കാൻബറ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരന്പര അന്പേ പരാജയപ്പെട്ടില്ലെന്ന് ഇന്ത്യക്ക് ആശ്വസിക്കാം. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ 13 റണ്‍സ് ജയം സ്വന്തമാക്കി. മികച്ച ടീം ഗെയിമിലൂടെയായിരുന്നു ഇന്ത്യ ജയം പിടിച്ചെടുത്തത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവച്ച 303 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 49.3 ഓവറിൽ 289 റണ്‍സിന് പുറത്തായി. പരന്പര 2-1ന് ഓസ്ട്രേലിയ സ്വന്തമാക്കി. ആദ്യ രണ്ട് മത്സരത്തിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് മാൻ ഓഫ് ദ സീരീസായി.
ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതാണ് മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ആദ്യ ഏകദിനങ്ങളിലെ ബൗളിംഗ് നിരയിൽ ജസ്പ്രീത് ബുംറയെ മാത്രം ഉൾപ്പെടുത്തിയായിരുന്നു മൂന്നാം ഏകദിനത്തിന് ഇന്ത്യ ഇറങ്ങിയത്. നവ്ദീപ് സൈനി, മുഹമ്മദ് ഷാമി, യുസ് വേന്ദ്ര ചാഹൽ എന്നിവർക്ക് പകരമായി ടി. നടരാജൻ, ഷാർദുൾ ഠാക്കൂർ, കുൽദീപ് യാദവ് എന്നിവരെത്തി. ഓപ്പണിംഗിൽ മായങ്ക് അഗർവാളിനു പകരം ശുഭ്മാൻ ഗില്ലും എത്തി. കുൽദീപ് ഒന്നും നടരാജൻ രണ്ടും ഷാർദുൾ മൂന്നും വിക്കറ്റ് വീഴ്ത്തി. മൂന്നാം മത്സരത്തിലും അടിച്ചു തകർത്ത ഗ്ലെൻ മാക്സ്വെലിനെ (38 പന്തിൽ 58) ബുംറ ബൗൾഡാക്കുകയായിരുന്നു.
തകർത്തടിച്ച് റിക്കാർഡിൽ
ഹാർദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും ഇന്നിംഗ്സുകളായിരുന്നു ഇന്ത്യൻ ജയത്തിന് ആധാരം. ഒരു ഘട്ടത്തിൽ 250 കടക്കുമോ എന്ന് സംശയിച്ചിരുന്ന ഇന്ത്യൻ സ്കോർ 302ൽ എത്തിച്ചത് ഇരുവരുടെയും തകർപ്പൻ പ്രകടനമായിരുന്നു. ആറാം വിക്കറ്റിൽ ഈ സഖ്യം 108 പന്തിൽനിന്ന് അഭേദ്യമായ 150 റണ്‍സ് അടിച്ചുകൂട്ടി. അതോടെ 21 വർഷം പഴക്കമുള്ള ഒരു റിക്കാർഡും പഴങ്കഥയായി. ഓസീസിനെതിരേ ആറാം വിക്കറ്റിൽ ഒരു ഇന്ത്യൻ സഖ്യത്തിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 1999ൽ റോബിൻ സിംഗും സദഗോപൻ രമേശും നേടിയ 123 റണ്‍സ് പഴങ്കഥയായി. ആറാം വിക്കറ്റിൽ ഒരു ഇന്ത്യൻ സഖ്യത്തിന്റെ ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടുമാണ് ഹാർദിക് - ജഡേജ സഖ്യം ഇന്നലെ കുറിച്ചത്.
ഹാർദിക് 76 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 92 റണ്‍സുമായും രവീന്ദ്ര ജഡേജ 50 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 66 റണ്‍സുമായും പുറത്താകാതെനിന്നു. വിരാട് കോഹ്ലി (78 പന്തിൽ 63), ശുഭ്മാൻ ഗിൽ (39 പന്തിൽ 33) എന്നിവരും ഇന്ത്യൻ നിരയിൽ തിളങ്ങി. ഓസ്ട്രേലിയയ്ക്കെതിരെ ഒന്‍പതു മത്സരങ്ങളിൽ മൂന്നാം തവണയാണ് ഹാർദിക് പാണ്ഡ്യ മാൻ ഓഫ് ദ മാച്ച് ആകുന്നത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവച്ച 303 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 49.3 ഓവറിൽ 289 റണ്‍സിന് പുറത്തായി. പരന്പര 2-1ന് ഓസ്ട്രേലിയ സ്വന്തമാക്കി. ആദ്യ രണ്ട് മത്സരത്തിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് മാൻ ഓഫ് ദ സീരീസായി.
ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതാണ് മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ആദ്യ ഏകദിനങ്ങളിലെ ബൗളിംഗ് നിരയിൽ ജസ്പ്രീത് ബുംറയെ മാത്രം ഉൾപ്പെടുത്തിയായിരുന്നു മൂന്നാം ഏകദിനത്തിന് ഇന്ത്യ ഇറങ്ങിയത്. നവ്ദീപ് സൈനി, മുഹമ്മദ് ഷാമി, യുസ് വേന്ദ്ര ചാഹൽ എന്നിവർക്ക് പകരമായി ടി. നടരാജൻ, ഷാർദുൾ ഠാക്കൂർ, കുൽദീപ് യാദവ് എന്നിവരെത്തി. ഓപ്പണിംഗിൽ മായങ്ക് അഗർവാളിനു പകരം ശുഭ്മാൻ ഗില്ലും എത്തി. കുൽദീപ് ഒന്നും നടരാജൻ രണ്ടും ഷാർദുൾ മൂന്നും വിക്കറ്റ് വീഴ്ത്തി. മൂന്നാം മത്സരത്തിലും അടിച്ചു തകർത്ത ഗ്ലെൻ മാക്സ്വെലിനെ (38 പന്തിൽ 58) ബുംറ ബൗൾഡാക്കുകയായിരുന്നു.
തകർത്തടിച്ച് റിക്കാർഡിൽ
ഹാർദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും ഇന്നിംഗ്സുകളായിരുന്നു ഇന്ത്യൻ ജയത്തിന് ആധാരം. ഒരു ഘട്ടത്തിൽ 250 കടക്കുമോ എന്ന് സംശയിച്ചിരുന്ന ഇന്ത്യൻ സ്കോർ 302ൽ എത്തിച്ചത് ഇരുവരുടെയും തകർപ്പൻ പ്രകടനമായിരുന്നു. ആറാം വിക്കറ്റിൽ ഈ സഖ്യം 108 പന്തിൽനിന്ന് അഭേദ്യമായ 150 റണ്‍സ് അടിച്ചുകൂട്ടി. അതോടെ 21 വർഷം പഴക്കമുള്ള ഒരു റിക്കാർഡും പഴങ്കഥയായി. ഓസീസിനെതിരേ ആറാം വിക്കറ്റിൽ ഒരു ഇന്ത്യൻ സഖ്യത്തിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 1999ൽ റോബിൻ സിംഗും സദഗോപൻ രമേശും നേടിയ 123 റണ്‍സ് പഴങ്കഥയായി. ആറാം വിക്കറ്റിൽ ഒരു ഇന്ത്യൻ സഖ്യത്തിന്റെ ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടുമാണ് ഹാർദിക് - ജഡേജ സഖ്യം ഇന്നലെ കുറിച്ചത്.
ഹാർദിക് 76 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 92 റണ്‍സുമായും രവീന്ദ്ര ജഡേജ 50 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 66 റണ്‍സുമായും പുറത്താകാതെനിന്നു. വിരാട് കോഹ്ലി (78 പന്തിൽ 63), ശുഭ്മാൻ ഗിൽ (39 പന്തിൽ 33) എന്നിവരും ഇന്ത്യൻ നിരയിൽ തിളങ്ങി. ഓസ്ട്രേലിയയ്ക്കെതിരെ ഒന്‍പതു മത്സരങ്ങളിൽ മൂന്നാം തവണയാണ് ഹാർദിക് പാണ്ഡ്യ മാൻ ഓഫ് ദ മാച്ച് ആകുന്നത്.