ബൊറൂസിയ: ലാ ലിഗയില്‍ ബാഴ്സലോണയ്ക്കെതിരെയുള്ള എല്‍ ക്ലാസിക്കോയിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഈ സീസണിലെ രണ്ടാം മത്സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡ് തോല്‍വിയുടെ വക്കില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയെ ഉറ്റുനോക്കുകയായിരുന്ന റയല്‍ അവസാന മിനിറ്റുകളില്‍ കരിം ബെന്‍സമ, കസേമിറോ എന്നിവരുടെ ഗോളുകളില്‍ ബൊറൂസിയ മോണ്ഹെന്ഗ്ലാഡ്ബാക്കിനോട് 2-2ന്റെ സമനിലയുമായി രക്ഷപ്പെട്ടു.
മാര്‍ക്കസ് തുറാം 33, 58 മിനിറ്റുകളില്‍ നേടിയ ഗോളില്‍ ഗ്ലാഡ്ബാക് മുന്നിലെത്തി. 87-ാം മിനിറ്റില്‍ ബെന്‍സമ ഒരു ഗോള്‍ മടക്കി. ഇഞ്ചുറി ടൈമില്‍ കസേമിറോ സമനില ഗോള്‍ കുറിക്കുകയും ചെയ്തു.
13-ാം തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ റയലിനു ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും തോല്‍വിയായിരുന്നു. ഇതില്‍ കഴിഞ്ഞയാഴ്ച ഷാക്തര്‍ ഡൊണറ്റ്സ്കിനോടു നേരിട്ട തോല്‍വിയുമുണ്ട്.
തുടര്‍ച്ചയായ രണ്ടാം തവണയാണു ഗ്ലാഡ്ബാക് 90-ാം മിനിറ്റില്‍ സമനില വഴങ്ങുന്നത്. കഴിഞ്ഞയാഴ്ച ഇന്റര്‍ മിലാനെതിരെ 2-2ന് സമനിലയില്‍ പിരിഞ്ഞ മത്സരത്തിലും അവസാന മിനിറ്റിലാണു ജര്‍മന്‍ ക്ലബ് ഗോള്‍ വഴങ്ങി സമനിലയില്‍ പിരിഞ്ഞത്.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഷാക്തറും ഇന്റര്‍ മിലാനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
13-ാം ജയവുമായി ബയേണ്‍; ഫെലിക്സ് ഗോളില്‍ അത്ലറ്റിക്കോ
ഗ്രൂപ്പ് എയില്‍ 79-ാം മിനിറ്റില്‍ ജോഷ്വ കിമിഹിന്റെ വിജയ ഗോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് 2-1ന് ലോകോമോട്ടീവ് മോസ്കോയെ പരാജയപ്പെടുത്തി. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ തുടര്‍ച്ചയായ 13-ാം ജയമാണ്.
13-ാം മിനിറ്റില്‍ ലിയോണ്‍ ഗോട്സ്കയുടെ ഹെഡറില്‍ ബയേണ്‍ മുന്നിലെത്തി. ലീഡ് ഉയര്‍ത്താന്‍ ജര്‍മന്‍ ചാമ്പ്യന്മാര്ക്കു നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഒന്നും ഗോളാക്കാനായില്ല. ഇതിന്റെ ഫലം 70-ാം മിനിറ്റില്‍ കണ്ടു. അന്റോണ്‍ മിറാന്ചകിൻ ലോകോമോട്ടിവിനു സമനില നല്കി. ജയത്തോടെ ബയേണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ശക്തമാക്കി. റഷ്യന്‍ ക്ലബ് ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ആദ്യ ജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ജോവോ ഫെലിക്സിന്റെ ഇരട്ട ഗോള്‍ മികവില്‍ അത്ലറ്റിക്കോ 3-2ന് എഫ്സി സാല്‍സ്ബര്‍ഗിനെ പരാജയപ്പെടുത്തി. സ്വന്തം സ്റ്റേഡിയത്തില്‍ ചെറുതായൊന്നു പേടിച്ചശേഷമാണ് അത്ലറ്റിക്കോ ജയം നേടിയെടുത്തത്.
