തനിക്ക് ഒരു വൃക്കയേയുള്ളൂ എന്ന് അറിഞ്ഞതിനുശേഷവും തളരാതെ
കായികരംഗത്ത് ഉറച്ചുനിൽക്കുകയും അന്താരാഷ്ട്ര മത്സരവേദികളിൽനിന്നു പതക്കങ്ങൾ നേടിയെടുക്കുകയും ചെയ്ത അഞ്ജു ബോബി ജോർജ് ഇന്ത്യൻ കായികരംഗത്തിന്റെ അഭിമാനമാണ് ഉയർത്തിയിരിക്കുന്നത്. തങ്ങളുടെ പരിമിതികളെക്കുറിച്ചോർത്തു സങ്കടപ്പെടുന്ന എല്ലാവർക്കും അഞ്ജുവിന്റെ ജീവിതം പിന്തുടരാവുന്ന മാതൃകയാണ്.
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ചേർത്തുപിടിച്ചാൽ ഒന്നും അസാധ്യമല്ലെന്നു ലോകത്തിനു വീണ്ടും ബോധ്യപ്പെടുത്തിക്കൊടുക്കുന്നതാണ് ഒറ്റ വൃക്കയുടെ കരുത്തിലാണു താൻ ലോക കായികവേദികളിൽ വിജയങ്ങൾ നേടിയതെന്ന പ്രശസ്ത കായികതാരം അഞ്ജു ബോബി ജോർജിന്റെ വെളിപ്പെടുത്തൽ. പ്രതികൂല സാഹചര്യങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ പകച്ചുപോകുന്ന ഏവർക്കും പ്രചോദനമേകുന്നതാണ് ട്വിറ്ററിലൂടെ വന്ന ആ കുറിപ്പ്. ജന്മനാ ഒരു വൃക്ക മാത്രമുള്ള ആളാണു താനെന്ന് അത്ലറ്റിക്സിൽ തിളങ്ങിനിൽക്കുമ്പോഴാണ് അറിയുന്നതെന്നു രണ്ടു പതിറ്റാണ്ടിനുശേഷം അഞ്ജു വെളിപ്പെടുത്തുന്നു. പരിശീലനത്തിന്റെ ഭാഗമായി നടത്തിയ രക്തപരിശോധനകളിൽ പലപ്പോഴും പ്രശ്നങ്ങൾ കണ്ടിരുന്നു. ബംഗളൂരുവിലെ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിലാണ് ഒരു വൃക്കയേയുള്ളുവെന്ന കാര്യം അറിയുന്നത്. അതിപ്പോൾ പുറത്തറിയിക്കുന്നതു വരുംതലമുറകൾക്കു പ്രചോദനമാകട്ടെയെന്നു കരുതിയാണെന്നും അവർ വിശദീകരിക്കുന്നു. തീർച്ചയായും ഈ ആർജവം അഭിനന്ദനീയമാണ്.
