ട്രാഫിക് നിയമലംഘനങ്ങളും റോഡുകളുടെ തകരാറുകളും സിഗ്നലുകളുടെ അപാകതകളുംമൂലം ഇവിടെ ദിവസവും എത്രയോ അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നുണ്ട്. സർക്കാരിന്റെയും അധികൃതരുടെയും അനാസ്ഥയോ കൃത്യവിലോപമോ ജാഗ്രതക്കുറവോ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും മരണങ്ങൾക്കും ആർക്കുമെതിരേ നടപടി ഉണ്ടാകുന്നില്ല.
കോവിഡ് കാലത്തു നിർത്തിവച്ചിരുന്ന വാഹനപരിശോധനകൾ മോട്ടോർ വാഹനവകുപ്പ് വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. വാഹനങ്ങളുടെ ജനൽച്ചില്ലുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതും അവ കർട്ടനിട്ടു മറയ്ക്കുന്നതുമൊക്കെ വാഹനത്തിലുള്ളത് ആരൊക്കെയെന്നു കാണാൻ സാധിക്കില്ല എന്നതിനാൽ നിരോധിച്ചിട്ടുള്ളതാണ്. വാഹനങ്ങളിൽ കൂളിംഗ് ഫിലിമുകളും കർട്ടനുകളും പിടിപ്പിച്ചിരുന്ന മിക്കവരും ഇതുസംബന്ധിച്ചു നടപടി ആരംഭിച്ച കാലത്തുതന്നെ അവ നീക്കംചെയ്തിരുന്നു. അധികാരപദവികളിലുള്ളവരും അധികാരകേന്ദ്രങ്ങളിൽ സ്വാധീനശക്തിയുള്ളവരുമായ പലരുമാണു നിയമം അനുസരിക്കാതിരുന്നത്. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ ഞായറാഴ്ച പുനരാരംഭിച്ച പരിശോധനയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. ആദ്യഘട്ടത്തിൽ 1250 രൂപയാണു പിഴ ഈടാക്കുന്നത്. തുടർന്നു വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്കു കടക്കുമെന്നാണു മോട്ടോർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്.
റോഡ് സുരക്ഷയും വാഹനസുരക്ഷയും പൊതുജനസുരക്ഷയും ഉറപ്പാക്കുന്നതിനുവേണ്ടി കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കേണ്ടതുതന്നെയാണ്. അതിൽ അലംഭാവവും പക്ഷപാതിത്വവും പാടില്ല. രാജ്യത്തെ നിയമങ്ങൾ പൗരന്മാർക്കെല്ലാം ഒരുപോലെ ബാധകമാണ്. ആളുകളുടെ സ്ഥാനമാനങ്ങൾക്കോ വലിപ്പച്ചെറുപ്പത്തിനോ ഇതിൽ പ്രത്യേക പരിഗണനയൊന്നുമില്ല. തിരുവനന്തപുരത്ത് ഞായറാഴ്ച വാഹനപരിശോധന നടത്തിയപ്പോൾ ഡിസിസി പ്രസിഡന്റിന്റെ കർട്ടനിട്ട വാഹനം തടഞ്ഞുനിർത്തുകയും മന്ത്രിയുടെ കർട്ടനിട്ട വാഹനം പരിശോധിക്കാതെ വിടുകയും ചെയ്തുവെന്ന് ആക്ഷേപമുണ്ട്. ഇത്തരം തരംതിരിവുകൾ പരിശോധനയുടെ ആത്മാർഥതയെപ്പറ്റി പൊതുജനങ്ങൾക്കിടയിൽ സംശയത്തിനും അവമതിപ്പിനുമിടയാക്കും. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവരുടെയും മുഖ്യമന്ത്രിയുടെയും വാഹനങ്ങൾക്കു മാത്രമേ പരിശോധനയിൽ ഇളവുള്ളുവെന്ന് അധികൃതർതന്നെ വ്യക്തമാക്കിയിരുന്നതാണ്. നിയമങ്ങൾ നടപ്പാക്കുന്നതു പക്ഷപാതപരമല്ലെന്നും നീതിപൂർവകമാണെന്നും പൊതുജനങ്ങൾക്കു ബോധ്യപ്പെടണം. എങ്കിലേ അതിനോടു സർവാത്മനാ സഹകരിക്കാൻ എല്ലാവരും തയാറാകൂ.
വെറും പ്രതിച്ഛായ മിനുക്കൽ പ്രചാരണക്കസർത്തുകളായി ഇത്തരം പരിശോധനകൾ മാറാതിരിക്കാനും ശ്രദ്ധിക്കണം. വാഹനങ്ങളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതിനെക്കാളും കർട്ടനിടുന്നതിനെക്കാളും എത്രയോ കൂടുതൽ ഗൗരവതരമായ ഗതാഗത നിയമലംഘനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. അധികൃതർ അവ കാണാതെ പോവുകയോ അവയ്ക്കുനേരേ കണ്ണടയ്ക്കുകയോ ചെയ്യുകയാണ്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കലും അപകടങ്ങൾ ഇല്ലാതാക്കലും ഗതാഗതക്കുരുക്കുകൾ തടയലുമാണമല്ലോ വാഹനഗതാഗതവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. ഈ ലക്ഷ്യങ്ങൾ നേടുന്നതിനു സർക്കാരോ മോട്ടോർ വാഹന- ഗതാഗത വകുപ്പ് അധികൃതരോ 100 ശതമാനം ആത്മാർഥതയോടെ ഇടപെടുന്നുണ്ടെന്നു പറയാനാകുമോ? ട്രാഫിക് നിയമലംഘനങ്ങളും റോഡുകളുടെ തകരാറുകളും സിഗ്നലുകളുടെ അപാകതകളുംമൂലം ഇവിടെ ദിവസവും എത്രയോ അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നുണ്ട്. സർക്കാരിന്റെയും അധികൃതരുടെയും അനാസ്ഥയോ കൃത്യവിലോപമോ ജാഗ്രതക്കുറവോ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും മരണങ്ങൾക്കും ആർക്കുമെതിരേ നടപടി ഉണ്ടാകുന്നില്ല. ആരെങ്കിലും ഇതു പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നാൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരസ്പരം സഹായിച്ച് കുറ്റക്കാരെ രക്ഷപ്പെടുത്തും. ഇതു നീതിയാണോ? പരിചയമില്ലാത്ത നഗരങ്ങളിലും മറ്റും എത്തുന്നവർ ദിശാസൂചികളുടെ അഭാവംമൂലം വട്ടംകറങ്ങി ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നതും കുഴപ്പത്തിലാകുന്നതുമായ സംഭവങ്ങളും ധാരാളം. ഇതിന് ആരാണു തെറ്റുകാർ?
