ഇഡബ്ല്യുഎസ് സംവരണം സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകിയത് അർഹരായ നിരവധി പേർക്കു നീതി നിഷേധിക്കുന്ന സാഹചര്യം ഉണ്ടാക്കിയിരുന്നു
മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു (ഇഡബ്ല്യുഎസ്) സർക്കാർ നിയമനങ്ങളിൽ പത്തുശതമാനം സംവരണം സംസ്ഥാനത്തു നടപ്പാക്കുന്നതിനുള്ള ചട്ടഭേദഗതിക്കു മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. പട്ടികജാതി- വർഗക്കാർക്കും പിന്നാക്ക സമുദായങ്ങൾക്കുമായി 50 ശതമാനം ജോലി സംവരണം സംസ്ഥാനത്തു നിലവിലുണ്ട്. ഇഡബ്ല്യുഎസ് സംവരണം ഏർപ്പെടുത്തുന്നതു പൊതുവിഭാഗത്തിൽ നിന്നാണ്. അതിനാൽ പുതിയ 10 ശതമാനം സംവരണം നിലവിലുള്ള സംവരണത്തെയോ അതു ലഭിക്കുന്നവരുടെ അവസരങ്ങളെയോ ബാധിക്കില്ല. സാന്പത്തിക പിന്നാക്കാവസ്ഥ അവസര സമത്വത്തിനു വലിയ വിലങ്ങുതടിയാവുന്നുണ്ട് എന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ട് എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ഈ തീരുമാനം സ്വാഗതം ചെയ്യപ്പെടും.
സാമൂഹിക സാഹചര്യങ്ങളാൽ പാർശ്വവത്കരിക്കപ്പെട്ടുപോയവരെയും സ്വന്തം നിലയിൽ അവകാശങ്ങൾ നേടിയെടുക്കാൻ ത്രാണിയില്ലാത്തവരെയും പൊതുജീവിതത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവന്ന് ശക്തീകരിക്കുന്നതിനുള്ള ഒരു ഉപാധി എന്ന നിലയിലാണ് ഇന്ത്യയിൽ സംവരണം ഏർപ്പെടുത്തപ്പെട്ടത്. രാജ്യം പിന്തുടർന്ന വികസന സമീപനങ്ങളിലെ പോരായ്മകൾകൊണ്ടും ഇവിടത്തെ സാമൂഹിക യാഥാർഥ്യങ്ങൾ സങ്കുചിത താത്പര്യങ്ങളില്ലാതെ നിഷ്പക്ഷമായി അഭിമുഖീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും ഭരണകർത്താക്കൾക്കും കഴിയാതെവന്നതുകൊണ്ടും സാന്പത്തിക ഉച്ചനീചത്വങ്ങൾ പെരുകുകയും പുതിയ തരത്തിലുള്ള അധസ്ഥിത വർഗങ്ങൾ ഉടലെടുക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണു സാന്പത്തിക സംവരണത്തിനായുള്ള ആവശ്യങ്ങൾ ഉയർന്നതും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വൈകിയാണെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുത്തതും.
കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസിലെ സംവരണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയാണു പൊതുവിഭാഗത്തിനായി മാറ്റിവച്ചിട്ടുള്ള 50 ശതമാനത്തിൽ നിന്ന് ഇഡബ്ല്യുഎസ് സംവരണത്തിനുള്ള പത്തുശതമാനം കണ്ടെത്തുക. ഇതോടെ പൊതുവിഭാഗം ഒഴിവുകൾ 40 ശതമാനമായി കുറയും. ഇതുസംബന്ധിച്ച ചട്ടഭേദഗതി വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ പിഎസ്സിയുടെ നടപടിക്രമത്തിൽ മാറ്റം വരുത്താനാകും. ഈ വർഷം തന്നെ സാന്പത്തിക സംവരണം നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇഡബ്ല്യുഎസ് സംവരണം സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകിയത് അർഹരായ നിരവധി പേർക്കു നീതി നിഷേധിക്കുന്ന സാഹചര്യം ഉണ്ടാക്കിയിരുന്നു. ഈ സംവരണം നടപ്പാക്കുന്നത് അട്ടിമറിക്കാൻ പലതരത്തിലുള്ള ശ്രമങ്ങളും സമ്മർദതന്ത്രങ്ങളും പലതലങ്ങളിൽ നിന്നുണ്ടായി എന്നതു വാസ്തവമാണ്. പ്ലസ് ടു പ്രവേശനത്തിലും പാരാ മെഡിക്കൽ കോഴ്സുകളുടെ പ്രവേശനത്തിലും ബിരുദ പ്രവേശനത്തിലുമൊക്കെ ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കുന്നതു പരമാവധി നീട്ടിക്കൊണ്ടുപോകാൻ നീക്കം നടന്നു. പുതിയ തീരുമാനം കാലവിളംബം കൂടാതെ നടപ്പാക്കപ്പെടുമെന്നു പ്രതീക്ഷിക്കാം. ഇഡബ്ല്യുഎസ് സംവരണത്തിൽ ചില വിഭാഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ആശങ്കകൾക്കു പിന്നിലുള്ള സംശയങ്ങൾ ദൂരീകരിക്കപ്പെടണം.
