ഇന്ത്യ-പസഫിക് മേഖലയിൽ സൈനികമായും സാന്പത്തികമായും വെല്ലുവിളി ഉയർത്തുന്ന ചൈനയെ പ്രതിരോധിക്കുക പുതിയ കരാറിന്റെ ലക്ഷ്യങ്ങളിലൊന്നായി കരുതാം
ഇന്ത്യ-അമേരിക്ക ബന്ധത്തിനു കൂടുതൽ ദൃഢത പകർന്നുകൊണ്ട്, ആധുനിക സാങ്കേതികവിദ്യകൾ പങ്കുവയ്ക്കാനുള്ള സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുകയാണ്. ബേസിക് എക്സ്ചേഞ്ച് കോ-ഓപ്പറേഷൻ എഗ്രിമെന്റ് (ബിഇസിഎ) എന്ന ഈ ധാരണ പ്രകാരം അതീവ രഹസ്യമായ ഉപഗ്രഹ ഡേറ്റകളും മറ്റു നിർണായക വിവരങ്ങളും സൈനികതലത്തിൽ പങ്കുവയ്ക്കപ്പെടും. അമേരിക്കയുമായി സൈനികസഖ്യം സ്ഥാപിക്കുന്ന രാജ്യങ്ങൾ ഒപ്പിടുന്ന നാല് അടിസ്ഥാന കരാറുകളിലൊന്നാണിത്. ഉഭയകക്ഷി സൈനിക സഹകരണം വളരുന്നതിന്റെ സാക്ഷ്യപത്രമാണു പുതിയ കരാർ. അമേരിക്കയുമായി പൊതുവായി സുരക്ഷാ- സൈനിക വിവരങ്ങൾ കൈമാറുന്ന കരാറിൽ 2002ലും സൈനിക സൗകര്യങ്ങൾ പരസ്പരം കൈമാറുന്ന കരാറിൽ 2016ലും സമ്പൂർണ ആശയവിനിമയ കരാറിൽ 2018ലും ഇന്ത്യ ഒപ്പിട്ടിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയിൽ ഇന്ത്യയും അനൗപചാരിക അംഗമാകുന്നതുപോലുള്ള മാറ്റമാണ് പുതിയ കരാർ ഉണ്ടാക്കുകയെന്നു നയതന്ത്രവിദഗ്ധർ വിലയിരുത്തുന്നു.
ലഡാക്ക് അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ കരാറിനു പ്രാധാന്യമേറെയാണ്. ഇന്ത്യ-പസഫിക് മേഖലയിൽ സൈനികമായും സാന്പത്തികമായും വെല്ലുവിളി ഉയർത്തുന്ന ചൈനയെ പ്രതിരോധിക്കുക പുതിയ കരാറിന്റെ ലക്ഷ്യങ്ങളിലൊന്നായി കരുതാം. ചൈനയുടെ ആധിപത്യശ്രമം അംഗീകരിക്കില്ലെന്ന് ഇന്ത്യയും അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ അമേരിക്ക ഒപ്പമുണ്ടാകുമെന്ന് ന്യൂഡൽഹിയിൽ കരാറൊപ്പിടാനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവിച്ചതു ശ്രദ്ധേയമാണ് . ജനാധിപത്യം, നിയമവാഴ്ച, സുതാര്യത എന്നിവയ്ക്കെല്ലാം എതിരാണു ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയെന്നു യുഎസിനു ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയോടു തോളോടു തോൾ ചേർന്ന് അമേരിക്ക ഉണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ ഉറപ്പുനൽകി. നയതന്ത്രഭാഷയിലെ ഉപചാരങ്ങൾക്കപ്പുറമുള്ള യഥാർഥ സഹകരണത്തിന് അമേരിക്ക തയാറാവുകയാണെങ്കിൽ അത് ഇന്ത്യക്കു മുതൽക്കൂട്ടാകും. ദക്ഷിണേഷ്യയിലെ സമാധാനത്തിനും അത് ഉപകരിക്കും.
