അടച്ചിട്ട സ്റ്റേഡിയങ്ങൾ, ആളും ആരവവുമില്ലാത്ത മൈതാനങ്ങൾ, ആവേശം ചോരാതെ ആരാധകർ... ഇന്ത്യയുടെ ഫുട്ബോൾ പൂരത്തിന് നാളെ കൊടിയേറുകയാണ്. കോവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ കായികപൂരമെന്ന വിശേഷണവുമായാണ് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിന് പന്തുരുളുന്നത്.
ഏഴാം സീസണിലേക്കു കടക്കുന്പോൾ ടീമുകളും ലീഗും കൂടുതൽ പ്രഫഷണലായെന്ന് ഏതൊരു വിമർശകനും പറയും. കോൽക്കത്തൻ വന്പന്മാരായ ഈസ്റ്റ് ബംഗാളും എത്തുന്നതോടെ ലീഗിന്റെ വീര്യം കൂടും. നാളെ എടികെ മോഹൻ ബഗാനെ നേരിട്ട് കേരള ബ്ലാസ്റ്റേഴ്സാണ് ഉദ്ഘാടനത്തിന്റെ ചേരുവയൊരുക്കുന്നത്. രാത്രി 7.30നാണ് മത്സരം.
കിബുവിന്റെ കുട്ടികൾ തയാർ
അടിമുടി മാറിയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് വരുന്നത്. കഴിഞ്ഞ സീസണ് അവസാനിച്ച് ദിവസങ്ങൾക്കുള്ളിൽ തുടങ്ങിയതാണു മഞ്ഞപ്പടയുടെ ഒരുക്കം. കരോലിസ് സ്കിൻകിസ് എന്ന സ്പോർട്ടിംഗ് ഡയറക്ടറെ കൊണ്ടുവന്നതാണു തുടക്കം. പിന്നീട് കിബു വികൂന മുതൽ പന്തുതട്ടാൻ ഗാരി ഹൂപ്പർ വരെയുള്ളവർ എത്തി. എന്തിനും ഏതിനും ചെറിയ സസ്പെൻസ് ഒളിപ്പിച്ചായിരുന്നു ടീമിന്റെ ഒരുക്കങ്ങളത്രയും. കളിക്കാരുടെ കരാറിൽ മുതൽ സ്പോണ്സർമാരിൽ വരെ ഈ ആകാംക്ഷ നിലനിർത്താൻ ടീമിനായി. ജോർദാൻ മുറെ, വിൻസെന്റ് ഗോമസ് തുടങ്ങി ഒരുപിടി നിലവാരമുള്ള വിദേശതാരങ്ങളും ഇത്തവണ ടീമിലുണ്ട്.
നോർത്ത് ഈസ്റ്റ് ക്യാന്പിൽ കോവിഡ് !
ലീഗിന് ഒരുദിവസം മാത്രം ബാക്കിനിൽക്കേ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിൽ രണ്ട് താരങ്ങൾ കോവിഡ് പോസിറ്റീവായത് ആശങ്കയായി. ബയോ സെക്യൂർ ബബിളിൽ പ്രവേശിച്ച് ക്വാറന്റൈനും കഴിഞ്ഞവർക്ക് കോവിഡ് വന്നത് സംഘാടകരെ ഞെട്ടിച്ചിട്ടുണ്ട്. രണ്ട് താരങ്ങളും ഐസൊലേഷനിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീം മുഴുവൻ ക്വാറന്റൈനിലുമാണ്.
കളിക്കാരെല്ലാം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി പരിശീലനം തുടങ്ങാൻ നോർത്ത് ഈസ്റ്റിന് സാധിക്കൂ. ഇന്നലെ പോസിറ്റീവ് ആയവർക്ക് രണ്ട് ടെസ്റ്റുകൾ നെഗറ്റീവ് ആയാൽ മാത്രമേ ഇനി കളത്തിൽ ഇറങ്ങാൻ പറ്റുകയുള്ളൂ. 21ന് മുംബൈ സിറ്റിയെയാണു നോർത്ത് ഈസ്റ്റ് ആദ്യ മത്സരത്തിൽ നേരിടുന്നത്. ആ മത്സരം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. അതേസമയം, ഹോട്ടലുകളിൽ ക്വാറന്റൈനിൽ കഴിയുന്ന താരങ്ങൾ വീഡിയോ കോളിലൂടെ ഫിറ്റ്നസ് സെഷനിൽ പങ്കെടുത്തു.