റോഡുകൾ വളരെയധികം വികസിപ്പിച്ചാലും അവയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്തവിധം കൂടുതൽ വാഹനങ്ങളാണ് ഇന്നു നിരത്തിലിറങ്ങുന്നത്. വേഗം ലക്ഷ്യസ്ഥാനത്തെത്താൻ ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ടു മത്സരയോട്ടം നടത്തുന്നവരുടെ എണ്ണവും കൂടുന്നു. വലിയ തിരക്കുള്ള നഗരങ്ങളിലും പാതകളിലുമാണു ട്രാഫിക് നിയമലംഘനങ്ങൾ കൂടുതൽ. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നമട്ടിലാണ് കാര്യങ്ങൾ. നിയമവിരുദ്ധമായി ഇടതുവശത്തുകൂടെ ഓവർടേക്കിംഗും യുടേൺ എടുക്കലുമെല്ലാം യഥേഷ്ടം നടക്കുന്നു. ഇതു തങ്ങളുടെ അവകാശമാണ് എന്ന മട്ടിലാണ് മിക്ക ഇരുചക്രവാഹനക്കാരുടെയും ഓട്ടോറിക്ഷക്കാരുടെയും പെരുമാറ്റം. നിയമവിരുദ്ധമായി ഓവർടേക്കിംഗ് നടത്തുന്നതിൽ ബസ് ഡ്രൈവർമാരും മോശമല്ല. ഇത്തരം മത്സരയോട്ടങ്ങൾ കൂടുതൽ ഗതാഗതക്കുരുക്കുകൾ സൃഷ്ടിക്കുന്നു. ട്രാഫിക് നിയമങ്ങൾ പാലിച്ചു ക്യൂ തെറ്റിക്കാതെ മര്യാദയ്ക്കു വണ്ടിയോടിക്കുന്നവർ പിന്തള്ളപ്പെട്ടുപോകുന്നു. ഇവരുടെയും സമയത്തിനു വിലയുണ്ട്. നിയമവിരുദ്ധമായി ഓവർടേക്കിംഗ് നടത്തുന്നവരെയും അങ്ങനെ ട്രാഫിക് കുരുക്കുകളും അപകടങ്ങളും ഉണ്ടാക്കുന്നവരെയും തടയണം. അനധികൃതമായി പാർക്കിംഗ് നടത്തി ഗതാഗതക്കുരുക്ക് ഉണ്ടാക്കാനും അനുവദിക്കരുത്. രാത്രികാലങ്ങളിൽ ഹെഡ്ലൈറ്റ് ഡിം ചെയ്യാതെ എതിരേ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ ബുദ്ധിമുട്ടിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇതു ചിലപ്പോൾ അപകടങ്ങൾക്കും കാരണമാകുന്നു. എല്ലാത്തരം ഗതാഗതനിയമലംഘനങ്ങൾക്കുമെതിരെയും ബോധവത്കരണവും നടപടികളും ആവശ്യമുണ്ട്. പല അവിവേകങ്ങളും അറിവില്ലായ്മകളും ബോധവത്കരണത്തിലൂടെ തിരുത്താൻ കഴിയും. എന്നാൽ, ശിക്ഷകൊണ്ടേ മര്യാദ പഠിക്കൂ എന്ന ശാഠ്യമുള്ളതുപോലെയാണു വാഹനവുമായി വഴിയിലേക്കിറങ്ങുന്ന പലരുടെയും പെരുമാറ്റം.
കോവിഡ് കാലത്തു നിർത്തിവച്ചിരുന്ന വാഹനപരിശോധനകൾ മോട്ടോർ വാഹനവകുപ്പ് വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. വാഹനങ്ങളുടെ ജനൽച്ചില്ലുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതും അവ കർട്ടനിട്ടു മറയ്ക്കുന്നതുമൊക്കെ വാഹനത്തിലുള്ളത് ആരൊക്കെയെന്നു കാണാൻ സാധിക്കില്ല എന്നതിനാൽ നിരോധിച്ചിട്ടുള്ളതാണ്. വാഹനങ്ങളിൽ കൂളിംഗ് ഫിലിമുകളും കർട്ടനുകളും പിടിപ്പിച്ചിരുന്ന മിക്കവരും ഇതുസംബന്ധിച്ചു നടപടി ആരംഭിച്ച കാലത്തുതന്നെ അവ നീക്കംചെയ്തിരുന്നു. അധികാരപദവികളിലുള്ളവരും അധികാരകേന്ദ്രങ്ങളിൽ സ്വാധീനശക്തിയുള്ളവരുമായ പലരുമാണു നിയമം അനുസരിക്കാതിരുന്നത്. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ ഞായറാഴ്ച പുനരാരംഭിച്ച പരിശോധനയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. ആദ്യഘട്ടത്തിൽ 1250 രൂപയാണു പിഴ ഈടാക്കുന്നത്. തുടർന്നു വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്കു കടക്കുമെന്നാണു മോട്ടോർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്.
