സിഡ്നി:ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെതിരേ വീണ്ടും വംശീയാധിക്ഷേപം. നാലാം ദിനമായ ഇന്നലെ ഇന്ത്യൻ താരത്തിനെതിരേ വംശീയാധിക്ഷേപം നടത്തിയ അഞ്ച് ഓസ്ട്രേലിയൻ ആരാധകരെ സുരക്ഷാ സംഘമെത്തി നീക്കം ചെയ്തു. മൂന്നാംദിനം സിറാജിനെതിരേയും ജസ്പ്രീത് ബുംറയ്ക്കെതിരേയും കാണികൾ വംശീയാധിക്ഷേപം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നാലാം ദിനവും സിറാജിനെതിരേ വംശീയാധിക്ഷേപമുണ്ടായത്.
നാലാം ദിനം കാമറൂണ് ഗ്രീനിനെതിരേ പന്തെറിഞ്ഞശേഷം ഫൈൻ ലെഗിലേക്ക് ഫീൽഡ് ചെയ്യാൻ എത്തിയപ്പോഴാണ് സിറാജിന് നേരെ കാണികളിൽ ചിലർ മോശമായി പെരുമാറിയത്. ഓസീസ് രണ്ടാം ഇന്നിംഗ്സിലെ 87-ാം ഓവറിനു തൊട്ടുമുന്പായിരുന്നു സംഭവം. സിറാജ് അറിയിച്ചതിനെ തുടർന്ന് വിഷയത്തിൽ ഇടപെട്ട ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, ഓൺ ഫീൽഡ് അന്പയർമാരായ പോൾ റൈഫൽ, പോൾ വിൽസൺ എന്നിവരെ അറിയിച്ചു. തുടർന്ന് 10 മിനിറ്റോളം മത്സരം തടസപ്പെട്ടു. ക്രീസിലുണ്ടായിരുന്ന ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ ഇന്ത്യൻ താരങ്ങൾക്കൊപ്പം നിന്നതും ശ്രദ്ധേയമായി.
അന്പയർമാരുടെ ആവശ്യപ്രകാരം വിഷയത്തിൽ ഇടപെട്ട സുരക്ഷാ ഉദ്യോഗസ്ഥർ വംശീയാധിക്ഷേപം നടത്തിയ അഞ്ച് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയശേഷണാണ് മത്സരം തുടർന്നത്. മുഹമ്മദ് സിറാജ് ആണ് ഇവരെ അന്പയർക്ക് കാണിച്ചുനൽകിയത്. ബ്രൗൺ ഡോഗ്, ബിഗ് മങ്കി തുടങ്ങിയ വാക്കുകളാണ് സിറാജിനെതിരേ അവർ ചൊരിഞ്ഞതെന്നാണ് റിപ്പോർട്ട്. മൂന്നാം ദിനത്തിലെ വംശീയാധിക്ഷേപത്തിൽ ഇന്ത്യൻ ടീം മാച്ച് റഫറി ഡേവിഡ് ബൂണിനു പരാതി നൽകിയിരുന്നു.
മാപ്പു പറഞ്ഞ് സിഎ, അന്വേഷണം ആരംഭിച്ചു
മുഹമ്മദ് സിറാജിനെതിരായ വംശീയാധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ). വംശീയാധിക്ഷേപം നടത്തിയവർക്കെതിരേ ന്യൂസൗത്ത് വെയ്ൽസ് പോലീസ് അന്വേഷണം ആംരഭിച്ചതായും സിഎ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ക്രിക്കറ്റ് ഓസ്ട്രേലിയയും സമാന്തര അന്വേഷണം നടത്തും. സംഭവം കൃത്യമായി അന്പയറെ അറിയിച്ചതിന് ഇന്ത്യൻ ടീമിനോട് സിഎ വക്താവ് സീൻ കരോൾ നന്ദി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വംശീയാധിക്ഷേപങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയും ഐസിസിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ വ്യക്തമാക്കി.
സിഡ്നിയിൽ ഇതു പതിവ്: അശ്വിൻ
സിഡ്നി ക്രിക്കറ്റ് മൈതാനത്ത് കാണികളിൽ നിന്ന് വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. മൂന്നാംദിനം വംശീയാധിക്ഷേപം ഉണ്ടായതിനെതിരേ പരാതി നൽകിയിട്ടും നാലാംദിനവും സമാന സംഭവം ഉണ്ടായത് അദ്ഭുതപ്പെടുത്തുന്നും എന്നും അശ്വിൻ പറഞ്ഞു.
അഡ്ലെയ്ഡിലും മെൽബണിലും കാര്യങ്ങൾ ഇത്ര മോശമല്ല. സിഡ്നിയിൽ ഇത് പതിവാണ്. മുൻകാലങ്ങളിൽ എനിക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടത്തെ ആരാധകർ മോശമായി പെരുമാറുന്നവരാണ്- അശ്വിൻ പറഞ്ഞു.
