+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിക്കാർഡിൽ ഫാറ്റി, മെസി

ബാഴ്സലോണ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ 202021 സീസണു റിക്കാർഡുകളോടെ തുടക്കം. സ്പാനിഷ് വന്പന്മാര
റിക്കാർഡിൽ ഫാറ്റി, മെസി
ബാഴ്സലോണ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ 2020-21 സീസണു റിക്കാർഡുകളോടെ തുടക്കം. സ്പാനിഷ് വന്പന്മാരായ ബാഴ്സലോണ ഗ്രൂപ്പ് ജിയിലെ പോരാട്ടത്തിൽ സ്വന്തം തട്ടകത്തിൽവച്ച് 5-1ന് ഫെറെൻസ്വാറോഷിനെ കീഴടക്കിയപ്പോൾ ഗോൾ നേടിയ ലയണൽ മെസിയും അൻസു ഫാറ്റിയും റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. തുടർച്ചയായ 16 ചാന്പ്യൻസ് ലീഗ് സീസണിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റിക്കാർഡാണ് മെസി സ്വന്തമാക്കിയത്.

മത്സരത്തിന്‍റെ 27-ാം മിനിറ്റിൽ പെനൽറ്റിയിലൂടെയായിരുന്നു മെസിയുടെ ഗോൾ. 16 ചാന്പ്യൻസ് ലീഗ് സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മുൻ താരമായ റയാൻ ഗിഗ്സ് ഗോളടിച്ചിട്ടുണ്ടെങ്കിലും തുടർച്ചയായ സീസണുകളിൽ അല്ല. ബാഴ്സയുടെ രണ്ടാം ഗോൾ ഫാറ്റിയുടെ (42-ാം മിനിറ്റ്) വകയായിരുന്നു. 18 വയസിനുള്ളിൽ ചാന്പ്യൻസ് ലീഗിൽ രണ്ട് ഗോൾ നേടുന്ന ആദ്യ താരമെന്ന റിക്കാർഡാണ് ഫാറ്റി സ്വന്തമാക്കിയത്. ഈ മാസം 31നാണ് ഫാറ്റിക്ക് 18 വയസ് പൂർത്തിയാകുന്നത്. പതിനേഴുകാരനായ പെഡ്രിയും (82-ാം മിനിറ്റ്) ബാഴ്സയ്ക്കായി വലകുലുക്കി. ഇതോടെ ഒരു മത്സരത്തിൽ പതിനേഴുകാരായ രണ്ട് പേർ ഗോൾ നേടുന്ന ആദ്യ ടീം എന്ന നേട്ടവും ബാഴ്സയെ തേടിയെത്തി. ഫിലിപ്പെ കുടീഞ്ഞോ (52), ഡെംബെലെ (89) എന്നിവരും ബാഴ്സയ്ക്കായി ഗോൾ നേടി. 68-ാം മിനിറ്റിൽ ജെറാർഡ് പിക്വെ ചുവപ്പു കാർഡ് കണ്ട് പുറത്തായത് ബാഴ്സയെ 10 പേരായി ചുരുക്കിയിരുന്നു.

പാരീസിൽ യുണൈറ്റഡ്

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ക്ലബ് പാരി സാൻ ഷെർമയ്നെ അവരുടെ തട്ടകത്തിൽവച്ച് 2-1നു കീഴടക്കി ഇംഗ്ലീഷ് വന്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയമാഘോഷിച്ചു. ബ്രൂണോ ഫെർണാണ്ടസ് (23- പെനൽറ്റി), മാർകസ് റാഷ്ഫോഡ് (87) എന്നിവരാണു യുണൈറ്റഡിന്‍റെ ഗോൾ നേട്ടക്കാർ. ആന്‍റണി മർത്യാലിന്‍റെ (55) സെൽഫ് ഗോളാണു പിഎസ്ജിയുടെ അക്കൗണ്ടിലുള്ളത്.

2004ൽ സിഎസ്കെഎ മോസ്കോയോട് പരാജയപ്പെട്ടശേഷം സ്വന്തം തട്ടകത്തിൽ ഒരു ചാന്പ്യൻസ് ലീഗ് പോരാട്ടത്തിൽ പിഎസ്ജി പരാജയപ്പെടുന്നത് ഇതാദ്യമാണ്. ചാന്പ്യൻസ് ലീഗിൽ ഏറ്റവും അധികം സെൽഫ് ഗോൾ (ഒന്പത്) വഴങ്ങുന്ന ടീം എന്ന നാണക്കേടിന്‍റെ റിക്കാർഡും മത്സരത്തിൽ യുണൈറ്റഡ് സ്വന്തമാക്കി. 2020ൽ ഏറ്റവും അധികം പെനൽറ്റി ഗോൾ നേടിയതിൽ പോർച്ചുഗീസുകാരായ ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് (12) പിന്നിൽ രണ്ടാം സ്ഥാനത്തെത്തി ബ്രൂണോ (11).

യുവെ, ലാസിയോ, ചെൽസി

ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ അഭാവത്തിൽ ഇറങ്ങിയ ഇറ്റാലിയൻ വന്പന്മാരായ യുവന്‍റസ് ഗ്രൂപ്പ് ജിയിലെ എവേ പോരാട്ടത്തിൽ 2-0ന് ഡൈനാമൊ കീവിനെ കീഴടക്കി. അൽവാരൊ മൊറാട്ടയുടെ (46, 84 മിനിറ്റുകൾ) ഇരട്ട ഗോളിലായിരുന്നു ജയം.

ചെൽസി മാനേജരായി ഫ്രാങ്ക് ലംപാർഡ് സ്ഥാനമേറ്റശേഷം ടീമിന്‍റെ ആദ്യ ഗോൾ രഹിത സമനിലയായിരുന്നു സ്റ്റാംഫോഡ് ബ്രിഡ്ജിൽ സെവിയ്യയ്ക്കെതിരായത്. ഗ്രൂപ്പ് ഇയിലാണ് ചെൽസിയും സെവിയ്യയും. ഗ്രൂപ്പ് എഫിൽ ലാസിയൊ 3-1ന് ഡോർട്ട്മുണ്ടിനെ ഹോം മത്സരത്തിൽ കീഴടക്കി.