ബാങ്കോക്ക്: തായ്ലൻഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിനു മുന്‍പ് നടത്തിയ ആദ്യ രണ്ട് പരിശോധനയിൽ കോവിഡ് നെഗറ്റീവും, മൂന്നാം പരിശോധനയിൽ പോസിറ്റീവായി ആശങ്കയിലായശേഷം മത്സരാനുമതി ലഭിച്ച് കോർട്ടിലെത്തിയ ഇന്ത്യയുടെ വനിതാ സൂപ്പർ താരം സൈന നെഹ്വാൾ പ്രീക്വാർട്ടറിൽ.
കോവിഡ് ഭേദപ്പെട്ടവരിൽ ചിലർക്ക് പിസിആർ ടെസ്റ്റിൽ പോസിറ്റീവ് കാണിക്കുമെന്നു തായ്ലൻഡ് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം എത്തിയതിനുശേഷമായിരുന്നു സൈന, ഭർത്താവ് കശ്യപ്, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവർക്കു മത്സരാനുമതി ലഭിച്ചത്. സൈനയും പ്രണോയിയും പോസിറ്റീവ് ആണെന്നായിരുന്നു മൂന്നാം പരിശോധനാ റിപ്പോർട്ട്. ആദ്യദിനം ഇവരുടെ മത്സരങ്ങൾ റദ്ദാക്കി. പിന്നീട് ഇന്നലെ ആദ്യ റൗണ്ട് പോരാട്ടത്തിനായി മൂവരും ഇറങ്ങി. തലേദിവസം അനുഭവിച്ച സമ്മർദങ്ങളെ അതിജീവിക്കുന്ന പ്രകടനമായിരുന്നു സൈന നടത്തിയത്. മലേഷ്യയുടെ കിസോണ സെൽവദുരെയെ വനിതാ സിംഗിൾസിൽ നേരിട്ടുള്ള ഗെയിമിൽ സൈന കീഴടക്കി. 21-15, 21-15ന് വെറും 36 മിനിറ്റിലായിരുന്നു സൈനയുടെ ജയം.
പ്രണോയ്, കശ്യപ്
കോവിഡ് പോസിറ്റീവ് ആണെന്ന റിപ്പോർട്ട് വന്ന മലയാളി താരം എസ്.എസ്. പ്രണോയ് ആദ്യ റൗണ്ടിൽ പൊരുതി കീഴടങ്ങി. 55 മിനിറ്റ് നീണ്ട പോരാട്ടത്തിൽ മലേഷ്യയുടെ ലീ സി ജിയയോടാണ് പ്രണോയ് തോൽവി സമ്മതിച്ചത്. സ്കോർ: 21-13, 14-21, 8-21. സൈനയുടെ ഭർത്താവായ പി. കശ്യപ് ആദ്യ റൗണ്ടിൽ പരിക്കേറ്റ് പുറത്തായി. കാനഡയുടെ ജേസണ്‍ ആന്റണിയോട് 9-21, 21-13, 8-14ന് പിന്നിൽനിൽക്കുന്പോഴായിരുന്നു കശ്യപ് റിട്ടയേർഡ് ഹർട്ട് ആയത്.
ശ്രീകാന്ത് മുന്നോട്ട്
പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഇന്ത്യയുടെ സൗരഭ് വർമയെ നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുത്തിയാണ് ശ്രീകാന്തിന്റെ മുന്നേറ്റം. സ്കോർ: 21-12, 21-11.
കോവിഡ് ഭേദപ്പെട്ടവരിൽ ചിലർക്ക് പിസിആർ ടെസ്റ്റിൽ പോസിറ്റീവ് കാണിക്കുമെന്നു തായ്ലൻഡ് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം എത്തിയതിനുശേഷമായിരുന്നു സൈന, ഭർത്താവ് കശ്യപ്, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവർക്കു മത്സരാനുമതി ലഭിച്ചത്. സൈനയും പ്രണോയിയും പോസിറ്റീവ് ആണെന്നായിരുന്നു മൂന്നാം പരിശോധനാ റിപ്പോർട്ട്. ആദ്യദിനം ഇവരുടെ മത്സരങ്ങൾ റദ്ദാക്കി. പിന്നീട് ഇന്നലെ ആദ്യ റൗണ്ട് പോരാട്ടത്തിനായി മൂവരും ഇറങ്ങി. തലേദിവസം അനുഭവിച്ച സമ്മർദങ്ങളെ അതിജീവിക്കുന്ന പ്രകടനമായിരുന്നു സൈന നടത്തിയത്. മലേഷ്യയുടെ കിസോണ സെൽവദുരെയെ വനിതാ സിംഗിൾസിൽ നേരിട്ടുള്ള ഗെയിമിൽ സൈന കീഴടക്കി. 21-15, 21-15ന് വെറും 36 മിനിറ്റിലായിരുന്നു സൈനയുടെ ജയം.
പ്രണോയ്, കശ്യപ്
കോവിഡ് പോസിറ്റീവ് ആണെന്ന റിപ്പോർട്ട് വന്ന മലയാളി താരം എസ്.എസ്. പ്രണോയ് ആദ്യ റൗണ്ടിൽ പൊരുതി കീഴടങ്ങി. 55 മിനിറ്റ് നീണ്ട പോരാട്ടത്തിൽ മലേഷ്യയുടെ ലീ സി ജിയയോടാണ് പ്രണോയ് തോൽവി സമ്മതിച്ചത്. സ്കോർ: 21-13, 14-21, 8-21. സൈനയുടെ ഭർത്താവായ പി. കശ്യപ് ആദ്യ റൗണ്ടിൽ പരിക്കേറ്റ് പുറത്തായി. കാനഡയുടെ ജേസണ്‍ ആന്റണിയോട് 9-21, 21-13, 8-14ന് പിന്നിൽനിൽക്കുന്പോഴായിരുന്നു കശ്യപ് റിട്ടയേർഡ് ഹർട്ട് ആയത്.
ശ്രീകാന്ത് മുന്നോട്ട്
പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഇന്ത്യയുടെ സൗരഭ് വർമയെ നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുത്തിയാണ് ശ്രീകാന്തിന്റെ മുന്നേറ്റം. സ്കോർ: 21-12, 21-11.