സ്കൂൾ ബാഗിന്റെ ഭാരം പോലുള്ള കാര്യങ്ങളാണു വിദ്യാഭ്യാസമേഖലയിലെ പ്രധാനപ്രശ്നം എന്ന നിലയിൽ ചർച്ചകൾ കൊണ്ടുപോകുന്നതു ശരിയായ സമീപനമല്ല. വിദ്യാഭ്യാസ വിദഗ്ധരും വിദ്യാഭ്യാസവകുപ്പ് അധികൃതരും സർക്കാരും ഇപ്പോൾ കൂടുതൽ ഗൗരവമായി ചിന്തിക്കേണ്ടത് അധ്യയനവും പരീക്ഷയും സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ ദൂരീകരിക്കാനാണ്.
വിദ്യാർഥികളുടെ ഗൃഹപാഠം വെട്ടിക്കുറച്ചും സ്കൂൾ ബാഗിന്റെ കനംകുറച്ചും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒരു സ്കൂൾബാഗ് നയരേഖ കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുകയാണ്. സ്കൂൾ ബാഗിന്റെ ഭാരം വിദ്യാർഥിയുടെ ഭാരത്തിന്റെ പത്തുശതമാനം മാത്രമായിരിക്കണമെന്നു നയരേഖയിൽ പറയുന്നു. ബാഗുകളുടെ ഭാരവും വലിപ്പവും സംബന്ധിച്ച മറ്റു കാര്യങ്ങളും എങ്ങനെയായിരിക്കണമെന്നും അതിൽ സൂചിപ്പിച്ചിട്ടുണ്ട്. സ്കൂൾ ബാഗിന്റെ ഭാരമില്ലാതെ പ്രതിമാസം പത്തു ദിവസമെങ്കിലും വിദ്യാർഥികൾക്കു സ്കൂളിലെത്താൻ അവസരമൊരുക്കുമെന്നും നയത്തിലുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസനയം ഇക്കഴിഞ്ഞ ജൂലൈയിലാണു കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്. സ്കൂൾ ബാഗിന്റെ അമിതഭാരത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളും ചർച്ചകളും കുറേക്കാലമായി നടക്കുന്നുണ്ട്. പുസ്തകസഞ്ചിയുടെ ഭാരം കൂട്ടി കുട്ടികളെ ചുമട്ടുകാരായി മാറ്റരുതെന്നു കോടതികൾ പലവട്ടം നിർദേശങ്ങൾ നൽകിയിട്ടുള്ളതും ഇക്കാര്യത്തിൽ സർക്കാർ ഉത്തരവുകൾ ഇറങ്ങിയിട്ടുള്ളതുമാണ്. അതിന്റെ തുടർച്ചയായിട്ടാണു ദേശീയ വിദ്യാഭ്യാസനയത്തിൽതന്നെ ഇതുസംബന്ധിച്ച മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, സ്കൂൾ ബാഗിന്റെ ഭാരം പോലുള്ള കാര്യങ്ങളാണു വിദ്യാഭ്യാസമേഖലയിലെ പ്രധാനപ്രശ്നം എന്ന നിലയിൽ ചർച്ചകൾ കൊണ്ടുപോകുന്നതു ശരിയായ സമീപനമല്ല.
