ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച സംഭവബഹുലമായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു സമനില ഭേദിക്കാൻ രണ്ട് സൂപ്പർ ഓവർ പോരാട്ടം അരങ്ങേറിയത് അന്ന്. ഐപിഎൽ 13ാം സീസണിൽ മുംബൈ ഇന്ത്യൻസും കിംഗ്സ് ഇലവണ്‍ പഞ്ചാബും മുഖാമുഖം ഇറങ്ങിയപ്പോഴായിരുന്നു അത്.
ഷമി, ഗെയ്ൽ, മായങ്ക്, രാഹുൽ
മുഹമ്മദ് ഷമി, ക്രിസ് ഗെയ്ൽ, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ... ഇവരാണ് പഞ്ചാബിന്റെ സൂപ്പർ ഓവർ ത്രില്ലർ ജയത്തിലെ സൂപ്പർ ഹീറോസ്. മുംബൈയുടെ ആറിന് 176 എന്ന സ്കോറിലേക്ക് പഞ്ചാബിനെ എത്തിച്ചത് 51 പന്തിൽ 77 റണ്‍സ് നേടിയ രാഹുൽ ആയിരുന്നു. പഞ്ചാബും ആറിന് 176ൽ എത്തിയപ്പോൾ ഹീറോ രാഹുൽ. മത്സരത്തിലെ മാൻ ഓഫ് ദ മാച്ചും രാഹുലിനായിരുന്നു.
സൂപ്പർ ഓവറിലെ ആദ്യ ഹീറോ ഷമിയായിരുന്നു. മുംബൈയുടെ ജസ്പ്രീത് ബുംറ എറിഞ്ഞ ആദ്യ സൂപ്പർ ഓവറിൽ പഞ്ചാബ് നേടിയ അഞ്ച് റണ്‍സ് ഷമി പ്രതിരോധിച്ചു. അവസാന പന്തിൽ ഡബിളിലൂടെ ആറാം റണ്ണിനും ജയത്തിനും ശ്രമിച്ച മുംബൈയുടെ ക്വിന്റണ്‍ ഡികോക്കിനെ നിക്കോളാസ് പുരാന്റെ ത്രോയിൽ രാഹുൽ റണ്ണൗട്ടാക്കി. അതോടെ മുംബൈക്കും അഞ്ച് റണ്‍സ്, രണ്ടാം സൂപ്പർ ഓവർ പോരാട്ടത്തിനു കളമൊരുങ്ങി.
രണ്ടാം സൂപ്പർ ഓവർ പോരാട്ടത്തിലെ ആദ്യ ഹീറോ മായങ്ക് അഗർവാളായിരുന്നു. ക്രിസ് ജോർദാന്റെ അവസാന പന്തിൽ മുംബൈയുടെ കിറോണ്‍ പൊള്ളാർഡ് സിക്സറിനു പറത്തിയ പന്ത്, ബൗണ്ടറി ലൈനിൽവച്ച് ബാസ്കറ്റ്ബോൾ സേവിലൂടെ മായങ്ക് രക്ഷപ്പെടുത്തി, ഫലത്തിൽ മുംബൈക്ക് രണ്ട് റണ്‍സ് മാത്രം.
സൂപ്പർ ഓവറിൽ മുംബൈ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റണ്‍സ്. 12 റണ്‍സ് വിജയലക്ഷ്യവുമായെത്തിയ പഞ്ചാബിനായി മുംബൈയുടെ ട്രെന്റ് ബോൾട്ടിന്റെ ആദ്യ പന്തിൽതന്നെ ക്രിസ് ഗെയ്ലിന്റെ സിക്സർ. രണ്ടാം പന്തിൽ സിംഗിളെടുത്ത് ഗെയ്ൽ സ്ട്രൈക്ക് മായങ്ക് അഗർവാളിനു കൈമാറി. മൂന്നും നാലും പന്ത് ബൗണ്ടറി കടത്തി മായങ്ക് ടീമിന് മായിക ജയം സമ്മാനിച്ചു. അതോടെ ഗെയ്ലും മായങ്കും ഹീറോ പരിവേഷത്തിൽ. വെസ്റ്റ് ഇൻഡീസുകാരായ രണ്ട് ക്രിസ്മാർ (ക്രിസ് ഗെയ്ൽ, ക്രിസ് ജോർദാൻ) തിളങ്ങിയെന്നതും മറ്റൊരു രസകരമായ വസ്തുത.