മാര്‍കോസ് ലോറന്റെ 29-ാം മിനിറ്റില്‍ അത്ലറ്റിക്കോയെ മുന്നിലെത്തിച്ചു. എന്നാല്‍ ഡൊമിനിക് സോബോസ്ലിയുടെ ഗോളും ഫിലിപ്പിന്റെ സെല്‍ഫ് ഗോളും സാല്‍സ്ബര്‍ഗിനെ മുന്നിലെത്തിച്ചു.
52-ാം മിനിറ്റില്‍ അത്ലറ്റിക്കോയ്ക്ക് സമനില നല്കിയ ഫെലിക്സ് 85-ാം മിനിറ്റില്‍ വിജയഗോളും നേടി. ഒരു പോയിന്റുള്ള സാല്‍സ്ബര്‍ഗ് നാലാമതാണ്.
രണ്ടാം ജയവുമായി സിറ്റി
ഗ്രൂപ്പ് സിയില്‍ രണ്ടാം ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. മാഴ്സെയ്ക്കെതിരെയുള്ള എവേ മത്സരത്തില്‍ സിറ്റി 3-0ന്റെ വിജയം സ്വന്തമാക്കി. രണ്ടാമത്തെ ജയവുമായി സിറ്റി ഒന്നാം സ്ഥാനം ഭദ്രമാക്കി. ഫെറാന്‍ ടോറസിലൂടെ സിറ്റി ആദ്യ ഗോള്‍ നേടി. ലീഗില്‍ ടോറസിന്റെ തുടര്‍ച്ചയായ രണ്ടാം ഗോളാണ്. രണ്ടാം ഗോള്‍ നേടാന്‍ സിറ്റിക്ക് 75 മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ഇല്‍കി ഗുണ്ടോഗന് സിറ്റിയുടെ ലീഡ് ഉയര്‍ത്തി. കളി തീരാന്‍ ഒമ്പത് മിനിറ്റ് കൂടിയുള്ളപ്പോള്‍ റഹീം സ്റ്റെര്‍ലിംഗ് കെവിന് ഡി ബ്രുയിന്റെ സുന്ദരമായ പാസില്‍ ഹെഡറിലൂടെ മൂന്നാം ഗോള്‍ നേടി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ എഫ്സി പോര്‍ട്ടോ 2-0ന് ഒളിമ്പ്യാകോസിനെ തോല്‍പ്പിച്ചു.
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍
ഗ്രൂപ്പ് ഡിയില്‍ മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ 2-0ന് ഡെന്മാര്ക്ക് ക്ലബ് മിജുലാന്ഡിനെ പരാജയപ്പെടുത്തി. ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് യര്‍ഗന്‍ ക്ലോപ്പ് ഇംഗ്ലീഷ് ക്ലബ്ബിനെ ഇറക്കിയത്. മുന്നേറ്റനിരയിലെ സ്ഥിരക്കാരായ റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ, മുഹമ്മദ് സല എന്നിവര്‍ രണ്ടാം പകുതിയില്‍ പകരക്കാരായാണ് ഇറങ്ങിയത്.
55-ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. ലിവര്‍പൂളിന്റെ ചരിത്രത്തിലെ 10,000 മത്തെ ഗോളായിരുന്നു. 128 വര്‍ഷത്തെ ചരിത്രമുള്ള ക്ലബ്ബിന്റെ ആദ്യ ഗോള്‍ ജോക് സ്മിത്തിന്റെ വകയായിരുന്നു. ലങ്കാഷയര്‍ ലീഗിലായിരുന്നു ആ ഗോള്‍.90+3-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ സല ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ നേടി.
ആറു മിനിറ്റുകള്‍ക്കിടെ ഡുവാന്‍ സപാറ്റയുടെ രണ്ടു ഗോളുകളില്‍ രണ്ടു ഗോളിനു പിന്നില്‍നിന്ന അത്ലാന്ത 2-2ന് അയാക്സ് ആംസ്റ്റര്‍ഡാമുമായി സമനിലയില്‍ പിരിഞ്ഞു. 30-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഡുസാന്‍ ടാഡിക് അയാക്സിനെ മുന്നിലെത്തിച്ചു. 38-ാം മിനിറ്റില്‍ ലാസിന ട്രാവോര്‍ ഡച്ച് ക്ലബ്ബിന്റെ രണ്ടാം ഗോള്‍ നേടി. 54, 60 മിനിറ്റുകളിലാണു സപാറ്റയുടെ ഗോളുകള്‍.