ഗൃഹപാഠം കഠിനജോലിയാക്കരുതെന്നു നയരേഖയിൽ നിർദേശിക്കുന്നു. രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കു ഗൃഹപാഠം നൽകാൻ പാടില്ല, മൂന്ന്- നാല് ക്ലാസുകളിലുള്ളവർക്ക് ആഴ്ചയിൽ രണ്ടു മണിക്കൂറിൽ കൂടുതൽ ഗൃഹപാഠം നൽകരുത്, അഞ്ച്- ആറ് ക്ലാസിലുള്ളവർക്കു ഗൃഹപാഠം ഒരു മണിക്കൂർ മാത്രം മതി എന്നൊക്കെയാണു നിർദേശം. ഏഴുമുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കു ദിവസം രണ്ടു മണിക്കൂറും ആഴ്ചയിൽ 10-12 മണിക്കൂറും മാത്രമേ ഗൃഹപാഠം പാടുള്ളു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ പാഠപുസ്തകം ആവശ്യമുള്ള വിഷയത്തിൽ രണ്ടു പീരിയഡുകൾ ഒരേ വിഷയത്തിനാക്കി മാറ്റണമെന്നും പുസ്തകഭാരം ക്രമീകരിക്കാവുന്നവിധത്തിൽ ടൈംടേബിൾ തയാറാക്കണമെന്നും നിർദേശമുണ്ട്. ഒന്ന്- രണ്ട് ക്ലാസുകളിലുള്ളവർക്ക് ഒരു നോട്ടുബുക്ക് മാത്രമേ പാടുള്ളു; മൂന്ന്- നാല് ക്ലാസുകളിൽ രണ്ടു നോട്ടുബുക്ക് മതി, ആറ്- ഏഴ് ക്ലാസുകളിൽ പേപ്പറുകളിൽ നോട്ട് എഴുതാൻ അനുവദിക്കണം തുടങ്ങിയവയാണു മറ്റു നിർദേശങ്ങൾ. കുട്ടികൾക്കുമേലുള്ള ശാരീരിക- മാനസിക സമ്മർദങ്ങൾ കുറയ്ക്കാനുള്ള ഉത്കണ്ഠയാണ് ഈ നിർദേശങ്ങളിൽ നിഴലിക്കുന്നത്. സ്കൂളുകളിൽ ഗുണനിലവാരമുള്ള ഉച്ചഭക്ഷണം ഉറപ്പാക്കി, കുട്ടികൾ ഭക്ഷണപ്പൊതികൾ കൊണ്ടുവരുന്നത് ഒഴിവാക്കണം, കുപ്പിയിൽ വെള്ളം കൊണ്ടുവരുന്നത് ഒഴിവാക്കാൻ ശുദ്ധമായ കുടിവെള്ളം സ്കൂൾ മാനേജ്മെന്റുകൾ ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്. ഇവയൊക്കെ എത്രമാത്രം പ്രായോഗികമാണെന്നു സംശയമുണ്ട്. കുട്ടികളുടെയും സ്കൂൾ അധികൃതരുടെയും സാന്പത്തികനില പരിഗണിക്കാതെയുള്ള ഇത്തരം നിർദേശങ്ങൾക്കും കൈയടി കിട്ടുമെങ്കിലും നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ട്.
കോവിഡ് മൂലം ഈ അധ്യയനവർഷം സ്കൂളുകളിലും കോളജുകളിലും ഇതുവരെ ക്ലാസുകൾ ആരംഭിച്ചിട്ടില്ല എന്ന ഗൗരവപ്രശ്നം നിലനിൽക്കെയാണ് സ്കൂൾബാഗിന്റെ ഭാരംപോലുള്ള താരതമ്യേന അപ്രധാനമായ വിഷയങ്ങൾ ചർച്ചയാകുന്നത് എന്ന വസ്തുതയുണ്ട്. കുട്ടികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് ഇപ്പോഴത്തെ പ്രധാന ആശങ്ക സ്കൂൾ എന്നു തുറക്കും, പരീക്ഷ ഉണ്ടാകുമോ, ഉണ്ടെങ്കിൽ എത്രമാത്രം പാഠഭാഗങ്ങൾ പഠിക്കണം എന്നൊക്കെയാണ്. ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം നൽകാൻ അധികൃതർക്കു കഴിയുന്നില്ല. കോവിഡ് എന്നു തീരുമെന്നറിയാതെ സ്കൂൾ തുറക്കലിന്റെ കാര്യം പറയാൻ കഴിയില്ലായിരിക്കാം. സ്കൂളുകളിൽ റെഗുലർ ക്ലാസുകൾ നടക്കാത്തപ്പോഴും പാഠഭാഗം വെട്ടിക്കുറയ്ക്കുകയില്ലെന്ന സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ നിലപാടിൽ വിദ്യാർഥികൾ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ്. വിക്ടേഴ്സ് ചാനലുകൾ വഴിയുള്ള ഓൺലൈൻ പഠനമാണു പ്രധാനമായും നടക്കുന്നത്. മാർച്ചിൽ പൊതുപരീക്ഷ നടത്തി മാർച്ച് 31-നു സ്കൂൾ അടയ്ക്കുന്ന രീതി ഈ വർഷം നടക്കുമോ എന്നറിയില്ല. ഐസിഎസ്ഇ പോലുള്ള സിലബസുകൾ വെട്ടിക്കുറയ്ക്കുമെന്നു ബന്ധപ്പെട്ട ഏജൻസികൾ അറിയിച്ചിരുന്നതിനാൽ ആ വിഭാഗത്തിലുള്ള കുട്ടികൾ ആശ്വാസത്തിലാണ്. സിലബസ് വെട്ടിക്കുറച്ചാൽ നിലവാരം കുറയുമെന്ന നിലപാടിലാണു വിദ്യാഭ്യാസവകുപ്പ്.
