ബ്രിസ്ബെയ്ൻ: ഇന്ത്യ x ഓസ്ട്രേലിയ നാലാം ടെസ്റ്റ് ക്രിക്കറ്റിന്റെ അവസാന സെഷൻ മഴയെത്തുടർന്ന് ഉപേക്ഷിച്ചു. അവസാന സെഷനിൽ ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റണ്‍സ് എന്ന നിലയിൽ നിൽക്കുന്പോൾ ചായയ്ക്കു പിരിഞ്ഞതോടെ മഴയെത്തി. മഴയെത്തും മുന്‍പ് ഓപ്പണർമാരായ രോഹിത് ശർമ (44), ശുഭ്മാൻ ഗിൽ (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 369ൽ അവസാനിച്ചു.
28.2 ഓവറിൽ ഓസീസ് പുറത്ത്
87 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 274 എന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാംദിനമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. രണ്ടാംദിനം ആദ്യ സെഷനിൽതന്നെ ഓസീസിന്റെ ശേഷിച്ച വിക്കറ്റുകളും വീണു. 28.2 ഓവർ മാത്രമാണ് ഓസ്ട്രേലിയയ്ക്ക് ഇന്നലെ ക്രീസിൽ തുടരാനായത്. ക്യാപ്റ്റൻ ടിം പെയ്ൻ (50) അർധസെഞ്ചുറി തികച്ചപ്പോൾ കാമറോണ്‍ ഗ്രീൻ 47ൽ പുറത്തായി. ആറാം വിക്കറ്റിൽ 98 റണ്‍സ് നീണ്ട ഇവരുടെ കൂട്ടുകെട്ട്, പെയ്നെ പുറത്താക്കി ഷാർദുൾ ഠാക്കൂറാണ് പൊളിച്ചത്. ഇന്ത്യക്കായി ടി. നടരാജൻ, വാഷിംഗ്ടണ്‍ സുന്ദർ, ഷാർദുൾ ഠാക്കൂർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
വിമർശനമേറ്റ് രോഹിത് : - സുനിൽ ഗാവസ്കർ
രോഹിത് ശർമ ഓസീസ് സ്പിന്നർ നഥാൻ ലിയോണിനെതിരേ കൂറ്റൻ ഷോട്ടിനുശ്രമിച്ച് പുറത്തായത് വിമർശനത്തിനു വഴിവച്ചു. “വിശ്വസിക്കാനാവാത്ത ഷോട്ടായിരുന്നു അത്. ലോംഗ് ഓണിലും ഡീപ് സ്ക്വയർ ലെഗിലും ഫീൽഡർ ഉണ്ടായിരുന്നു. ഏതാനും പന്തുകൾക്ക് മുൻപാണ് ഒരു ബൗണ്ടറി നേടിയത്. എന്തിനാണ് പിന്നെ രോഹിത് ആ ഷോട്ട് കളിച്ചതെന്നു മനസിലാവുന്നില്ല. സീനിയർ താരമായ രോഹിത് ഇങ്ങനെയൊരു ഷോട്ടിലൂടെ വിക്കറ്റ് കളയാൻ പാടില്ലായിരുന്നു’’
“പരിചയസന്പന്നരായ താരങ്ങളുടെ അഭാവം ടീമിനെ വലയ്ക്കുന്പോൾ പരിചയസന്പത്തുള്ള രോഹിത്തിന്റെ മോശം ഷോട്ടിന് ഒഴിവുകഴിവില്ല”
- സഞ്ജയ് മഞ്ജരേക്കർ
ദൗർഭാഗ്യം, കുറ്റബോധം ഇല്ല: രോഹിത്
ദൗർഭാഗ്യമായ രീതിയിലാണ് പുറത്തായത്. എന്നാൽ, അതിന്റെ പേരിൽ കുറ്റബോധമില്ലെന്ന് രോഹിത് ശർമ. “ലോംഗ് ഓണിനും ഡീപ് സ്ക്വയർ ലെഗിനും ഇടയിലൂടെ കളിക്കാനാണ് ശ്രമിച്ചത്. പക്ഷേ, പ്രതീക്ഷിച്ചതുപോലെ അവിടേക്ക് കണക്ട് ചെയ്യാൻ കഴിഞ്ഞില്ല. ഏതാനും ഓവർ കഴിഞ്ഞപ്പോൾ ബൗളർമാർക്ക് കാര്യമായ സ്വിംഗ് കിട്ടുന്നില്ലെന്ന് മനസില്ലായി. ഇതോടെ ബാറ്റിംഗിൽ ചെറിയ മാറ്റങ്ങൾ വരുത്തി. ബൗളർമാരിൽ സമ്മർദം ചെലുത്താനാണ് ഇഷ്ടപ്പെടുന്നത്. ടീമിൽ എന്റെ ഉത്തരവാദിത്തം അതാണ്. ദൗർഭാഗ്യകരമായ രീതിയിലാണ് പുറത്തായത്. പക്ഷേ, അതിന്റെ പേരിൽ കുറ്റബോധമില്ല”- മത്സരശേഷം രോഹിത് ശർമ പ്രതികരിച്ചു.