അംഗീകരിക്കാനാവില്ല: വിരാട് കോഹ്ലി
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ വംശീയാധിക്ഷേപത്തിനിരയായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിരാട് കോഹ്ലി. വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാവില്ല. മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾക്ക് പലതവണ ഇത് നേരിടേണ്ടി വന്നു. ബൗണ്ടറി ലൈനിൽ നിൽക്കുന്ന താരങ്ങൾക്ക് നേരെ മോശമായി സംസാരിക്കുന്നത് തെമ്മാടിത്തരമാണ്- കോഹ്ലി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
നാലാം ദിനം കാമറൂണ് ഗ്രീനിനെതിരേ പന്തെറിഞ്ഞശേഷം ഫൈൻ ലെഗിലേക്ക് ഫീൽഡ് ചെയ്യാൻ എത്തിയപ്പോഴാണ് സിറാജിന് നേരെ കാണികളിൽ ചിലർ മോശമായി പെരുമാറിയത്. ഓസീസ് രണ്ടാം ഇന്നിംഗ്സിലെ 87-ാം ഓവറിനു തൊട്ടുമുന്പായിരുന്നു സംഭവം. സിറാജ് അറിയിച്ചതിനെ തുടർന്ന് വിഷയത്തിൽ ഇടപെട്ട ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, ഓൺ ഫീൽഡ് അന്പയർമാരായ പോൾ റൈഫൽ, പോൾ വിൽസൺ എന്നിവരെ അറിയിച്ചു. തുടർന്ന് 10 മിനിറ്റോളം മത്സരം തടസപ്പെട്ടു. ക്രീസിലുണ്ടായിരുന്ന ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ ഇന്ത്യൻ താരങ്ങൾക്കൊപ്പം നിന്നതും ശ്രദ്ധേയമായി.
അന്പയർമാരുടെ ആവശ്യപ്രകാരം വിഷയത്തിൽ ഇടപെട്ട സുരക്ഷാ ഉദ്യോഗസ്ഥർ വംശീയാധിക്ഷേപം നടത്തിയ അഞ്ച് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയശേഷണാണ് മത്സരം തുടർന്നത്. മുഹമ്മദ് സിറാജ് ആണ് ഇവരെ അന്പയർക്ക് കാണിച്ചുനൽകിയത്. ബ്രൗൺ ഡോഗ്, ബിഗ് മങ്കി തുടങ്ങിയ വാക്കുകളാണ് സിറാജിനെതിരേ അവർ ചൊരിഞ്ഞതെന്നാണ് റിപ്പോർട്ട്. മൂന്നാം ദിനത്തിലെ വംശീയാധിക്ഷേപത്തിൽ ഇന്ത്യൻ ടീം മാച്ച് റഫറി ഡേവിഡ് ബൂണിനു പരാതി നൽകിയിരുന്നു.
മാപ്പു പറഞ്ഞ് സിഎ, അന്വേഷണം ആരംഭിച്ചു
മുഹമ്മദ് സിറാജിനെതിരായ വംശീയാധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ). വംശീയാധിക്ഷേപം നടത്തിയവർക്കെതിരേ ന്യൂസൗത്ത് വെയ്ൽസ് പോലീസ് അന്വേഷണം ആംരഭിച്ചതായും സിഎ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ക്രിക്കറ്റ് ഓസ്ട്രേലിയയും സമാന്തര അന്വേഷണം നടത്തും. സംഭവം കൃത്യമായി അന്പയറെ അറിയിച്ചതിന് ഇന്ത്യൻ ടീമിനോട് സിഎ വക്താവ് സീൻ കരോൾ നന്ദി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വംശീയാധിക്ഷേപങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയും ഐസിസിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ വ്യക്തമാക്കി.
സിഡ്നിയിൽ ഇതു പതിവ്: അശ്വിൻ
സിഡ്നി ക്രിക്കറ്റ് മൈതാനത്ത് കാണികളിൽ നിന്ന് വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. മൂന്നാംദിനം വംശീയാധിക്ഷേപം ഉണ്ടായതിനെതിരേ പരാതി നൽകിയിട്ടും നാലാംദിനവും സമാന സംഭവം ഉണ്ടായത് അദ്ഭുതപ്പെടുത്തുന്നും എന്നും അശ്വിൻ പറഞ്ഞു.
അഡ്ലെയ്ഡിലും മെൽബണിലും കാര്യങ്ങൾ ഇത്ര മോശമല്ല. സിഡ്നിയിൽ ഇത് പതിവാണ്. മുൻകാലങ്ങളിൽ എനിക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടത്തെ ആരാധകർ മോശമായി പെരുമാറുന്നവരാണ്- അശ്വിൻ പറഞ്ഞു.
അംഗീകരിക്കാനാവില്ല: വിരാട് കോഹ്ലി
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ വംശീയാധിക്ഷേപത്തിനിരയായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിരാട് കോഹ്ലി. വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാവില്ല. മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾക്ക് പലതവണ ഇത് നേരിടേണ്ടി വന്നു. ബൗണ്ടറി ലൈനിൽ നിൽക്കുന്ന താരങ്ങൾക്ക് നേരെ മോശമായി സംസാരിക്കുന്നത് തെമ്മാടിത്തരമാണ്- കോഹ്ലി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.