അഡ്ലെയ്ഡ്: ഇന്ത്യ x ഓസ്ട്രേലിയ ക്രിക്കറ്റ് പരന്പരയ്ക്ക് ദിനങ്ങൾ മാത്രം ശേഷിക്കേ കടുത്ത ആശങ്കയുയർത്തി കോവിഡ് രോഗ വ്യാപനം. നാല് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം നടക്കേണ്ട അഡ്ലെയ്ഡിലാണ് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ഓസീസ് ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ, മാത്യു വെയ്ഡ്, ആഷ്ടണ്‍ അഗർ, കാമറോണ്‍ ഗ്രീൻ അടക്കമുള്ള താരങ്ങൾ ഇതോടെ സെൽഫ് ഐസൊലേഷനിൽ ആയി. അഗർ, ഗ്രീൻ എന്നിവർക്ക് ഇന്ത്യക്കെതിരായ ആദ്യ ഏകദിനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. 27നാണ് പരന്പരയിലെ ആദ്യ ഏകദിനം.
ഓസ്ട്രേലിയയിലെ ആഭ്യന്തര ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിൽ കളിച്ച എല്ലാ താരങ്ങളോടും ഐസൊലേഷനിൽ പോകാൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഷെഫീൽഡ് ഷീൽഡിൽ കളിച്ച ടാസ്മാനിയ, വെസ്റ്റേണ്‍ ഓസ്ട്രേലിയ, ന്യൂസൗത്ത് വെയ്ൽസ്, ക്വീൻസ്ലൻഡ്, വിക്ടോറിയ ടീമുകളിലെ താരങ്ങളും സ്റ്റാഫുകളുമാണ് ഐസൊലേഷനിൽ ആയത്. ഇവർക്കെല്ലാം ഉടൻ കോവിഡ് പരിശോധന നടത്തുമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) അറിയിച്ചു.
നിലവിൽ ചെറിയ ക്ലസ്റ്റർ മാത്രമാണു രൂപപ്പെട്ടിട്ടുള്ളതെന്നും കാര്യങ്ങൾ കൈവിട്ടു പോവില്ലെന്നാണ് പ്രതീക്ഷയെന്നും ഓസ്ട്രേലിയൻ മുൻ പരിശീലകനും നിലവിൽ ബ്രിസ്ബേൻ ഹീറ്റ്സിന്റെ മാനേജരുമായ ഡാരൻ ലേമാൻ പറഞ്ഞു. വിദേശത്തെ ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റാണിത്. അഡ്ലെയ്ഡിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ ആദ്യ ടെസ്റ്റ് സിഡ്നിയിലേക്കു മാറ്റാനും ശ്രമമുണ്ട്.
ടെന്നീസ് ബോൾ പരിശീലനവുമായി കെ.എൽ. രാഹുൽ
സിഡ്നി: കോവിഡ് ഭീഷണി നിലനിൽക്കുന്പോഴും 14 ദിവസ ക്വാറന്റൈനിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം തുടർച്ചയായ മൂന്നാം ദിനവും പരിശീലനം നടത്തി. ആദ്യ ദിവസം ചെറിയ തോതിലായിരുന്നു പരിശീലനം. കഴിഞ്ഞ രണ്ടു ദിവസമായി ഇന്ത്യൻ ടീം അംഗങ്ങൾ നെറ്റ്സിൽ പരിശീലനം ആരംഭിച്ചതിന്റെ ദൃശ്യങ്ങൾ ബിസിസിഐ പങ്കുവച്ചു.
ഐപിഎലിലെ റണ്‍വേട്ടക്കാരനായ കെ.എൽ. രാഹുലിന്റെ ബാറ്റിംഗ് പരിശീലനമായിരുന്നു ഇന്നലെ വ്യത്യസ്തമായത്. റക്കറ്റുകൊണ്ട് അടിച്ചുവിടുന്ന ടെന്നീസ് ബോൾ നേരിട്ടായിരുന്നു രാഹുലിന്റെ നെറ്റ്സ് പരിശീലനം. റാക്കറ്റുപയോഗിച്ച് പന്ത് അടിച്ചുവിട്ടത് ആർ. അശ്വിൻ ആയിരുന്നു.
ഓസ്ട്രേലിയയിലെ ആഭ്യന്തര ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിൽ കളിച്ച എല്ലാ താരങ്ങളോടും ഐസൊലേഷനിൽ പോകാൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഷെഫീൽഡ് ഷീൽഡിൽ കളിച്ച ടാസ്മാനിയ, വെസ്റ്റേണ്‍ ഓസ്ട്രേലിയ, ന്യൂസൗത്ത് വെയ്ൽസ്, ക്വീൻസ്ലൻഡ്, വിക്ടോറിയ ടീമുകളിലെ താരങ്ങളും സ്റ്റാഫുകളുമാണ് ഐസൊലേഷനിൽ ആയത്. ഇവർക്കെല്ലാം ഉടൻ കോവിഡ് പരിശോധന നടത്തുമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) അറിയിച്ചു.
നിലവിൽ ചെറിയ ക്ലസ്റ്റർ മാത്രമാണു രൂപപ്പെട്ടിട്ടുള്ളതെന്നും കാര്യങ്ങൾ കൈവിട്ടു പോവില്ലെന്നാണ് പ്രതീക്ഷയെന്നും ഓസ്ട്രേലിയൻ മുൻ പരിശീലകനും നിലവിൽ ബ്രിസ്ബേൻ ഹീറ്റ്സിന്റെ മാനേജരുമായ ഡാരൻ ലേമാൻ പറഞ്ഞു. വിദേശത്തെ ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റാണിത്. അഡ്ലെയ്ഡിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ ആദ്യ ടെസ്റ്റ് സിഡ്നിയിലേക്കു മാറ്റാനും ശ്രമമുണ്ട്.
ടെന്നീസ് ബോൾ പരിശീലനവുമായി കെ.എൽ. രാഹുൽ
സിഡ്നി: കോവിഡ് ഭീഷണി നിലനിൽക്കുന്പോഴും 14 ദിവസ ക്വാറന്റൈനിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം തുടർച്ചയായ മൂന്നാം ദിനവും പരിശീലനം നടത്തി. ആദ്യ ദിവസം ചെറിയ തോതിലായിരുന്നു പരിശീലനം. കഴിഞ്ഞ രണ്ടു ദിവസമായി ഇന്ത്യൻ ടീം അംഗങ്ങൾ നെറ്റ്സിൽ പരിശീലനം ആരംഭിച്ചതിന്റെ ദൃശ്യങ്ങൾ ബിസിസിഐ പങ്കുവച്ചു.
ഐപിഎലിലെ റണ്‍വേട്ടക്കാരനായ കെ.എൽ. രാഹുലിന്റെ ബാറ്റിംഗ് പരിശീലനമായിരുന്നു ഇന്നലെ വ്യത്യസ്തമായത്. റക്കറ്റുകൊണ്ട് അടിച്ചുവിടുന്ന ടെന്നീസ് ബോൾ നേരിട്ടായിരുന്നു രാഹുലിന്റെ നെറ്റ്സ് പരിശീലനം. റാക്കറ്റുപയോഗിച്ച് പന്ത് അടിച്ചുവിട്ടത് ആർ. അശ്വിൻ ആയിരുന്നു.