മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഫോമിലേക്കുയരാന്‍ ആകുന്നില്ലെങ്കിലും യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുണൈറ്റഡ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഗ്രൂപ്പ് എച്ചിലെ ആദ്യമത്സരത്തില്‍ പാരി സാന്‍ ഷെര്മയിനെ തോല്‍പ്പിച്ചു ചാമ്പ്യന്‍സ് ലീഗ് സീസണ് തുടങ്ങിയ യുണൈറ്റഡ് ലൈപ്സിഗിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കു തകര്‍ത്തു. പകരക്കാനായി ഇറങ്ങി മൂന്നു ഗോള്‍ നേടിയ മാര്‍കസ് റാഷ്ഫോര്‍ഡിന്റെ മികവിലാണ് യുണൈറ്റഡ് വന്‍ ജയം സ്വന്തമാക്കിയത്. റാഷ്ഫോര്‍ഡിന്റെ ആദ്യ ഹാട്രിക്കാണിത്.
21-ാം മിനിറ്റില്‍ മേസണ്‍ ഗ്രീന്‍വുഡിന്റെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ഷോട്ട് ജര്‍മന്‍ ക്ലബ്ബിന്റെ വല കുലുക്കി. 68-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഇറങ്ങിയതോടെ യുണൈറ്റഡിന്റെ കളിയുടെ ഗതി മാറി. 63-ാം മിനിറ്റിലാണ് റാഷ്ഫോര്‍ഡ് കളത്തിലെത്തിയത്. 74-ാം മിനിറ്റില്‍ ഫെര്‍ണാണ്ടസ് നല്കിയ പന്തുമായി കുതിച്ച ഇംഗ്ലീഷ് താരം ഗോളടിക്കു തുടക്കമിട്ടു. നാലു മിനിറ്റുകൂടി കഴിഞ്ഞ് താരം യുണൈറ്റഡിന്റെ ലീഡ് 3-0 ആക്കി. 87-ാം മിനിറ്റില്‍ യുണൈറ്റഡിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. ഹാട്രിക്കിനുള്ള അവസരം വേണ്ടെന്നുവച്ച റാഷ്ഫോര്‍ഡ് പെനല്റ്റിക്കുള്ള അവസരം ആന്റണി മാര്‍ഷലിനു നല്കി. മാര്‍ഷലിന്റെ കിക്ക് വലയില്‍ കയറി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ റാഷ്ഫോര്‍ഡ് ഹാട്രിക് തികച്ചു. 1999ല്‍ ഇപ്പോഴത്തെ യുണൈറ്റഡ് പരിശീലകന് ഒലെ ഗണ്ണർ സോൾഷയർ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ പകരക്കാരനായി ഇറങ്ങി നാലു ഗോള്‍ നേടിയശേഷം ആദ്യമായാണ് ഒരു യുണൈറ്റഡ് താരം പകരക്കാരനായി ഇറങ്ങി ഹാട്രിക് നേടുന്നത്.
മോയിസ് കീനിന്റെ ഇരട്ട ഗോളില്‍ പാരീ സാന്‍ ഷെര്‍മയിന്‍ 2-0ന് ഇസ്താംആബുള് ബാഷക്ഷെഹിറിനെ തോല്പിച്ചു. അടിവയറിനേറ്റ പരിക്കിനെത്തുടര്‍ന്ന് നെയ്മര്‍ 26-ാം മിനിറ്റില്‍ കളത്തില്‍നിന്നു കയറി.
യുവന്റസിനെ തകര്‍ത്ത് ബാഴ്സ
ടൂറിനില്‍ വച്ച് യുവന്റസിനെ തകര്‍ത്ത് 2-0ന് ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ജിയിലെ രണ്ടാം ജയം സ്വന്തമാക്കി. ഒസാമന്‍ ഡെംബെലെ, ലയണല്‍ മെസി എന്നിവരുടെ ഗോളുകളിലാണു ബാഴ്സയുടെ ജയം. എന്നാല്‍ മൂന്നു ഗോള്‍ നേടി മൂന്നും ഓഫ് സൈഡിലായ യുവന്റസിന്റെ ആല്‍വരോ മൊറാട്ടയ്ക്കു മത്സരം ദൗര്ഭാഗ്യത്തിന്റേതായിരുന്നു.