ജയംവരെ സൂപ്പർ ഓവർ
2019 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലെ വിവാദമായ സൂപ്പർ ഓവർ പോരാട്ടത്തിനുശേഷമാണു സമനില അവസാനിക്കുന്നതുവരെ സൂപ്പർ ഓവർ എന്ന പുതിയ നിയമം വന്നത്. അന്ന് 50 ഓവറിലും സൂപ്പർ ഓവറിലും ഇംഗ്ലണ്ടും ന്യൂസിലൻഡും തുല്യ റണ്‍സ് പാലിച്ചു. തുടർന്ന് ബൗണ്ടറിയുടെ കണക്കിൽ ഇംഗ്ലണ്ടിനെ ജേതാക്കളാക്കുകയായിരുന്നു.
ഐപിഎലിൽ ഈ സീസണിൽ നാലാം തവണയാണു സൂപ്പർ ഓവർ പോരാട്ടം നടന്നത്. കിംഗ്സ് ഇലവണ്‍ പഞ്ചാബും മുംബൈ ഇന്ത്യൻസും അതിൽ രണ്ട് സൂപ്പർ ഓവർ പോരാട്ടത്തിന്റെ ഭാഗമായി എന്നതും ശ്രദ്ധേയം. ഡൽഹി ക്യാപ്പിറ്റൽസിനെതിരേ തങ്ങളുടെ ആദ്യ മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടപ്പോൾ പഞ്ചാബിനു നേരിടേണ്ടിവന്നത് തോൽവിയായിരുന്നു.
ഈ സീസണിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടം. രണ്ടാം സൂപ്പർ ഓവർ പോരാട്ടം നടന്നത് മുംബൈയും ബംഗളൂരുവും തമ്മിൽ, ജയം ബംഗളൂരുവിന്. സീസണിലെ മൂന്നും നാലും സൂപ്പർ ഓവർ പോരാട്ടങ്ങൾ ഈ ഞായറാഴ്ചയെ സൂപ്പർ സണ്‍ഡേ ആക്കി. ആദ്യ പോരാട്ടത്തിൽ കോൽക്കത്ത, ഹൈദരാബാദിനെ കീഴടക്കി. തുടർന്നായിരുന്നു ദുബായിൽ രണ്ട് സൂപ്പർ ഓവർ അരങ്ങേറിയ മുംബൈ പഞ്ചാബ് ഡ്യൂപ്പർ പോരാട്ടം.
ഷമി, ഗെയ്ൽ, മായങ്ക്, രാഹുൽ
മുഹമ്മദ് ഷമി, ക്രിസ് ഗെയ്ൽ, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ... ഇവരാണ് പഞ്ചാബിന്റെ സൂപ്പർ ഓവർ ത്രില്ലർ ജയത്തിലെ സൂപ്പർ ഹീറോസ്. മുംബൈയുടെ ആറിന് 176 എന്ന സ്കോറിലേക്ക് പഞ്ചാബിനെ എത്തിച്ചത് 51 പന്തിൽ 77 റണ്‍സ് നേടിയ രാഹുൽ ആയിരുന്നു. പഞ്ചാബും ആറിന് 176ൽ എത്തിയപ്പോൾ ഹീറോ രാഹുൽ. മത്സരത്തിലെ മാൻ ഓഫ് ദ മാച്ചും രാഹുലിനായിരുന്നു.
സൂപ്പർ ഓവറിലെ ആദ്യ ഹീറോ ഷമിയായിരുന്നു. മുംബൈയുടെ ജസ്പ്രീത് ബുംറ എറിഞ്ഞ ആദ്യ സൂപ്പർ ഓവറിൽ പഞ്ചാബ് നേടിയ അഞ്ച് റണ്‍സ് ഷമി പ്രതിരോധിച്ചു. അവസാന പന്തിൽ ഡബിളിലൂടെ ആറാം റണ്ണിനും ജയത്തിനും ശ്രമിച്ച മുംബൈയുടെ ക്വിന്റണ്‍ ഡികോക്കിനെ നിക്കോളാസ് പുരാന്റെ ത്രോയിൽ രാഹുൽ റണ്ണൗട്ടാക്കി. അതോടെ മുംബൈക്കും അഞ്ച് റണ്‍സ്, രണ്ടാം സൂപ്പർ ഓവർ പോരാട്ടത്തിനു കളമൊരുങ്ങി.
