മാഞ്ചസ്റ്റർ: ആവേശകരമായ പോരാട്ടത്തിൽ ഇംഗ്ലീഷ് ഗ്ലാമർ സംഘമായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-1നു കീഴടക്കി ചാന്പ്യൻസ് ലീഗിൽ കഴിഞ്ഞ സീസണ് ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ക്ലബ് പിഎസ്ജി നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി. ബ്രസീൽ സൂപ്പർ താരം നെയ്മറിന്റെ ഇരട്ട ഗോളാണു പിഎസ്ജിക്ക് ജയം സമ്മാനിച്ചത്.
മരണ ഗ്രൂപ്പ് എന്ന വിശേഷണമുള്ള ഗ്രൂപ്പ് എച്ചിൽ നടന്ന മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ്ബായ ലൈപ്സിഗ് 4-3ന് തുർക്കി പ്രതിനിധികളായ ബാഷക് ഷെഹിറിനെ കീഴടക്കി. ഇഞ്ചുറിടൈമിന്റെ രണ്ടാം മിനിറ്റിൽ അലക്സാണ്ടർ സൊലോത്ത് ആയിരുന്നു ലൈപ്സിഗിന്റെ ജയം കുറിച്ച ഗോൾ നേടിയത്. തുർക്കി സംഘത്തിനായി ഇർഫാൻ ഖവെസി ഹാട്രിക് നേടിയെങ്കിലും ഫലമുണ്ടായില്ല. ക്രിസ്റ്റ്യാനൊ റൊണാൾഡോ, ഗാരെത് ബെയ്ൽ എന്നിവർക്കുശേഷം ഹാട്രിക് ഫലം കാണാതെ പോകുന്ന താരമായി ഇർഫാൻ.
യുണൈറ്റഡും പിഎസ്ജിയും നേർക്കുനേർ ഇറങ്ങിയ കഴിഞ്ഞ നാല് മത്സരങ്ങളിൽ ഇരു ടീമുകളും രണ്ട് വീതം എവേ ജയം സ്വന്തമാക്കി എന്നതാണ് ഏറ്റവും വലിയ സവിശേഷത. ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. പാരീസിൽ നടന്ന ആദ്യ പാദത്തിൽ യുണൈറ്റഡ് 2-1നു ജയിച്ചിരുന്നു. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിന്റെ ആറാം മിനിറ്റിൽ നെയ്മറിലൂടെ പിഎസ്ജി മുന്നിലെത്തി. മാർകസ് റാഷ്ഫോഡ് (32-ാം മിനിറ്റ്) ആതിഥേയരെ ഒപ്പമെത്തിച്ചെങ്കിലും മാർഖ്വിഞ്ഞോസ് (69) പിഎസ്ജിക്കു ലീഡ് നൽകി. ഇഞ്ചുറി ടൈമിൽ (90+1) നെയ്മർ തന്റെ രണ്ടാം ഗോളും പിഎസ്ജിയുടെ മൂന്നാം ഗോളും നേടി.
70-ാം മിനിറ്റിൽ ഫ്രെഡ് രണ്ടാം മഞ്ഞക്കാർഡിലൂടെ പുറത്തേക്ക് നടന്നതോടെ യുണൈറ്റഡ് 10 പേരായി ചുരുങ്ങിയിരുന്നു. ആദ്യ പകുതിയിൽ ലിയാൻഡ്രൊ പരേഡെസിനെ തലകൊണ്ട് ഇടിച്ചു വീഴ്ത്തിയതിനു ഫ്രെഡിനു ചുവപ്പ് കാർഡ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, സംഭവം കാണാതിരുന്ന റഫറി, വിഎആറിന്റെ സഹായത്തോടെ റീപ്ലേ കണ്ടെങ്കിലും ഫ്രെഡിനുള്ള ശിക്ഷ മഞ്ഞക്കാർഡിൽ ഒതുക്കി.
മരണ ഗ്രൂപ്പ് എന്ന വിശേഷണമുള്ള ഗ്രൂപ്പ് എച്ചിൽ നടന്ന മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ്ബായ ലൈപ്സിഗ് 4-3ന് തുർക്കി പ്രതിനിധികളായ ബാഷക് ഷെഹിറിനെ കീഴടക്കി. ഇഞ്ചുറിടൈമിന്റെ രണ്ടാം മിനിറ്റിൽ അലക്സാണ്ടർ സൊലോത്ത് ആയിരുന്നു ലൈപ്സിഗിന്റെ ജയം കുറിച്ച ഗോൾ നേടിയത്. തുർക്കി സംഘത്തിനായി ഇർഫാൻ ഖവെസി ഹാട്രിക് നേടിയെങ്കിലും ഫലമുണ്ടായില്ല. ക്രിസ്റ്റ്യാനൊ റൊണാൾഡോ, ഗാരെത് ബെയ്ൽ എന്നിവർക്കുശേഷം ഹാട്രിക് ഫലം കാണാതെ പോകുന്ന താരമായി ഇർഫാൻ.
യുണൈറ്റഡും പിഎസ്ജിയും നേർക്കുനേർ ഇറങ്ങിയ കഴിഞ്ഞ നാല് മത്സരങ്ങളിൽ ഇരു ടീമുകളും രണ്ട് വീതം എവേ ജയം സ്വന്തമാക്കി എന്നതാണ് ഏറ്റവും വലിയ സവിശേഷത. ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. പാരീസിൽ നടന്ന ആദ്യ പാദത്തിൽ യുണൈറ്റഡ് 2-1നു ജയിച്ചിരുന്നു. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിന്റെ ആറാം മിനിറ്റിൽ നെയ്മറിലൂടെ പിഎസ്ജി മുന്നിലെത്തി. മാർകസ് റാഷ്ഫോഡ് (32-ാം മിനിറ്റ്) ആതിഥേയരെ ഒപ്പമെത്തിച്ചെങ്കിലും മാർഖ്വിഞ്ഞോസ് (69) പിഎസ്ജിക്കു ലീഡ് നൽകി. ഇഞ്ചുറി ടൈമിൽ (90+1) നെയ്മർ തന്റെ രണ്ടാം ഗോളും പിഎസ്ജിയുടെ മൂന്നാം ഗോളും നേടി.
70-ാം മിനിറ്റിൽ ഫ്രെഡ് രണ്ടാം മഞ്ഞക്കാർഡിലൂടെ പുറത്തേക്ക് നടന്നതോടെ യുണൈറ്റഡ് 10 പേരായി ചുരുങ്ങിയിരുന്നു. ആദ്യ പകുതിയിൽ ലിയാൻഡ്രൊ പരേഡെസിനെ തലകൊണ്ട് ഇടിച്ചു വീഴ്ത്തിയതിനു ഫ്രെഡിനു ചുവപ്പ് കാർഡ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, സംഭവം കാണാതിരുന്ന റഫറി, വിഎആറിന്റെ സഹായത്തോടെ റീപ്ലേ കണ്ടെങ്കിലും ഫ്രെഡിനുള്ള ശിക്ഷ മഞ്ഞക്കാർഡിൽ ഒതുക്കി.