കാൻബറ: കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ട് (പരിക്കേറ്റ താരത്തിനു പകരമായി കളത്തിലെത്തുന്നത്) ആയി കളത്തിലെത്തി മാൻ ഓഫ് ദ മാച്ച് പുരസ്കാരവുമായി മടങ്ങി ചരിത്രം കുറിച്ച് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹൽ. യുസി എന്ന അപരനാമം സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ചാഹൽ രവീന്ദ്ര ജഡേജയുടെ പകരക്കാരനായാണു കളത്തിലെത്തിയത്.
23 പന്തിൽ 44 റണ്‍സുമായി തകർത്തടിച്ച ജഡേജയുടെ കരുത്തിൽ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സ് നേടി. 19-ാം ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ഹെൽമറ്റിൽ കൊണ്ട ജഡേജയുടെ കാഴ്ചയ്ക്കു ചെറിയ ബുദ്ധിമുട്ട് വന്നതോടെയാണു പകരക്കാരനായി ചാഹലിനെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്തിയത്. ജഡേജ 20 ഓവറും പൂർത്തിയായശേഷമായിരുന്നു പോരാട്ടം അവസാനിപ്പിച്ചത്. പകരക്കാരന്റെ റോളിലെത്തിയ ചാഹൽ നാല് ഓവറിൽ 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയയുടെ പോരാട്ടം അതോടെ 150ൽ അവസാനിച്ചു. സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലെത്തി മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ താരമായി യുസി.
രാഹുൽ, ജഡേജ, സഞ്ജു
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യയുടെ തുടക്കം പതിഞ്ഞതായിരുന്നു. മൂന്നാം ഓവറിൽ ശിഖർ ധവാനെ (1) മിച്ചൽ സ്റ്റാർക്ക് ബൗൾഡ് ആക്കി. ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും (9) കാര്യമായൊന്നും ചെയ്യാനായില്ല. തുടർന്ന് കെ.എൽ. രാഹുലും (51) സഞ്ജു വി. സാംസണും (23) ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചെങ്കിലും ദൗർഭാഗ്യം വിനയായി. ഷോട്ട് പിഴച്ച സഞ്ജു ഹെൻറിക്വസിന്റെ പന്തിൽ എക്സ്ട്രാ കവറിൽ മിച്ചൽ സ്വെപ്സണിനു ക്യാച്ച് നൽകി മടങ്ങി. ഹെൻറിക്വസ് ആയിരുന്നു രാഹുലിന്റെ ഇന്നിംഗ്സിനും തിരശീലയിട്ടത്. മനീഷ് പാണ്ഡെയ്ക്കും (2) ഹാർദിക് പാണ്ഡ്യക്കും (16) കാര്യമായൊന്നും ചെയ്യാനായില്ല. എന്നാൽ, രവീന്ദ്ര ജഡേജ നടത്തിയ പോരാട്ടം ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചു.
നടരാജൻ, ചാഹൽ
161 റണ്‍സ് പ്രതിരോധിക്കാൻ പന്ത് കൈയിലെടുത്ത ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമി മാത്രമാണു നിരാശപ്പെടുത്തിയത്. നാല് ഓവറിൽ ഷമി 46 റണ്‍സ് വഴങ്ങി. യോർക്കർ രാജാവെന്ന് ഐപിഎലിനിടെ പേരെടുത്ത ടി. നടരാജൻ തന്റെ അരങ്ങേറ്റ രാജ്യാന്തര പോരാട്ടത്തിലും തിളങ്ങി. ഡാർസി ഷോർട്ട് (34), ഗ്ലെൻ മാക്സ്വെൽ (2), മിച്ചൽ സ്റ്റാർക്ക് (1) എന്നിവരുടെ വിക്കറ്റ് നടരാജൻ വീഴ്ത്തി. ചാഹൽ ആരോണ്‍ ഫിഞ്ച് (35), സ്റ്റീവ് സ്മിത്ത് (12), മാത്യു വേഡ് (7) എന്നിവരുടെ വിക്കറ്റ് വീഴ്ത്തി മത്സരഗതി ഇന്ത്യക്ക് അനുകൂലമാക്കി. ഓപ്പണിംഗ് വിക്കറ്റിൽ ഡാർസി ഷോർട്ടും ഫിഞ്ചും 7.4 ഓവറിൽ 56 റണ്‍സ് അടിച്ചെടുത്തിരുന്നു. പിന്നീടാണ് മത്സരം ഇന്ത്യ വരുതിയിലാക്കിയത്.