സ്പോണ്‍സർഷിപ്പ് കുരുക്ക്
ലീഗിനൊരുങ്ങുന്ന മുംബൈ സിറ്റിയും എടികെ മോഹൻബഗാനും ചെറിയ പണി കൊടുത്തിരിക്കുന്നത് ടൈറ്റിൽ സ്പോണ്‍സർമാരാണ്. ബെറ്റിംഗ് കന്പനികളാണ് ഇരുടീമിന്റെയും സ്പോണ്‍സർമാർ. സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബൈയുടെ സ്പോണ്‍സർമാർ ഡാഫാ ന്യൂസാണ്. ഫിലിപ്പീൻസ് ആസ്ഥാനമായുള്ള ഡാഫബെറ്റുമായി ബന്ധപ്പെട്ടതാണു ഡാഫ ന്യൂസ്.
ബെറ്റിംഗാണ് ഇവരുടെ മെയിൻ. മോഹൻ ബഗാന്റെ സ്പോണ്സർ എസ്ബിടോപ്നെറ്റാണ്. ഇവരും ബെറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും എസ്ബിടോപ്നെറ്റ് ടീമിനെ സ്പോണ്സർ ചെയ്യുന്നുണ്ട്. ബെറ്റിംഗ് നിയമവിരുദ്ധമായ രാജ്യമാണ് ഇന്ത്യ. ഇതാണ് ഈ സ്പോണ്‍സർഷിപ്പിലെ പ്രശ്നം. രണ്ടു ക്ലബ്ബുകളും ഒൗദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ടീമുകൾക്കു നേട്ടവും നഷ്ടവും
കോവിഡ് വന്നത് ടീമുകൾക്ക് കോട്ടമാണോ എന്നു ചോദിച്ചാൽ ഉത്തരം പറയാനെളുപ്പമാകില്ല. ടീമുകളുടെ ചെലവിലും കളിക്കാരുടെ പ്രതിഫലത്തിലും കുറവു വന്നത് മാനേജ്മെന്റുകൾക്കു നേട്ടമാണ്. മിക്ക ടീമുകളും കളിക്കാരുടെ പ്രതിഫലം 25 ശതമാനം വരെ വെട്ടിക്കുറച്ചിട്ടുണ്ട്. കൂടാതെ കളിയെല്ലാം ഗോവയിലെ വേദിയിലേക്കു മാറ്റിയതോടെ ഹോംഗ്രൗണ്ടിന്റെ വൻചെലവുകളും കുറഞ്ഞുകിട്ടി. ഒരു മത്സരം ഹോംഗ്രൗണ്ടിൽ നടത്താൻ ടീമുകൾക്കു വലിയ തുക തന്നെ ചെലവഴിക്കേണ്ടി വന്നിരുന്നു. ഈ ചെലവുകളെല്ലാം ഒറ്റയടിക്കു കുറഞ്ഞുകിട്ടി. ഗോവയെന്ന ഒറ്റവേദിയിലെ സംഘാടനത്തിന്റെ ചെലവുകളെല്ലാം ഐഎസ്എൽ സംഘാടകർതന്നെ മുടക്കും. കൂട്ടിയും കിഴിച്ചും നോക്കിയാൽ ലാഭം ടീമുകൾക്കുതന്നെയാണ്.
സ്പോണ്‍സർഷിപ്പ്, ഗേറ്റ് കളക്ഷൻ, ഗ്രൗണ്ടിലെ പരസ്യം എന്നിവയിൽനിന്ന് ലഭിക്കേണ്ട വരുമാനത്തിൽ ഇത്തവണ കുറവുണ്ടാകും. ഗേറ്റ് കളക്ഷനിൽനിന്നു വരുമാനമേ ഉണ്ടാകില്ല. മിക്ക ടീമുകളും ഇത്തവണ സ്പോണ്‍സർഷിപ്പ് കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടിയിരുന്നു. കോർപറേറ്റ് കന്പനികൾ പലതും ഇത്തവണ സ്പോണ്‍സർഷിപ്പിനു വിമുഖത കാണിച്ചു.
