മാഡ്രിഡ്: ലോക ക്ലബ്ബ് ഫുട്ബോളിലെ അതികായന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും ഷോക്കേറ്റു വീണു. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഇരു ടീമുകൾക്കും തോൽവി. റയൽ സ്വന്തം തട്ടകത്തിൽവച്ച് കെഡിസിനോട് 1-0നു പരാജയപ്പെട്ടപ്പോൾ ബാഴ്സ, എവേ പോരാട്ടത്തിൽ ഗെറ്റാഫെയോട് 1-0ന് കീഴടങ്ങി. റയലും ബാഴ്സയും പിങ്ക് ജഴ്സി അണിഞ്ഞായിരുന്നു ഇറങ്ങിയതെന്നതും ശ്രദ്ധേയം.
അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും അഞ്ച് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി റയൽ മാഡ്രിഡ് ആണ് ലീഗിന്റെ തലപ്പത്ത്. ഇത്രയും പോയിന്റുമായി ഗെറ്റാഫെ, കെഡിസ്, ഗ്രനഡ എന്നിവ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. നാല് മത്സരത്തിൽനിന്ന് ഏഴ് പോയിന്റുമായി ബാഴ്സലോണ ഒന്‍പതാമതാണ്.
പുതിയ പരിശീലകൻ റോണൾഡ് കൂമന്റെ കീഴിൽ ബാഴ്സലോണയുടെ ആദ്യ തോൽവിയാണിത്. 56-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹെയ്മി മാട്ടയാണ് ഗെറ്റാഫെയ്ക്ക് ജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ ബാഴ്സ തീർത്തും നിറംമങ്ങിപ്പോയി.
ഏഴ് മാസത്തിനുള്ളിലെ ആദ്യ തോൽവി
സ്പാനിഷ് ചാന്പ്യന്മാരായ റയൽ മാഡ്രിഡ് ലാ ലിഗയിൽ ഏഴ് മാസത്തിനുള്ളിൽ ആദ്യമായാണു തോൽവി വഴങ്ങുന്നത്. ഈ സീസണിൽ സ്ഥാനക്കയറ്റം ലഭിച്ച് എത്തിയ കെഡിസിനു മുന്നിലാണു തോൽവി വഴങ്ങിയതെന്നത് സിനദീൻ സിദാന്റെ സംഘത്തിനു വൻ നാണക്കേടായി. 16-ാം മിനിറ്റിൽ അന്റോണി ലൊസാനൊ ആയിരുന്നു റയലിന്റെ വിധിയെഴുതിയ ഗോൾ സ്വന്തമാക്കിയത്.
മറ്റു മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് 2-0ന് സെൽറ്റ വിഗോയെയും ഗ്രനാഡ 1-0ന് സെവിയ്യയെയും പരാജയപ്പെടുത്തി.
അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും അഞ്ച് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി റയൽ മാഡ്രിഡ് ആണ് ലീഗിന്റെ തലപ്പത്ത്. ഇത്രയും പോയിന്റുമായി ഗെറ്റാഫെ, കെഡിസ്, ഗ്രനഡ എന്നിവ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. നാല് മത്സരത്തിൽനിന്ന് ഏഴ് പോയിന്റുമായി ബാഴ്സലോണ ഒന്‍പതാമതാണ്.
പുതിയ പരിശീലകൻ റോണൾഡ് കൂമന്റെ കീഴിൽ ബാഴ്സലോണയുടെ ആദ്യ തോൽവിയാണിത്. 56-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹെയ്മി മാട്ടയാണ് ഗെറ്റാഫെയ്ക്ക് ജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ ബാഴ്സ തീർത്തും നിറംമങ്ങിപ്പോയി.
ഏഴ് മാസത്തിനുള്ളിലെ ആദ്യ തോൽവി
സ്പാനിഷ് ചാന്പ്യന്മാരായ റയൽ മാഡ്രിഡ് ലാ ലിഗയിൽ ഏഴ് മാസത്തിനുള്ളിൽ ആദ്യമായാണു തോൽവി വഴങ്ങുന്നത്. ഈ സീസണിൽ സ്ഥാനക്കയറ്റം ലഭിച്ച് എത്തിയ കെഡിസിനു മുന്നിലാണു തോൽവി വഴങ്ങിയതെന്നത് സിനദീൻ സിദാന്റെ സംഘത്തിനു വൻ നാണക്കേടായി. 16-ാം മിനിറ്റിൽ അന്റോണി ലൊസാനൊ ആയിരുന്നു റയലിന്റെ വിധിയെഴുതിയ ഗോൾ സ്വന്തമാക്കിയത്.
മറ്റു മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് 2-0ന് സെൽറ്റ വിഗോയെയും ഗ്രനാഡ 1-0ന് സെവിയ്യയെയും പരാജയപ്പെടുത്തി.