സിഡ്നി: എരിതീയിൽ ഇന്ത്യ എണ്ണ ഒഴിക്കുമോ... അതോ ഇന്ത്യക്കു നേരെ ഓസ്ട്രേലിയ വിജയത്തിന്റെ കനൽ എറിയുമോ... കണ്‍കഷൻ വിവാദത്തിനിടെ ഇന്ന് ഇരു ടീമുകളും രണ്ടാം ട്വന്റി-20 പോരാട്ടത്തിന് നേർക്കുനേർ ഇറങ്ങുന്നു. കാൻബറയിലെ ആദ്യ ട്വന്റി-20യിൽ രവീന്ദ്ര ജഡേജയ്ക്കു പരിക്കേറ്റതിനെത്തുടർന്ന് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറക്കിയ യുസ്വേന്ദ്ര ചാഹലിന്റെ മികവിൽ ഇന്ത്യ 11 റണ്‍സിന് ഓസ്ട്രേലിയയെ കീഴടക്കിയിരുന്നു. ഇന്നും ജയിക്കാനായാൽ ഇന്ത്യക്ക് പരന്പര സ്വന്തമാക്കാം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.40നു സിഡ്നിയിലാണ് മത്സരം.
ഇന്ത്യയുടെ കണ്‍കഷൻ നിയമവിരുദ്ധമെന്ന്
മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 20-ാം ഓവറിന്റെ രണ്ടാം പന്ത് ടോപ് എഡ്ജ് ആയശേഷമാണ് രവീന്ദ്ര ജഡേജയുടെ ഹെൽമറ്റിൽ കൊണ്ടത്. ചെറിയ പരിചരണത്തിനുശേഷം ജഡേജ ബാറ്റിംഗ് തുടർന്നു. പിന്നീട് ഇന്ത്യ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടായി ചാഹലിനെ ഇറക്കുകയായിരുന്നു. ഇതിനെതിരേ ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗറും താരങ്ങളും രംഗത്തെത്തിയിരുന്നു. തീരുമാനത്തിനെതിരേ ലാംഗർ മാച്ച് റഫറി ഡേവിഡ് ബൂണിനോട് തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല.
ബാറ്റിംഗിനിടെ പന്ത് ഹെൽമറ്റിൽ ഇടിച്ച് പരിക്കേറ്റ ജഡേജയ്ക്ക് കണ്‍കഷൻ വേണമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ, കണ്‍കഷൻ നടത്തുന്പോൾ അതേപോലെയുള്ള കളിക്കാരെയാണ് പകരം കളിപ്പിക്കേണ്ടത്. ജഡേജ ഒരു ഓൾ റൗണ്ടറും ചാഹൽ ബൗളറുമാണ്. മാത്രമല്ല ജഡേജ ബാറ്റിംഗ് പൂർത്തിയായശേഷമാണ് കണ്കഷനെടുത്തത് എന്നതും പ്രധാനമാണ്. ഐസിസിയുടെ കണ്‍കഷൻ സന്പ്രദായത്തെ ചോദ്യം ചെയ്യാനില്ലെന്നും ഓസീസ് ഓൾ റൗണ്ടർ ഹെൻറിക്വസ് പറഞ്ഞു.
ഫിസിയൊ വന്നില്ല
ഇന്ത്യൻ മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ഇന്ത്യയുടെ കണ്‍കഷനെ വിമർശിച്ചു. ജഡേജയ്ക്ക് ഏറുകൊണ്ട സമയത്ത് ടീം ഫിസിയോ ഗ്രൗണ്ടിലേക്ക് വന്നിരുന്നില്ല. ജഡേജ ബാറ്റിംഗ് തുടരുകയും ചെയ്തു. തലയിൽ പന്തുകൊണ്ട സമയത്ത് ടീം ഫിസിയോ ജഡേജയ്ക്കൊപ്പം സമയം ചിലവിട്ട് അവസ്ഥയെക്കുറിച്ച് ചോദിച്ച് അറിയണമായിരുന്നു. മാച്ച് റഫറി ഇക്കാര്യത്തിൽ വിശദീകരണം ആവിശ്യപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്- മഞ്ജരേക്കർ പറഞ്ഞു.
