ഭരണത്തിലും മുഖ്യമന്ത്രിയിലും നിർണായക സ്വാധീനമുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കയറൂരിവിട്ടതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ ഭരണനേതൃത്വം അനുഭവിക്കുന്നത്.
ഇനിയെങ്കിലും ഇതൊരു പാഠമാകണം.
കനകംമൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം എന്നു കുഞ്ചൻ നന്പ്യാർ പണ്ടേ പാടിയിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായപ്പോൾ കേരളം കുഞ്ചൻ നന്പ്യാർ പാടിയതിന്റെ പൊരുൾ വീണ്ടും ഓർമിക്കുന്നു. സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്ന സുരേഷുമായുള്ള ബന്ധങ്ങളാണു ശിവശങ്കറെയും കുടുക്കിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്ത സഹായിയായി ഭരണകാര്യങ്ങളെ നിയന്ത്രിച്ചിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിലായതു സർക്കാരിന്റെ മേലും സംശയത്തിന്റെ കരിനിഴൽ വീഴ്ത്തുന്നതു സ്വാഭാവികം. സഹായികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഭരണനേതൃത്വത്തിനുണ്ടായ വീഴ്ച ഇവിടെ പ്രകടമാണ്. അതിലുപരി, നമ്മുടെ ഭരണസംവിധാനങ്ങളിലാകെ സംഭവിച്ചിരിക്കുന്ന ധർമച്യുതിയുടെ ആഴമാണ് സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലെ കണ്ടെത്തലുകൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാനത്തെയാകെ ഇതു ലജ്ജിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ ‘സരിത’ കേസിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ‘സ്വപ്ന’ കേസിലെ സംഭവ വികാസങ്ങളും അനാവരണം ചെയ്യപ്പെട്ടത്. രണ്ടിടത്തും വീഴ്ചപറ്റിയതു മുഖ്യമന്ത്രിയുടെ സഹായിവൃന്ദത്തിലുള്ളവർക്കാണ്. ഇത്തരം ചിലരുടെ പിൻബലത്തിൽ നിക്ഷിപ്ത താത്പര്യക്കാർക്ക് അധികാരത്തിന്റെ ഇടനാഴികളിൽ യഥേഷ്ടം വഹരിക്കാനും അവിഹിത ഇടപാടുകൾ നടത്താനും കഴിഞ്ഞുവെന്നത് നമ്മുടെ ഭരണസിരാകേന്ദ്രത്തെപ്പറ്റിയുള്ള ധാരണകളെല്ലാം തകർക്കുന്നുണ്ട്. സോളാർ കഥകൾ രാഷ്ട്രീയായുധമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടവർ ഭരണത്തിൽ വന്നപ്പോൾ അതിലും മ്ലേച്ഛതയോടെ കഥ ആവർത്തിക്കപ്പെട്ടു എന്നതാണു പരിതാപകരം. എന്തിനും ഒരുന്പെട്ടിറങ്ങുന്ന ചിലർ വിചാരിച്ചാൽ ഒരു ഭരണകൂടത്തെയിട്ട് അമ്മാനമാടാമെന്നും സർക്കാർ മുദ്രകളുടെ സംരക്ഷണത്തിനുള്ളിൽ കള്ളക്കടത്തു നടത്താനും കമ്മീഷൻ വാങ്ങാനും അവർക്കു കഴിയുമെന്നും കേരളം ഞെട്ടലോടെ കണ്ടു. സർക്കാർ സംവിധാനങ്ങളിൽ സാധാരണ ജനങ്ങൾക്കുള്ള വിശ്വാസം നശിപ്പിച്ച് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി ഭരണയന്ത്രത്തെ അധഃപതിപ്പിച്ചവർ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടേ മതിയാവൂ.
കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇവിടെ അറസ്റ്റിലായിരിക്കുന്നത് ഭാരിച്ച തുക ശന്പളം പറ്റുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഏതെങ്കിലും അർധപ്പട്ടിണിക്കാരൻ വിശപ്പടക്കാൻ ഭക്ഷ്യവസ്തു മോഷ്ടിക്കുന്നതു പോലുള്ള നിസാര കാര്യമല്ലിത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കള്ളക്കടത്തിനു രാജ്യാന്തര സ്വഭാവവും തീവ്രവാദബന്ധങ്ങളുമുണ്ട് എന്ന എൻഐഎയുടെ വെളിപ്പെടുത്തൽ ഈ കേസിനെ അതീവ ഗൗരവമുള്ളതാക്കുന്നുണ്ട്. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഇപ്പോൾ പുറത്തുകാണുന്നത്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടതാകയാൽ ഈന്തപ്പഴം കൊണ്ടുവന്നതിന്റെയും മതഗ്രന്ഥം വിതരണം ചെയ്തതിന്റെയുമൊക്കെ പിന്നിൽ എന്തൊക്കെ നടന്നുവെന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ സാധ്യതയില്ല എന്നു കരുതാനാണു ന്യായം. മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതോടെ മുഖ്യമന്ത്രിയുടെ ഓഫീസും സംശയനിഴലിലായി. ഭരണത്തിലും മുഖ്യമന്ത്രിയിലും നിർണായക സ്വാധീനമുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കയറൂരിവിട്ടതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ ഭരണനേതൃത്വം അനുഭവിക്കുന്നത്. ഇനിയെങ്കിലും ഇതൊരു പാഠമാകണം. ഇതുസംബന്ധിച്ചു പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾക്കു മറുപടിയും ജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരവും നൽകാൻ സർക്കാർ ബാധ്യസ്ഥമാണ്.
