കീവ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം 13 തവണ സ്വന്തമാക്കി ഏറ്റവും അധികം തവണ ജേതാക്കളായതിന്റെ റിക്കാർഡ് അലങ്കരിക്കുന്ന സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ് 2020-21 സീസണിൽ നോക്കൗട്ട് കാണാതെ പുറത്താകുന്നതിന്റെ വക്കിൽ. ഗ്രൂപ്പ് ബിയിൽ യുക്രെയ്ൻ ക്ലബ്ബായ ഷാക്തർ ഡൊണെറ്റ്സ്കിനോട് എവേ പോരാട്ടത്തിൽ 2-0നു പരാജയപ്പെട്ടതോടെയാണിത്. ഹോം മത്സരത്തിലും ഷാക്തറിനോട് സിനദീൻ സിദാന്റെ കുട്ടികൾ പരാജയപ്പെട്ടിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മോണ്ഹെൻഗ്ലാഡ്ബാക്കിനെ 3-2ന് ഇന്റർ മിലാൻ കീഴടക്കി. റൊമേലു ലുകാക്കുവിന്റെ (64, 73) ഇരട്ട ഗോളാണ് ഇന്ററിനു ജയം സമ്മാനിച്ചത്. മോണ്ഹെൻഗ്ലാഡ്ബാക് (8), ഷാക്തർ (7), റയൽ (7) എന്നിവയാണ് യഥാക്രം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഇന്റർ അഞ്ച് പോയിന്റുമായി നാലാമതാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ നോക്കൗട്ടിൽ പ്രവേശിക്കുന്പോൾ മൂന്നാം സ്ഥാനക്കാർ യൂറോപ്പിലെ രണ്ടാം ഡിവിഷൻ പോരാട്ടമായ യൂറോപ്പയിലേക്ക് പോകും. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജർമൻ ക്ലബ്ബായ മോണ്ഹെൻഗ്ലാഡ്ബാകിനോടു ജയിച്ചില്ലെങ്കിൽ റയലിനു നോക്കൗട്ടിൽ പ്രവേശിക്കാൻ സാധിക്കില്ല. അടുത്ത മത്സരത്തിൽ ഷാക്തറിനെ കീഴടക്കിയാൽ ഇന്ററിനും നോക്കൗട്ടിൽ കടക്കാനുള്ള സാധ്യതയുണ്ട്.
ബയേണ്‍, സിറ്റി, ലിവർപൂൾ
ഗ്രൂപ്പ് എയിൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡുമായി 1-1 സമനിലയിൽ പിരിഞ്ഞ ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക്ക് നോക്കൗട്ട് ഉറപ്പിച്ചു. 13 പോയിന്റുമായി ഗ്രൂപ്പ് ചാന്പ്യന്‍മാരായാണ് ബയേണിന്റെ പ്രീക്വാർട്ടർ പ്രവേശനം. ഗ്രൂപ്പ് സിയിൽ പോർച്ചുഗലിൽനിന്നുള്ള എഫ്സി പോർട്ടോയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ഇംഗ്ലീഷ് സംഘം മാഞ്ചസ്റ്റർ സിറ്റിയും (13 പോയിന്റ്) നോക്കൗട്ടിൽ ഇടംപിടിച്ചു. 10 പോയിന്റുമായി രണ്ടാം സ്ഥാനത്തോടെ പോർട്ടോയും പ്രീക്വാർട്ടറിൽ കടന്നു.
ഗ്രൂപ്പ് ഡിയിൽ ഡെച്ച് ക്ലബ് അയാക്സിനെ 1-0നു കീഴടക്കി ഇംഗ്ലീഷ് ചാന്പ്യന്മാരായ ലിവർപൂൾ പ്രീക്വാർട്ടറിൽ കടന്നു. മറ്റു മത്സരങ്ങളിൽ മാഴ്സെ 2-1ന് ഒളിന്പ്യാകോസിനെയും സൽസ്ബർഗ് 3-1ന് ലോക്കോമോട്ടീവിനെയും കീഴടക്കി. അത്ലാന്തയും മിജുലാൻഡും 1-1 സമനിലയിൽ പിരിഞ്ഞു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മോണ്ഹെൻഗ്ലാഡ്ബാക്കിനെ 3-2ന് ഇന്റർ മിലാൻ കീഴടക്കി. റൊമേലു ലുകാക്കുവിന്റെ (64, 73) ഇരട്ട ഗോളാണ് ഇന്ററിനു ജയം സമ്മാനിച്ചത്. മോണ്ഹെൻഗ്ലാഡ്ബാക് (8), ഷാക്തർ (7), റയൽ (7) എന്നിവയാണ് യഥാക്രം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഇന്റർ അഞ്ച് പോയിന്റുമായി നാലാമതാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ നോക്കൗട്ടിൽ പ്രവേശിക്കുന്പോൾ മൂന്നാം സ്ഥാനക്കാർ യൂറോപ്പിലെ രണ്ടാം ഡിവിഷൻ പോരാട്ടമായ യൂറോപ്പയിലേക്ക് പോകും. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജർമൻ ക്ലബ്ബായ മോണ്ഹെൻഗ്ലാഡ്ബാകിനോടു ജയിച്ചില്ലെങ്കിൽ റയലിനു നോക്കൗട്ടിൽ പ്രവേശിക്കാൻ സാധിക്കില്ല. അടുത്ത മത്സരത്തിൽ ഷാക്തറിനെ കീഴടക്കിയാൽ ഇന്ററിനും നോക്കൗട്ടിൽ കടക്കാനുള്ള സാധ്യതയുണ്ട്.
ബയേണ്‍, സിറ്റി, ലിവർപൂൾ
ഗ്രൂപ്പ് എയിൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡുമായി 1-1 സമനിലയിൽ പിരിഞ്ഞ ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക്ക് നോക്കൗട്ട് ഉറപ്പിച്ചു. 13 പോയിന്റുമായി ഗ്രൂപ്പ് ചാന്പ്യന്‍മാരായാണ് ബയേണിന്റെ പ്രീക്വാർട്ടർ പ്രവേശനം. ഗ്രൂപ്പ് സിയിൽ പോർച്ചുഗലിൽനിന്നുള്ള എഫ്സി പോർട്ടോയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ഇംഗ്ലീഷ് സംഘം മാഞ്ചസ്റ്റർ സിറ്റിയും (13 പോയിന്റ്) നോക്കൗട്ടിൽ ഇടംപിടിച്ചു. 10 പോയിന്റുമായി രണ്ടാം സ്ഥാനത്തോടെ പോർട്ടോയും പ്രീക്വാർട്ടറിൽ കടന്നു.
ഗ്രൂപ്പ് ഡിയിൽ ഡെച്ച് ക്ലബ് അയാക്സിനെ 1-0നു കീഴടക്കി ഇംഗ്ലീഷ് ചാന്പ്യന്മാരായ ലിവർപൂൾ പ്രീക്വാർട്ടറിൽ കടന്നു. മറ്റു മത്സരങ്ങളിൽ മാഴ്സെ 2-1ന് ഒളിന്പ്യാകോസിനെയും സൽസ്ബർഗ് 3-1ന് ലോക്കോമോട്ടീവിനെയും കീഴടക്കി. അത്ലാന്തയും മിജുലാൻഡും 1-1 സമനിലയിൽ പിരിഞ്ഞു.