പാരീസ്: 100 മീറ്റര്‍ ഓട്ടത്തിലെ ലോക ചാമ്പ്യന്‍ ക്രിസ്റ്റ്യന്‍ കോള്മാന്, വിലക്കിനെതിരെ കായിക കോടതിയില്‍ അപ്പീലിനൊരുങ്ങുന്നു. ഉത്തേജകമരുന്ന് പരിശോധനയ്ക്ക് മൂത്ര സാംപിള്‍ കൈമാറാന്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് കോള്മാന് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇതോടെ അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സും താരത്തിനു നഷ്ടമാകും. വിലക്ക് 2022ലേ അവസാനിക്കൂ. കായിക കോടതിയില്‍ അപ്പീല്‍ നല്കി വിധി അനുകൂലമായാല്‍ മാത്രമേ ഇനി കോൾമാനു ട്രാക്കില്‍ ഇറങ്ങാനാകൂ.
2019ല്‍ ജനുവരിയിലും ഡിസംബറിലും ഈ വര്‍ഷം ഏപ്രലിലും താരം സാംപിള്‍ നല്കുന്നതില് വീഴ്ച വരുത്തിയെന്ന് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ മൂന്നു തവണയും കോള്മാന് സാംപിള്‍ കൈമാറിയില്ല. സാങ്കേതികപരമായ നീക്കങ്ങള്‍ നടത്തിയാണ് കഴിഞ്ഞ സെപ്റ്റംബറിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കന്‍ താരത്തിനു പങ്കെടുക്കാനായത്.
ഇതോടെ അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സും താരത്തിനു നഷ്ടമാകും. വിലക്ക് 2022ലേ അവസാനിക്കൂ. കായിക കോടതിയില്‍ അപ്പീല്‍ നല്കി വിധി അനുകൂലമായാല്‍ മാത്രമേ ഇനി കോൾമാനു ട്രാക്കില്‍ ഇറങ്ങാനാകൂ.
2019ല്‍ ജനുവരിയിലും ഡിസംബറിലും ഈ വര്‍ഷം ഏപ്രലിലും താരം സാംപിള്‍ നല്കുന്നതില് വീഴ്ച വരുത്തിയെന്ന് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ മൂന്നു തവണയും കോള്മാന് സാംപിള്‍ കൈമാറിയില്ല. സാങ്കേതികപരമായ നീക്കങ്ങള്‍ നടത്തിയാണ് കഴിഞ്ഞ സെപ്റ്റംബറിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കന്‍ താരത്തിനു പങ്കെടുക്കാനായത്.