സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്ലി ചരിത്രനേട്ടത്തിൽ. മത്സരത്തിൽ 87 പന്തിൽ 89 റണ്‍സ് നേടിയ കോഹ്ലി, അന്താരാഷ്ട്ര ക്രിക്കറ്റിൽ വേഗത്തിൽ 22,000 റണ്‍സ് എന്ന റിക്കാർഡ് സ്വന്തമാക്കി. ഇതിഹാസ ഇന്ത്യൻ താരം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുണ്ടായിരുന്ന റിക്കാർഡാണു കോഹ്ലി തിരുത്തിയത്. ഇരുപത്തിരണ്ടായിരം ക്ലബ്ബിലെത്തുന്ന മൂന്നാമത് ഇന്ത്യൻ താരവും ലോകത്തെ എട്ടാമനുമാണ് കോഹ്ലി.
418 ഇന്നിംഗ്സിൽനിന്നാണ് കോഹ്ലി 22,000 ക്ലബ്ബിലെത്തിയത്. ഏകദിനത്തിൽ 11,977ഉം ടെസ്റ്റിൽ 7240ഉം ട്വന്റി-20യിൽ 2794ഉം റണ്‍സ് ആണ് ഇന്ത്യൻ ക്യാപ്റ്റന്റെ സന്പാദ്യം (ആകെ 22011 റണ്‍സ്). 462 ഇന്നിംഗ്സിൽനിന്നായിരുന്നു സച്ചിൻ 22,000 ക്ലബ്ബിലെത്തിയത്. രാഹുൽ ദ്രാവിഡാണ് ഈ ക്ലബ്ബിലെ മറ്റൊരു ഇന്ത്യക്കാരൻ. രാജ്യാന്തര റണ്‍വേട്ടയിൽ 664 മത്സരങ്ങളിൽ 34,357 റണ്‍സുമായി സച്ചിനാണ് ഒന്നാമത്. കുമാർ സംഗക്കാര (666 ഇന്നിംഗ്സിൽ 28,016 റണ്‍സ്), റിക്കി പോണ്ടിംഗ് (668 ഇന്നിംഗ്സിൽ 27,483 റണ്‍സ്) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. രാഹുൽ ദ്രാവിഡ് (605 ഇന്നിംഗ്സിൽ 24,208 റണ്‍സ്) ആറാമതും കോഹ്ലി എട്ടാമതുമാണ്.
418 ഇന്നിംഗ്സിൽനിന്നാണ് കോഹ്ലി 22,000 ക്ലബ്ബിലെത്തിയത്. ഏകദിനത്തിൽ 11,977ഉം ടെസ്റ്റിൽ 7240ഉം ട്വന്റി-20യിൽ 2794ഉം റണ്‍സ് ആണ് ഇന്ത്യൻ ക്യാപ്റ്റന്റെ സന്പാദ്യം (ആകെ 22011 റണ്‍സ്). 462 ഇന്നിംഗ്സിൽനിന്നായിരുന്നു സച്ചിൻ 22,000 ക്ലബ്ബിലെത്തിയത്. രാഹുൽ ദ്രാവിഡാണ് ഈ ക്ലബ്ബിലെ മറ്റൊരു ഇന്ത്യക്കാരൻ. രാജ്യാന്തര റണ്‍വേട്ടയിൽ 664 മത്സരങ്ങളിൽ 34,357 റണ്‍സുമായി സച്ചിനാണ് ഒന്നാമത്. കുമാർ സംഗക്കാര (666 ഇന്നിംഗ്സിൽ 28,016 റണ്‍സ്), റിക്കി പോണ്ടിംഗ് (668 ഇന്നിംഗ്സിൽ 27,483 റണ്‍സ്) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. രാഹുൽ ദ്രാവിഡ് (605 ഇന്നിംഗ്സിൽ 24,208 റണ്‍സ്) ആറാമതും കോഹ്ലി എട്ടാമതുമാണ്.