പതിമൂന്നാം എഡിഷൻ ഐപിഎലിന്റെ ലീഗ് റൗണ്ട് സൂപ്പർ ക്ലൈമാക്സിലേക്ക് നീങ്ങുന്പോൾ യുഎഇയിലെ അന്തരീക്ഷംപോലെ പോരാട്ടങ്ങൾക്കും ചൂടേറുന്നു. ലീഗ് റൗണ്ടിന്റെ ആദ്യപകുതിയിൽ വട്ടപൂജ്യമായിരുന്ന കിംഗ്സ് ഇലവണ്‍ രണ്ടാം പകുതിയിൽ തുടർച്ചയായ ജയങ്ങളുമായി പ്ലേ ഓഫിനുള്ള ശക്തമായ വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു.
രണ്ടാം പകുതിയിൽ കിംഗ്സ് ഇലവണ്‍ നടത്തുന്ന മാജിക്കിൽ എതിർ ടീമുകൾ കടപുഴകി. ഏറ്റവും ഒടുവിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ് പഞ്ചാബിന്റെ ചൂടറഞ്ഞത്. 20 ഓവറിൽ 126 റണ്‍സ് മാത്രമെടുത്ത പഞ്ചാബിനെ വേഗത്തിൽ കീഴടക്കിക്കളയാമെന്ന് കരുതിയ ഹൈദരാബാദിനു തെറ്റുപറ്റി, അവരെ കാത്തിരുന്നത് 12 റണ്‍സിന്റെ തോൽവിയായിരുന്നു. സ്കോർ: കിംഗ്സ് ഇലവണ്‍: 126/7 (20). സണ്‍റൈസേഴ്സ്: 114 (19.5). മാൻ ഓഫ് ദ മാച്ച്: ക്രിസ് ജോർദാൻ 3/17 (4) & 7 (12)
രാശി തെളിയിച്ച ഗെയ്ൽ
ആദ്യ ഏഴ് കളികൾ പൂർത്തിയായപ്പോൾ ആറ് തോൽവിയും ഒരു ജയമവുമായി പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലായിരുന്നു കിംഗ്സ് ഇലവണ്‍ പഞ്ചാബ്. അതുവരെ ആരോഗ്യകാരണങ്ങളാൽ ടീമിനു പുറത്തായിരുന്ന ക്രിസ് ഗെയ്ൽ എട്ടാം മത്സരത്തിൽ പഞ്ചാബിനൊപ്പം കളത്തിലിറങ്ങി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ ഗെയ്ൽ നേടിയത് 45 പന്തിൽ 53 റണ്‍സ്. അവസാന പന്തിൽ സിക്സ് പറത്തി നിക്കോളാസ് പുരാൻ കിംഗ്സ് ഇലവണിന് എട്ട് വിക്കറ്റ് ജയം സമ്മാനിച്ചു. തുടർന്നുള്ള മൂന്ന് മത്സരങ്ങളിലും ഗെയ്ൽ പഞ്ചാബിനൊപ്പം കളിച്ചു, ടീം ജയം സ്വന്തമാക്കുകയും ചെയ്തു.
മുംബൈ ഇന്ത്യൻസിനെതിരായ രണ്ട് സൂപ്പർ ഓവർ പോരാട്ടം ഉൾപ്പെടെയായിരുന്നു അത്. ചുരുക്കത്തിൽ ഗെയ്ൽ എത്തിയത് ടീമിന്റെ രാശി തെളിയിച്ചെന്നു വിലയിരുത്തപ്പെട്ടു. നാലു മത്സരങ്ങളിൽനിന്ന് 126 റണ്‍സ് മാത്രമാണ് ഗെയ്ൽ നേടിയതെങ്കിലും ടീം വിജയവഴിയിലാണ്. ഐപിഎലിന്റെ രണ്ടാം പകുതിയിൽ തുടർച്ചയായി നാല് ജയം കിംഗ്സ് ഇലവണ്‍ സ്വന്തമാക്കി. രണ്ടാം പകുതിയിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമും അവർതന്നെ. ആദ്യ പകുതിയിൽ പ്ലേ ഓഫ് സാധ്യതയുടെ പരിസരത്തൊന്നും ഇല്ലാതിരുന്ന പഞ്ചാബ് പ്ലേ ഓഫ് സാധ്യത സജീവമാക്കിയെന്നതും ശ്രദ്ധേയം.