ഫോമിലെത്താന്‍ ബുദ്ധിമുട്ടുന്ന ഒസാമെന് ഡെംബലയെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തിയാണു ബാഴ്സലോണ പരിശീലകന് റൊണാള്‍ഡ് കൂമന് ടീമിനെ ഇറക്കിയത്. 14-ാം മിനിറ്റില്‍ വലകുലുക്കിയ ഡെംബലെ പരിശീലകന്റെ പ്രതീക്ഷ കാത്തു. തൊട്ടടുത്തു മിനിറ്റില്‍ ആല്‍വരോ മൊറാട്ട വല കുലുക്കിയെങ്കിലും ഓഫ് സൈഡില്‍ കുരുങ്ങി. 30-ാം മിനിറ്റില്‍ മൊറാട്ട ഗോള്‍ നേടിയെങ്കിലും ഓഫ്സൈഡില്‍ കുടുങ്ങി ഗോള്‍ നിഷേധിച്ചു. രണ്ടാം പകുതിയിലും സ്പാനിഷ് താരം ബാഴ്സയുടെ വല കുലുക്കി. എന്നാല്‍ ഇത്തവണ വിഎആറിലൂടെ ഇതും നിഷേധിച്ചു.
90+1-ാം മിനിറ്റില്‍ പെനല്‍റ്റി വലയിലാക്കി മെസി ബാഴ്സയുടെ ജയം ഉറപ്പിച്ചു.
അവസാന മിനിറ്റില്‍ ഫ്രാങ്ക് ബോളി നേടിയ ഗോളില്‍ ഹംഗേറിയൻ ക്ലബ് ഫെറെന്സ്വാറോഷ് ശക്തരായ ഡൈനാമോ കീവിനെ 2-2നു സമനിലയില്‍ തളച്ചു.
വിജയവഴിയില്‍ ചെല്‍സി
പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായുള്ള തുടര്‍ച്ചയായ സമനിലകള്‍ക്കുശേഷം ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തി. ഗ്രൂപ്പ് ഇയിലെ ചാമ്പ്യന്‍സ് ലീഗ് എവേ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് എതിരില്ലാത്ത നാലു ഗോളിനു ക്രാസ്നാഡറിനെ പരാജയപ്പെടുത്തി. കല്ലം ഹഡ്സന്‍ ഓഡി, ടിമോ വെര്‍ണര്‍, ഹാകിം സിയെച്ച്്, ക്രിസ്റ്റീന്‍ പുലിസിച്ച് എന്നിവരാണു ഗോള്‍ നേടിയത്.
സെവിയ്യ 1-0ന് റെനേയെ 1-0നു പരാജയപ്പെടുത്തി.
ഡോര്‍ട്മുണ്ടിനു ജയം
ഗോളിനായി 78-ാം മിനിറ്റിലെ പെനല്‍റ്റി വരെ കാത്തിരുന്ന ബൊറൂസിയ ഡോര്‍ട്മുണ്ട് 2-0ന് സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗിനെ തോല്‍പ്പിച്ചു. ജേഡന്‍ സാഞ്ചോയാണു പെനല്‍റ്റിയിലൂടെ ഡോര്‍ട്മുണ്ടിന്റെ ആദ്യ ഗോള്‍ നേടിയത്. ഗ്രൂപ്പ് എഫില്‍ ജര്‍മന്‍ ക്ലബ്ബിന്റെ ആദ്യജയമാണ്. ആദ്യമത്സരത്തില്‍ ലാസിയോയോടു പരാജയപ്പെട്ടിരുന്നു. ഇഞ്ചുറി ടൈമില്‍ എര്‍ലിംഗ് ഹാലന്‍ഡ് ഡോര്‍ട്മുണ്ടിന്റെ ജയം ഉറപ്പിച്ചു.
ലാസിയോയെ ബ്രൂഗി 1-1ന്റെ സമനിലയില്‍ കുടുക്കി. 14-ാം മിനിറ്റില്‍ ജോവാക്വിം കൊറേയയിലൂടെ മുന്നിലെത്തിയ ലാസിയോയെ ഇടവേളയ്ക്കു മുമ്പ് ഹാന്‍സ് വാനകെന്റെ പെനല്‍റ്റിയില്‍ ബ്രൂഗി സമനില പിടിച്ചു.
