ടൂറിൻ: ഫുട്ബോൾ കരിയറിൽ 750 ഗോൾ എന്ന നാഴികക്കല്ലിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ. ചാന്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനായി യുക്രെയ്ൻ സംഘമായ ഡൈനാമോ കീവിനെതിരേ ഗോൾ നേടിയതോടെയാണു റൊണാൾഡോ ഈ നേട്ടത്തിലെത്തിയത്. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ യുവന്റസ് 3-0ന് ഡൈനാമൊ കീവിനെ കീഴടക്കി. ഫെഡെറികോ കിയേസയിലൂടെ 21-ാം മിനിറ്റിൽ മുന്നിൽ കടന്ന യുവന്റസിനായി റൊണാൾഡോ 57-ാം മിനിറ്റിൽ ലീഡ് ഉയർത്തി. ആൽവാരൊ മൊറാട്ടയുടെ (66-ാം മിനിറ്റ്) വകയായിരുന്നു യുവെയുടെ മൂന്നാം ഗോൾ.
2007 നവംബറിൽ ഡൈനാമോയ്ക്കെതിരേ ഗോൾ നേടിയശേഷം ആദ്യമായാണ് റൊണാൾഡോ യുക്രെയ്ൻ ക്ലബ്ബിനെതിരേ വീണ്ടും വലകുലുക്കിയത്. 13 വർഷവും 25 ദിവസവും നീട്ട ഇടവേള, ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരു എതിർ ടീമിനെതിരേ ഒരു താരം ഗോൾ നേടാൻ എടുത്ത ഏറ്റവും വലിയ ഇടവേളയാണിത്.
ക്ലബ്ബിനായും രാജ്യത്തിനായും നേടിയ ഗോളെണ്ണത്തിലാണ് റൊണാൾഡോ 750ൽ എത്തിയത്. 2018ൽ യുവന്റസിലെത്തിയ റൊണാൾഡോ, ഇറ്റാലിയൻ ക്ലബ്ബിനായി നേടുന്ന 75-ാമത് ഗോളാണ് ഡൈനാമൊ കീവിനെതിരായത്.
മെസി 70, റൊണാൾഡോ 71
ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഹോം മത്സരത്തിൽ ഏറ്റവും അധികം ഗോൾ നേടിയ താരമെന്ന റിക്കാർഡും റൊണാൾഡോ സ്വന്തമാക്കി. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരമായ ലയണൽ മെസിയെ (70 ഗോൾ) പിന്തള്ളിയാണ് റൊണാൾഡോ (71 ഗോൾ) റിക്കാർഡ് തന്റെ പേരിലേക്കു മാറ്റിയത്. യുവെയുടെ ഫെറെൻസ്വാറോഷിനെതിരായ കഴിഞ്ഞ ഹോം മത്സരത്തിൽ ഗോൾ നേടിയതോടെ റൊണാൾഡോ, ഹോം മത്സര ഗോളെണ്ണത്തിൽ മെസിക്ക് ഒപ്പമെത്തിയിരുന്നു.
റൊണാൾഡോ (132), ലയണൽ മെസി (118) എന്നിവരാണ് ചാന്പ്യൻസ് ലീഗ് ചരിത്രത്തിലെ ഗോൾ വേട്ടയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
2007 നവംബറിൽ ഡൈനാമോയ്ക്കെതിരേ ഗോൾ നേടിയശേഷം ആദ്യമായാണ് റൊണാൾഡോ യുക്രെയ്ൻ ക്ലബ്ബിനെതിരേ വീണ്ടും വലകുലുക്കിയത്. 13 വർഷവും 25 ദിവസവും നീട്ട ഇടവേള, ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരു എതിർ ടീമിനെതിരേ ഒരു താരം ഗോൾ നേടാൻ എടുത്ത ഏറ്റവും വലിയ ഇടവേളയാണിത്.
ക്ലബ്ബിനായും രാജ്യത്തിനായും നേടിയ ഗോളെണ്ണത്തിലാണ് റൊണാൾഡോ 750ൽ എത്തിയത്. 2018ൽ യുവന്റസിലെത്തിയ റൊണാൾഡോ, ഇറ്റാലിയൻ ക്ലബ്ബിനായി നേടുന്ന 75-ാമത് ഗോളാണ് ഡൈനാമൊ കീവിനെതിരായത്.
മെസി 70, റൊണാൾഡോ 71
ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഹോം മത്സരത്തിൽ ഏറ്റവും അധികം ഗോൾ നേടിയ താരമെന്ന റിക്കാർഡും റൊണാൾഡോ സ്വന്തമാക്കി. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരമായ ലയണൽ മെസിയെ (70 ഗോൾ) പിന്തള്ളിയാണ് റൊണാൾഡോ (71 ഗോൾ) റിക്കാർഡ് തന്റെ പേരിലേക്കു മാറ്റിയത്. യുവെയുടെ ഫെറെൻസ്വാറോഷിനെതിരായ കഴിഞ്ഞ ഹോം മത്സരത്തിൽ ഗോൾ നേടിയതോടെ റൊണാൾഡോ, ഹോം മത്സര ഗോളെണ്ണത്തിൽ മെസിക്ക് ഒപ്പമെത്തിയിരുന്നു.
റൊണാൾഡോ (132), ലയണൽ മെസി (118) എന്നിവരാണ് ചാന്പ്യൻസ് ലീഗ് ചരിത്രത്തിലെ ഗോൾ വേട്ടയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ.