സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിടെ പന്ത് കൊണ്ട് കൈവിരലിനു പരിക്കേറ്റ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ പുറത്ത്. ജഡേജ മൂന്നാം ടെസ്റ്റിൽ ഇന്നും നാളെയും കളത്തിലിറങ്ങിയേക്കില്ല.
നാലാം ടെസ്റ്റിൽ ജഡേജ കളിച്ചേക്കില്ലെന്നും സൂചനയുണ്ട്. മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ഇടതുകൈയ്യിലെ തള്ളവിരലിൽ കൊണ്ടാണ് ജഡേജയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റിട്ടും ബാറ്റിംഗ് തുടർന്ന ജഡേജയെ മത്സരത്തിനുശേഷം സ്കാനിംഗിനു വിധേയനാക്കി. അതോടെയാണ് പരിക്ക് ഗുരുതരമാണെന്ന് വെളിപ്പെട്ടത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ ജഡേജ പന്തെറിയാൻ എത്തിയില്ല.
പാറ്റ് കമ്മിൻസിന്റെ ബൗണ്സർ കൈമുട്ടിൽ കൊണ്ട് ഋഷഭ് പന്തിനും പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും നാളെ പന്ത് മൈതാനത്ത് എത്തുമെന്നുമാണ് ഇന്ത്യൻ ടീം ഫിസിയൊ അറിയിച്ചത്. പന്തിനു പകരം വൃഥിമാൻ സാഹയായിരുന്നു ഓസീസ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റോളിലെത്തിയത്.
ഇന്നലെ 36 റൺസ് എടുത്ത് പുറത്തായ പന്ത് അപൂർവനേട്ടത്തിൽ എത്തി. ഓസ്ട്രേലിയയ്ക്കെതിരേ തുടർച്ചയായി ഒന്പതാം തവണയാണ് പന്ത് 25+ സ്കോർ നേടുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി പന്ത്. ഇംഗ്ലീഷ് മുൻ താരം വാല്ലി ഹാമൊണ്ട്, വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവ് റിച്ചാർഡ്സ്, ഇന്ത്യൻ മുൻ താരം റുസി സുർടി എന്നിവരെയാണ് പന്ത് പിന്തള്ളിയത്.
വംശീയാധിക്ഷേപം
ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കുനേരെ ഓസ്ട്രേലിയൻ ആരാധകരുടെ വംശീയാധിക്ഷേപം. സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെയാണ് സംഭവം. ഇതേത്തുടർന്ന് ഇന്ത്യൻ ടീം ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നൽകി. ഇന്ത്യയുടെ പരാതിയിൽ ഐസിസി അന്വേഷണം ആരംഭിച്ചു. വംശീയാധിക്ഷേപങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയും (സിഎ) ഐസിസിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ വ്യക്തമാക്കി.
നാലാം ടെസ്റ്റിൽ ജഡേജ കളിച്ചേക്കില്ലെന്നും സൂചനയുണ്ട്. മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ഇടതുകൈയ്യിലെ തള്ളവിരലിൽ കൊണ്ടാണ് ജഡേജയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റിട്ടും ബാറ്റിംഗ് തുടർന്ന ജഡേജയെ മത്സരത്തിനുശേഷം സ്കാനിംഗിനു വിധേയനാക്കി. അതോടെയാണ് പരിക്ക് ഗുരുതരമാണെന്ന് വെളിപ്പെട്ടത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ ജഡേജ പന്തെറിയാൻ എത്തിയില്ല.
പാറ്റ് കമ്മിൻസിന്റെ ബൗണ്സർ കൈമുട്ടിൽ കൊണ്ട് ഋഷഭ് പന്തിനും പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും നാളെ പന്ത് മൈതാനത്ത് എത്തുമെന്നുമാണ് ഇന്ത്യൻ ടീം ഫിസിയൊ അറിയിച്ചത്. പന്തിനു പകരം വൃഥിമാൻ സാഹയായിരുന്നു ഓസീസ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റോളിലെത്തിയത്.
ഇന്നലെ 36 റൺസ് എടുത്ത് പുറത്തായ പന്ത് അപൂർവനേട്ടത്തിൽ എത്തി. ഓസ്ട്രേലിയയ്ക്കെതിരേ തുടർച്ചയായി ഒന്പതാം തവണയാണ് പന്ത് 25+ സ്കോർ നേടുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി പന്ത്. ഇംഗ്ലീഷ് മുൻ താരം വാല്ലി ഹാമൊണ്ട്, വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവ് റിച്ചാർഡ്സ്, ഇന്ത്യൻ മുൻ താരം റുസി സുർടി എന്നിവരെയാണ് പന്ത് പിന്തള്ളിയത്.
വംശീയാധിക്ഷേപം
ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കുനേരെ ഓസ്ട്രേലിയൻ ആരാധകരുടെ വംശീയാധിക്ഷേപം. സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെയാണ് സംഭവം. ഇതേത്തുടർന്ന് ഇന്ത്യൻ ടീം ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നൽകി. ഇന്ത്യയുടെ പരാതിയിൽ ഐസിസി അന്വേഷണം ആരംഭിച്ചു. വംശീയാധിക്ഷേപങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയും (സിഎ) ഐസിസിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ വ്യക്തമാക്കി.