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: വാർണർ സി രോഹിത് ബി സിറാജ് 1, മാർകസ് ഹാരിസ് സി സുന്ദർ ബി ഠാക്കൂർ 5, ലബൂഷെയ്ൻ സി പന്ത് ബി നടരാജൻ 108, സ്മിത്ത് സി രോഹിത് ബി സുന്ദർ 36, വേഡ് സി ഠാക്കൂർ ബി നടരാജൻ 45, ഗ്രീൻ ബി സുന്ദർ 47, പെയ്ൻ സി രോഹിത് ബി ഠാക്കൂർ 50, കമ്മിൻസ് എൽബിഡബ്ല്യു ബി ഠാക്കൂർ 2, സ്റ്റാർക്ക് നോട്ടൗട്ട് 20, ലിയോണ്‍ ബി സുന്ദർ 24, ഹെയ്സൽവുഡ് ബി നടരാജൻ 11, എക്സ്ട്രാസ് 20, ആകെ 115.2 ഓവറിൽ 369.
വിക്കറ്റ് വീഴ്ച: 1-4, 2-17, 3-87, 4-200, 5-213, 6-311, 7-313, 8-315, 9-354, 10-369.
ബൗളിംഗ്: സിറാജ് 28-10-77-1, നടരാജൻ 24.2-3-78-3, ഠാക്കൂർ 24-6-94-3, സൈനി 7.5-2-21-0, വാഷിംഗ്ടണ്‍ സുന്ദർ 31-6-89-3, രോഹിത് 0.1-0-1-0.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: രോഹിത് സി സ്റ്റാർക്ക് ബി ലിയോണ്‍ 44, ഗിൽ സി സ്മിത്ത് ബി കമ്മിൻസ് 7, പൂജാര നോട്ടൗട്ട് 8, രഹാനെ നോട്ടൗട്ട് 2, എക്സ്ട്രാസ് 1, ആകെ 62 ഓവറിൽ 62/2.
വിക്കറ്റ് വീഴ്ച: 1-11, 2-60.
ബൗളിംഗ്: സ്റ്റാർക്ക് 3-1-8-0, ഹെയ്സൽവുഡ് 8-4-11-0, കമ്മിൻസ് 6-1-22-1, ഗ്രീൻ 3-0-11-0, ലിയോണ്‍ 6-2-10-1.
28.2 ഓവറിൽ ഓസീസ് പുറത്ത്
87 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 274 എന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാംദിനമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. രണ്ടാംദിനം ആദ്യ സെഷനിൽതന്നെ ഓസീസിന്റെ ശേഷിച്ച വിക്കറ്റുകളും വീണു. 28.2 ഓവർ മാത്രമാണ് ഓസ്ട്രേലിയയ്ക്ക് ഇന്നലെ ക്രീസിൽ തുടരാനായത്. ക്യാപ്റ്റൻ ടിം പെയ്ൻ (50) അർധസെഞ്ചുറി തികച്ചപ്പോൾ കാമറോണ്‍ ഗ്രീൻ 47ൽ പുറത്തായി. ആറാം വിക്കറ്റിൽ 98 റണ്‍സ് നീണ്ട ഇവരുടെ കൂട്ടുകെട്ട്, പെയ്നെ പുറത്താക്കി ഷാർദുൾ ഠാക്കൂറാണ് പൊളിച്ചത്. ഇന്ത്യക്കായി ടി. നടരാജൻ, വാഷിംഗ്ടണ്‍ സുന്ദർ, ഷാർദുൾ ഠാക്കൂർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
വിമർശനമേറ്റ് രോഹിത് : - സുനിൽ ഗാവസ്കർ