ഇന്ത്യയുടെ അത്ലറ്റിക് ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ് അഞ്ജു ബോബി ജോർജിന്റെ നേട്ടങ്ങൾ. ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരം അഞ്ജുവാണ്. 2003 പാരീസ് ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ലോംഗ്ജംപിൽ വെങ്കലം നേടിയാണ് ഈ ചരിത്രനേട്ടം അവർ സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാന്പ്യൻഷിപ്പ്, സാഫ് ഗെയിംസ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങളിലെ തിളക്കമാർന്ന നേട്ടങ്ങൾ വേറെ. ഏതു കായികമത്സരത്തിൽ വിജയിക്കാനും നല്ല ശാരീരികക്ഷമത വേണം. കഠിനമായ പരിശീലനങ്ങളിലൂടെയാണ് അത് ആർജിച്ചെടുക്കുന്നത്. കായികക്ഷമത ഉത്തുംഗത്തിലെത്തുന്നതു ശരീരത്തിലെ അവയവങ്ങൾ നന്നായി പ്രവർത്തിക്കുന്പോഴാണ്. കായികക്ഷമതയും മത്സരവീര്യവും വർധിപ്പിക്കാനായി മരുന്നുകൾ കഴിക്കുന്നതുപോലുള്ള കുറുക്കുവഴികൾ തേടുന്ന കായികതാരങ്ങൾ പോലുമുണ്ട്. അപ്പോൾ ശരീരത്തിലെ ഒരു പ്രധാന അവയവത്തിനു ന്യൂനതയുള്ളവരുടെ കാര്യമോ? ആ ന്യൂനത മറികടന്നും രാജ്യാന്തര മത്സരങ്ങളിൽ വിജയം നേടി എന്നത് അഞ്ജു ബോബി ജോർജിന്റെ വിജയങ്ങൾക്കു കൂടുതൽ തിളക്കമേറ്റുന്നു. തന്റെ ശാരീരിക ന്യൂനത അറിഞ്ഞതിനുശേഷവും തളരാതെ കായികരംഗത്ത് ഉറച്ചുനിൽക്കുകയും അന്താരാഷ്ട്ര മത്സരവേദികളിൽനിന്നു പതക്കങ്ങൾ നേടിയെടുക്കുകയും ചെയ്ത അഞ്ജു ഇന്ത്യൻ കായികരംഗത്തിന്റെ അഭിമാനമാണ് ഉയർത്തിയിരിക്കുന്നത്. നിസാരകാര്യങ്ങൾക്കു മനസുതകർന്ന് ജീവിതം അവസാനിപ്പിക്കാൻ പോലും ശ്രമിക്കുന്നവർ ഈ മനോധൈര്യവും നിശ്ചയദാർഢ്യവും മാതൃകയാക്കിയിരുന്നെങ്കിൽ!
അവയവദാനം പോലുള്ള ജീവകാരുണ്യ പ്രവൃത്തികൾ ഏറെ പ്രകീർത്തിക്കപ്പെടുന്ന ഒരു സമൂഹത്തിലാണിന്നു നാം ജീവിക്കുന്നത്. വൃക്ക തകരാറിലായവർക്കു സ്വന്തം വൃക്കകളിലൊന്നു ദാനം ചെയ്ത് അവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന സുമനസുകൾ ധാരാളമുണ്ട്. ഒരു വൃക്കകൊണ്ടും ജീവിക്കാം എന്നതിന്റെ നേർസാക്ഷ്യമായി ഈ അവയവദാതാക്കൾ നിൽക്കുന്നു. ഒരു വൃക്ക നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ രണ്ടാമത്തെ വൃക്കയില്ലെങ്കിലും ശരീരത്തിനു കുഴപ്പമുണ്ടാകില്ലെന്നു വിദഗ്ധ ഡോക്ടർമാരും ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, ഒറ്റ വൃക്ക മാത്രമുള്ളവർ കായികമത്സരങ്ങളിൽ വലിയ നേട്ടങ്ങൾ കരസ്ഥമാക്കുന്നത് അപൂർവമാണ്. ശാരീരിക അധ്വാനം ഏറെ വേണ്ടിവരുന്ന രംഗമാണല്ലോ അത്. അതേസമയം ശാരീരികക്ഷമതയും കഠിനാധ്വാനവും പോലെ പ്രധാനമാണു മനോഭാവവുമെന്ന് അഞ്ജുവിന്റെ അനുഭവം തെളിയിക്കുന്നു. തങ്ങളുടെ പരിമിതികളെക്കുറിച്ചോർത്തു സങ്കടപ്പെടുന്ന എല്ലാവർക്കും അഞ്ജുവിന്റെ ജീവിതം പിന്തുടരാവുന്ന മാതൃകതന്നെ.
ഈ ലോകത്തു പിറന്നുവീഴുന്ന ആരും പൂർണരല്ല. ഏതെങ്കിലുമൊക്കെ പരിമിതികളും പ്രശ്നങ്ങളും എല്ലാവർക്കുമുണ്ട്. ചിലരുടേതു ചെറിയ ന്യൂനതകളാണെങ്കിൽ മറ്റു പലരുടേതും അല്പംകൂടി വലിയതാകാം. ഭിന്നശേഷിയുള്ളവരുടെ പ്രശ്നങ്ങൾ കുറേക്കൂടി ഗൗരവമുള്ളതാണ്.
തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് അവരിൽ പലരും സമൂഹത്തിന്റെ അവഗണനയും അവജ്ഞയും പരിഹാസവുമൊക്കെ ഏറ്റുവാങ്ങുന്നുമുണ്ട്. ഇത്തരം നിഷേധാത്മക സമീപനങ്ങൾ പലരുടെയും ആത്മവിശ്വാസം കെടുത്തുന്നു. അവർ കൂടുതൽ അന്തർമുഖരായി ഉള്ളിലേക്കു വലിയുന്നു. മറ്റുചിലർ മനോവേദന കടിച്ചമർത്തി വിധിയെ പഴിച്ചു ജീവിതം തള്ളിനീക്കും. അതേസമയം ശാരീരിക ന്യൂനതകളും പരിമിതികളും മറികടന്ന് നേട്ടങ്ങളുണ്ടാക്കി ലോകത്തിന്റെ ആരാധനാപാത്രങ്ങളായിത്തീർന്നവരും കുറവല്ല. ജന്മനാ അന്ധയും ബധിരയുമായിരുന്നിട്ടും അനേകരുടെ ജീവിതത്തിനു വെളിച്ചം പകർന്ന ഹെലൻ കെല്ലറെ പോലുള്ളവർ. ഇത്തരം മഹദ്വ്യക്തികളുടെ ജീവിതാനുഭവങ്ങൾ കെട്ടുകഥകളല്ലെന്നും വിധിവൈപരീത്യത്തെ മനോധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിട്ടു വിജയംവരിച്ചതിന്റെ വീരഗാഥകളാണെന്നുമുള്ള സത്യം അഞ്ജു ബോബി ജോർജിന്റെ വെളിപ്പെടുത്തലോടെ കൂടുതൽ പേർക്കു ബോധ്യമാകും.
കായികരംഗത്ത് ഉറച്ചുനിൽക്കുകയും അന്താരാഷ്ട്ര മത്സരവേദികളിൽനിന്നു പതക്കങ്ങൾ നേടിയെടുക്കുകയും ചെയ്ത അഞ്ജു ബോബി ജോർജ് ഇന്ത്യൻ കായികരംഗത്തിന്റെ അഭിമാനമാണ് ഉയർത്തിയിരിക്കുന്നത്. തങ്ങളുടെ പരിമിതികളെക്കുറിച്ചോർത്തു സങ്കടപ്പെടുന്ന എല്ലാവർക്കും അഞ്ജുവിന്റെ ജീവിതം പിന്തുടരാവുന്ന മാതൃകയാണ്.
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ചേർത്തുപിടിച്ചാൽ ഒന്നും അസാധ്യമല്ലെന്നു ലോകത്തിനു വീണ്ടും ബോധ്യപ്പെടുത്തിക്കൊടുക്കുന്നതാണ് ഒറ്റ വൃക്കയുടെ കരുത്തിലാണു താൻ ലോക കായികവേദികളിൽ വിജയങ്ങൾ നേടിയതെന്ന പ്രശസ്ത കായികതാരം അഞ്ജു ബോബി ജോർജിന്റെ വെളിപ്പെടുത്തൽ. പ്രതികൂല സാഹചര്യങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ പകച്ചുപോകുന്ന ഏവർക്കും പ്രചോദനമേകുന്നതാണ് ട്വിറ്ററിലൂടെ വന്ന ആ കുറിപ്പ്. ജന്മനാ ഒരു വൃക്ക മാത്രമുള്ള ആളാണു താനെന്ന് അത്ലറ്റിക്സിൽ തിളങ്ങിനിൽക്കുമ്പോഴാണ് അറിയുന്നതെന്നു രണ്ടു പതിറ്റാണ്ടിനുശേഷം അഞ്ജു വെളിപ്പെടുത്തുന്നു. പരിശീലനത്തിന്റെ ഭാഗമായി നടത്തിയ രക്തപരിശോധനകളിൽ പലപ്പോഴും പ്രശ്നങ്ങൾ കണ്ടിരുന്നു. ബംഗളൂരുവിലെ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിലാണ് ഒരു വൃക്കയേയുള്ളുവെന്ന കാര്യം അറിയുന്നത്. അതിപ്പോൾ പുറത്തറിയിക്കുന്നതു വരുംതലമുറകൾക്കു പ്രചോദനമാകട്ടെയെന്നു കരുതിയാണെന്നും അവർ വിശദീകരിക്കുന്നു. തീർച്ചയായും ഈ ആർജവം അഭിനന്ദനീയമാണ്.
