വാസ്കോ ഡ ഗാമ (ഗോവ): ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം. കരുത്തരായ മുംബൈ സിറ്റി എഫ്സിയെ 1-0ന്് നോര്‍ത്ത് ഈസ്റ്റ് തകര്‍ത്തു. പെനല്‍റ്റിയിലൂടെ ക്വേസി അപിയയാണ് വിജയ ഗോള്‍ നേടിയത്. ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല.
43-ാം മിനിറ്റില്‍ മുംബൈയുടെ അഹമ്മദ് ജാഹു ചുവപ്പ് കാര്‍ഡ് കണ്ടതോടെ 10 പേരുമായാണ് മുംബൈ മത്സരം തുടർന്നത്. നോര്‍ത്ത് ഈസ്റ്റിന്റെ കമാറയെ വീഴ്ത്തിയതിനായിരുന്നു ചുവപ്പ് കാര്‍ഡ്.
പന്തടക്കത്തില്‍ മുംബൈ മുന്നില്നിന്നെങ്കിലും ഇത് ഗോളിലേക്ക് തിരിച്ചുവിടാന്‍ മുംബൈയ്ക്കായില്ല. മികച്ച മുന്നേറ്റനിരയുള്ള മുംബൈയ്ക്കെതിരേ ശക്തമായ പ്രതിരോധമാണ് നോര്‍ത്ത്ഈസ്റ്റ് തീര്‍ത്തത്.
എട്ടാം മിനിട്ടില്‍ തന്നെ ബോക്സിനുള്ളില്‍ മികച്ച അവസരം മുംബൈയ്ക്ക് ലഭിച്ചു. പിന്നാലെ ഒരു കോര്‍ണറും ലഭിച്ചു. പക്ഷേ ഇതുരണ്ടും മുംബൈയ്ക്ക് മുതലാക്കാനായില്ല.
രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ഉണര്‍ന്നു കളിച്ചു. അതിന്റെ ഫലം 47ാം മിനിട്ടില്‍ ലഭിച്ചു. ബോക്സിനകത്തുവച്ച് മുംബൈയുടെ റൗളിംഗിന്റെ കൈയില്‍ പന്തുതട്ടിയതിന് നോര്‍ത്ത്ഈസ്റ്റിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. മുന്നേറ്റതാരം അപിയ മുംബൈ ഗോളി അമരീന്ദർ സിംഗിനെ കബളിപ്പിച്ച് അനായസം പന്ത് വലയിലെത്തിച്ച് നോര്‍ത്ത് ഈസ്റ്റിന് ഒരു ഗോള്‍ ലീഡ് നല്കി.
ഗോള്‍ വഴങ്ങിയതോടെ മുംബൈയും ആക്രമിച്ചു കളിച്ചു. മികച്ച നീക്കങ്ങള്‍ പുറത്തെടുത്തിട്ടും ഗോള്‍ നേടാന്‍ മുംബൈയ്ക്ക് സാധിച്ചില്ല. ഗോള്‍മുഖത്ത് നിരന്തരം പന്തെത്തിച്ചെങ്കിലും അത് ഗോളിലേക്ക് മാറ്റാന്‍ മുന്നേറ്റ താരങ്ങള്‍ക്ക് സാധിച്ചില്ല.
43-ാം മിനിറ്റില്‍ മുംബൈയുടെ അഹമ്മദ് ജാഹു ചുവപ്പ് കാര്‍ഡ് കണ്ടതോടെ 10 പേരുമായാണ് മുംബൈ മത്സരം തുടർന്നത്. നോര്‍ത്ത് ഈസ്റ്റിന്റെ കമാറയെ വീഴ്ത്തിയതിനായിരുന്നു ചുവപ്പ് കാര്‍ഡ്.
പന്തടക്കത്തില്‍ മുംബൈ മുന്നില്നിന്നെങ്കിലും ഇത് ഗോളിലേക്ക് തിരിച്ചുവിടാന്‍ മുംബൈയ്ക്കായില്ല. മികച്ച മുന്നേറ്റനിരയുള്ള മുംബൈയ്ക്കെതിരേ ശക്തമായ പ്രതിരോധമാണ് നോര്‍ത്ത്ഈസ്റ്റ് തീര്‍ത്തത്.
എട്ടാം മിനിട്ടില്‍ തന്നെ ബോക്സിനുള്ളില്‍ മികച്ച അവസരം മുംബൈയ്ക്ക് ലഭിച്ചു. പിന്നാലെ ഒരു കോര്‍ണറും ലഭിച്ചു. പക്ഷേ ഇതുരണ്ടും മുംബൈയ്ക്ക് മുതലാക്കാനായില്ല.
രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ഉണര്‍ന്നു കളിച്ചു. അതിന്റെ ഫലം 47ാം മിനിട്ടില്‍ ലഭിച്ചു. ബോക്സിനകത്തുവച്ച് മുംബൈയുടെ റൗളിംഗിന്റെ കൈയില്‍ പന്തുതട്ടിയതിന് നോര്‍ത്ത്ഈസ്റ്റിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. മുന്നേറ്റതാരം അപിയ മുംബൈ ഗോളി അമരീന്ദർ സിംഗിനെ കബളിപ്പിച്ച് അനായസം പന്ത് വലയിലെത്തിച്ച് നോര്‍ത്ത് ഈസ്റ്റിന് ഒരു ഗോള്‍ ലീഡ് നല്കി.
ഗോള്‍ വഴങ്ങിയതോടെ മുംബൈയും ആക്രമിച്ചു കളിച്ചു. മികച്ച നീക്കങ്ങള്‍ പുറത്തെടുത്തിട്ടും ഗോള്‍ നേടാന്‍ മുംബൈയ്ക്ക് സാധിച്ചില്ല. ഗോള്‍മുഖത്ത് നിരന്തരം പന്തെത്തിച്ചെങ്കിലും അത് ഗോളിലേക്ക് മാറ്റാന്‍ മുന്നേറ്റ താരങ്ങള്‍ക്ക് സാധിച്ചില്ല.