മത്സരഫലങ്ങൾ
ക്രാസ്നാഡര് 0 - 4 ചെല്‍സി
ബാഷക്ഷെഹിര് 0 - 2 പിഎസ്ജി
സെവിയ്യ 1- 0 റെനേ
ബ്രൂഗി 1 - 1 ലാസിയോ
ഡോര്‍ട്മുണ്ട് 2 - 0 സെനിത്
ഫെറെന്സ്വാറോഷ് 2 -2 ഡൈനാമോ കീവ്
യുവന്റസ് 0 -2 ബാഴ്സലോണ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 5 - 0 ലൈപ്സിഗ്
21-ാം മിനിറ്റില്‍ മേസണ്‍ ഗ്രീന്‍വുഡിന്റെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ഷോട്ട് ജര്‍മന്‍ ക്ലബ്ബിന്റെ വല കുലുക്കി. 68-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഇറങ്ങിയതോടെ യുണൈറ്റഡിന്റെ കളിയുടെ ഗതി മാറി. 63-ാം മിനിറ്റിലാണ് റാഷ്ഫോര്‍ഡ് കളത്തിലെത്തിയത്. 74-ാം മിനിറ്റില്‍ ഫെര്‍ണാണ്ടസ് നല്കിയ പന്തുമായി കുതിച്ച ഇംഗ്ലീഷ് താരം ഗോളടിക്കു തുടക്കമിട്ടു. നാലു മിനിറ്റുകൂടി കഴിഞ്ഞ് താരം യുണൈറ്റഡിന്റെ ലീഡ് 3-0 ആക്കി. 87-ാം മിനിറ്റില്‍ യുണൈറ്റഡിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. ഹാട്രിക്കിനുള്ള അവസരം വേണ്ടെന്നുവച്ച റാഷ്ഫോര്‍ഡ് പെനല്റ്റിക്കുള്ള അവസരം ആന്റണി മാര്‍ഷലിനു നല്കി. മാര്‍ഷലിന്റെ കിക്ക് വലയില്‍ കയറി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ റാഷ്ഫോര്‍ഡ് ഹാട്രിക് തികച്ചു. 1999ല്‍ ഇപ്പോഴത്തെ യുണൈറ്റഡ് പരിശീലകന് ഒലെ ഗണ്ണർ സോൾഷയർ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ പകരക്കാരനായി ഇറങ്ങി നാലു ഗോള്‍ നേടിയശേഷം ആദ്യമായാണ് ഒരു യുണൈറ്റഡ് താരം പകരക്കാരനായി ഇറങ്ങി ഹാട്രിക് നേടുന്നത്.
മോയിസ് കീനിന്റെ ഇരട്ട ഗോളില്‍ പാരീ സാന്‍ ഷെര്‍മയിന്‍ 2-0ന് ഇസ്താംആബുള് ബാഷക്ഷെഹിറിനെ തോല്പിച്ചു. അടിവയറിനേറ്റ പരിക്കിനെത്തുടര്‍ന്ന് നെയ്മര്‍ 26-ാം മിനിറ്റില്‍ കളത്തില്‍നിന്നു കയറി.
യുവന്റസിനെ തകര്‍ത്ത് ബാഴ്സ
ടൂറിനില്‍ വച്ച് യുവന്റസിനെ തകര്‍ത്ത് 2-0ന് ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ജിയിലെ രണ്ടാം ജയം സ്വന്തമാക്കി. ഒസാമന്‍ ഡെംബെലെ, ലയണല്‍ മെസി എന്നിവരുടെ ഗോളുകളിലാണു ബാഴ്സയുടെ ജയം. എന്നാല്‍ മൂന്നു ഗോള്‍ നേടി മൂന്നും ഓഫ് സൈഡിലായ യുവന്റസിന്റെ ആല്‍വരോ മൊറാട്ടയ്ക്കു മത്സരം ദൗര്ഭാഗ്യത്തിന്റേതായിരുന്നു.