ജഡേജയുടെ പരിക്കിൽ ഇംഗ്ലീഷ് മുൻ താരം മൈക്കൾ വോണും സംശയം പ്രകടിപ്പിച്ചു. ജഡേജയ്ക്കു കണ്‍കഷൻ സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാൻ ഡോക്ടറോ, ഫിസിയോയോ ഗ്രൗണ്ടിലേക്കു വന്നിട്ടില്ല. കാലിന് എന്തോ പരിക്കുള്ളതുപോലെയാണ് അദ്ദേഹം കാണപ്പെട്ടത് - വോണ്‍ ട്വീറ്റ് ചെയ്തു.
ജഡേജ പുറത്ത്
ആദ്യ ട്വന്റി-20 മത്സരത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ കളിക്കില്ല. ജഡേജയ്ക്ക് പകരം പരന്പരയിലെ രണ്ട്, മൂന്ന് ട്വന്റി-20 മത്സരങ്ങൾക്കായി ഷാർദുൽ ഠാക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി. ജഡേജയുടെ ഹെൽമറ്റിൽ പന്ത് കൊള്ളുകയും പിന്നീട് പേശീവലിവ് അലട്ടുകയും ചെയ്തിരുന്നു. മികച്ച ഫോമിലുള്ള ജഡേജയുടെ അഭാവം ഇന്ത്യൻ ടീമിന് തിരിച്ചടിയായേക്കും.
ഓസ്ട്രേലിയക്കാർ പരാതി പറയേണ്ട: സെവാഗ്
ചാഹലിനെ ഇന്ത്യ കണ്‍കഷനായി കളിപ്പിച്ചതിൽ ഓസീസ് ടീം പരാതിപറയേണ്ടെന്ന് ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാഗ്. തലയ്ക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ 24 മണിക്കൂറിനുള്ളിലാണ് കാണപ്പെടുക. അതിനാൽതന്നെ ജഡേജയ്ക്ക് പകരക്കാരനെ ഇറക്കിയ ഇന്ത്യയുടെ തീരുമാനം ശരിയാണ്. കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഗുണഭോക്താക്കൾ ഓസ്ട്രേലിയ ആയതിനാൽ അവർ ഇക്കാര്യത്തിൽ പരാതി പറയാൻ പാടില്ല. പണ്ട് കളിക്കിടെ സ്റ്റീവ് സ്മിത്തിന്റെ തലയ്ക്ക് പന്ത് കൊണ്ടപ്പോൾ മാർനസ് ലബുഷെയ്ൻ പകരക്കാരനായി ഇറങ്ങി റണ്‍സടിച്ചു. ഞങ്ങളുടെ ഭാഗത്തുനിന്ന് ഇത് ശരിയായ തീരുമാനമായിരുന്നു, കാരണം രവീന്ദ്ര ജഡേജയ്ക്ക് കളിക്കുക സാധ്യമല്ലായിരുന്നു- സെവാഗ് വ്യക്തമാക്കി.
ഇന്ത്യയുടെ കണ്‍കഷൻ നിയമവിരുദ്ധമെന്ന്
മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 20-ാം ഓവറിന്റെ രണ്ടാം പന്ത് ടോപ് എഡ്ജ് ആയശേഷമാണ് രവീന്ദ്ര ജഡേജയുടെ ഹെൽമറ്റിൽ കൊണ്ടത്. ചെറിയ പരിചരണത്തിനുശേഷം ജഡേജ ബാറ്റിംഗ് തുടർന്നു. പിന്നീട് ഇന്ത്യ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടായി ചാഹലിനെ ഇറക്കുകയായിരുന്നു. ഇതിനെതിരേ ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗറും താരങ്ങളും രംഗത്തെത്തിയിരുന്നു. തീരുമാനത്തിനെതിരേ ലാംഗർ മാച്ച് റഫറി ഡേവിഡ് ബൂണിനോട് തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല.
ബാറ്റിംഗിനിടെ പന്ത് ഹെൽമറ്റിൽ ഇടിച്ച് പരിക്കേറ്റ ജഡേജയ്ക്ക് കണ്‍കഷൻ വേണമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ, കണ്‍കഷൻ നടത്തുന്പോൾ അതേപോലെയുള്ള കളിക്കാരെയാണ് പകരം കളിപ്പിക്കേണ്ടത്. ജഡേജ ഒരു ഓൾ റൗണ്ടറും ചാഹൽ ബൗളറുമാണ്. മാത്രമല്ല ജഡേജ ബാറ്റിംഗ് പൂർത്തിയായശേഷമാണ് കണ്കഷനെടുത്തത് എന്നതും പ്രധാനമാണ്. ഐസിസിയുടെ കണ്‍കഷൻ സന്പ്രദായത്തെ ചോദ്യം ചെയ്യാനില്ലെന്നും ഓസീസ് ഓൾ റൗണ്ടർ ഹെൻറിക്വസ് പറഞ്ഞു.
