മാഡ്രിഡ്: സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മാഡ്രിഡിൽനിന്നു നായകൻ സെർജിയോ റാമോസ് പടിയിറങ്ങുന്നതായി അഭ്യൂഹം ശക്തിപ്പെട്ടു. താരത്തിന്റെ കരാർ പുതുക്കൽ ചർച്ചകൾ തടസപ്പെട്ടിരിക്കുകയാണെന്നാണു സൂചന.
കരാർ പുതുക്കാനായില്ലെങ്കിൽ സീസണിന്റെ അവസാനം ഫ്രീ ഏജന്റായി റാമോസ് റയൽ വിടും. അതേസമയം, റയൽ വിടുന്നതു സംബന്ധിച്ച ചോദ്യങ്ങൾ ഒഴിവാക്കാൻ റാമോസ് പത്രസമ്മേളനത്തിന് എത്തിയില്ല. യുവേഫ നേഷൻസ് ലീഗിൽ സ്പെയിനും ജർമനിയും തമ്മിൽ ഇന്ന് പുലർച്ചെ 1.15ന് നടന്ന മത്സരത്തിനു മുന്പുള്ള പത്രസമ്മേളനമാണു റാമോസ് ഒഴിവാക്കിയത്.
പ്രതിഫലവും പുതുക്കിയ കരാറിന്റെ കാലാവധിയുമാണു റാമോസും റയലും തമ്മിലുള്ള തർക്കത്തിനു കാരണം. രണ്ട് വർഷത്തേക്കു കരാർ പുതുക്കണമെന്നു റാമോസ് ആവശ്യപ്പെടുന്പോൾ, ഒരു വർഷമേ പറ്റൂ എന്ന നിലപാടിലാണു റയൽ. അനുയോജ്യമായ ഓഫർ വന്നാൽ റാമോസിനെ റയൽ വിടുന്നതിൽനിന്നു തടയില്ലെന്നു റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് ഇതിനിടെ പറഞ്ഞതും ട്രാൻസ്ഫർ ചർച്ചയ്ക്ക് ചൂടേകി. ഫ്രഞ്ച് ക്ലബ് പിഎസ്ജി റാമോസിനായി രംഗത്തുണ്ടെന്നും റിപ്പോർട്ടുണ്ട്.
കരാർ പുതുക്കാനായില്ലെങ്കിൽ സീസണിന്റെ അവസാനം ഫ്രീ ഏജന്റായി റാമോസ് റയൽ വിടും. അതേസമയം, റയൽ വിടുന്നതു സംബന്ധിച്ച ചോദ്യങ്ങൾ ഒഴിവാക്കാൻ റാമോസ് പത്രസമ്മേളനത്തിന് എത്തിയില്ല. യുവേഫ നേഷൻസ് ലീഗിൽ സ്പെയിനും ജർമനിയും തമ്മിൽ ഇന്ന് പുലർച്ചെ 1.15ന് നടന്ന മത്സരത്തിനു മുന്പുള്ള പത്രസമ്മേളനമാണു റാമോസ് ഒഴിവാക്കിയത്.
പ്രതിഫലവും പുതുക്കിയ കരാറിന്റെ കാലാവധിയുമാണു റാമോസും റയലും തമ്മിലുള്ള തർക്കത്തിനു കാരണം. രണ്ട് വർഷത്തേക്കു കരാർ പുതുക്കണമെന്നു റാമോസ് ആവശ്യപ്പെടുന്പോൾ, ഒരു വർഷമേ പറ്റൂ എന്ന നിലപാടിലാണു റയൽ. അനുയോജ്യമായ ഓഫർ വന്നാൽ റാമോസിനെ റയൽ വിടുന്നതിൽനിന്നു തടയില്ലെന്നു റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് ഇതിനിടെ പറഞ്ഞതും ട്രാൻസ്ഫർ ചർച്ചയ്ക്ക് ചൂടേകി. ഫ്രഞ്ച് ക്ലബ് പിഎസ്ജി റാമോസിനായി രംഗത്തുണ്ടെന്നും റിപ്പോർട്ടുണ്ട്.