ദുബായ്: ഐപിഎലില്‍ അവസാന പന്തില്‍ വരെ ആവേശം നിലനിര്‍ത്തിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആറു വിക്കറ്റ് ജയം. ജയത്തോടെ നാലാം സ്ഥാനത്തെത്താമെന്ന കോല്‍ക്കത്തയുടെ പ്രതീക്ഷകളാണ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായിക്കഴിഞ്ഞ ചെന്നൈ തകര്‍ത്തത്. 173 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി ലക്ഷ്യം മറികടന്നു.
അവസാന ഓവറുകളില്‍ കൂറ്റന്‍ അടികള്‍ നടത്തിയ രവീന്ദ്ര ജഡേജയാണ് ചെന്നൈയെ ജയത്തിലെത്തിച്ചത്. 19-ാം ഓവറില്‍ ലോകി ഫെര്ഗൂസന് 20 റണ്‍സ് വഴങ്ങിയതോടെ കളി ചെന്നൈക്ക് അനുകൂലമായി. 20-ാം ഓവറിലെ അവസാന രണ്ടു പന്തുകള്‍ സിക്സ് പറത്തി ജഡേജ ചെന്നൈക്കു വിജയം നേടിക്കൊടുത്തു. 11 പന്തില്‍ മൂന്നു സിക്സും രണ്ടു ഫോറും നേടിയ ജഡേജ 31 റണ്‍സുമായി പുറത്താകാതെ നിന്നു. 13 റണ്‍സുമായി സാം കരനും പുറത്തായില്ല. ചെന്നൈയുടെ ഋതുരാജ് ഗെയ്ക് വാദ് രണ്ടു സിക്സിന്റെയും ആറു ഫോറിന്റെയും അകമ്പടിയില്‍ 53 പന്തില്‍ 72 റണ്‍സ് നേടി. അമ്പാടി റായുഡു (20 പന്തില്‍ 38) മികച്ച പിന്തുണ നല്കി.
കോൽക്കത്തയ്ക്കായി പാറ്റ് കമ്മിൻസും വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
അര്‍ധ സെഞ്ചുറി നേടിയ നിതീഷ് റാണയുടെ മികവിലാണ് കോല്‍ക്കത്ത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തത്. 61 പന്തുകള്‍ നേരിട്ട റാണ നാലു സിക്സും 10 ഫോറുമടക്കം 87 റണ്‍സെടുത്തു.
മികച്ച തുടക്കമാണ് കോല്‍ക്കത്തയ്ക്കു ലഭിച്ചത്. 53 റണ്‍സ് ചേര്‍ത്ത ശേഷമാണ് ശുഭ്മാന്‍ ഗില്‍- റാണ ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്.
അവസാന ഓവറുകളില്‍ കൂറ്റന്‍ അടികള്‍ നടത്തിയ രവീന്ദ്ര ജഡേജയാണ് ചെന്നൈയെ ജയത്തിലെത്തിച്ചത്. 19-ാം ഓവറില്‍ ലോകി ഫെര്ഗൂസന് 20 റണ്‍സ് വഴങ്ങിയതോടെ കളി ചെന്നൈക്ക് അനുകൂലമായി. 20-ാം ഓവറിലെ അവസാന രണ്ടു പന്തുകള്‍ സിക്സ് പറത്തി ജഡേജ ചെന്നൈക്കു വിജയം നേടിക്കൊടുത്തു. 11 പന്തില്‍ മൂന്നു സിക്സും രണ്ടു ഫോറും നേടിയ ജഡേജ 31 റണ്‍സുമായി പുറത്താകാതെ നിന്നു. 13 റണ്‍സുമായി സാം കരനും പുറത്തായില്ല. ചെന്നൈയുടെ ഋതുരാജ് ഗെയ്ക് വാദ് രണ്ടു സിക്സിന്റെയും ആറു ഫോറിന്റെയും അകമ്പടിയില്‍ 53 പന്തില്‍ 72 റണ്‍സ് നേടി. അമ്പാടി റായുഡു (20 പന്തില്‍ 38) മികച്ച പിന്തുണ നല്കി.
കോൽക്കത്തയ്ക്കായി പാറ്റ് കമ്മിൻസും വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
അര്‍ധ സെഞ്ചുറി നേടിയ നിതീഷ് റാണയുടെ മികവിലാണ് കോല്‍ക്കത്ത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തത്. 61 പന്തുകള്‍ നേരിട്ട റാണ നാലു സിക്സും 10 ഫോറുമടക്കം 87 റണ്‍സെടുത്തു.
മികച്ച തുടക്കമാണ് കോല്‍ക്കത്തയ്ക്കു ലഭിച്ചത്. 53 റണ്‍സ് ചേര്‍ത്ത ശേഷമാണ് ശുഭ്മാന്‍ ഗില്‍- റാണ ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്.