തിരുവനന്തപുരം: കേരളത്തിന്റെ കായിക മേഖലയ്ക്ക് മുതല്‍ക്കൂട്ടായി രണ്ട് സിന്തറ്റിക് ട്രാക്കുകള്‍കൂടി ഒരുങ്ങുന്നു. ഖേലോ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു സിന്തറ്റിക് ട്രാക് നിര്‍മിക്കുക. കണ്ണൂരും തൃശൂരും ഓരോ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കാനാണു കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം അനുമതി നല്‍കിയത്. ഏഴ് കോടി രൂപ വീതമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുക്കുന്നത്.
കണ്ണൂരില്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് വരുന്നത്. എട്ട് ലൈന്‍ സിന്തറ്റിക്ക് ട്രാക്കിനൊപ്പം, ജംപിംഗ് പിറ്റ്, ഡ്രെയിനേജ് സൗകര്യത്തോടെയുള്ള ഫുട്ബോള്‍ മൈതാനം എന്നിവയും നിര്‍മിക്കും. ട്രാക്കിന് ചുറ്റും സുരക്ഷാ വേലി, പവലിയന്, ഡ്രസിംഗ് റൂമുകള്‍, ബാത്ത്റൂം, ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കും. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വരുന്ന നാലാമത്തെ സിന്തറ്റിക് ട്രാക്കാണു പരിയാരത്തേത്.
തൃശൂര്‍ ജില്ലയില്‍ കുന്നംകുളം ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്കൂളിലാണു രണ്ടാമത്തെ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുക.
കണ്ണൂരില്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് വരുന്നത്. എട്ട് ലൈന്‍ സിന്തറ്റിക്ക് ട്രാക്കിനൊപ്പം, ജംപിംഗ് പിറ്റ്, ഡ്രെയിനേജ് സൗകര്യത്തോടെയുള്ള ഫുട്ബോള്‍ മൈതാനം എന്നിവയും നിര്‍മിക്കും. ട്രാക്കിന് ചുറ്റും സുരക്ഷാ വേലി, പവലിയന്, ഡ്രസിംഗ് റൂമുകള്‍, ബാത്ത്റൂം, ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കും. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വരുന്ന നാലാമത്തെ സിന്തറ്റിക് ട്രാക്കാണു പരിയാരത്തേത്.
തൃശൂര്‍ ജില്ലയില്‍ കുന്നംകുളം ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്കൂളിലാണു രണ്ടാമത്തെ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുക.