കോവിഡ് വാക്സിൻ രാജ്യത്തെ ജനങ്ങൾക്കെല്ലാം സൗജന്യമായി നൽകാൻ കഴിയുമെങ്കിൽ നല്ലത്. അതിനു സാധ്യമല്ലെങ്കിൽ മിതമായ വിലയേ ഉള്ളുവെന്ന് ഉറപ്പുവരുത്തണം
കോവിഡ് എന്ന മഹാമാരിക്കു മുന്പിൽ പകച്ചുനിൽക്കുന്ന ലോകത്തിനു വലിയ ആശ്വാസമേകുന്നതാണ് ചില വാക്സിൻ പരീക്ഷണങ്ങൾ വിജയം കണ്ടെത്തിയതായുള്ള വാർത്തകൾ. ഫലപ്രദമായ വാക്സിൻ വന്നാലേ കോവിഡിനെതിരായ യുദ്ധത്തിൽ നിർണായക മുന്നേറ്റം നടത്താൻ കഴിയൂ എന്നതിൽ അഭിപ്രായവ്യത്യാസമില്ല.
ഫൈസർ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിക്കഴിഞ്ഞു. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഒരു നിർണായക നടപടിയാണിതെന്ന് യുഎസ് ഭരണകൂടം പറയുന്നു. കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ കോവിഡ് ചികിത്സ സൗജന്യമായി നൽകുന്ന സംസ്ഥാനമാണു കേരളം. സർക്കാരിന്റെ സാമൂഹ്യപ്രതിബദ്ധത വ്യക്തമാക്കുന്ന ഈ നയത്തിന്റെ തുടർച്ചയാണ് സൗജന്യ വാക്സിൻ നൽകാനുള്ള തീരുമാനവും. അനേകമാളുകൾക്കു ജോലിയും വരുമാനവുമില്ലാതായ കോവിഡ് കാലത്ത് പാവപ്പെട്ടവരും സാധാരണക്കാരുമായ ലക്ഷക്കണക്കിനാളുകൾക്ക് സഹായകരമായ നടപടിയാണിത്.
പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന വാക്സിനാണ് കേരളത്തിൽ വിതരണത്തിനെത്തുക എന്നു സൂചനയുണ്ട്. അഞ്ഞൂറു രൂപ മുതൽ ആയിരം രൂപവരെയാണ് ഇതിന്റെ ചെലവു കണക്കാക്കിയിരിക്കുന്നത്. ഇതാണു സംസ്ഥാന സർക്കാർ സൗജന്യമായി നൽകുക. കേന്ദ്രസർക്കാരാണു സംസ്ഥാനങ്ങളിലേക്കു വാക്സിൻ എത്തിക്കുന്നത് എന്നും സൗജന്യ വാക്സിൻ നൽകുമെന്ന പ്രഖ്യാപനം കേന്ദ്രസർക്കാർ നേരത്തെ നടത്തിയിരുന്നു എന്നുമൊരു വാദം ചില ബിജെപി നേതാക്കൾ ഉയർത്തിയിരുന്നു. രാഷ്ട്രീയ മുതലെടുപ്പിൽ ആർക്കാണു കൂടുതൽ നേട്ടമുണ്ടാവുക എന്നതിൽക്കവിഞ്ഞു പ്രാധാന്യം ഇത്തരം വിവാദങ്ങൾക്കു നൽകേണ്ടതില്ല. വാക്സിൻ വിതരണത്തിനു സംസ്ഥാനം സജ്ജമായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കു വാക്സിൻ നൽകാനാണു ശ്രമം.
ഹൈ റിസ്ക് ഗ്രൂപ്പിൽപ്പെട്ടവർക്കാണു രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുക. ആവശ്യമുള്ളത്ര അളവ് വാക്സിൻ കേരളത്തിൽ സമയബന്ധിതമായി എത്തിക്കാൻ കഴിയുമെന്നു പ്രത്യാശിക്കാം.