ഫാൻസ് സ്റ്റേഡിയത്തിൽ
ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ ആരാധകരെയെത്തിക്കാൻ വ്യത്യസ്തമായ ആശയമാണു സംഘാടകർ സ്വീകരിച്ചിരിക്കുന്നത്. ’ഫാൻ വാൾ’ വഴി സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ച സ്ക്രീനിലൂടെ ആരാധകർക്കു ലൈവായി ഇഷ്ട ടീമിനും താരങ്ങൾക്കും ആശംസ നേരാം. അല്ലെങ്കിൽ അവർക്കായി ആരവം മുഴക്കാം. ഐഎസ്എൽ ഒൗദ്യോഗിക വെബ്സൈറ്റിലുള്ള ’ഫാൻ സോണ്‍’ വഴിയാണ് ’ഫാൻ വാളി’ൽ പേര് രജിസ്റ്റർ ചെയ്യേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന നിശ്ചിത എണ്ണം ആരാധകർക്ക് സംവാദത്തിനുള്ള അവസരവുമുണ്ട്.
താരങ്ങൾ 78 രാജ്യങ്ങളിൽനിന്ന്
ഇതുവരെ ഐഎസ്എൽ കളിക്കാനെത്തിയിരിക്കുന്നത് 78 രാജ്യങ്ങളിലെ താരങ്ങളാണ്. ലീഗിന്റെ പ്രശസ്തി വർധിക്കുന്നതിന്റെ തെളിവാണിത്. ആദ്യ സീസണിൽ 34 രാജ്യങ്ങളിലെ താരങ്ങളായിരുന്നു വന്നത്. ഇത്തവണ 31 രാജ്യങ്ങളിൽനിന്നുള്ളവർ ലീഗിൽ പന്തുതട്ടുന്നുണ്ട്. ഏറ്റവുമധികം പേർ സ്പെയിനിൽ നിന്നാണ്,84 താരങ്ങൾ. രണ്ടാംസ്ഥാനത്ത് ബ്രസീലാണ്, 51.
എം.ജി. ലിജോ
ഏഴാം സീസണിലേക്കു കടക്കുന്പോൾ ടീമുകളും ലീഗും കൂടുതൽ പ്രഫഷണലായെന്ന് ഏതൊരു വിമർശകനും പറയും. കോൽക്കത്തൻ വന്പന്മാരായ ഈസ്റ്റ് ബംഗാളും എത്തുന്നതോടെ ലീഗിന്റെ വീര്യം കൂടും. നാളെ എടികെ മോഹൻ ബഗാനെ നേരിട്ട് കേരള ബ്ലാസ്റ്റേഴ്സാണ് ഉദ്ഘാടനത്തിന്റെ ചേരുവയൊരുക്കുന്നത്. രാത്രി 7.30നാണ് മത്സരം.
കിബുവിന്റെ കുട്ടികൾ തയാർ
അടിമുടി മാറിയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് വരുന്നത്. കഴിഞ്ഞ സീസണ് അവസാനിച്ച് ദിവസങ്ങൾക്കുള്ളിൽ തുടങ്ങിയതാണു മഞ്ഞപ്പടയുടെ ഒരുക്കം. കരോലിസ് സ്കിൻകിസ് എന്ന സ്പോർട്ടിംഗ് ഡയറക്ടറെ കൊണ്ടുവന്നതാണു തുടക്കം. പിന്നീട് കിബു വികൂന മുതൽ പന്തുതട്ടാൻ ഗാരി ഹൂപ്പർ വരെയുള്ളവർ എത്തി. എന്തിനും ഏതിനും ചെറിയ സസ്പെൻസ് ഒളിപ്പിച്ചായിരുന്നു ടീമിന്റെ ഒരുക്കങ്ങളത്രയും. കളിക്കാരുടെ കരാറിൽ മുതൽ സ്പോണ്സർമാരിൽ വരെ ഈ ആകാംക്ഷ നിലനിർത്താൻ ടീമിനായി. ജോർദാൻ മുറെ, വിൻസെന്റ് ഗോമസ് തുടങ്ങി ഒരുപിടി നിലവാരമുള്ള വിദേശതാരങ്ങളും ഇത്തവണ ടീമിലുണ്ട്.