ഏതൊരു സർക്കാരിന്റെയും പ്രതിച്ഛായ നന്നാക്കുന്നതിലും മോശമാക്കുന്നതിലും ഉദ്യോഗസ്ഥർക്കു വലിയ പങ്കുണ്ട്. പലപ്പോഴും പോലീസ് അതിക്രമങ്ങളാണ് ജനങ്ങളുടെ മുന്നിൽ സർക്കാരുകളെ മോശമാക്കുന്നത്. ഉദ്യോഗസ്ഥർ കുഴപ്പത്തിൽ ചാടിച്ചാലും ജനങ്ങളോട് ഉത്തരം പറയേണ്ടതു ജനപ്രതിനിധികളായ മന്ത്രിമാരും മുഖ്യമന്ത്രിയുമൊക്കെയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു കേന്ദ്രസർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നു ഭരണപക്ഷം പരാതിപ്പെട്ടിരുന്നു. എൻഐഎയും സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും അടക്കമുള്ള അന്വേഷണ ഏജൻസികളെ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളെയും നേതാക്കളെയും വേട്ടയാടാൻ കേന്ദ്രസർക്കാർ ഉപയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ അടുത്തകാലത്തുണ്ടായിട്ടുണ്ട്.കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിതന്നെ കഴിഞ്ഞദിവസം ഇതു ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, ഇവിടെ അക്കാര്യം പറഞ്ഞ് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്കോ സംസ്ഥാന സർക്കാരിനോ കഴിയില്ല. ശിവശങ്കറിന്റെ അറസ്റ്റ് ധാർമികതയുടെയും നൈതികതയുടെയും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
ഇനിയെങ്കിലും ഇതൊരു പാഠമാകണം.
കനകംമൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം എന്നു കുഞ്ചൻ നന്പ്യാർ പണ്ടേ പാടിയിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായപ്പോൾ കേരളം കുഞ്ചൻ നന്പ്യാർ പാടിയതിന്റെ പൊരുൾ വീണ്ടും ഓർമിക്കുന്നു. സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്ന സുരേഷുമായുള്ള ബന്ധങ്ങളാണു ശിവശങ്കറെയും കുടുക്കിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്ത സഹായിയായി ഭരണകാര്യങ്ങളെ നിയന്ത്രിച്ചിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിലായതു സർക്കാരിന്റെ മേലും സംശയത്തിന്റെ കരിനിഴൽ വീഴ്ത്തുന്നതു സ്വാഭാവികം. സഹായികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഭരണനേതൃത്വത്തിനുണ്ടായ വീഴ്ച ഇവിടെ പ്രകടമാണ്. അതിലുപരി, നമ്മുടെ ഭരണസംവിധാനങ്ങളിലാകെ സംഭവിച്ചിരിക്കുന്ന ധർമച്യുതിയുടെ ആഴമാണ് സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലെ കണ്ടെത്തലുകൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാനത്തെയാകെ ഇതു ലജ്ജിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ ‘സരിത’ കേസിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ‘സ്വപ്ന’ കേസിലെ സംഭവ വികാസങ്ങളും അനാവരണം ചെയ്യപ്പെട്ടത്. രണ്ടിടത്തും വീഴ്ചപറ്റിയതു മുഖ്യമന്ത്രിയുടെ സഹായിവൃന്ദത്തിലുള്ളവർക്കാണ്. ഇത്തരം ചിലരുടെ പിൻബലത്തിൽ നിക്ഷിപ്ത താത്പര്യക്കാർക്ക് അധികാരത്തിന്റെ ഇടനാഴികളിൽ യഥേഷ്ടം വഹരിക്കാനും അവിഹിത ഇടപാടുകൾ നടത്താനും കഴിഞ്ഞുവെന്നത് നമ്മുടെ ഭരണസിരാകേന്ദ്രത്തെപ്പറ്റിയുള്ള ധാരണകളെല്ലാം തകർക്കുന്നുണ്ട്. സോളാർ കഥകൾ രാഷ്ട്രീയായുധമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടവർ ഭരണത്തിൽ വന്നപ്പോൾ അതിലും മ്ലേച്ഛതയോടെ കഥ ആവർത്തിക്കപ്പെട്ടു എന്നതാണു പരിതാപകരം. എന്തിനും ഒരുന്പെട്ടിറങ്ങുന്ന ചിലർ വിചാരിച്ചാൽ ഒരു ഭരണകൂടത്തെയിട്ട് അമ്മാനമാടാമെന്നും സർക്കാർ മുദ്രകളുടെ സംരക്ഷണത്തിനുള്ളിൽ കള്ളക്കടത്തു നടത്താനും കമ്മീഷൻ വാങ്ങാനും അവർക്കു കഴിയുമെന്നും കേരളം ഞെട്ടലോടെ കണ്ടു. സർക്കാർ സംവിധാനങ്ങളിൽ സാധാരണ ജനങ്ങൾക്കുള്ള വിശ്വാസം നശിപ്പിച്ച് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി ഭരണയന്ത്രത്തെ അധഃപതിപ്പിച്ചവർ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടേ മതിയാവൂ.
കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇവിടെ അറസ്റ്റിലായിരിക്കുന്നത് ഭാരിച്ച തുക ശന്പളം പറ്റുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഏതെങ്കിലും അർധപ്പട്ടിണിക്കാരൻ വിശപ്പടക്കാൻ ഭക്ഷ്യവസ്തു മോഷ്ടിക്കുന്നതു പോലുള്ള നിസാര കാര്യമല്ലിത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കള്ളക്കടത്തിനു രാജ്യാന്തര സ്വഭാവവും തീവ്രവാദബന്ധങ്ങളുമുണ്ട് എന്ന എൻഐഎയുടെ വെളിപ്പെടുത്തൽ ഈ കേസിനെ അതീവ ഗൗരവമുള്ളതാക്കുന്നുണ്ട്. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഇപ്പോൾ പുറത്തുകാണുന്നത്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടതാകയാൽ ഈന്തപ്പഴം കൊണ്ടുവന്നതിന്റെയും മതഗ്രന്ഥം വിതരണം ചെയ്തതിന്റെയുമൊക്കെ പിന്നിൽ എന്തൊക്കെ നടന്നുവെന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ സാധ്യതയില്ല എന്നു കരുതാനാണു ന്യായം. മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതോടെ മുഖ്യമന്ത്രിയുടെ ഓഫീസും സംശയനിഴലിലായി. ഭരണത്തിലും മുഖ്യമന്ത്രിയിലും നിർണായക സ്വാധീനമുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കയറൂരിവിട്ടതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ ഭരണനേതൃത്വം അനുഭവിക്കുന്നത്. ഇനിയെങ്കിലും ഇതൊരു പാഠമാകണം. ഇതുസംബന്ധിച്ചു പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾക്കു മറുപടിയും ജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരവും നൽകാൻ സർക്കാർ ബാധ്യസ്ഥമാണ്.
ഏതൊരു സർക്കാരിന്റെയും പ്രതിച്ഛായ നന്നാക്കുന്നതിലും മോശമാക്കുന്നതിലും ഉദ്യോഗസ്ഥർക്കു വലിയ പങ്കുണ്ട്. പലപ്പോഴും പോലീസ് അതിക്രമങ്ങളാണ് ജനങ്ങളുടെ മുന്നിൽ സർക്കാരുകളെ മോശമാക്കുന്നത്. ഉദ്യോഗസ്ഥർ കുഴപ്പത്തിൽ ചാടിച്ചാലും ജനങ്ങളോട് ഉത്തരം പറയേണ്ടതു ജനപ്രതിനിധികളായ മന്ത്രിമാരും മുഖ്യമന്ത്രിയുമൊക്കെയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു കേന്ദ്രസർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നു ഭരണപക്ഷം പരാതിപ്പെട്ടിരുന്നു. എൻഐഎയും സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും അടക്കമുള്ള അന്വേഷണ ഏജൻസികളെ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളെയും നേതാക്കളെയും വേട്ടയാടാൻ കേന്ദ്രസർക്കാർ ഉപയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ അടുത്തകാലത്തുണ്ടായിട്ടുണ്ട്.കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിതന്നെ കഴിഞ്ഞദിവസം ഇതു ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, ഇവിടെ അക്കാര്യം പറഞ്ഞ് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്കോ സംസ്ഥാന സർക്കാരിനോ കഴിയില്ല. ശിവശങ്കറിന്റെ അറസ്റ്റ് ധാർമികതയുടെയും നൈതികതയുടെയും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.