സിഡ്നി: കഥയിൽ മാറ്റമുണ്ടായില്ല, രണ്ടാം ഏകദിന ക്രിക്കറ്റിലും ഇന്ത്യൻ ബൗളർമാർ റണ്‍ വഴങ്ങുന്നതിൽ ഒട്ടും പിശുക്ക് കാണിച്ചില്ല. സ്റ്റീവ് സ്മിത്ത് (104) സെഞ്ചുറിയും ഡേവിഡ് വാർണർ (83), മാർനസ് ലബൂഷെയ്ൻ (70), ഗ്ലെൻ മാക്സ്വെൽ (61 നോട്ടൗട്ട്), ആരോണ്‍ ഫിഞ്ച് (60) എന്നിവർ അർധസെഞ്ചുറിയും നേടിയപ്പോൾ ഓസ്ട്രേലിയൻ സ്കോർ 389ൽ എത്തി. ക്യാപ്റ്റൻ വിരാട് കോഹ്ലി (89), കെ.എൽ. രാഹുൽ (76) എന്നിവർ അർസെഞ്ചുറി നേടിയെങ്കിലും 390 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലേക്ക് ഇന്ത്യക്ക് എത്താൻ സാധിച്ചില്ല. ഒന്‍പതിന് 338ൽ ഒതുങ്ങിയ ഇന്ത്യ 51 റണ്‍സ് തോൽവി വഴങ്ങി. തുടർച്ചയായ രണ്ടാം ജയത്തിലൂടെ മൂന്ന് മത്സര ഏകദിന പരന്പര ഓസ്ട്രേലിയ സ്വന്തമാക്കി.
ഐപിഎലിൽ മോശം ഫോമിലായിരുന്ന സ്മിത്തും (64 പന്തിൽ രണ്ട് സിക്സും 14 ഫോറും അടക്കം 104) മാക്സ്വെലും (29 പന്തിൽ നാല് വീതും സിക്സും ഫോറും അടക്കം 63 നോട്ടൗട്ട്) അടിച്ചു തകർക്കുന്നത് ഇന്ത്യൻ ആരാധകർ വേദനയോടെ യാണ് കണ്ടത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഓസീസ് ടോപ് ഓർഡർ മികച്ച ഫോമിലായിരുന്നു.
പന്തെറിഞ്ഞ് ഹാർദിക് പാണ്ഡ്യ
സിഡ്നി: ഐസിസി 2019 ഏകദിന ലോകകപ്പിനുശേഷം ഇതാദ്യമായി ഇന്ത്യയുടെ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പന്തെറിഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലായിരുന്നു ഹാർദിക് നീണ്ട ഇടവേളയ്ക്കുശേഷം ബൗൾ ചെയ്തത്. ഹാർദിക് ബൗൾ ചെയ്യാൻ ഇനിയും ഏറെനാൾ വൈകുമെന്ന് കഴിഞ്ഞ ദിവസം ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞതിനു രണ്ട് ദിവസത്തിനുള്ളിലാണിതെന്നതും ശ്രദ്ധേയം. കടുത്ത പുറംവേദനയെ തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ ഹാർദിക് ലോകകപ്പിനു ശേഷം പന്തെറിഞ്ഞിരുന്നില്ല.
മത്സരത്തിൽ നാല് ഓവർ എറിഞ്ഞ ഹാർദിക് 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. സെഞ്ചുറി നേടി ഓസീസിന്റെ വിജയശില്പിയായ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റായിരുന്നു ഹാർദിക് വീഴ്ത്തിയത്. മുൻനിര ബൗളർമാർക്ക് ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതാണു ഹാർദിക്കിനെ പന്ത് ഏൽപ്പിക്കാൻ കോഹ്ലിയെ നിർബന്ധിതനാക്കിയത്.
ഐപിഎലിൽ മോശം ഫോമിലായിരുന്ന സ്മിത്തും (64 പന്തിൽ രണ്ട് സിക്സും 14 ഫോറും അടക്കം 104) മാക്സ്വെലും (29 പന്തിൽ നാല് വീതും സിക്സും ഫോറും അടക്കം 63 നോട്ടൗട്ട്) അടിച്ചു തകർക്കുന്നത് ഇന്ത്യൻ ആരാധകർ വേദനയോടെ യാണ് കണ്ടത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഓസീസ് ടോപ് ഓർഡർ മികച്ച ഫോമിലായിരുന്നു.
പന്തെറിഞ്ഞ് ഹാർദിക് പാണ്ഡ്യ
സിഡ്നി: ഐസിസി 2019 ഏകദിന ലോകകപ്പിനുശേഷം ഇതാദ്യമായി ഇന്ത്യയുടെ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പന്തെറിഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലായിരുന്നു ഹാർദിക് നീണ്ട ഇടവേളയ്ക്കുശേഷം ബൗൾ ചെയ്തത്. ഹാർദിക് ബൗൾ ചെയ്യാൻ ഇനിയും ഏറെനാൾ വൈകുമെന്ന് കഴിഞ്ഞ ദിവസം ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞതിനു രണ്ട് ദിവസത്തിനുള്ളിലാണിതെന്നതും ശ്രദ്ധേയം. കടുത്ത പുറംവേദനയെ തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ ഹാർദിക് ലോകകപ്പിനു ശേഷം പന്തെറിഞ്ഞിരുന്നില്ല.
മത്സരത്തിൽ നാല് ഓവർ എറിഞ്ഞ ഹാർദിക് 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. സെഞ്ചുറി നേടി ഓസീസിന്റെ വിജയശില്പിയായ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റായിരുന്നു ഹാർദിക് വീഴ്ത്തിയത്. മുൻനിര ബൗളർമാർക്ക് ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതാണു ഹാർദിക്കിനെ പന്ത് ഏൽപ്പിക്കാൻ കോഹ്ലിയെ നിർബന്ധിതനാക്കിയത്.