രോഹിത് ശർമ ഓസീസ് സ്പിന്നർ നഥാൻ ലിയോണിനെതിരേ കൂറ്റൻ ഷോട്ടിനുശ്രമിച്ച് പുറത്തായത് വിമർശനത്തിനു വഴിവച്ചു. “വിശ്വസിക്കാനാവാത്ത ഷോട്ടായിരുന്നു അത്. ലോംഗ് ഓണിലും ഡീപ് സ്ക്വയർ ലെഗിലും ഫീൽഡർ ഉണ്ടായിരുന്നു. ഏതാനും പന്തുകൾക്ക് മുൻപാണ് ഒരു ബൗണ്ടറി നേടിയത്. എന്തിനാണ് പിന്നെ രോഹിത് ആ ഷോട്ട് കളിച്ചതെന്നു മനസിലാവുന്നില്ല. സീനിയർ താരമായ രോഹിത് ഇങ്ങനെയൊരു ഷോട്ടിലൂടെ വിക്കറ്റ് കളയാൻ പാടില്ലായിരുന്നു’’
“പരിചയസന്പന്നരായ താരങ്ങളുടെ അഭാവം ടീമിനെ വലയ്ക്കുന്പോൾ പരിചയസന്പത്തുള്ള രോഹിത്തിന്റെ മോശം ഷോട്ടിന് ഒഴിവുകഴിവില്ല”
- സഞ്ജയ് മഞ്ജരേക്കർ
ദൗർഭാഗ്യം, കുറ്റബോധം ഇല്ല: രോഹിത്
ദൗർഭാഗ്യമായ രീതിയിലാണ് പുറത്തായത്. എന്നാൽ, അതിന്റെ പേരിൽ കുറ്റബോധമില്ലെന്ന് രോഹിത് ശർമ. “ലോംഗ് ഓണിനും ഡീപ് സ്ക്വയർ ലെഗിനും ഇടയിലൂടെ കളിക്കാനാണ് ശ്രമിച്ചത്. പക്ഷേ, പ്രതീക്ഷിച്ചതുപോലെ അവിടേക്ക് കണക്ട് ചെയ്യാൻ കഴിഞ്ഞില്ല. ഏതാനും ഓവർ കഴിഞ്ഞപ്പോൾ ബൗളർമാർക്ക് കാര്യമായ സ്വിംഗ് കിട്ടുന്നില്ലെന്ന് മനസില്ലായി. ഇതോടെ ബാറ്റിംഗിൽ ചെറിയ മാറ്റങ്ങൾ വരുത്തി. ബൗളർമാരിൽ സമ്മർദം ചെലുത്താനാണ് ഇഷ്ടപ്പെടുന്നത്. ടീമിൽ എന്റെ ഉത്തരവാദിത്തം അതാണ്. ദൗർഭാഗ്യകരമായ രീതിയിലാണ് പുറത്തായത്. പക്ഷേ, അതിന്റെ പേരിൽ കുറ്റബോധമില്ല”- മത്സരശേഷം രോഹിത് ശർമ പ്രതികരിച്ചു.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: വാർണർ സി രോഹിത് ബി സിറാജ് 1, മാർകസ് ഹാരിസ് സി സുന്ദർ ബി ഠാക്കൂർ 5, ലബൂഷെയ്ൻ സി പന്ത് ബി നടരാജൻ 108, സ്മിത്ത് സി രോഹിത് ബി സുന്ദർ 36, വേഡ് സി ഠാക്കൂർ ബി നടരാജൻ 45, ഗ്രീൻ ബി സുന്ദർ 47, പെയ്ൻ സി രോഹിത് ബി ഠാക്കൂർ 50, കമ്മിൻസ് എൽബിഡബ്ല്യു ബി ഠാക്കൂർ 2, സ്റ്റാർക്ക് നോട്ടൗട്ട് 20, ലിയോണ്‍ ബി സുന്ദർ 24, ഹെയ്സൽവുഡ് ബി നടരാജൻ 11, എക്സ്ട്രാസ് 20, ആകെ 115.2 ഓവറിൽ 369.
വിക്കറ്റ് വീഴ്ച: 1-4, 2-17, 3-87, 4-200, 5-213, 6-311, 7-313, 8-315, 9-354, 10-369.
ബൗളിംഗ്: സിറാജ് 28-10-77-1, നടരാജൻ 24.2-3-78-3, ഠാക്കൂർ 24-6-94-3, സൈനി 7.5-2-21-0, വാഷിംഗ്ടണ്‍ സുന്ദർ 31-6-89-3, രോഹിത് 0.1-0-1-0.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: രോഹിത് സി സ്റ്റാർക്ക് ബി ലിയോണ്‍ 44, ഗിൽ സി സ്മിത്ത് ബി കമ്മിൻസ് 7, പൂജാര നോട്ടൗട്ട് 8, രഹാനെ നോട്ടൗട്ട് 2, എക്സ്ട്രാസ് 1, ആകെ 62 ഓവറിൽ 62/2.
വിക്കറ്റ് വീഴ്ച: 1-11, 2-60.
ബൗളിംഗ്: സ്റ്റാർക്ക് 3-1-8-0, ഹെയ്സൽവുഡ് 8-4-11-0, കമ്മിൻസ് 6-1-22-1, ഗ്രീൻ 3-0-11-0, ലിയോണ്‍ 6-2-10-1.