രണ്ടാം പകുതിയിൽ കിംഗ്സ് ഇലവണ്‍ നടത്തുന്ന മാജിക്കിൽ എതിർ ടീമുകൾ കടപുഴകി. ഏറ്റവും ഒടുവിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ് പഞ്ചാബിന്റെ ചൂടറഞ്ഞത്. 20 ഓവറിൽ 126 റണ്‍സ് മാത്രമെടുത്ത പഞ്ചാബിനെ വേഗത്തിൽ കീഴടക്കിക്കളയാമെന്ന് കരുതിയ ഹൈദരാബാദിനു തെറ്റുപറ്റി, അവരെ കാത്തിരുന്നത് 12 റണ്‍സിന്റെ തോൽവിയായിരുന്നു. സ്കോർ: കിംഗ്സ് ഇലവണ്‍: 126/7 (20). സണ്‍റൈസേഴ്സ്: 114 (19.5). മാൻ ഓഫ് ദ മാച്ച്: ക്രിസ് ജോർദാൻ 3/17 (4) & 7 (12)
രാശി തെളിയിച്ച ഗെയ്ൽ
ആദ്യ ഏഴ് കളികൾ പൂർത്തിയായപ്പോൾ ആറ് തോൽവിയും ഒരു ജയമവുമായി പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലായിരുന്നു കിംഗ്സ് ഇലവണ്‍ പഞ്ചാബ്. അതുവരെ ആരോഗ്യകാരണങ്ങളാൽ ടീമിനു പുറത്തായിരുന്ന ക്രിസ് ഗെയ്ൽ എട്ടാം മത്സരത്തിൽ പഞ്ചാബിനൊപ്പം കളത്തിലിറങ്ങി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ ഗെയ്ൽ നേടിയത് 45 പന്തിൽ 53 റണ്‍സ്. അവസാന പന്തിൽ സിക്സ് പറത്തി നിക്കോളാസ് പുരാൻ കിംഗ്സ് ഇലവണിന് എട്ട് വിക്കറ്റ് ജയം സമ്മാനിച്ചു. തുടർന്നുള്ള മൂന്ന് മത്സരങ്ങളിലും ഗെയ്ൽ പഞ്ചാബിനൊപ്പം കളിച്ചു, ടീം ജയം സ്വന്തമാക്കുകയും ചെയ്തു.
മുംബൈ ഇന്ത്യൻസിനെതിരായ രണ്ട് സൂപ്പർ ഓവർ പോരാട്ടം ഉൾപ്പെടെയായിരുന്നു അത്. ചുരുക്കത്തിൽ ഗെയ്ൽ എത്തിയത് ടീമിന്റെ രാശി തെളിയിച്ചെന്നു വിലയിരുത്തപ്പെട്ടു. നാലു മത്സരങ്ങളിൽനിന്ന് 126 റണ്‍സ് മാത്രമാണ് ഗെയ്ൽ നേടിയതെങ്കിലും ടീം വിജയവഴിയിലാണ്. ഐപിഎലിന്റെ രണ്ടാം പകുതിയിൽ തുടർച്ചയായി നാല് ജയം കിംഗ്സ് ഇലവണ്‍ സ്വന്തമാക്കി. രണ്ടാം പകുതിയിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമും അവർതന്നെ. ആദ്യ പകുതിയിൽ പ്ലേ ഓഫ് സാധ്യതയുടെ പരിസരത്തൊന്നും ഇല്ലാതിരുന്ന പഞ്ചാബ് പ്ലേ ഓഫ് സാധ്യത സജീവമാക്കിയെന്നതും ശ്രദ്ധേയം.