നോർത്ത് ഈസ്റ്റ് ക്യാന്പിൽ കോവിഡ് !
ലീഗിന് ഒരുദിവസം മാത്രം ബാക്കിനിൽക്കേ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിൽ രണ്ട് താരങ്ങൾ കോവിഡ് പോസിറ്റീവായത് ആശങ്കയായി. ബയോ സെക്യൂർ ബബിളിൽ പ്രവേശിച്ച് ക്വാറന്റൈനും കഴിഞ്ഞവർക്ക് കോവിഡ് വന്നത് സംഘാടകരെ ഞെട്ടിച്ചിട്ടുണ്ട്. രണ്ട് താരങ്ങളും ഐസൊലേഷനിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീം മുഴുവൻ ക്വാറന്റൈനിലുമാണ്.
കളിക്കാരെല്ലാം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി പരിശീലനം തുടങ്ങാൻ നോർത്ത് ഈസ്റ്റിന് സാധിക്കൂ. ഇന്നലെ പോസിറ്റീവ് ആയവർക്ക് രണ്ട് ടെസ്റ്റുകൾ നെഗറ്റീവ് ആയാൽ മാത്രമേ ഇനി കളത്തിൽ ഇറങ്ങാൻ പറ്റുകയുള്ളൂ. 21ന് മുംബൈ സിറ്റിയെയാണു നോർത്ത് ഈസ്റ്റ് ആദ്യ മത്സരത്തിൽ നേരിടുന്നത്. ആ മത്സരം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. അതേസമയം, ഹോട്ടലുകളിൽ ക്വാറന്റൈനിൽ കഴിയുന്ന താരങ്ങൾ വീഡിയോ കോളിലൂടെ ഫിറ്റ്നസ് സെഷനിൽ പങ്കെടുത്തു.
സ്പോണ്‍സർഷിപ്പ് കുരുക്ക്
ലീഗിനൊരുങ്ങുന്ന മുംബൈ സിറ്റിയും എടികെ മോഹൻബഗാനും ചെറിയ പണി കൊടുത്തിരിക്കുന്നത് ടൈറ്റിൽ സ്പോണ്‍സർമാരാണ്. ബെറ്റിംഗ് കന്പനികളാണ് ഇരുടീമിന്റെയും സ്പോണ്‍സർമാർ. സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബൈയുടെ സ്പോണ്‍സർമാർ ഡാഫാ ന്യൂസാണ്. ഫിലിപ്പീൻസ് ആസ്ഥാനമായുള്ള ഡാഫബെറ്റുമായി ബന്ധപ്പെട്ടതാണു ഡാഫ ന്യൂസ്.