ഇന്ത്യയുടെ അത്ലറ്റിക് ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ് അഞ്ജു ബോബി ജോർജിന്റെ നേട്ടങ്ങൾ. ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരം അഞ്ജുവാണ്. 2003 പാരീസ് ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ലോംഗ്ജംപിൽ വെങ്കലം നേടിയാണ് ഈ ചരിത്രനേട്ടം അവർ സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാന്പ്യൻഷിപ്പ്, സാഫ് ഗെയിംസ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങളിലെ തിളക്കമാർന്ന നേട്ടങ്ങൾ വേറെ. ഏതു കായികമത്സരത്തിൽ വിജയിക്കാനും നല്ല ശാരീരികക്ഷമത വേണം. കഠിനമായ പരിശീലനങ്ങളിലൂടെയാണ് അത് ആർജിച്ചെടുക്കുന്നത്. കായികക്ഷമത ഉത്തുംഗത്തിലെത്തുന്നതു ശരീരത്തിലെ അവയവങ്ങൾ നന്നായി പ്രവർത്തിക്കുന്പോഴാണ്. കായികക്ഷമതയും മത്സരവീര്യവും വർധിപ്പിക്കാനായി മരുന്നുകൾ കഴിക്കുന്നതുപോലുള്ള കുറുക്കുവഴികൾ തേടുന്ന കായികതാരങ്ങൾ പോലുമുണ്ട്. അപ്പോൾ ശരീരത്തിലെ ഒരു പ്രധാന അവയവത്തിനു ന്യൂനതയുള്ളവരുടെ കാര്യമോ? ആ ന്യൂനത മറികടന്നും രാജ്യാന്തര മത്സരങ്ങളിൽ വിജയം നേടി എന്നത് അഞ്ജു ബോബി ജോർജിന്റെ വിജയങ്ങൾക്കു കൂടുതൽ തിളക്കമേറ്റുന്നു. തന്റെ ശാരീരിക ന്യൂനത അറിഞ്ഞതിനുശേഷവും തളരാതെ കായികരംഗത്ത് ഉറച്ചുനിൽക്കുകയും അന്താരാഷ്ട്ര മത്സരവേദികളിൽനിന്നു പതക്കങ്ങൾ നേടിയെടുക്കുകയും ചെയ്ത അഞ്ജു ഇന്ത്യൻ കായികരംഗത്തിന്റെ അഭിമാനമാണ് ഉയർത്തിയിരിക്കുന്നത്. നിസാരകാര്യങ്ങൾക്കു മനസുതകർന്ന് ജീവിതം അവസാനിപ്പിക്കാൻ പോലും ശ്രമിക്കുന്നവർ ഈ മനോധൈര്യവും നിശ്ചയദാർഢ്യവും മാതൃകയാക്കിയിരുന്നെങ്കിൽ!