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദക രാജ്യമായ ഇന്ത്യയിൽ അന്തിമ പരീക്ഷണഘട്ടത്തിലുള്ളത് എട്ടു കോവിഡ് വാക്സിനുകളാണ്. ഇതിൽ മൂന്നു വാക്സിൻ നിർമാതാക്കൾ അടിയന്തര ഉപയോഗ അനുമതിക്കായി ഡ്രഗ് റെഗുലേറ്ററെ സമീപിച്ചിട്ടുണ്ട്. പൂന ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഹൈദരാബാദിലെ ഭാരത് ബയോടെക് എന്നീ കന്പനികൾ കോവിഡ് വാക്സിനുള്ള അടിയന്തര അനുമതിക്കായി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകി. യുഎസ് ഫാർമസ്യൂട്ടിക്കൽ കന്പനിയായ ഫൈസറും ഇന്ത്യയിൽ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്.
രാജ്യത്ത് ആരോഗ്യപ്രവർത്തകരും സേനാംഗങ്ങളും അന്പതിനുമുകളിൽ പ്രായമുള്ളവരുമടക്കം 30 കോടി ആളുകൾക്ക് ഏതാനും ആഴ്ചകൾക്കകം കോവിഡ് വാക്സിൻ നൽകുമെന്നാണു കേന്ദ്രസർക്കാർ സൂചിപ്പിച്ചിട്ടുള്ളത്. പൊതു- സ്വകാര്യ മേഖലകളിലായി ഒരു കോടിയോളം ആരോഗ്യപ്രവർത്തകരാണു രാജ്യത്തുള്ളത്. പോലീസ് സേനാംഗങ്ങൾ, സൈനികർ, ദുരന്ത നിവാരണ സേനാംഗങ്ങൾ തുടങ്ങിയവർ രണ്ടുകോടിയോളം വരും. കോവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പടയാളികൾക്ക് വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകുന്നതു തികച്ചും ന്യായമാണ്.
മനുഷ്യന്റെ ആരോഗ്യവും ജീവനും നിലനിർത്താനുള്ള മരുന്ന് ഇന്നു നല്ല വിപണനമൂല്യമുള്ള കച്ചവടവസ്തുവാണ്. ലാഭക്കൊതി പൂണ്ട ബഹുരാഷ്ട്ര മരുന്നുകന്പനികൾ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ വലിയ വിലയ്ക്കു മരുന്നു വിൽക്കുന്നതിന്റെ കഥകൾ പുറത്തുവന്നിട്ടുമുണ്ട്. ഇത്തരം ബഹുരാഷ്ട്ര കുത്തകകളുടെ സമ്മർദഫലമായി മരുന്നുകളുടെ വിലനിയന്ത്രണത്തിൽ പല ഇളവുകളും സർക്കാർ അനുവദിച്ചു. തന്മൂലം പല ജീവൻരക്ഷാ മരുന്നുകളുടെയും വില കുതിച്ചുയർന്നു. ഈയൊരു പശ്ചാത്തലത്തിൽ കോവിഡ് വാക്സിൻ മരുന്നുകന്പനികൾക്കു ലാഭംകൂട്ടാനുള്ള മറ്റൊരു ബിസിനസായി മാറുന്നില്ലെന്നു സർക്കാർ ഉറപ്പുവരുത്തണം.
ഇന്ത്യയിൽ 130 കോടി ജനങ്ങളുണ്ട്. ഇവർക്കെല്ലാം നൽകാനുള്ള കോവിഡ് വാക്സിന് സഹസ്രകോടികളുടെ വിലവരും. കോവിഡ് വൈറസ് ചില രാജ്യങ്ങൾ വാക്സിൻ നിർമാണം ലക്ഷ്യമിട്ടു കൃത്രിമമായി നിർമിച്ചതാണെന്ന് ആരോപണം ഉയർന്നിരുന്നല്ലോ. കോവിഡ് വാക്സിൻ രാജ്യത്തെ ജനങ്ങൾക്കെല്ലാം സൗജന്യമായി നൽകാൻ കഴിയുമെങ്കിൽ നല്ലത്. അതിനു സാധ്യമല്ലെങ്കിൽ മിതമായ വിലയേ ഉള്ളുവെന്ന് ഉറപ്പുവരുത്തണം. വാക്സിൻ രോഗപ്രതിരോധത്തിനു ഫലപ്രദവും പാർശ്വഫലങ്ങളില്ലാത്തതുമാണെന്ന് തീർച്ചയാക്കുകയാണ് അതിലും പ്രധാനം.