ഫിസിയൊ വന്നില്ല
ഇന്ത്യൻ മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ഇന്ത്യയുടെ കണ്‍കഷനെ വിമർശിച്ചു. ജഡേജയ്ക്ക് ഏറുകൊണ്ട സമയത്ത് ടീം ഫിസിയോ ഗ്രൗണ്ടിലേക്ക് വന്നിരുന്നില്ല. ജഡേജ ബാറ്റിംഗ് തുടരുകയും ചെയ്തു. തലയിൽ പന്തുകൊണ്ട സമയത്ത് ടീം ഫിസിയോ ജഡേജയ്ക്കൊപ്പം സമയം ചിലവിട്ട് അവസ്ഥയെക്കുറിച്ച് ചോദിച്ച് അറിയണമായിരുന്നു. മാച്ച് റഫറി ഇക്കാര്യത്തിൽ വിശദീകരണം ആവിശ്യപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്- മഞ്ജരേക്കർ പറഞ്ഞു.
ജഡേജയുടെ പരിക്കിൽ ഇംഗ്ലീഷ് മുൻ താരം മൈക്കൾ വോണും സംശയം പ്രകടിപ്പിച്ചു. ജഡേജയ്ക്കു കണ്‍കഷൻ സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാൻ ഡോക്ടറോ, ഫിസിയോയോ ഗ്രൗണ്ടിലേക്കു വന്നിട്ടില്ല. കാലിന് എന്തോ പരിക്കുള്ളതുപോലെയാണ് അദ്ദേഹം കാണപ്പെട്ടത് - വോണ്‍ ട്വീറ്റ് ചെയ്തു.
ജഡേജ പുറത്ത്
ആദ്യ ട്വന്റി-20 മത്സരത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ കളിക്കില്ല. ജഡേജയ്ക്ക് പകരം പരന്പരയിലെ രണ്ട്, മൂന്ന് ട്വന്റി-20 മത്സരങ്ങൾക്കായി ഷാർദുൽ ഠാക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി. ജഡേജയുടെ ഹെൽമറ്റിൽ പന്ത് കൊള്ളുകയും പിന്നീട് പേശീവലിവ് അലട്ടുകയും ചെയ്തിരുന്നു. മികച്ച ഫോമിലുള്ള ജഡേജയുടെ അഭാവം ഇന്ത്യൻ ടീമിന് തിരിച്ചടിയായേക്കും.
ഓസ്ട്രേലിയക്കാർ പരാതി പറയേണ്ട: സെവാഗ്
ചാഹലിനെ ഇന്ത്യ കണ്‍കഷനായി കളിപ്പിച്ചതിൽ ഓസീസ് ടീം പരാതിപറയേണ്ടെന്ന് ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാഗ്. തലയ്ക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ 24 മണിക്കൂറിനുള്ളിലാണ് കാണപ്പെടുക. അതിനാൽതന്നെ ജഡേജയ്ക്ക് പകരക്കാരനെ ഇറക്കിയ ഇന്ത്യയുടെ തീരുമാനം ശരിയാണ്. കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഗുണഭോക്താക്കൾ ഓസ്ട്രേലിയ ആയതിനാൽ അവർ ഇക്കാര്യത്തിൽ പരാതി പറയാൻ പാടില്ല. പണ്ട് കളിക്കിടെ സ്റ്റീവ് സ്മിത്തിന്റെ തലയ്ക്ക് പന്ത് കൊണ്ടപ്പോൾ മാർനസ് ലബുഷെയ്ൻ പകരക്കാരനായി ഇറങ്ങി റണ്‍സടിച്ചു. ഞങ്ങളുടെ ഭാഗത്തുനിന്ന് ഇത് ശരിയായ തീരുമാനമായിരുന്നു, കാരണം രവീന്ദ്ര ജഡേജയ്ക്ക് കളിക്കുക സാധ്യമല്ലായിരുന്നു- സെവാഗ് വ്യക്തമാക്കി.