റോഡ് സുരക്ഷയും വാഹനസുരക്ഷയും പൊതുജനസുരക്ഷയും ഉറപ്പാക്കുന്നതിനുവേണ്ടി കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കേണ്ടതുതന്നെയാണ്. അതിൽ അലംഭാവവും പക്ഷപാതിത്വവും പാടില്ല. രാജ്യത്തെ നിയമങ്ങൾ പൗരന്മാർക്കെല്ലാം ഒരുപോലെ ബാധകമാണ്. ആളുകളുടെ സ്ഥാനമാനങ്ങൾക്കോ വലിപ്പച്ചെറുപ്പത്തിനോ ഇതിൽ പ്രത്യേക പരിഗണനയൊന്നുമില്ല. തിരുവനന്തപുരത്ത് ഞായറാഴ്ച വാഹനപരിശോധന നടത്തിയപ്പോൾ ഡിസിസി പ്രസിഡന്റിന്റെ കർട്ടനിട്ട വാഹനം തടഞ്ഞുനിർത്തുകയും മന്ത്രിയുടെ കർട്ടനിട്ട വാഹനം പരിശോധിക്കാതെ വിടുകയും ചെയ്തുവെന്ന് ആക്ഷേപമുണ്ട്. ഇത്തരം തരംതിരിവുകൾ പരിശോധനയുടെ ആത്മാർഥതയെപ്പറ്റി പൊതുജനങ്ങൾക്കിടയിൽ സംശയത്തിനും അവമതിപ്പിനുമിടയാക്കും. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവരുടെയും മുഖ്യമന്ത്രിയുടെയും വാഹനങ്ങൾക്കു മാത്രമേ പരിശോധനയിൽ ഇളവുള്ളുവെന്ന് അധികൃതർതന്നെ വ്യക്തമാക്കിയിരുന്നതാണ്. നിയമങ്ങൾ നടപ്പാക്കുന്നതു പക്ഷപാതപരമല്ലെന്നും നീതിപൂർവകമാണെന്നും പൊതുജനങ്ങൾക്കു ബോധ്യപ്പെടണം. എങ്കിലേ അതിനോടു സർവാത്മനാ സഹകരിക്കാൻ എല്ലാവരും തയാറാകൂ.
വെറും പ്രതിച്ഛായ മിനുക്കൽ പ്രചാരണക്കസർത്തുകളായി ഇത്തരം പരിശോധനകൾ മാറാതിരിക്കാനും ശ്രദ്ധിക്കണം. വാഹനങ്ങളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതിനെക്കാളും കർട്ടനിടുന്നതിനെക്കാളും എത്രയോ കൂടുതൽ ഗൗരവതരമായ ഗതാഗത നിയമലംഘനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. അധികൃതർ അവ കാണാതെ പോവുകയോ അവയ്ക്കുനേരേ കണ്ണടയ്ക്കുകയോ ചെയ്യുകയാണ്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കലും അപകടങ്ങൾ ഇല്ലാതാക്കലും ഗതാഗതക്കുരുക്കുകൾ തടയലുമാണമല്ലോ വാഹനഗതാഗതവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. ഈ ലക്ഷ്യങ്ങൾ നേടുന്നതിനു സർക്കാരോ മോട്ടോർ വാഹന- ഗതാഗത വകുപ്പ് അധികൃതരോ 100 ശതമാനം ആത്മാർഥതയോടെ ഇടപെടുന്നുണ്ടെന്നു പറയാനാകുമോ? ട്രാഫിക് നിയമലംഘനങ്ങളും റോഡുകളുടെ തകരാറുകളും സിഗ്നലുകളുടെ അപാകതകളുംമൂലം ഇവിടെ ദിവസവും എത്രയോ അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നുണ്ട്. സർക്കാരിന്റെയും അധികൃതരുടെയും അനാസ്ഥയോ കൃത്യവിലോപമോ ജാഗ്രതക്കുറവോ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും മരണങ്ങൾക്കും ആർക്കുമെതിരേ നടപടി ഉണ്ടാകുന്നില്ല. ആരെങ്കിലും ഇതു പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നാൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരസ്പരം സഹായിച്ച് കുറ്റക്കാരെ രക്ഷപ്പെടുത്തും. ഇതു നീതിയാണോ? പരിചയമില്ലാത്ത നഗരങ്ങളിലും മറ്റും എത്തുന്നവർ ദിശാസൂചികളുടെ അഭാവംമൂലം വട്ടംകറങ്ങി ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നതും കുഴപ്പത്തിലാകുന്നതുമായ സംഭവങ്ങളും ധാരാളം. ഇതിന് ആരാണു തെറ്റുകാർ?