രണ്ടാം സൂപ്പർ ഓവർ പോരാട്ടത്തിലെ ആദ്യ ഹീറോ മായങ്ക് അഗർവാളായിരുന്നു. ക്രിസ് ജോർദാന്റെ അവസാന പന്തിൽ മുംബൈയുടെ കിറോണ്‍ പൊള്ളാർഡ് സിക്സറിനു പറത്തിയ പന്ത്, ബൗണ്ടറി ലൈനിൽവച്ച് ബാസ്കറ്റ്ബോൾ സേവിലൂടെ മായങ്ക് രക്ഷപ്പെടുത്തി, ഫലത്തിൽ മുംബൈക്ക് രണ്ട് റണ്‍സ് മാത്രം.
സൂപ്പർ ഓവറിൽ മുംബൈ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റണ്‍സ്. 12 റണ്‍സ് വിജയലക്ഷ്യവുമായെത്തിയ പഞ്ചാബിനായി മുംബൈയുടെ ട്രെന്റ് ബോൾട്ടിന്റെ ആദ്യ പന്തിൽതന്നെ ക്രിസ് ഗെയ്ലിന്റെ സിക്സർ. രണ്ടാം പന്തിൽ സിംഗിളെടുത്ത് ഗെയ്ൽ സ്ട്രൈക്ക് മായങ്ക് അഗർവാളിനു കൈമാറി. മൂന്നും നാലും പന്ത് ബൗണ്ടറി കടത്തി മായങ്ക് ടീമിന് മായിക ജയം സമ്മാനിച്ചു. അതോടെ ഗെയ്ലും മായങ്കും ഹീറോ പരിവേഷത്തിൽ. വെസ്റ്റ് ഇൻഡീസുകാരായ രണ്ട് ക്രിസ്മാർ (ക്രിസ് ഗെയ്ൽ, ക്രിസ് ജോർദാൻ) തിളങ്ങിയെന്നതും മറ്റൊരു രസകരമായ വസ്തുത.
ജയംവരെ സൂപ്പർ ഓവർ
2019 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലെ വിവാദമായ സൂപ്പർ ഓവർ പോരാട്ടത്തിനുശേഷമാണു സമനില അവസാനിക്കുന്നതുവരെ സൂപ്പർ ഓവർ എന്ന പുതിയ നിയമം വന്നത്. അന്ന് 50 ഓവറിലും സൂപ്പർ ഓവറിലും ഇംഗ്ലണ്ടും ന്യൂസിലൻഡും തുല്യ റണ്‍സ് പാലിച്ചു. തുടർന്ന് ബൗണ്ടറിയുടെ കണക്കിൽ ഇംഗ്ലണ്ടിനെ ജേതാക്കളാക്കുകയായിരുന്നു.
ഐപിഎലിൽ ഈ സീസണിൽ നാലാം തവണയാണു സൂപ്പർ ഓവർ പോരാട്ടം നടന്നത്. കിംഗ്സ് ഇലവണ്‍ പഞ്ചാബും മുംബൈ ഇന്ത്യൻസും അതിൽ രണ്ട് സൂപ്പർ ഓവർ പോരാട്ടത്തിന്റെ ഭാഗമായി എന്നതും ശ്രദ്ധേയം. ഡൽഹി ക്യാപ്പിറ്റൽസിനെതിരേ തങ്ങളുടെ ആദ്യ മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടപ്പോൾ പഞ്ചാബിനു നേരിടേണ്ടിവന്നത് തോൽവിയായിരുന്നു.
ഈ സീസണിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടം. രണ്ടാം സൂപ്പർ ഓവർ പോരാട്ടം നടന്നത് മുംബൈയും ബംഗളൂരുവും തമ്മിൽ, ജയം ബംഗളൂരുവിന്. സീസണിലെ മൂന്നും നാലും സൂപ്പർ ഓവർ പോരാട്ടങ്ങൾ ഈ ഞായറാഴ്ചയെ സൂപ്പർ സണ്‍ഡേ ആക്കി. ആദ്യ പോരാട്ടത്തിൽ കോൽക്കത്ത, ഹൈദരാബാദിനെ കീഴടക്കി. തുടർന്നായിരുന്നു ദുബായിൽ രണ്ട് സൂപ്പർ ഓവർ അരങ്ങേറിയ മുംബൈ പഞ്ചാബ് ഡ്യൂപ്പർ പോരാട്ടം.