ചേരിചേരാപ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തുണ്ടായിരുന്നെങ്കിലും സോവ്യറ്റ് ചേരിയോടു സഹകരിച്ചുനിന്ന ഇന്ത്യയും നാറ്റോ സഖ്യത്തിന്റെ നായകനായിരുന്ന അമേരിക്കയും തമ്മിൽ കാര്യമായി അടുക്കുന്നത് സോവ്യറ്റ് യൂണിയന്റെ തകർച്ചയോടെ ശീതയുദ്ധം അവസാനിക്കുന്പോഴാണ്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ ഇന്ത്യ-അമേരിക്ക ആണവ കരാറും അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ബുഷിന്റെ ഇന്ത്യ സന്ദർശനവും ഇന്ത്യ-അമേരിക്ക ബന്ധത്തിൽ വഴിത്തിരിവു കുറിക്കുന്ന നാഴികക്കല്ലുകളായി. പിന്നീട് ഇന്ത്യയിൽ മോദിസർക്കാർ അധികാരത്തിൽ വന്നതോടെ ബന്ധത്തിനു കുറേക്കൂടി ഊഷ്മളത വന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം ബന്ധം ഊട്ടിയുറപ്പിച്ചു. ഇന്ത്യ-പസഫിക് മേഖലയിൽ ചൈനയുടെ ആധിപത്യനീക്കങ്ങളെ ചെറുക്കുന്നതിന് അമേരിക്കയുമായി കൂടുതൽ സഹകരിക്കുന്നതിനുള്ള മോദിസർക്കാരിന്റെ സന്നദ്ധതയുടെ ഫലമാണ് പുതിയ കരാർ. 2017 വരെ എല്ലാ വർഷവും ഇന്ത്യയുടെയും അമേരിക്കയുടെയും വിദേശകാര്യമന്ത്രിമാരുടെയും വാണിജ്യമന്ത്രിമാരുടെയും യോഗമാണു നടന്നിരുന്നത്. വ്യാപാര കാര്യങ്ങളാണ് അതിൽ മുഖ്യമായും ചർച്ചചെയ്യപ്പെട്ടിരുന്നതും. ട്രംപിന്റെ നിർദേശപ്രകാരമാണ് ഇതിൽ വാണിജ്യമന്ത്രിക്കു പകരം പ്രതിരോധമന്ത്രിമാരെ ഉൾപ്പെടുത്തിയതും പ്രതിരോധ സഹകരണം കൂടുതൽ തലങ്ങളിലേക്കു നീങ്ങുന്നതും.
പുതിയ ഉപഗ്രഹ ഡേറ്റ പങ്കുവയ്ക്കൽ കരാർ നടപ്പാക്കുന്നതോടെ ഇന്ത്യയുടെ സമുദ്രയാന നിരീക്ഷണ കേന്ദ്രത്തിൽ അമേരിക്കയ്ക്കും ബഹ്റിനിലെ അമേരിക്കൻ നിരീക്ഷണ കേന്ദ്രത്തിൽ ഇന്ത്യക്കും പ്രവേശിക്കാനാകും. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങൾ കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കാൻ ഇതുവഴി സാധിക്കും. അതേസമയം ഇത്തരം കരാറുകൾ സൈനിക കാര്യങ്ങളിൽ അമേരിക്കയെ കൂടുതൽ ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് ഇന്ത്യയെ കൊണ്ടുചെന്നെത്തിക്കുമോ എന്ന് ആശങ്ക പ്രകടിപ്പിക്കുന്നവരുണ്ട്. ഇന്ത്യയുടെ സൈനികോപകരണങ്ങൾ കൂടുതലും റഷ്യയിൽനിന്നു വാങ്ങിയതാണ്. ഇനി കൂടുതൽ സൈനികോപകരണങ്ങൾ അമേരിക്കയിൽനിന്നു വാങ്ങാൻ സമ്മർദമുണ്ടാകും. ഇങ്ങനെ ഇന്ത്യ വാങ്ങുന്ന അത്യാധുനിക ഉപകരണങ്ങളെ നിരീക്ഷിക്കാനും അമേരിക്കയ്ക്കു കഴിയും. ഇന്ത്യയുടെ ദേശീയ താത്പര്യങ്ങളെ ഇതു ഹനിക്കുമോ എന്ന സന്ദേഹം ഉയർത്തുന്നവരുണ്ട്. ഇത്തരം സമ്മർദതന്ത്രങ്ങൾക്കു വഴങ്ങുന്നില്ല എന്നുറപ്പുവരുത്താനുള്ള കരുത്ത് ഇന്ത്യൻ ഭരണാധികാരികൾക്കുണ്ടാകണം. ചൈനയെ പ്രതിരോധിക്കുക എന്നത് ഇന്ത്യയുടെ വലിയ ദേശീയ താത്പര്യമാണ്. പുതിയ കരാർ അതിനു സഹായിക്കുമെന്നു പ്രത്യാശിക്കാം.
