സെവിയ്യ: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഇയിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യയ്ക്കെതിരേ ഇംഗ്ലീഷ് സംഘമായ ചെൽസിക്ക് ഏകപക്ഷീയ ജയം. സെവിയ്യയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ചെൽസി 4-0നു വെന്നിക്കൊടി പാറിച്ചു.
നാല് ഗോളും ഫ്രഞ്ച് താരമായ ഒലിവിയെ ജിറൂ ആണ് നേടിയത്. 2010ൽ ഫ്രാങ്ക് ലംപാർഡ് ആസ്റ്റണ്‍ വില്ലയ്ക്കെതിരേ നാല് ഗോൾ നേടിയശേഷം ചെൽസിക്കായി ആദ്യമായാണ് ഒരു താരം നാലു തവണ വല ചലിപ്പിക്കുന്നത്. അതേസമയം, യൂറോപ്യൻ ചരിത്രത്തിൽ ചെൽസിക്കായി ആദ്യമായി നാല് ഗോൾ നേടുന്ന താരമെന്ന റിക്കാർഡും ജിറൂ സ്വന്തമാക്കി.
ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും 34 വയസും 63 ദിവസവും പ്രയമുള്ള ജിറൂ കരസ്ഥമാക്കി. യൂറോപ്യൻ കപ്പിൽ റയൽ മാഡ്രിഡിനായി ഇതിഹാസ താരം പുഷ്കാസ് 1965ൽ (38 വയസും 173 ദിവസവും പ്രായം) ഹാട്രിക് നേടിയശേഷം ഈ നേട്ടം ആവർത്തിക്കുന്ന പ്രായക്കാരനും ജിറൂ ആണ്. ഗ്രൂപ്പിൽനിന്നു ചെൽസിയും സെവിയ്യയും നേരത്തേതന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു.
നാല് ഗോളും ഫ്രഞ്ച് താരമായ ഒലിവിയെ ജിറൂ ആണ് നേടിയത്. 2010ൽ ഫ്രാങ്ക് ലംപാർഡ് ആസ്റ്റണ്‍ വില്ലയ്ക്കെതിരേ നാല് ഗോൾ നേടിയശേഷം ചെൽസിക്കായി ആദ്യമായാണ് ഒരു താരം നാലു തവണ വല ചലിപ്പിക്കുന്നത്. അതേസമയം, യൂറോപ്യൻ ചരിത്രത്തിൽ ചെൽസിക്കായി ആദ്യമായി നാല് ഗോൾ നേടുന്ന താരമെന്ന റിക്കാർഡും ജിറൂ സ്വന്തമാക്കി.
ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും 34 വയസും 63 ദിവസവും പ്രയമുള്ള ജിറൂ കരസ്ഥമാക്കി. യൂറോപ്യൻ കപ്പിൽ റയൽ മാഡ്രിഡിനായി ഇതിഹാസ താരം പുഷ്കാസ് 1965ൽ (38 വയസും 173 ദിവസവും പ്രായം) ഹാട്രിക് നേടിയശേഷം ഈ നേട്ടം ആവർത്തിക്കുന്ന പ്രായക്കാരനും ജിറൂ ആണ്. ഗ്രൂപ്പിൽനിന്നു ചെൽസിയും സെവിയ്യയും നേരത്തേതന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു.