ബാഴ്സലോണ: ഫുട്ബോൾ ആരാധകരുടെ സിരകളിൽ തീപടർത്തുന്ന എൽ ക്ലാസിക്കോ പോരാട്ടം ഇന്ന്. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ സൂപ്പർ ക്ലബ്ബുകളായ റയൽ മാഡ്രിഡും ബാഴ്സലോണയും കൊന്പുകോർക്കും. ബാഴ്സലോണയുടെ തട്ടകമായ കാന്പ് നൗവിൽ ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 7.30നാണ് കിക്കോഫ്.
കഴിഞ്ഞ രണ്ട് എൽ ക്ലാസിക്കോയിലും റയലിനായിരുന്നു ആധിപത്യം. ഒരെണ്ണം ഗോൾരഹിത സമനില പാലിച്ചപ്പോൾ മാർച്ചിൽ സ്വന്തം തട്ടകത്തിൽവച്ച് റയൽ 2-0ന്റെ ജയം സ്വന്തമാക്കി. 1958നുശേഷം തുടർച്ചയായ രണ്ട് മത്സരങ്ങളിൽ റയലിനെതിരെ ബാഴ്സയ്ക്ക് ഗോൾ നേടാൻ കഴിയാതിരുന്നത് അന്നാണ്.
പുതിയ ബാഴ്സ
ലൂയിസ് സുവാരസ്, ഇവാൻ റാക്കിറ്റിച്ച്, വിദാൽ തുടങ്ങിയ ഒരു സംഘം വന്പന്മാർ പടിയിറങ്ങിയശേഷം പുതിയമുഖവുമായാണ് ബാഴ്സയെത്തുന്നത്. പരിശീലകൻ എന്ന നിലയിൽ റോണൾഡ് കൂമന്റെ ആദ്യ എൽ ക്ലാസിക്കോയുമാണ്. ബാഴ്സയുടെ താരമായിരിക്കെ 31 വർഷം മുന്പായിരുന്നു കൂമൻ അവസാനമായി റയലിനെതിരെ ഇറങ്ങിയതെന്നതും ശ്രദ്ധേയമാണ്.
ഒരു സംഘം യുവതാരങ്ങൾ ആദ്യമായി എൽ ക്ലാസിക്കോയിൽ മുഖം കാണിക്കുന്നതിനും ഇന്ന് കാന്പ് നൗ സാക്ഷ്യംവഹിച്ചേക്കും. ക്ലബ് വിടാൻ ശ്രമം നടത്തിയ ലയണൽ മെസിതന്നെയാണു ബാഴ്സയുടെ മുൻനിരപ്പോരാളി. ഗോളി നെറ്റെ, പ്രതിരോധതാരങ്ങളായ സെർജിന്യോ ഡെസ്റ്റ്, ജൂണിയർ ഫിർപോ, റോണൾഡ് ആരാജുവോ, മധ്യനിരതാരങ്ങളായ മിറാലം പ്യാനിച്ച്, പെഡ്രി, റിഗ്വി പ്വിഗ്, വിംഗർ ജാവോ ട്രിൻകാവോ തുടങ്ങിയ ഒരുപിടി താരങ്ങൾ ബാഴ്സയ്ക്കായി ആദ്യ എൽ ക്ലാസിക്കോ കളിക്കാനുള്ള തയാറെടുപ്പിലാണ്. ലാ ലിഗയിൽ ഗെറ്റാഫയോട് അപ്രതീക്ഷിത പരാജയം നേരിട്ടെങ്കിലും ചാന്പ്യൻസ് ലീഗിൽ 5-1ന് ഹോം ജയം സ്വന്തമാക്കിയതിന്റെ ആശ്വാസത്തിലാണ് ബാഴ്സ.
മറുവശത്ത് പരിക്കേറ്റ സെർജ്യോ റാമോസ് ഇന്ന് റയലിന്റെ നിരയിൽ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. ലൂക്ക മോഡ്രിച്ച്, വിനീഷ്യസ് ജൂണിയർ, കരിം ബെൻസേമ തുടങ്ങിയവരിലാണു റയലിന്റെ പ്രതീക്ഷ. തുടർച്ചയായ രണ്ട് ഹോം തോൽവിക്കുശേഷമാണു റയൽ എത്തുന്നത്. ലാ ലിഗയിൽ കെഡിസിനോട് 1-0നും ചാന്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഷാക്തർ ഡൊണെറ്റ്സ്കിനോട് 3-2നുമായിരുന്നു റയലിന്റെ തോൽവികൾ.