കോവിഡ് എന്ന മഹാമാരിക്കു മുന്പിൽ പകച്ചുനിൽക്കുന്ന ലോകത്തിനു വലിയ ആശ്വാസമേകുന്നതാണ് ചില വാക്സിൻ പരീക്ഷണങ്ങൾ വിജയം കണ്ടെത്തിയതായുള്ള വാർത്തകൾ. ഫലപ്രദമായ വാക്സിൻ വന്നാലേ കോവിഡിനെതിരായ യുദ്ധത്തിൽ നിർണായക മുന്നേറ്റം നടത്താൻ കഴിയൂ എന്നതിൽ അഭിപ്രായവ്യത്യാസമില്ല.
ഫൈസർ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിക്കഴിഞ്ഞു. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഒരു നിർണായക നടപടിയാണിതെന്ന് യുഎസ് ഭരണകൂടം പറയുന്നു. കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ കോവിഡ് ചികിത്സ സൗജന്യമായി നൽകുന്ന സംസ്ഥാനമാണു കേരളം. സർക്കാരിന്റെ സാമൂഹ്യപ്രതിബദ്ധത വ്യക്തമാക്കുന്ന ഈ നയത്തിന്റെ തുടർച്ചയാണ് സൗജന്യ വാക്സിൻ നൽകാനുള്ള തീരുമാനവും. അനേകമാളുകൾക്കു ജോലിയും വരുമാനവുമില്ലാതായ കോവിഡ് കാലത്ത് പാവപ്പെട്ടവരും സാധാരണക്കാരുമായ ലക്ഷക്കണക്കിനാളുകൾക്ക് സഹായകരമായ നടപടിയാണിത്.
പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന വാക്സിനാണ് കേരളത്തിൽ വിതരണത്തിനെത്തുക എന്നു സൂചനയുണ്ട്. അഞ്ഞൂറു രൂപ മുതൽ ആയിരം രൂപവരെയാണ് ഇതിന്റെ ചെലവു കണക്കാക്കിയിരിക്കുന്നത്. ഇതാണു സംസ്ഥാന സർക്കാർ സൗജന്യമായി നൽകുക. കേന്ദ്രസർക്കാരാണു സംസ്ഥാനങ്ങളിലേക്കു വാക്സിൻ എത്തിക്കുന്നത് എന്നും സൗജന്യ വാക്സിൻ നൽകുമെന്ന പ്രഖ്യാപനം കേന്ദ്രസർക്കാർ നേരത്തെ നടത്തിയിരുന്നു എന്നുമൊരു വാദം ചില ബിജെപി നേതാക്കൾ ഉയർത്തിയിരുന്നു. രാഷ്ട്രീയ മുതലെടുപ്പിൽ ആർക്കാണു കൂടുതൽ നേട്ടമുണ്ടാവുക എന്നതിൽക്കവിഞ്ഞു പ്രാധാന്യം ഇത്തരം വിവാദങ്ങൾക്കു നൽകേണ്ടതില്ല. വാക്സിൻ വിതരണത്തിനു സംസ്ഥാനം സജ്ജമായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കു വാക്സിൻ നൽകാനാണു ശ്രമം.
ഹൈ റിസ്ക് ഗ്രൂപ്പിൽപ്പെട്ടവർക്കാണു രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുക. ആവശ്യമുള്ളത്ര അളവ് വാക്സിൻ കേരളത്തിൽ സമയബന്ധിതമായി എത്തിക്കാൻ കഴിയുമെന്നു പ്രത്യാശിക്കാം.