23 പന്തിൽ 44 റണ്‍സുമായി തകർത്തടിച്ച ജഡേജയുടെ കരുത്തിൽ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സ് നേടി. 19-ാം ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ഹെൽമറ്റിൽ കൊണ്ട ജഡേജയുടെ കാഴ്ചയ്ക്കു ചെറിയ ബുദ്ധിമുട്ട് വന്നതോടെയാണു പകരക്കാരനായി ചാഹലിനെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്തിയത്. ജഡേജ 20 ഓവറും പൂർത്തിയായശേഷമായിരുന്നു പോരാട്ടം അവസാനിപ്പിച്ചത്. പകരക്കാരന്റെ റോളിലെത്തിയ ചാഹൽ നാല് ഓവറിൽ 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയയുടെ പോരാട്ടം അതോടെ 150ൽ അവസാനിച്ചു. സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലെത്തി മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ താരമായി യുസി.
രാഹുൽ, ജഡേജ, സഞ്ജു
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യയുടെ തുടക്കം പതിഞ്ഞതായിരുന്നു. മൂന്നാം ഓവറിൽ ശിഖർ ധവാനെ (1) മിച്ചൽ സ്റ്റാർക്ക് ബൗൾഡ് ആക്കി. ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും (9) കാര്യമായൊന്നും ചെയ്യാനായില്ല. തുടർന്ന് കെ.എൽ. രാഹുലും (51) സഞ്ജു വി. സാംസണും (23) ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചെങ്കിലും ദൗർഭാഗ്യം വിനയായി. ഷോട്ട് പിഴച്ച സഞ്ജു ഹെൻറിക്വസിന്റെ പന്തിൽ എക്സ്ട്രാ കവറിൽ മിച്ചൽ സ്വെപ്സണിനു ക്യാച്ച് നൽകി മടങ്ങി. ഹെൻറിക്വസ് ആയിരുന്നു രാഹുലിന്റെ ഇന്നിംഗ്സിനും തിരശീലയിട്ടത്. മനീഷ് പാണ്ഡെയ്ക്കും (2) ഹാർദിക് പാണ്ഡ്യക്കും (16) കാര്യമായൊന്നും ചെയ്യാനായില്ല. എന്നാൽ, രവീന്ദ്ര ജഡേജ നടത്തിയ പോരാട്ടം ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചു.
നടരാജൻ, ചാഹൽ
161 റണ്‍സ് പ്രതിരോധിക്കാൻ പന്ത് കൈയിലെടുത്ത ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമി മാത്രമാണു നിരാശപ്പെടുത്തിയത്. നാല് ഓവറിൽ ഷമി 46 റണ്‍സ് വഴങ്ങി. യോർക്കർ രാജാവെന്ന് ഐപിഎലിനിടെ പേരെടുത്ത ടി. നടരാജൻ തന്റെ അരങ്ങേറ്റ രാജ്യാന്തര പോരാട്ടത്തിലും തിളങ്ങി. ഡാർസി ഷോർട്ട് (34), ഗ്ലെൻ മാക്സ്വെൽ (2), മിച്ചൽ സ്റ്റാർക്ക് (1) എന്നിവരുടെ വിക്കറ്റ് നടരാജൻ വീഴ്ത്തി. ചാഹൽ ആരോണ്‍ ഫിഞ്ച് (35), സ്റ്റീവ് സ്മിത്ത് (12), മാത്യു വേഡ് (7) എന്നിവരുടെ വിക്കറ്റ് വീഴ്ത്തി മത്സരഗതി ഇന്ത്യക്ക് അനുകൂലമാക്കി. ഓപ്പണിംഗ് വിക്കറ്റിൽ ഡാർസി ഷോർട്ടും ഫിഞ്ചും 7.4 ഓവറിൽ 56 റണ്‍സ് അടിച്ചെടുത്തിരുന്നു. പിന്നീടാണ് മത്സരം ഇന്ത്യ വരുതിയിലാക്കിയത്.