അവയവദാനം പോലുള്ള ജീവകാരുണ്യ പ്രവൃത്തികൾ ഏറെ പ്രകീർത്തിക്കപ്പെടുന്ന ഒരു സമൂഹത്തിലാണിന്നു നാം ജീവിക്കുന്നത്. വൃക്ക തകരാറിലായവർക്കു സ്വന്തം വൃക്കകളിലൊന്നു ദാനം ചെയ്ത് അവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന സുമനസുകൾ ധാരാളമുണ്ട്. ഒരു വൃക്കകൊണ്ടും ജീവിക്കാം എന്നതിന്റെ നേർസാക്ഷ്യമായി ഈ അവയവദാതാക്കൾ നിൽക്കുന്നു. ഒരു വൃക്ക നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ രണ്ടാമത്തെ വൃക്കയില്ലെങ്കിലും ശരീരത്തിനു കുഴപ്പമുണ്ടാകില്ലെന്നു വിദഗ്ധ ഡോക്ടർമാരും ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, ഒറ്റ വൃക്ക മാത്രമുള്ളവർ കായികമത്സരങ്ങളിൽ വലിയ നേട്ടങ്ങൾ കരസ്ഥമാക്കുന്നത് അപൂർവമാണ്. ശാരീരിക അധ്വാനം ഏറെ വേണ്ടിവരുന്ന രംഗമാണല്ലോ അത്. അതേസമയം ശാരീരികക്ഷമതയും കഠിനാധ്വാനവും പോലെ പ്രധാനമാണു മനോഭാവവുമെന്ന് അഞ്ജുവിന്റെ അനുഭവം തെളിയിക്കുന്നു. തങ്ങളുടെ പരിമിതികളെക്കുറിച്ചോർത്തു സങ്കടപ്പെടുന്ന എല്ലാവർക്കും അഞ്ജുവിന്റെ ജീവിതം പിന്തുടരാവുന്ന മാതൃകതന്നെ.
ഈ ലോകത്തു പിറന്നുവീഴുന്ന ആരും പൂർണരല്ല. ഏതെങ്കിലുമൊക്കെ പരിമിതികളും പ്രശ്നങ്ങളും എല്ലാവർക്കുമുണ്ട്. ചിലരുടേതു ചെറിയ ന്യൂനതകളാണെങ്കിൽ മറ്റു പലരുടേതും അല്പംകൂടി വലിയതാകാം. ഭിന്നശേഷിയുള്ളവരുടെ പ്രശ്നങ്ങൾ കുറേക്കൂടി ഗൗരവമുള്ളതാണ്.
തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് അവരിൽ പലരും സമൂഹത്തിന്റെ അവഗണനയും അവജ്ഞയും പരിഹാസവുമൊക്കെ ഏറ്റുവാങ്ങുന്നുമുണ്ട്. ഇത്തരം നിഷേധാത്മക സമീപനങ്ങൾ പലരുടെയും ആത്മവിശ്വാസം കെടുത്തുന്നു. അവർ കൂടുതൽ അന്തർമുഖരായി ഉള്ളിലേക്കു വലിയുന്നു. മറ്റുചിലർ മനോവേദന കടിച്ചമർത്തി വിധിയെ പഴിച്ചു ജീവിതം തള്ളിനീക്കും. അതേസമയം ശാരീരിക ന്യൂനതകളും പരിമിതികളും മറികടന്ന് നേട്ടങ്ങളുണ്ടാക്കി ലോകത്തിന്റെ ആരാധനാപാത്രങ്ങളായിത്തീർന്നവരും കുറവല്ല. ജന്മനാ അന്ധയും ബധിരയുമായിരുന്നിട്ടും അനേകരുടെ ജീവിതത്തിനു വെളിച്ചം പകർന്ന ഹെലൻ കെല്ലറെ പോലുള്ളവർ. ഇത്തരം മഹദ്വ്യക്തികളുടെ ജീവിതാനുഭവങ്ങൾ കെട്ടുകഥകളല്ലെന്നും വിധിവൈപരീത്യത്തെ മനോധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിട്ടു വിജയംവരിച്ചതിന്റെ വീരഗാഥകളാണെന്നുമുള്ള സത്യം അഞ്ജു ബോബി ജോർജിന്റെ വെളിപ്പെടുത്തലോടെ കൂടുതൽ പേർക്കു ബോധ്യമാകും.