അവസാന ഓവറിൽ രവീന്ദ്ര ജഡേജയെ നേരിടാൻ ലഭിച്ചത് ഭാഗ്യമായെന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ വിജയത്തിനുശേഷം ഡൽഹി ക്യാപ്പിറ്റൽസിന്റെ ശിഖർ ധവാൻ.
180 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഡൽഹിക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 17 റണ്‍സ് ആയിരുന്നു. ജഡേജ എറിഞ്ഞ ആ ഓവറിൽ ആദ്യപന്തിൽ ധവാൻ സിംഗിൾ എടുത്തു. തുടർന്നുള്ള നാല് പന്തുകളിൽ മൂന്ന് സിക്സും ഒരു ഡബിളും അടിച്ച് അക്സർ പട്ടേൽ ഡൽഹിയെ ജയത്തിലെത്തിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റണ്‍സ് അടിച്ച ഡൽഹി അഞ്ച് വിക്കറ്റ് ജയത്തോടെ പോയിന്റ് ടേബിളിന്റെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു.
അവസാന ഓവറിൽ ജഡേജയെ ലഭിച്ചത് ഭാഗ്യമാണെന്ന് ധവാൻ കരുതാൻ കാരണം റണ്ണെടുക്കാൻ എളുപ്പമായതുകൊണ്ടല്ല. ധവാന്റെ വാക്കിനു പിന്നിൽ ചെന്നൈയുടെ ദൗർഭാഗ്യത്തിന്റെ കഥകൂടിയുണ്ട്. ചെന്നൈയുടെ പേസർ ഡ്വെയ്ൻ ബ്രാവൊ മൂന്ന് ഓവറിനുശേഷം പരിക്കേറ്റ് പിൻവാങ്ങിയിരുന്നു. സ്പിന്നർമാരായ രവീന്ദ്ര ജഡേജ, കരണ്‍ ശർമ എന്നിവർക്ക് മാത്രമേ സിഎസ്കെയുടെ ബൗളിംഗ് നിരയിൽ പിന്നീട് ഓവറുകൾ ശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. ഇതാണ് വസ്തുതയെങ്കിലും ജഡേജയ്ക്കെതിരേ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്.
ജഡേജ അവസാന ഓവർ എറിയുമെന്നും ഇടംകൈയന്മാരായ തങ്ങൾക്ക് ജഡേജയ്ക്കുമേൽ സമ്മർദം ചെലുത്താൻ സാധിക്കുമെന്ന് അറിയാമായിരുന്നു എന്നും ധവാൻ മത്സരശേഷം പറഞ്ഞു. 58 പന്തിൽ ഒരു സിക്സും 14 ഫോറും അടക്കം 101 റണ്‍സുമായി പുറത്താകാതെനിന്ന ധവാൻ ആണ് മാൻ ഓഫ് ദ മാച്ച് ആയത്. ഐപിഎലിൽ ധവാന്റെ കന്നി സെഞ്ചുറിയാണ്. 13-ാം സീസണിൽ പഞ്ചാബിന്റെ മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ എന്നിവർക്കുശേഷം സെഞ്ചുറി നേടുന്ന താരവുമായി ധവാൻ. ഐപിഎലിൽ അതിവേഗം 50 വിക്കറ്റ് എന്ന റിക്കാർഡ് ഡൽഹിയുടെ കഗിസൊ റബാഡ സ്വന്തമാക്കുന്നതിനും മത്സരം സാക്ഷ്യംവഹിച്ചു.
180 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഡൽഹിക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 17 റണ്‍സ് ആയിരുന്നു. ജഡേജ എറിഞ്ഞ ആ ഓവറിൽ ആദ്യപന്തിൽ ധവാൻ സിംഗിൾ എടുത്തു. തുടർന്നുള്ള നാല് പന്തുകളിൽ മൂന്ന് സിക്സും ഒരു ഡബിളും അടിച്ച് അക്സർ പട്ടേൽ ഡൽഹിയെ ജയത്തിലെത്തിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റണ്‍സ് അടിച്ച ഡൽഹി അഞ്ച് വിക്കറ്റ് ജയത്തോടെ പോയിന്റ് ടേബിളിന്റെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു.
അവസാന ഓവറിൽ ജഡേജയെ ലഭിച്ചത് ഭാഗ്യമാണെന്ന് ധവാൻ കരുതാൻ കാരണം റണ്ണെടുക്കാൻ എളുപ്പമായതുകൊണ്ടല്ല. ധവാന്റെ വാക്കിനു പിന്നിൽ ചെന്നൈയുടെ ദൗർഭാഗ്യത്തിന്റെ കഥകൂടിയുണ്ട്. ചെന്നൈയുടെ പേസർ ഡ്വെയ്ൻ ബ്രാവൊ മൂന്ന് ഓവറിനുശേഷം പരിക്കേറ്റ് പിൻവാങ്ങിയിരുന്നു. സ്പിന്നർമാരായ രവീന്ദ്ര ജഡേജ, കരണ്‍ ശർമ എന്നിവർക്ക് മാത്രമേ സിഎസ്കെയുടെ ബൗളിംഗ് നിരയിൽ പിന്നീട് ഓവറുകൾ ശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. ഇതാണ് വസ്തുതയെങ്കിലും ജഡേജയ്ക്കെതിരേ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്.
ജഡേജ അവസാന ഓവർ എറിയുമെന്നും ഇടംകൈയന്മാരായ തങ്ങൾക്ക് ജഡേജയ്ക്കുമേൽ സമ്മർദം ചെലുത്താൻ സാധിക്കുമെന്ന് അറിയാമായിരുന്നു എന്നും ധവാൻ മത്സരശേഷം പറഞ്ഞു. 58 പന്തിൽ ഒരു സിക്സും 14 ഫോറും അടക്കം 101 റണ്‍സുമായി പുറത്താകാതെനിന്ന ധവാൻ ആണ് മാൻ ഓഫ് ദ മാച്ച് ആയത്. ഐപിഎലിൽ ധവാന്റെ കന്നി സെഞ്ചുറിയാണ്. 13-ാം സീസണിൽ പഞ്ചാബിന്റെ മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ എന്നിവർക്കുശേഷം സെഞ്ചുറി നേടുന്ന താരവുമായി ധവാൻ. ഐപിഎലിൽ അതിവേഗം 50 വിക്കറ്റ് എന്ന റിക്കാർഡ് ഡൽഹിയുടെ കഗിസൊ റബാഡ സ്വന്തമാക്കുന്നതിനും മത്സരം സാക്ഷ്യംവഹിച്ചു.