മാര്‍ക്കസ് തുറാം 33, 58 മിനിറ്റുകളില്‍ നേടിയ ഗോളില്‍ ഗ്ലാഡ്ബാക് മുന്നിലെത്തി. 87-ാം മിനിറ്റില്‍ ബെന്‍സമ ഒരു ഗോള്‍ മടക്കി. ഇഞ്ചുറി ടൈമില്‍ കസേമിറോ സമനില ഗോള്‍ കുറിക്കുകയും ചെയ്തു.
13-ാം തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ റയലിനു ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും തോല്‍വിയായിരുന്നു. ഇതില്‍ കഴിഞ്ഞയാഴ്ച ഷാക്തര്‍ ഡൊണറ്റ്സ്കിനോടു നേരിട്ട തോല്‍വിയുമുണ്ട്.
തുടര്‍ച്ചയായ രണ്ടാം തവണയാണു ഗ്ലാഡ്ബാക് 90-ാം മിനിറ്റില്‍ സമനില വഴങ്ങുന്നത്. കഴിഞ്ഞയാഴ്ച ഇന്റര്‍ മിലാനെതിരെ 2-2ന് സമനിലയില്‍ പിരിഞ്ഞ മത്സരത്തിലും അവസാന മിനിറ്റിലാണു ജര്‍മന്‍ ക്ലബ് ഗോള്‍ വഴങ്ങി സമനിലയില്‍ പിരിഞ്ഞത്.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഷാക്തറും ഇന്റര്‍ മിലാനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
13-ാം ജയവുമായി ബയേണ്‍; ഫെലിക്സ് ഗോളില്‍ അത്ലറ്റിക്കോ
ഗ്രൂപ്പ് എയില്‍ 79-ാം മിനിറ്റില്‍ ജോഷ്വ കിമിഹിന്റെ വിജയ ഗോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് 2-1ന് ലോകോമോട്ടീവ് മോസ്കോയെ പരാജയപ്പെടുത്തി. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ തുടര്‍ച്ചയായ 13-ാം ജയമാണ്.
13-ാം മിനിറ്റില്‍ ലിയോണ്‍ ഗോട്സ്കയുടെ ഹെഡറില്‍ ബയേണ്‍ മുന്നിലെത്തി. ലീഡ് ഉയര്‍ത്താന്‍ ജര്‍മന്‍ ചാമ്പ്യന്മാര്ക്കു നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഒന്നും ഗോളാക്കാനായില്ല. ഇതിന്റെ ഫലം 70-ാം മിനിറ്റില്‍ കണ്ടു. അന്റോണ്‍ മിറാന്ചകിൻ ലോകോമോട്ടിവിനു സമനില നല്കി. ജയത്തോടെ ബയേണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ശക്തമാക്കി. റഷ്യന്‍ ക്ലബ് ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ആദ്യ ജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ജോവോ ഫെലിക്സിന്റെ ഇരട്ട ഗോള്‍ മികവില്‍ അത്ലറ്റിക്കോ 3-2ന് എഫ്സി സാല്‍സ്ബര്‍ഗിനെ പരാജയപ്പെടുത്തി. സ്വന്തം സ്റ്റേഡിയത്തില്‍ ചെറുതായൊന്നു പേടിച്ചശേഷമാണ് അത്ലറ്റിക്കോ ജയം നേടിയെടുത്തത്.
മാര്‍കോസ് ലോറന്റെ 29-ാം മിനിറ്റില്‍ അത്ലറ്റിക്കോയെ മുന്നിലെത്തിച്ചു. എന്നാല്‍ ഡൊമിനിക് സോബോസ്ലിയുടെ ഗോളും ഫിലിപ്പിന്റെ സെല്‍ഫ് ഗോളും സാല്‍സ്ബര്‍ഗിനെ മുന്നിലെത്തിച്ചു.