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദക രാജ്യമായ ഇന്ത്യയിൽ അന്തിമ പരീക്ഷണഘട്ടത്തിലുള്ളത് എട്ടു കോവിഡ് വാക്സിനുകളാണ്. ഇതിൽ മൂന്നു വാക്സിൻ നിർമാതാക്കൾ അടിയന്തര ഉപയോഗ അനുമതിക്കായി ഡ്രഗ് റെഗുലേറ്ററെ സമീപിച്ചിട്ടുണ്ട്. പൂന ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഹൈദരാബാദിലെ ഭാരത് ബയോടെക് എന്നീ കന്പനികൾ കോവിഡ് വാക്സിനുള്ള അടിയന്തര അനുമതിക്കായി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകി. യുഎസ് ഫാർമസ്യൂട്ടിക്കൽ കന്പനിയായ ഫൈസറും ഇന്ത്യയിൽ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്.
രാജ്യത്ത് ആരോഗ്യപ്രവർത്തകരും സേനാംഗങ്ങളും അന്പതിനുമുകളിൽ പ്രായമുള്ളവരുമടക്കം 30 കോടി ആളുകൾക്ക് ഏതാനും ആഴ്ചകൾക്കകം കോവിഡ് വാക്സിൻ നൽകുമെന്നാണു കേന്ദ്രസർക്കാർ സൂചിപ്പിച്ചിട്ടുള്ളത്. പൊതു- സ്വകാര്യ മേഖലകളിലായി ഒരു കോടിയോളം ആരോഗ്യപ്രവർത്തകരാണു രാജ്യത്തുള്ളത്. പോലീസ് സേനാംഗങ്ങൾ, സൈനികർ, ദുരന്ത നിവാരണ സേനാംഗങ്ങൾ തുടങ്ങിയവർ രണ്ടുകോടിയോളം വരും. കോവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പടയാളികൾക്ക് വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകുന്നതു തികച്ചും ന്യായമാണ്.
മനുഷ്യന്റെ ആരോഗ്യവും ജീവനും നിലനിർത്താനുള്ള മരുന്ന് ഇന്നു നല്ല വിപണനമൂല്യമുള്ള കച്ചവടവസ്തുവാണ്. ലാഭക്കൊതി പൂണ്ട ബഹുരാഷ്ട്ര മരുന്നുകന്പനികൾ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ വലിയ വിലയ്ക്കു മരുന്നു വിൽക്കുന്നതിന്റെ കഥകൾ പുറത്തുവന്നിട്ടുമുണ്ട്. ഇത്തരം ബഹുരാഷ്ട്ര കുത്തകകളുടെ സമ്മർദഫലമായി മരുന്നുകളുടെ വിലനിയന്ത്രണത്തിൽ പല ഇളവുകളും സർക്കാർ അനുവദിച്ചു. തന്മൂലം പല ജീവൻരക്ഷാ മരുന്നുകളുടെയും വില കുതിച്ചുയർന്നു. ഈയൊരു പശ്ചാത്തലത്തിൽ കോവിഡ് വാക്സിൻ മരുന്നുകന്പനികൾക്കു ലാഭംകൂട്ടാനുള്ള മറ്റൊരു ബിസിനസായി മാറുന്നില്ലെന്നു സർക്കാർ ഉറപ്പുവരുത്തണം.
ഇന്ത്യയിൽ 130 കോടി ജനങ്ങളുണ്ട്. ഇവർക്കെല്ലാം നൽകാനുള്ള കോവിഡ് വാക്സിന് സഹസ്രകോടികളുടെ വിലവരും. കോവിഡ് വൈറസ് ചില രാജ്യങ്ങൾ വാക്സിൻ നിർമാണം ലക്ഷ്യമിട്ടു കൃത്രിമമായി നിർമിച്ചതാണെന്ന് ആരോപണം ഉയർന്നിരുന്നല്ലോ. കോവിഡ് വാക്സിൻ രാജ്യത്തെ ജനങ്ങൾക്കെല്ലാം സൗജന്യമായി നൽകാൻ കഴിയുമെങ്കിൽ നല്ലത്. അതിനു സാധ്യമല്ലെങ്കിൽ മിതമായ വിലയേ ഉള്ളുവെന്ന് ഉറപ്പുവരുത്തണം. വാക്സിൻ രോഗപ്രതിരോധത്തിനു ഫലപ്രദവും പാർശ്വഫലങ്ങളില്ലാത്തതുമാണെന്ന് തീർച്ചയാക്കുകയാണ് അതിലും പ്രധാനം.