വിക്ടേഴ്സ് ചാനലിലൂടെ കൂടുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്തു ജനുവരിയോടെ പാഠഭാഗങ്ങൾ പൂർത്തീകരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതു വിജയിച്ചാൽതന്നെ ക്ലാസുകളിൽനിന്നു കിട്ടുന്ന തോതിലുള്ള അറിവുസന്പാദനം നടക്കുമെന്നു കരുതാൻ വിഷമം. ഇത്തരം ഗൗരവവിഷയങ്ങളിൽ എന്താണു നടപടിയെന്നറിയാൻ കാത്തിരിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾബാഗ് ഭാരത്തെപ്പറ്റിയുള്ള നിർദേശങ്ങൾ വലിയ കാര്യമായി തോന്നണമെന്നില്ല. ഇന്നത്തെ രക്ഷിതാക്കൾ മിക്കവരും വിദ്യാർഥികളായിരുന്ന കാലത്ത് ഭാരമുള്ള പുസ്തകക്കെട്ടുകളുമായി സ്കൂളിൽ പോയിരുന്നവരാണ്. അവർക്കു സ്കൂൾ ബാഗുകൾ ഉണ്ടായിരുന്നില്ല. നടന്നുതന്നെ സ്കൂളിൽ പോകണം. ചിലർക്കു കുന്നും മലയും കയറിയും മറ്റു പലർക്കും തോടും പുഴയും കടന്നും വളരെ കഷ്ടപ്പെട്ടു യാത്ര ചെയ്യണമായിരുന്നു. അന്നത്തെ ബുദ്ധിമുട്ടുകളുമായി താരതമ്യം ചെയ്യുന്പോൾ ഇന്നു വാഹനത്തിൽ പോകുന്ന കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരമൊക്കെ ഇത്ര വലിയ വിഷയമാണോ എന്നു പലർക്കും തോന്നാം. അതെന്തായാലും വിദ്യാഭ്യാസ വിദഗ്ധരും വിദ്യാഭ്യാസവകുപ്പ് അധികൃതരും സർക്കാരും ഇപ്പോൾ കൂടുതൽ ഗൗരവമായി ചിന്തിക്കേണ്ടത് അധ്യയനവും പരീക്ഷയും സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ ദൂരീകരിക്കാനാണ്.
വിദ്യാർഥികളുടെ ഗൃഹപാഠം വെട്ടിക്കുറച്ചും സ്കൂൾ ബാഗിന്റെ കനംകുറച്ചും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒരു സ്കൂൾബാഗ് നയരേഖ കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുകയാണ്. സ്കൂൾ ബാഗിന്റെ ഭാരം വിദ്യാർഥിയുടെ ഭാരത്തിന്റെ പത്തുശതമാനം മാത്രമായിരിക്കണമെന്നു നയരേഖയിൽ പറയുന്നു. ബാഗുകളുടെ ഭാരവും വലിപ്പവും സംബന്ധിച്ച മറ്റു കാര്യങ്ങളും എങ്ങനെയായിരിക്കണമെന്നും അതിൽ സൂചിപ്പിച്ചിട്ടുണ്ട്. സ്കൂൾ ബാഗിന്റെ ഭാരമില്ലാതെ പ്രതിമാസം പത്തു ദിവസമെങ്കിലും വിദ്യാർഥികൾക്കു സ്കൂളിലെത്താൻ അവസരമൊരുക്കുമെന്നും നയത്തിലുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസനയം ഇക്കഴിഞ്ഞ ജൂലൈയിലാണു കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്. സ്കൂൾ ബാഗിന്റെ അമിതഭാരത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളും ചർച്ചകളും കുറേക്കാലമായി നടക്കുന്നുണ്ട്. പുസ്തകസഞ്ചിയുടെ ഭാരം കൂട്ടി കുട്ടികളെ ചുമട്ടുകാരായി മാറ്റരുതെന്നു കോടതികൾ പലവട്ടം നിർദേശങ്ങൾ നൽകിയിട്ടുള്ളതും ഇക്കാര്യത്തിൽ സർക്കാർ ഉത്തരവുകൾ ഇറങ്ങിയിട്ടുള്ളതുമാണ്. അതിന്റെ തുടർച്ചയായിട്ടാണു ദേശീയ വിദ്യാഭ്യാസനയത്തിൽതന്നെ ഇതുസംബന്ധിച്ച മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, സ്കൂൾ ബാഗിന്റെ ഭാരം പോലുള്ള കാര്യങ്ങളാണു വിദ്യാഭ്യാസമേഖലയിലെ പ്രധാനപ്രശ്നം എന്ന നിലയിൽ ചർച്ചകൾ കൊണ്ടുപോകുന്നതു ശരിയായ സമീപനമല്ല.
