ബംബോലിം: ഐഎസ്എൽ ഏഴാം സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്ക് ജയം. മറുപടിയില്ലാത്ത ഒരു ഗോളിന് ഒഡീഷ എഫ്സിയെയാണ് ഹൈദരാബാദ് കീഴടക്കിയത്. 35ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ക്യാപ്റ്റൻ അരിഡാനെ സന്റാനയാണ് ഹൈദരാബാദിന്റെ വിജയ ഗോൾ നേടിയത്. ഹാളിചരണ് നർസാരിയുടെ ഷോട്ട് പെനൽറ്റി ബോക്സിൽ ഒഡിഷ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്ലറുടെ കൈയിൽ തട്ടിയതിനായിരുന്നു പെനൽറ്റി. ഹാൻഡ് ബോളിന് ടെയ്ലർക്ക് മഞ്ഞക്കാർഡും ലഭിച്ചു.
തുടർ ആക്രമണം
മത്സരത്തിലുടനീളം ഹൈദരാബാദ് ആണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ നാല് ഗോൾ ശ്രമങ്ങൾ അവർ നടത്തി. അഞ്ചാം മിനിറ്റിൽ ലൂയിസ് സാസ്ത്രെയുടെ കോർണറിൽ നിന്ന് അരിഡാനെ സന്റാന തൊടുത്ത ഹെഡർ നിർഭാഗ്യവശാൽ പുറത്തേക്ക് പറന്നു. ഏഴാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്ന് ആകാശ് മിശ്രയുടെ ഷോട്ട് ഒഡീഷ ഗോൾകീപ്പർ അർഷ്ദീപ് സിംഗ് കൈപ്പിടിയിലൊതുക്കി. ഹൈദരാബാദിന്റെ തുടർച്ചയായ ആക്രമണത്തിനു മുന്നിൽ ഒഡീഷയെ പിടിച്ചുനിർത്തിയത് ഗോളി അർഷ്ദീപ് സിംഗിന്റെ മികവാണ്. ഹൈദരാബാദിന്റെ ആക്രമണങ്ങൾ അർഷ്ദീപിനു മുന്നിൽ തട്ടിത്തെറിച്ചു. ഏഴ് തവണ മാത്രമാണ് ഒഡീഷ ഷോട്ടുതിർത്തത്. ഹൈദരാബാദ് ആകട്ടെ 18 തവണയും.
തുടർ ആക്രമണം
മത്സരത്തിലുടനീളം ഹൈദരാബാദ് ആണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ നാല് ഗോൾ ശ്രമങ്ങൾ അവർ നടത്തി. അഞ്ചാം മിനിറ്റിൽ ലൂയിസ് സാസ്ത്രെയുടെ കോർണറിൽ നിന്ന് അരിഡാനെ സന്റാന തൊടുത്ത ഹെഡർ നിർഭാഗ്യവശാൽ പുറത്തേക്ക് പറന്നു. ഏഴാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്ന് ആകാശ് മിശ്രയുടെ ഷോട്ട് ഒഡീഷ ഗോൾകീപ്പർ അർഷ്ദീപ് സിംഗ് കൈപ്പിടിയിലൊതുക്കി. ഹൈദരാബാദിന്റെ തുടർച്ചയായ ആക്രമണത്തിനു മുന്നിൽ ഒഡീഷയെ പിടിച്ചുനിർത്തിയത് ഗോളി അർഷ്ദീപ് സിംഗിന്റെ മികവാണ്. ഹൈദരാബാദിന്റെ ആക്രമണങ്ങൾ അർഷ്ദീപിനു മുന്നിൽ തട്ടിത്തെറിച്ചു. ഏഴ് തവണ മാത്രമാണ് ഒഡീഷ ഷോട്ടുതിർത്തത്. ഹൈദരാബാദ് ആകട്ടെ 18 തവണയും.