ബെറ്റിംഗാണ് ഇവരുടെ മെയിൻ. മോഹൻ ബഗാന്റെ സ്പോണ്സർ എസ്ബിടോപ്നെറ്റാണ്. ഇവരും ബെറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും എസ്ബിടോപ്നെറ്റ് ടീമിനെ സ്പോണ്സർ ചെയ്യുന്നുണ്ട്. ബെറ്റിംഗ് നിയമവിരുദ്ധമായ രാജ്യമാണ് ഇന്ത്യ. ഇതാണ് ഈ സ്പോണ്‍സർഷിപ്പിലെ പ്രശ്നം. രണ്ടു ക്ലബ്ബുകളും ഒൗദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ടീമുകൾക്കു നേട്ടവും നഷ്ടവും
കോവിഡ് വന്നത് ടീമുകൾക്ക് കോട്ടമാണോ എന്നു ചോദിച്ചാൽ ഉത്തരം പറയാനെളുപ്പമാകില്ല. ടീമുകളുടെ ചെലവിലും കളിക്കാരുടെ പ്രതിഫലത്തിലും കുറവു വന്നത് മാനേജ്മെന്റുകൾക്കു നേട്ടമാണ്. മിക്ക ടീമുകളും കളിക്കാരുടെ പ്രതിഫലം 25 ശതമാനം വരെ വെട്ടിക്കുറച്ചിട്ടുണ്ട്. കൂടാതെ കളിയെല്ലാം ഗോവയിലെ വേദിയിലേക്കു മാറ്റിയതോടെ ഹോംഗ്രൗണ്ടിന്റെ വൻചെലവുകളും കുറഞ്ഞുകിട്ടി. ഒരു മത്സരം ഹോംഗ്രൗണ്ടിൽ നടത്താൻ ടീമുകൾക്കു വലിയ തുക തന്നെ ചെലവഴിക്കേണ്ടി വന്നിരുന്നു. ഈ ചെലവുകളെല്ലാം ഒറ്റയടിക്കു കുറഞ്ഞുകിട്ടി. ഗോവയെന്ന ഒറ്റവേദിയിലെ സംഘാടനത്തിന്റെ ചെലവുകളെല്ലാം ഐഎസ്എൽ സംഘാടകർതന്നെ മുടക്കും. കൂട്ടിയും കിഴിച്ചും നോക്കിയാൽ ലാഭം ടീമുകൾക്കുതന്നെയാണ്.
സ്പോണ്‍സർഷിപ്പ്, ഗേറ്റ് കളക്ഷൻ, ഗ്രൗണ്ടിലെ പരസ്യം എന്നിവയിൽനിന്ന് ലഭിക്കേണ്ട വരുമാനത്തിൽ ഇത്തവണ കുറവുണ്ടാകും. ഗേറ്റ് കളക്ഷനിൽനിന്നു വരുമാനമേ ഉണ്ടാകില്ല. മിക്ക ടീമുകളും ഇത്തവണ സ്പോണ്‍സർഷിപ്പ് കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടിയിരുന്നു. കോർപറേറ്റ് കന്പനികൾ പലതും ഇത്തവണ സ്പോണ്‍സർഷിപ്പിനു വിമുഖത കാണിച്ചു.
ഫാൻസ് സ്റ്റേഡിയത്തിൽ
ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ ആരാധകരെയെത്തിക്കാൻ വ്യത്യസ്തമായ ആശയമാണു സംഘാടകർ സ്വീകരിച്ചിരിക്കുന്നത്. ’ഫാൻ വാൾ’ വഴി സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ച സ്ക്രീനിലൂടെ ആരാധകർക്കു ലൈവായി ഇഷ്ട ടീമിനും താരങ്ങൾക്കും ആശംസ നേരാം. അല്ലെങ്കിൽ അവർക്കായി ആരവം മുഴക്കാം. ഐഎസ്എൽ ഒൗദ്യോഗിക വെബ്സൈറ്റിലുള്ള ’ഫാൻ സോണ്‍’ വഴിയാണ് ’ഫാൻ വാളി’ൽ പേര് രജിസ്റ്റർ ചെയ്യേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന നിശ്ചിത എണ്ണം ആരാധകർക്ക് സംവാദത്തിനുള്ള അവസരവുമുണ്ട്.
താരങ്ങൾ 78 രാജ്യങ്ങളിൽനിന്ന്
ഇതുവരെ ഐഎസ്എൽ കളിക്കാനെത്തിയിരിക്കുന്നത് 78 രാജ്യങ്ങളിലെ താരങ്ങളാണ്. ലീഗിന്റെ പ്രശസ്തി വർധിക്കുന്നതിന്റെ തെളിവാണിത്. ആദ്യ സീസണിൽ 34 രാജ്യങ്ങളിലെ താരങ്ങളായിരുന്നു വന്നത്. ഇത്തവണ 31 രാജ്യങ്ങളിൽനിന്നുള്ളവർ ലീഗിൽ പന്തുതട്ടുന്നുണ്ട്. ഏറ്റവുമധികം പേർ സ്പെയിനിൽ നിന്നാണ്,84 താരങ്ങൾ. രണ്ടാംസ്ഥാനത്ത് ബ്രസീലാണ്, 51.
എം.ജി. ലിജോ