടം.
മുൻനിര താരങ്ങൾ പരിക്കുമൂലം നാട്ടിലേക്കു മടങ്ങിയപ്പോൾ പകരക്കാരുടെ മികവാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഒന്നാം ടെസ്റ്റിനുശേഷം നായകൻ വിരാട് കോഹ്ലി നാട്ടിലേക്കു മടങ്ങിയതോടെ അജിങ്ക്യ രഹാനെ നായകസ്ഥാനം ഏറ്റെടുത്തു. ഒന്പതു മുൻനിര കളിക്കാർ പരിക്കേറ്റു പുറത്തായി. എന്നിട്ടും ഇന്ത്യ വീണില്ല. ചരിത്രം കുറിച്ച് ടീം ഇന്ത്യ നാട്ടിലേക്കു മടങ്ങും. ഓസ്ട്രേലിയൻ പര്യടനത്തിൽ ഏകദിന പരന്പര മാത്രമാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്. ട്വന്റി-20 പരന്പര ഇന്ത്യ 2-1നു സ്വന്തമാക്കിയിരുന്നു.