103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടർന്നു കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പത്തു ശതമാനം ഇഡബ്ല്യുഎസ് സംവരണം ഏർപ്പെടുത്തുന്നത്. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് 2019 ജനുവരിയിൽ പുറപ്പെടുവിച്ചെങ്കിലും കേരളത്തിൽ ഇതുസംബന്ധിച്ച അനക്കമുണ്ടാകുന്നത് ഈ വർഷമാണ്. ഏറെ മുറവിളികൾക്കുശേഷമാണ് കേരളത്തിൽ അതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. അപ്പോഴും പലർക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കരുത് എന്ന ദുഷ്ടലാക്കോടെ ചട്ടങ്ങൾ വളച്ചൊടിക്കാൻ ശ്രമങ്ങളുണ്ടായി. ഇഡബ്ല്യു എസ് സംവരണത്തിനു കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്ന വാർഷിക വരുമാന പരിധി എട്ടുലക്ഷം രൂപയും അഞ്ചേക്കർ ഭൂമിയുമാണ്. കേരളത്തിൽ നിശ്ചയിച്ചിരിക്കുന്നത് നാലു ലക്ഷം രൂപയും ഗ്രാമപ്രദേശങ്ങളിൽ രണ്ടര ഏക്കറും മുനിസിപ്പാലിറ്റിയിൽ 75 സെന്റും കോർപറേഷനുകളിൽ 50 സെന്റു ഭൂമിയും. അതേസമയം മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സംവരണാർഹതയ്ക്കുള്ള വാർഷിക വരുമാന പരിധി എട്ടുലക്ഷം രൂപയാണ്. ഇതിലെ ഇരട്ടനീതി അഥവാ നീതികേട് എല്ലാവർക്കും മനസിലാകുന്നതല്ലേ? ഏതായാലും ഉദ്യോഗനിയമനങ്ങളിലും ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ഒരു ചുവടുകൂടി സംസ്ഥാന സർക്കാർ വച്ചിരിക്കുന്നതു നല്ല കാര്യം തന്നെയാണ്.
മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു (ഇഡബ്ല്യുഎസ്) സർക്കാർ നിയമനങ്ങളിൽ പത്തുശതമാനം സംവരണം സംസ്ഥാനത്തു നടപ്പാക്കുന്നതിനുള്ള ചട്ടഭേദഗതിക്കു മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. പട്ടികജാതി- വർഗക്കാർക്കും പിന്നാക്ക സമുദായങ്ങൾക്കുമായി 50 ശതമാനം ജോലി സംവരണം സംസ്ഥാനത്തു നിലവിലുണ്ട്. ഇഡബ്ല്യുഎസ് സംവരണം ഏർപ്പെടുത്തുന്നതു പൊതുവിഭാഗത്തിൽ നിന്നാണ്. അതിനാൽ പുതിയ 10 ശതമാനം സംവരണം നിലവിലുള്ള സംവരണത്തെയോ അതു ലഭിക്കുന്നവരുടെ അവസരങ്ങളെയോ ബാധിക്കില്ല. സാന്പത്തിക പിന്നാക്കാവസ്ഥ അവസര സമത്വത്തിനു വലിയ വിലങ്ങുതടിയാവുന്നുണ്ട് എന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ട് എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ഈ തീരുമാനം സ്വാഗതം ചെയ്യപ്പെടും.
സാമൂഹിക സാഹചര്യങ്ങളാൽ പാർശ്വവത്കരിക്കപ്പെട്ടുപോയവരെയും സ്വന്തം നിലയിൽ അവകാശങ്ങൾ നേടിയെടുക്കാൻ ത്രാണിയില്ലാത്തവരെയും പൊതുജീവിതത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവന്ന് ശക്തീകരിക്കുന്നതിനുള്ള ഒരു ഉപാധി എന്ന നിലയിലാണ് ഇന്ത്യയിൽ സംവരണം ഏർപ്പെടുത്തപ്പെട്ടത്. രാജ്യം പിന്തുടർന്ന വികസന സമീപനങ്ങളിലെ പോരായ്മകൾകൊണ്ടും ഇവിടത്തെ സാമൂഹിക യാഥാർഥ്യങ്ങൾ സങ്കുചിത താത്പര്യങ്ങളില്ലാതെ നിഷ്പക്ഷമായി അഭിമുഖീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും ഭരണകർത്താക്കൾക്കും കഴിയാതെവന്നതുകൊണ്ടും സാന്പത്തിക ഉച്ചനീചത്വങ്ങൾ പെരുകുകയും പുതിയ തരത്തിലുള്ള അധസ്ഥിത വർഗങ്ങൾ ഉടലെടുക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണു സാന്പത്തിക സംവരണത്തിനായുള്ള ആവശ്യങ്ങൾ ഉയർന്നതും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വൈകിയാണെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുത്തതും.
കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസിലെ സംവരണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയാണു പൊതുവിഭാഗത്തിനായി മാറ്റിവച്ചിട്ടുള്ള 50 ശതമാനത്തിൽ നിന്ന് ഇഡബ്ല്യുഎസ് സംവരണത്തിനുള്ള പത്തുശതമാനം കണ്ടെത്തുക. ഇതോടെ പൊതുവിഭാഗം ഒഴിവുകൾ 40 ശതമാനമായി കുറയും. ഇതുസംബന്ധിച്ച ചട്ടഭേദഗതി വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ പിഎസ്സിയുടെ നടപടിക്രമത്തിൽ മാറ്റം വരുത്താനാകും. ഈ വർഷം തന്നെ സാന്പത്തിക സംവരണം നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇഡബ്ല്യുഎസ് സംവരണം സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകിയത് അർഹരായ നിരവധി പേർക്കു നീതി നിഷേധിക്കുന്ന സാഹചര്യം ഉണ്ടാക്കിയിരുന്നു. ഈ സംവരണം നടപ്പാക്കുന്നത് അട്ടിമറിക്കാൻ പലതരത്തിലുള്ള ശ്രമങ്ങളും സമ്മർദതന്ത്രങ്ങളും പലതലങ്ങളിൽ നിന്നുണ്ടായി എന്നതു വാസ്തവമാണ്. പ്ലസ് ടു പ്രവേശനത്തിലും പാരാ മെഡിക്കൽ കോഴ്സുകളുടെ പ്രവേശനത്തിലും ബിരുദ പ്രവേശനത്തിലുമൊക്കെ ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കുന്നതു പരമാവധി നീട്ടിക്കൊണ്ടുപോകാൻ നീക്കം നടന്നു. പുതിയ തീരുമാനം കാലവിളംബം കൂടാതെ നടപ്പാക്കപ്പെടുമെന്നു പ്രതീക്ഷിക്കാം. ഇഡബ്ല്യുഎസ് സംവരണത്തിൽ ചില വിഭാഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ആശങ്കകൾക്കു പിന്നിലുള്ള സംശയങ്ങൾ ദൂരീകരിക്കപ്പെടണം.
103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടർന്നു കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പത്തു ശതമാനം ഇഡബ്ല്യുഎസ് സംവരണം ഏർപ്പെടുത്തുന്നത്. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് 2019 ജനുവരിയിൽ പുറപ്പെടുവിച്ചെങ്കിലും കേരളത്തിൽ ഇതുസംബന്ധിച്ച അനക്കമുണ്ടാകുന്നത് ഈ വർഷമാണ്. ഏറെ മുറവിളികൾക്കുശേഷമാണ് കേരളത്തിൽ അതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. അപ്പോഴും പലർക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കരുത് എന്ന ദുഷ്ടലാക്കോടെ ചട്ടങ്ങൾ വളച്ചൊടിക്കാൻ ശ്രമങ്ങളുണ്ടായി. ഇഡബ്ല്യു എസ് സംവരണത്തിനു കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്ന വാർഷിക വരുമാന പരിധി എട്ടുലക്ഷം രൂപയും അഞ്ചേക്കർ ഭൂമിയുമാണ്. കേരളത്തിൽ നിശ്ചയിച്ചിരിക്കുന്നത് നാലു ലക്ഷം രൂപയും ഗ്രാമപ്രദേശങ്ങളിൽ രണ്ടര ഏക്കറും മുനിസിപ്പാലിറ്റിയിൽ 75 സെന്റും കോർപറേഷനുകളിൽ 50 സെന്റു ഭൂമിയും. അതേസമയം മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സംവരണാർഹതയ്ക്കുള്ള വാർഷിക വരുമാന പരിധി എട്ടുലക്ഷം രൂപയാണ്. ഇതിലെ ഇരട്ടനീതി അഥവാ നീതികേട് എല്ലാവർക്കും മനസിലാകുന്നതല്ലേ? ഏതായാലും ഉദ്യോഗനിയമനങ്ങളിലും ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ഒരു ചുവടുകൂടി സംസ്ഥാന സർക്കാർ വച്ചിരിക്കുന്നതു നല്ല കാര്യം തന്നെയാണ്.