കഴിഞ്ഞ രണ്ട് എൽ ക്ലാസിക്കോയിലും റയലിനായിരുന്നു ആധിപത്യം. ഒരെണ്ണം ഗോൾരഹിത സമനില പാലിച്ചപ്പോൾ മാർച്ചിൽ സ്വന്തം തട്ടകത്തിൽവച്ച് റയൽ 2-0ന്റെ ജയം സ്വന്തമാക്കി. 1958നുശേഷം തുടർച്ചയായ രണ്ട് മത്സരങ്ങളിൽ റയലിനെതിരെ ബാഴ്സയ്ക്ക് ഗോൾ നേടാൻ കഴിയാതിരുന്നത് അന്നാണ്.
പുതിയ ബാഴ്സ
ലൂയിസ് സുവാരസ്, ഇവാൻ റാക്കിറ്റിച്ച്, വിദാൽ തുടങ്ങിയ ഒരു സംഘം വന്പന്മാർ പടിയിറങ്ങിയശേഷം പുതിയമുഖവുമായാണ് ബാഴ്സയെത്തുന്നത്. പരിശീലകൻ എന്ന നിലയിൽ റോണൾഡ് കൂമന്റെ ആദ്യ എൽ ക്ലാസിക്കോയുമാണ്. ബാഴ്സയുടെ താരമായിരിക്കെ 31 വർഷം മുന്പായിരുന്നു കൂമൻ അവസാനമായി റയലിനെതിരെ ഇറങ്ങിയതെന്നതും ശ്രദ്ധേയമാണ്.
ഒരു സംഘം യുവതാരങ്ങൾ ആദ്യമായി എൽ ക്ലാസിക്കോയിൽ മുഖം കാണിക്കുന്നതിനും ഇന്ന് കാന്പ് നൗ സാക്ഷ്യംവഹിച്ചേക്കും. ക്ലബ് വിടാൻ ശ്രമം നടത്തിയ ലയണൽ മെസിതന്നെയാണു ബാഴ്സയുടെ മുൻനിരപ്പോരാളി. ഗോളി നെറ്റെ, പ്രതിരോധതാരങ്ങളായ സെർജിന്യോ ഡെസ്റ്റ്, ജൂണിയർ ഫിർപോ, റോണൾഡ് ആരാജുവോ, മധ്യനിരതാരങ്ങളായ മിറാലം പ്യാനിച്ച്, പെഡ്രി, റിഗ്വി പ്വിഗ്, വിംഗർ ജാവോ ട്രിൻകാവോ തുടങ്ങിയ ഒരുപിടി താരങ്ങൾ ബാഴ്സയ്ക്കായി ആദ്യ എൽ ക്ലാസിക്കോ കളിക്കാനുള്ള തയാറെടുപ്പിലാണ്. ലാ ലിഗയിൽ ഗെറ്റാഫയോട് അപ്രതീക്ഷിത പരാജയം നേരിട്ടെങ്കിലും ചാന്പ്യൻസ് ലീഗിൽ 5-1ന് ഹോം ജയം സ്വന്തമാക്കിയതിന്റെ ആശ്വാസത്തിലാണ് ബാഴ്സ.
മറുവശത്ത് പരിക്കേറ്റ സെർജ്യോ റാമോസ് ഇന്ന് റയലിന്റെ നിരയിൽ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. ലൂക്ക മോഡ്രിച്ച്, വിനീഷ്യസ് ജൂണിയർ, കരിം ബെൻസേമ തുടങ്ങിയവരിലാണു റയലിന്റെ പ്രതീക്ഷ. തുടർച്ചയായ രണ്ട് ഹോം തോൽവിക്കുശേഷമാണു റയൽ എത്തുന്നത്. ലാ ലിഗയിൽ കെഡിസിനോട് 1-0നും ചാന്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഷാക്തർ ഡൊണെറ്റ്സ്കിനോട് 3-2നുമായിരുന്നു റയലിന്റെ തോൽവികൾ.