52-ാം മിനിറ്റില്‍ അത്ലറ്റിക്കോയ്ക്ക് സമനില നല്കിയ ഫെലിക്സ് 85-ാം മിനിറ്റില്‍ വിജയഗോളും നേടി. ഒരു പോയിന്റുള്ള സാല്‍സ്ബര്‍ഗ് നാലാമതാണ്.
രണ്ടാം ജയവുമായി സിറ്റി
ഗ്രൂപ്പ് സിയില്‍ രണ്ടാം ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. മാഴ്സെയ്ക്കെതിരെയുള്ള എവേ മത്സരത്തില്‍ സിറ്റി 3-0ന്റെ വിജയം സ്വന്തമാക്കി. രണ്ടാമത്തെ ജയവുമായി സിറ്റി ഒന്നാം സ്ഥാനം ഭദ്രമാക്കി. ഫെറാന്‍ ടോറസിലൂടെ സിറ്റി ആദ്യ ഗോള്‍ നേടി. ലീഗില്‍ ടോറസിന്റെ തുടര്‍ച്ചയായ രണ്ടാം ഗോളാണ്. രണ്ടാം ഗോള്‍ നേടാന്‍ സിറ്റിക്ക് 75 മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ഇല്‍കി ഗുണ്ടോഗന് സിറ്റിയുടെ ലീഡ് ഉയര്‍ത്തി. കളി തീരാന്‍ ഒമ്പത് മിനിറ്റ് കൂടിയുള്ളപ്പോള്‍ റഹീം സ്റ്റെര്‍ലിംഗ് കെവിന് ഡി ബ്രുയിന്റെ സുന്ദരമായ പാസില്‍ ഹെഡറിലൂടെ മൂന്നാം ഗോള്‍ നേടി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ എഫ്സി പോര്‍ട്ടോ 2-0ന് ഒളിമ്പ്യാകോസിനെ തോല്‍പ്പിച്ചു.
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍
ഗ്രൂപ്പ് ഡിയില്‍ മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ 2-0ന് ഡെന്മാര്ക്ക് ക്ലബ് മിജുലാന്ഡിനെ പരാജയപ്പെടുത്തി. ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് യര്‍ഗന്‍ ക്ലോപ്പ് ഇംഗ്ലീഷ് ക്ലബ്ബിനെ ഇറക്കിയത്. മുന്നേറ്റനിരയിലെ സ്ഥിരക്കാരായ റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ, മുഹമ്മദ് സല എന്നിവര്‍ രണ്ടാം പകുതിയില്‍ പകരക്കാരായാണ് ഇറങ്ങിയത്.
55-ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. ലിവര്‍പൂളിന്റെ ചരിത്രത്തിലെ 10,000 മത്തെ ഗോളായിരുന്നു. 128 വര്‍ഷത്തെ ചരിത്രമുള്ള ക്ലബ്ബിന്റെ ആദ്യ ഗോള്‍ ജോക് സ്മിത്തിന്റെ വകയായിരുന്നു. ലങ്കാഷയര്‍ ലീഗിലായിരുന്നു ആ ഗോള്‍.90+3-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ സല ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ നേടി.
ആറു മിനിറ്റുകള്‍ക്കിടെ ഡുവാന്‍ സപാറ്റയുടെ രണ്ടു ഗോളുകളില്‍ രണ്ടു ഗോളിനു പിന്നില്‍നിന്ന അത്ലാന്ത 2-2ന് അയാക്സ് ആംസ്റ്റര്‍ഡാമുമായി സമനിലയില്‍ പിരിഞ്ഞു. 30-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഡുസാന്‍ ടാഡിക് അയാക്സിനെ മുന്നിലെത്തിച്ചു. 38-ാം മിനിറ്റില്‍ ലാസിന ട്രാവോര്‍ ഡച്ച് ക്ലബ്ബിന്റെ രണ്ടാം ഗോള്‍ നേടി. 54, 60 മിനിറ്റുകളിലാണു സപാറ്റയുടെ ഗോളുകള്‍.