റോഡുകൾ വളരെയധികം വികസിപ്പിച്ചാലും അവയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്തവിധം കൂടുതൽ വാഹനങ്ങളാണ് ഇന്നു നിരത്തിലിറങ്ങുന്നത്. വേഗം ലക്ഷ്യസ്ഥാനത്തെത്താൻ ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ടു മത്സരയോട്ടം നടത്തുന്നവരുടെ എണ്ണവും കൂടുന്നു. വലിയ തിരക്കുള്ള നഗരങ്ങളിലും പാതകളിലുമാണു ട്രാഫിക് നിയമലംഘനങ്ങൾ കൂടുതൽ. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നമട്ടിലാണ് കാര്യങ്ങൾ. നിയമവിരുദ്ധമായി ഇടതുവശത്തുകൂടെ ഓവർടേക്കിംഗും യുടേൺ എടുക്കലുമെല്ലാം യഥേഷ്ടം നടക്കുന്നു. ഇതു തങ്ങളുടെ അവകാശമാണ് എന്ന മട്ടിലാണ് മിക്ക ഇരുചക്രവാഹനക്കാരുടെയും ഓട്ടോറിക്ഷക്കാരുടെയും പെരുമാറ്റം. നിയമവിരുദ്ധമായി ഓവർടേക്കിംഗ് നടത്തുന്നതിൽ ബസ് ഡ്രൈവർമാരും മോശമല്ല. ഇത്തരം മത്സരയോട്ടങ്ങൾ കൂടുതൽ ഗതാഗതക്കുരുക്കുകൾ സൃഷ്ടിക്കുന്നു. ട്രാഫിക് നിയമങ്ങൾ പാലിച്ചു ക്യൂ തെറ്റിക്കാതെ മര്യാദയ്ക്കു വണ്ടിയോടിക്കുന്നവർ പിന്തള്ളപ്പെട്ടുപോകുന്നു. ഇവരുടെയും സമയത്തിനു വിലയുണ്ട്. നിയമവിരുദ്ധമായി ഓവർടേക്കിംഗ് നടത്തുന്നവരെയും അങ്ങനെ ട്രാഫിക് കുരുക്കുകളും അപകടങ്ങളും ഉണ്ടാക്കുന്നവരെയും തടയണം. അനധികൃതമായി പാർക്കിംഗ് നടത്തി ഗതാഗതക്കുരുക്ക് ഉണ്ടാക്കാനും അനുവദിക്കരുത്. രാത്രികാലങ്ങളിൽ ഹെഡ്ലൈറ്റ് ഡിം ചെയ്യാതെ എതിരേ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ ബുദ്ധിമുട്ടിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇതു ചിലപ്പോൾ അപകടങ്ങൾക്കും കാരണമാകുന്നു. എല്ലാത്തരം ഗതാഗതനിയമലംഘനങ്ങൾക്കുമെതിരെയും ബോധവത്കരണവും നടപടികളും ആവശ്യമുണ്ട്. പല അവിവേകങ്ങളും അറിവില്ലായ്മകളും ബോധവത്കരണത്തിലൂടെ തിരുത്താൻ കഴിയും. എന്നാൽ, ശിക്ഷകൊണ്ടേ മര്യാദ പഠിക്കൂ എന്ന ശാഠ്യമുള്ളതുപോലെയാണു വാഹനവുമായി വഴിയിലേക്കിറങ്ങുന്ന പലരുടെയും പെരുമാറ്റം.