ഫോമിലെത്താന്‍ ബുദ്ധിമുട്ടുന്ന ഒസാമെന് ഡെംബലയെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തിയാണു ബാഴ്സലോണ പരിശീലകന് റൊണാള്‍ഡ് കൂമന് ടീമിനെ ഇറക്കിയത്. 14-ാം മിനിറ്റില്‍ വലകുലുക്കിയ ഡെംബലെ പരിശീലകന്റെ പ്രതീക്ഷ കാത്തു. തൊട്ടടുത്തു മിനിറ്റില്‍ ആല്‍വരോ മൊറാട്ട വല കുലുക്കിയെങ്കിലും ഓഫ് സൈഡില്‍ കുരുങ്ങി. 30-ാം മിനിറ്റില്‍ മൊറാട്ട ഗോള്‍ നേടിയെങ്കിലും ഓഫ്സൈഡില്‍ കുടുങ്ങി ഗോള്‍ നിഷേധിച്ചു. രണ്ടാം പകുതിയിലും സ്പാനിഷ് താരം ബാഴ്സയുടെ വല കുലുക്കി. എന്നാല്‍ ഇത്തവണ വിഎആറിലൂടെ ഇതും നിഷേധിച്ചു.
90+1-ാം മിനിറ്റില്‍ പെനല്‍റ്റി വലയിലാക്കി മെസി ബാഴ്സയുടെ ജയം ഉറപ്പിച്ചു.
അവസാന മിനിറ്റില്‍ ഫ്രാങ്ക് ബോളി നേടിയ ഗോളില്‍ ഹംഗേറിയൻ ക്ലബ് ഫെറെന്സ്വാറോഷ് ശക്തരായ ഡൈനാമോ കീവിനെ 2-2നു സമനിലയില്‍ തളച്ചു.
വിജയവഴിയില്‍ ചെല്‍സി
പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായുള്ള തുടര്‍ച്ചയായ സമനിലകള്‍ക്കുശേഷം ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തി. ഗ്രൂപ്പ് ഇയിലെ ചാമ്പ്യന്‍സ് ലീഗ് എവേ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് എതിരില്ലാത്ത നാലു ഗോളിനു ക്രാസ്നാഡറിനെ പരാജയപ്പെടുത്തി. കല്ലം ഹഡ്സന്‍ ഓഡി, ടിമോ വെര്‍ണര്‍, ഹാകിം സിയെച്ച്്, ക്രിസ്റ്റീന്‍ പുലിസിച്ച് എന്നിവരാണു ഗോള്‍ നേടിയത്.
സെവിയ്യ 1-0ന് റെനേയെ 1-0നു പരാജയപ്പെടുത്തി.
ഡോര്‍ട്മുണ്ടിനു ജയം
ഗോളിനായി 78-ാം മിനിറ്റിലെ പെനല്‍റ്റി വരെ കാത്തിരുന്ന ബൊറൂസിയ ഡോര്‍ട്മുണ്ട് 2-0ന് സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗിനെ തോല്‍പ്പിച്ചു. ജേഡന്‍ സാഞ്ചോയാണു പെനല്‍റ്റിയിലൂടെ ഡോര്‍ട്മുണ്ടിന്റെ ആദ്യ ഗോള്‍ നേടിയത്. ഗ്രൂപ്പ് എഫില്‍ ജര്‍മന്‍ ക്ലബ്ബിന്റെ ആദ്യജയമാണ്. ആദ്യമത്സരത്തില്‍ ലാസിയോയോടു പരാജയപ്പെട്ടിരുന്നു. ഇഞ്ചുറി ടൈമില്‍ എര്‍ലിംഗ് ഹാലന്‍ഡ് ഡോര്‍ട്മുണ്ടിന്റെ ജയം ഉറപ്പിച്ചു.
ലാസിയോയെ ബ്രൂഗി 1-1ന്റെ സമനിലയില്‍ കുടുക്കി. 14-ാം മിനിറ്റില്‍ ജോവാക്വിം കൊറേയയിലൂടെ മുന്നിലെത്തിയ ലാസിയോയെ ഇടവേളയ്ക്കു മുമ്പ് ഹാന്‍സ് വാനകെന്റെ പെനല്‍റ്റിയില്‍ ബ്രൂഗി സമനില പിടിച്ചു.
മത്സരഫലങ്ങൾ
ക്രാസ്നാഡര് 0 - 4 ചെല്‍സി
ബാഷക്ഷെഹിര് 0 - 2 പിഎസ്ജി
സെവിയ്യ 1- 0 റെനേ
ബ്രൂഗി 1 - 1 ലാസിയോ
ഡോര്‍ട്മുണ്ട് 2 - 0 സെനിത്
ഫെറെന്സ്വാറോഷ് 2 -2 ഡൈനാമോ കീവ്
യുവന്റസ് 0 -2 ബാഴ്സലോണ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 5 - 0 ലൈപ്സിഗ്