മുംബൈ: കോവിഡ് മഹാമാരിയെത്തുടർന്ന് നിലച്ച വോളിബോൾ മത്സരങ്ങൾ വൈകാതെ പുനരാരംഭിക്കും. കോടതിവിധിയെത്തുടർന്ന് വോളിബോൾ ഫെഡറേഷനു (വിഎഫ്ഐ) പുതിയ ഭാരവാഹികൾ അധികാരമേറ്റതോടെയാണ് പ്രഫഷണൽ ലീഗ് തുടങ്ങാനുള്ള നീക്കം ആരംഭിച്ചത്. ഈ സീസണിൽ ദേശീയ ചാന്പ്യൻഷിപ്പുകളും പ്രഫഷണൽ വോളി ലീഗും നടത്താൻ വിഎഫ്ഐ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
മുൻ സെക്രട്ടറി ജനറൽ രാംവതാർസിംഗ് ജാക്കറിനെ വോളിബോൾ ഫെഡറേഷൻ സിഇഒആയും എസ്. വാസുദേവനെ ചെയർമാനായും നിയമിച്ചു. പ്രഫഷണൽ ലീഗ് നടത്തിപ്പിനുള്ള 14 അംഗ സമിതിയുടെ ചെയർമാനും ജാക്കറാണ്. കേരളത്തിൽനിന്നുള്ള അസോസിയേറ്റ് സെക്രട്ടറി നാലകത്ത് ബഷീറും സമിതിയിലുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കേരളത്തിന്റെ മുൻ ദേശീയതാരം ജയ്സമ്മ മൂത്തേടത്തിനെ നാമനിർദേശം ചെയ്തു.
മുൻ സെക്രട്ടറി ജനറൽ രാംവതാർസിംഗ് ജാക്കറിനെ വോളിബോൾ ഫെഡറേഷൻ സിഇഒആയും എസ്. വാസുദേവനെ ചെയർമാനായും നിയമിച്ചു. പ്രഫഷണൽ ലീഗ് നടത്തിപ്പിനുള്ള 14 അംഗ സമിതിയുടെ ചെയർമാനും ജാക്കറാണ്. കേരളത്തിൽനിന്നുള്ള അസോസിയേറ്റ് സെക്രട്ടറി നാലകത്ത് ബഷീറും സമിതിയിലുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കേരളത്തിന്റെ മുൻ ദേശീയതാരം ജയ്സമ്മ മൂത്തേടത്തിനെ നാമനിർദേശം ചെയ്തു.