ഇന്ത്യ-അമേരിക്ക ബന്ധത്തിനു കൂടുതൽ ദൃഢത പകർന്നുകൊണ്ട്, ആധുനിക സാങ്കേതികവിദ്യകൾ പങ്കുവയ്ക്കാനുള്ള സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുകയാണ്. ബേസിക് എക്സ്ചേഞ്ച് കോ-ഓപ്പറേഷൻ എഗ്രിമെന്റ് (ബിഇസിഎ) എന്ന ഈ ധാരണ പ്രകാരം അതീവ രഹസ്യമായ ഉപഗ്രഹ ഡേറ്റകളും മറ്റു നിർണായക വിവരങ്ങളും സൈനികതലത്തിൽ പങ്കുവയ്ക്കപ്പെടും. അമേരിക്കയുമായി സൈനികസഖ്യം സ്ഥാപിക്കുന്ന രാജ്യങ്ങൾ ഒപ്പിടുന്ന നാല് അടിസ്ഥാന കരാറുകളിലൊന്നാണിത്. ഉഭയകക്ഷി സൈനിക സഹകരണം വളരുന്നതിന്റെ സാക്ഷ്യപത്രമാണു പുതിയ കരാർ. അമേരിക്കയുമായി പൊതുവായി സുരക്ഷാ- സൈനിക വിവരങ്ങൾ കൈമാറുന്ന കരാറിൽ 2002ലും സൈനിക സൗകര്യങ്ങൾ പരസ്പരം കൈമാറുന്ന കരാറിൽ 2016ലും സമ്പൂർണ ആശയവിനിമയ കരാറിൽ 2018ലും ഇന്ത്യ ഒപ്പിട്ടിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയിൽ ഇന്ത്യയും അനൗപചാരിക അംഗമാകുന്നതുപോലുള്ള മാറ്റമാണ് പുതിയ കരാർ ഉണ്ടാക്കുകയെന്നു നയതന്ത്രവിദഗ്ധർ വിലയിരുത്തുന്നു.
ലഡാക്ക് അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ കരാറിനു പ്രാധാന്യമേറെയാണ്. ഇന്ത്യ-പസഫിക് മേഖലയിൽ സൈനികമായും സാന്പത്തികമായും വെല്ലുവിളി ഉയർത്തുന്ന ചൈനയെ പ്രതിരോധിക്കുക പുതിയ കരാറിന്റെ ലക്ഷ്യങ്ങളിലൊന്നായി കരുതാം. ചൈനയുടെ ആധിപത്യശ്രമം അംഗീകരിക്കില്ലെന്ന് ഇന്ത്യയും അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ അമേരിക്ക ഒപ്പമുണ്ടാകുമെന്ന് ന്യൂഡൽഹിയിൽ കരാറൊപ്പിടാനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവിച്ചതു ശ്രദ്ധേയമാണ് . ജനാധിപത്യം, നിയമവാഴ്ച, സുതാര്യത എന്നിവയ്ക്കെല്ലാം എതിരാണു ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയെന്നു യുഎസിനു ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയോടു തോളോടു തോൾ ചേർന്ന് അമേരിക്ക ഉണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ ഉറപ്പുനൽകി. നയതന്ത്രഭാഷയിലെ ഉപചാരങ്ങൾക്കപ്പുറമുള്ള യഥാർഥ സഹകരണത്തിന് അമേരിക്ക തയാറാവുകയാണെങ്കിൽ അത് ഇന്ത്യക്കു മുതൽക്കൂട്ടാകും. ദക്ഷിണേഷ്യയിലെ സമാധാനത്തിനും അത് ഉപകരിക്കും.