ഗൃഹപാഠം കഠിനജോലിയാക്കരുതെന്നു നയരേഖയിൽ നിർദേശിക്കുന്നു. രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കു ഗൃഹപാഠം നൽകാൻ പാടില്ല, മൂന്ന്- നാല് ക്ലാസുകളിലുള്ളവർക്ക് ആഴ്ചയിൽ രണ്ടു മണിക്കൂറിൽ കൂടുതൽ ഗൃഹപാഠം നൽകരുത്, അഞ്ച്- ആറ് ക്ലാസിലുള്ളവർക്കു ഗൃഹപാഠം ഒരു മണിക്കൂർ മാത്രം മതി എന്നൊക്കെയാണു നിർദേശം. ഏഴുമുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കു ദിവസം രണ്ടു മണിക്കൂറും ആഴ്ചയിൽ 10-12 മണിക്കൂറും മാത്രമേ ഗൃഹപാഠം പാടുള്ളു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ പാഠപുസ്തകം ആവശ്യമുള്ള വിഷയത്തിൽ രണ്ടു പീരിയഡുകൾ ഒരേ വിഷയത്തിനാക്കി മാറ്റണമെന്നും പുസ്തകഭാരം ക്രമീകരിക്കാവുന്നവിധത്തിൽ ടൈംടേബിൾ തയാറാക്കണമെന്നും നിർദേശമുണ്ട്. ഒന്ന്- രണ്ട് ക്ലാസുകളിലുള്ളവർക്ക് ഒരു നോട്ടുബുക്ക് മാത്രമേ പാടുള്ളു; മൂന്ന്- നാല് ക്ലാസുകളിൽ രണ്ടു നോട്ടുബുക്ക് മതി, ആറ്- ഏഴ് ക്ലാസുകളിൽ പേപ്പറുകളിൽ നോട്ട് എഴുതാൻ അനുവദിക്കണം തുടങ്ങിയവയാണു മറ്റു നിർദേശങ്ങൾ. കുട്ടികൾക്കുമേലുള്ള ശാരീരിക- മാനസിക സമ്മർദങ്ങൾ കുറയ്ക്കാനുള്ള ഉത്കണ്ഠയാണ് ഈ നിർദേശങ്ങളിൽ നിഴലിക്കുന്നത്. സ്കൂളുകളിൽ ഗുണനിലവാരമുള്ള ഉച്ചഭക്ഷണം ഉറപ്പാക്കി, കുട്ടികൾ ഭക്ഷണപ്പൊതികൾ കൊണ്ടുവരുന്നത് ഒഴിവാക്കണം, കുപ്പിയിൽ വെള്ളം കൊണ്ടുവരുന്നത് ഒഴിവാക്കാൻ ശുദ്ധമായ കുടിവെള്ളം സ്കൂൾ മാനേജ്മെന്റുകൾ ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്. ഇവയൊക്കെ എത്രമാത്രം പ്രായോഗികമാണെന്നു സംശയമുണ്ട്. കുട്ടികളുടെയും സ്കൂൾ അധികൃതരുടെയും സാന്പത്തികനില പരിഗണിക്കാതെയുള്ള ഇത്തരം നിർദേശങ്ങൾക്കും കൈയടി കിട്ടുമെങ്കിലും നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ട്.
കോവിഡ് മൂലം ഈ അധ്യയനവർഷം സ്കൂളുകളിലും കോളജുകളിലും ഇതുവരെ ക്ലാസുകൾ ആരംഭിച്ചിട്ടില്ല എന്ന ഗൗരവപ്രശ്നം നിലനിൽക്കെയാണ് സ്കൂൾബാഗിന്റെ ഭാരംപോലുള്ള താരതമ്യേന അപ്രധാനമായ വിഷയങ്ങൾ ചർച്ചയാകുന്നത് എന്ന വസ്തുതയുണ്ട്. കുട്ടികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് ഇപ്പോഴത്തെ പ്രധാന ആശങ്ക സ്കൂൾ എന്നു തുറക്കും, പരീക്ഷ ഉണ്ടാകുമോ, ഉണ്ടെങ്കിൽ എത്രമാത്രം പാഠഭാഗങ്ങൾ പഠിക്കണം എന്നൊക്കെയാണ്. ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം നൽകാൻ അധികൃതർക്കു കഴിയുന്നില്ല. കോവിഡ് എന്നു തീരുമെന്നറിയാതെ സ്കൂൾ തുറക്കലിന്റെ കാര്യം പറയാൻ കഴിയില്ലായിരിക്കാം. സ്കൂളുകളിൽ റെഗുലർ ക്ലാസുകൾ നടക്കാത്തപ്പോഴും പാഠഭാഗം വെട്ടിക്കുറയ്ക്കുകയില്ലെന്ന സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ നിലപാടിൽ വിദ്യാർഥികൾ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ്. വിക്ടേഴ്സ് ചാനലുകൾ വഴിയുള്ള ഓൺലൈൻ പഠനമാണു പ്രധാനമായും നടക്കുന്നത്. മാർച്ചിൽ പൊതുപരീക്ഷ നടത്തി മാർച്ച് 31-നു സ്കൂൾ അടയ്ക്കുന്ന രീതി ഈ വർഷം നടക്കുമോ എന്നറിയില്ല. ഐസിഎസ്ഇ പോലുള്ള സിലബസുകൾ വെട്ടിക്കുറയ്ക്കുമെന്നു ബന്ധപ്പെട്ട ഏജൻസികൾ അറിയിച്ചിരുന്നതിനാൽ ആ വിഭാഗത്തിലുള്ള കുട്ടികൾ ആശ്വാസത്തിലാണ്. സിലബസ് വെട്ടിക്കുറച്ചാൽ നിലവാരം കുറയുമെന്ന നിലപാടിലാണു വിദ്യാഭ്യാസവകുപ്പ്.
വിക്ടേഴ്സ് ചാനലിലൂടെ കൂടുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്തു ജനുവരിയോടെ പാഠഭാഗങ്ങൾ പൂർത്തീകരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതു വിജയിച്ചാൽതന്നെ ക്ലാസുകളിൽനിന്നു കിട്ടുന്ന തോതിലുള്ള അറിവുസന്പാദനം നടക്കുമെന്നു കരുതാൻ വിഷമം. ഇത്തരം ഗൗരവവിഷയങ്ങളിൽ എന്താണു നടപടിയെന്നറിയാൻ കാത്തിരിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾബാഗ് ഭാരത്തെപ്പറ്റിയുള്ള നിർദേശങ്ങൾ വലിയ കാര്യമായി തോന്നണമെന്നില്ല. ഇന്നത്തെ രക്ഷിതാക്കൾ മിക്കവരും വിദ്യാർഥികളായിരുന്ന കാലത്ത് ഭാരമുള്ള പുസ്തകക്കെട്ടുകളുമായി സ്കൂളിൽ പോയിരുന്നവരാണ്. അവർക്കു സ്കൂൾ ബാഗുകൾ ഉണ്ടായിരുന്നില്ല. നടന്നുതന്നെ സ്കൂളിൽ പോകണം. ചിലർക്കു കുന്നും മലയും കയറിയും മറ്റു പലർക്കും തോടും പുഴയും കടന്നും വളരെ കഷ്ടപ്പെട്ടു യാത്ര ചെയ്യണമായിരുന്നു. അന്നത്തെ ബുദ്ധിമുട്ടുകളുമായി താരതമ്യം ചെയ്യുന്പോൾ ഇന്നു വാഹനത്തിൽ പോകുന്ന കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരമൊക്കെ ഇത്ര വലിയ വിഷയമാണോ എന്നു പലർക്കും തോന്നാം. അതെന്തായാലും വിദ്യാഭ്യാസ വിദഗ്ധരും വിദ്യാഭ്യാസവകുപ്പ് അധികൃതരും സർക്കാരും ഇപ്പോൾ കൂടുതൽ ഗൗരവമായി ചിന്തിക്കേണ്ടത് അധ്യയനവും പരീക്ഷയും സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ ദൂരീകരിക്കാനാണ്.