മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ എലൈറ്റ് ഗ്രൂപ്പ് ഇയിൽ കേരളത്തിന് അപ്രതീക്ഷിത പരാജയം. തുടർച്ചയായ മൂന്ന് ജയത്തിനുശേഷം കേരളം ഇന്നലെ ആന്ധ്രയോട് അപ്രതീക്ഷിത തോൽവി വഴങ്ങി. ആറ് വിക്കറ്റിനായിരുന്നു ആന്ധ്രയുടെ ജയം. സ്കോർ: കേരളം 20 ഓവറിൽ 112/4. ആന്ധ്ര 17.1 ഓവറിൽ 113/4.
ടോസ് ജയിച്ച ആന്ധ്ര കേരളത്തെ ബാറ്റിംഗിന് അയച്ചു. 9.4 ഓവറിൽ 38 റണ്‍സ് എടുക്കുന്നതിനിടെ കേരളത്തിന്റെ നാല് വിക്കറ്റ് നിലംപൊത്തി. റോബിൻ ഉത്തപ്പ (8), മുഹമ്മദ് അസ്ഹറുദ്ദീൻ (12), സഞ്ജു വി. സാംസണ് (7), വിഷ്ണു വിനോദ് (4) എന്നിവരാണു വേഗത്തിൽ കൂടാരം കയറിയത്. 34 പന്തിൽ നാല് സിക്സും ഒരു ഫോറും അടക്കം 51 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിൻ ബേബിയും 34 പന്തിൽ 27 റണ്‍സുമായി പുറത്താകാതെനിന്ന ജലജ് സക്സേനയുമാണ് കേരളത്തെ 112ൽ എത്തിച്ചത്.
ആന്ധ്രയുടെ ആദ്യ മൂന്ന് വിക്കറ്റ് 43 റണ്‍സിനിടെ വീഴ്ത്തിയെങ്കിലും ക്യാപ്റ്റൻ അന്പാട്ടി റായുഡു (38 നോട്ടൗട്ട്) കേരളത്തിന്റെ കൈയിൽനിന്നു മത്സരം തട്ടിയെടുത്തു. ആന്ധ്രയ്ക്കായി ഓപ്പണർ അശ്വിൻ ഹെബ്ബർ 48 റണ്‍സ് നേടി. ആന്ധ്രയുടെ ആദ്യ ജയമാണ്. നാളെ ഹരിയാനയ്ക്കെതിരേയാണു കേരളത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഗ്രൂപ്പ് ചാന്പ്യന്മാരാണ് നോക്കൗട്ടിൽ പ്രവേശിക്കുക.
ടോസ് ജയിച്ച ആന്ധ്ര കേരളത്തെ ബാറ്റിംഗിന് അയച്ചു. 9.4 ഓവറിൽ 38 റണ്‍സ് എടുക്കുന്നതിനിടെ കേരളത്തിന്റെ നാല് വിക്കറ്റ് നിലംപൊത്തി. റോബിൻ ഉത്തപ്പ (8), മുഹമ്മദ് അസ്ഹറുദ്ദീൻ (12), സഞ്ജു വി. സാംസണ് (7), വിഷ്ണു വിനോദ് (4) എന്നിവരാണു വേഗത്തിൽ കൂടാരം കയറിയത്. 34 പന്തിൽ നാല് സിക്സും ഒരു ഫോറും അടക്കം 51 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിൻ ബേബിയും 34 പന്തിൽ 27 റണ്‍സുമായി പുറത്താകാതെനിന്ന ജലജ് സക്സേനയുമാണ് കേരളത്തെ 112ൽ എത്തിച്ചത്.
ആന്ധ്രയുടെ ആദ്യ മൂന്ന് വിക്കറ്റ് 43 റണ്‍സിനിടെ വീഴ്ത്തിയെങ്കിലും ക്യാപ്റ്റൻ അന്പാട്ടി റായുഡു (38 നോട്ടൗട്ട്) കേരളത്തിന്റെ കൈയിൽനിന്നു മത്സരം തട്ടിയെടുത്തു. ആന്ധ്രയ്ക്കായി ഓപ്പണർ അശ്വിൻ ഹെബ്ബർ 48 റണ്‍സ് നേടി. ആന്ധ്രയുടെ ആദ്യ ജയമാണ്. നാളെ ഹരിയാനയ്ക്കെതിരേയാണു കേരളത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഗ്രൂപ്പ് ചാന്പ്യന്മാരാണ് നോക്കൗട്ടിൽ പ്രവേശിക്കുക.