ചേരിചേരാപ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തുണ്ടായിരുന്നെങ്കിലും സോവ്യറ്റ് ചേരിയോടു സഹകരിച്ചുനിന്ന ഇന്ത്യയും നാറ്റോ സഖ്യത്തിന്റെ നായകനായിരുന്ന അമേരിക്കയും തമ്മിൽ കാര്യമായി അടുക്കുന്നത് സോവ്യറ്റ് യൂണിയന്റെ തകർച്ചയോടെ ശീതയുദ്ധം അവസാനിക്കുന്പോഴാണ്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ ഇന്ത്യ-അമേരിക്ക ആണവ കരാറും അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ബുഷിന്റെ ഇന്ത്യ സന്ദർശനവും ഇന്ത്യ-അമേരിക്ക ബന്ധത്തിൽ വഴിത്തിരിവു കുറിക്കുന്ന നാഴികക്കല്ലുകളായി. പിന്നീട് ഇന്ത്യയിൽ മോദിസർക്കാർ അധികാരത്തിൽ വന്നതോടെ ബന്ധത്തിനു കുറേക്കൂടി ഊഷ്മളത വന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം ബന്ധം ഊട്ടിയുറപ്പിച്ചു. ഇന്ത്യ-പസഫിക് മേഖലയിൽ ചൈനയുടെ ആധിപത്യനീക്കങ്ങളെ ചെറുക്കുന്നതിന് അമേരിക്കയുമായി കൂടുതൽ സഹകരിക്കുന്നതിനുള്ള മോദിസർക്കാരിന്റെ സന്നദ്ധതയുടെ ഫലമാണ് പുതിയ കരാർ. 2017 വരെ എല്ലാ വർഷവും ഇന്ത്യയുടെയും അമേരിക്കയുടെയും വിദേശകാര്യമന്ത്രിമാരുടെയും വാണിജ്യമന്ത്രിമാരുടെയും യോഗമാണു നടന്നിരുന്നത്. വ്യാപാര കാര്യങ്ങളാണ് അതിൽ മുഖ്യമായും ചർച്ചചെയ്യപ്പെട്ടിരുന്നതും. ട്രംപിന്റെ നിർദേശപ്രകാരമാണ് ഇതിൽ വാണിജ്യമന്ത്രിക്കു പകരം പ്രതിരോധമന്ത്രിമാരെ ഉൾപ്പെടുത്തിയതും പ്രതിരോധ സഹകരണം കൂടുതൽ തലങ്ങളിലേക്കു നീങ്ങുന്നതും.
പുതിയ ഉപഗ്രഹ ഡേറ്റ പങ്കുവയ്ക്കൽ കരാർ നടപ്പാക്കുന്നതോടെ ഇന്ത്യയുടെ സമുദ്രയാന നിരീക്ഷണ കേന്ദ്രത്തിൽ അമേരിക്കയ്ക്കും ബഹ്റിനിലെ അമേരിക്കൻ നിരീക്ഷണ കേന്ദ്രത്തിൽ ഇന്ത്യക്കും പ്രവേശിക്കാനാകും. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങൾ കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കാൻ ഇതുവഴി സാധിക്കും. അതേസമയം ഇത്തരം കരാറുകൾ സൈനിക കാര്യങ്ങളിൽ അമേരിക്കയെ കൂടുതൽ ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് ഇന്ത്യയെ കൊണ്ടുചെന്നെത്തിക്കുമോ എന്ന് ആശങ്ക പ്രകടിപ്പിക്കുന്നവരുണ്ട്. ഇന്ത്യയുടെ സൈനികോപകരണങ്ങൾ കൂടുതലും റഷ്യയിൽനിന്നു വാങ്ങിയതാണ്. ഇനി കൂടുതൽ സൈനികോപകരണങ്ങൾ അമേരിക്കയിൽനിന്നു വാങ്ങാൻ സമ്മർദമുണ്ടാകും. ഇങ്ങനെ ഇന്ത്യ വാങ്ങുന്ന അത്യാധുനിക ഉപകരണങ്ങളെ നിരീക്ഷിക്കാനും അമേരിക്കയ്ക്കു കഴിയും. ഇന്ത്യയുടെ ദേശീയ താത്പര്യങ്ങളെ ഇതു ഹനിക്കുമോ എന്ന സന്ദേഹം ഉയർത്തുന്നവരുണ്ട്. ഇത്തരം സമ്മർദതന്ത്രങ്ങൾക്കു വഴങ്ങുന്നില്ല എന്നുറപ്പുവരുത്താനുള്ള കരുത്ത് ഇന്ത്യൻ ഭരണാധികാരികൾക്കുണ്ടാകണം. ചൈനയെ പ്രതിരോധിക്കുക എന്നത് ഇന്ത്യയുടെ വലിയ ദേശീയ താത്പര്യമാണ്. പുതിയ കരാർ അതിനു സഹായിക്കുമെന്നു പ്രത്യാശിക്കാം.