ദുബായ്: സിക്സ് മഴ പെയ്യിച്ച എബി ഡിവില്യേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനു ജയം. രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് കീഴടക്കിയത്. ഒരുഘട്ടത്തിൽ തോൽവി മുന്നിൽക്കണ്ട ആർസിബിയെ ഡിവില്യേഴ്സ് ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. 22 പന്തിൽനിന്ന് ആറ് സിക്സും ഒരു ഫോറും അടക്കം 55 റണ്‍സ് അടിച്ചെടുത്ത ഡിവില്യേഴ്സ് പുറത്താകാതെനിന്ന് ടീമിന്റെ വിജയശിൽപ്പിയായി.
ഓപ്പണിംഗിൽ മാറ്റവുമായാണ് രാജസ്ഥാൻ ബാറ്റിംഗിനിറങ്ങിയത്. ഓപ്പണറായ ജോസ് ബട്ലർക്കു പകരം ബെൻ സ്റ്റോക്സിനൊപ്പം (15) റോബിൻ ഉത്തപ്പയാണ് (41) ക്രീസിലെത്തിയത്. ആറു പന്തിൽനിന്ന് ഒരു സിക്സറിന്റെ സഹായത്തോടെ ഒന്‍പത് റണ്‍സുമായി സഞ്ജു വി. സാംസണ് പുറത്തായി. 36 പന്തിൽ ആറ് ഫോറും ഒരു സിക്സും അടക്കം 57 റണ്‍സ് എടുത്ത ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ആണ് റോയൽസ് ഇന്നിംഗ്സിലെ ടോപ് സ്കോറർ.
ആരോണ്‍ ഫിഞ്ച് (14) തുടക്കത്തിലേ പുറത്തായെങ്കിലും ദേവ്ദത്ത് പടിക്കലും (35) ക്യാപ്റ്റൻ വിരാട് കോഹ്ലിയും (43) ആർസിബിയുടെ പോരാട്ടം മുന്നോട്ടു നയിച്ചു. ഇരുവരും ചേർന്ന് സ്കോർ 100 കടത്തി. സ്കോർ 102ൽ നിൽക്കേ തെവാട്യയുടെ പന്തിൽ ദേവ്ദത്ത് പുറത്ത്. 13-ാം ഓവറിലെ അവസാന പന്തിലായിരുന്നു അത്. 14-ാം ഓവറിന്റെ ആദ്യപന്തിൽ മനോഹരമായ ഒരു ബൗണ്ടറി ലൈൻ ക്യാച്ചിലൂടെ കോഹ്ലിയെയും തെവാട്യ കൈപ്പിടിയിലൊതുക്കി.
കാർത്തിക് ത്യാഗിക്കായിരുന്നു വിക്കറ്റ്. പിന്നീടാണ് ഡിവില്യേഴ്സിന്റെ രംഗപ്രവേശം. അവസാന മൂന്നോവറിൽ ബംഗളൂരുവിനു ജയിക്കാൻ 45 റണ്‍സ് വേണ്ടിയിരുന്നു. ഉനദ്ഘട്ട് എറിഞ്ഞ 19-ാം ഓവറിലെ ആദ്യ മൂന്നു പന്തും സിക്സറുകൾ പറത്തി ഡിവില്യേഴ്സ് കളിഗതി മാറ്റി. ആ ഓവറിൽ 25 റണ്‍സ് പിറന്നു. അവസാന ഓവറിൽ വേണ്ടിയിരുന്നത് 10 റണ്‍സ്. നാലാം പന്ത് സിക്സ് പറത്തി ഡിവില്യേഴ്സ് ആ കടന്പയും കടത്തി.
ഉത്തപ്പ
രഞ്ജി ട്രോഫിയിൽ കേരളതാരമായ റോബിൻ ഉത്തപ്പ ഐപിഎൽ 13-ാം സീസണിൽ ഒടുവിൽ ഫോം കണ്ടെത്തി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായി ഇന്നലെ നടന്ന മത്സരത്തിൽ 22 പന്തിൽനിന്ന് ഒരു സിക്സും ഏഴ് ഫോറും അടക്കം 41 റണ്‍സ് ഉത്തപ്പ നേടി. പതിവിനു വിപരീതമായി ഇന്നലെ ഓപ്പണിംഗിലായിരുന്നു ഉത്തപ്പയെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പരീക്ഷിച്ചത്. ഐപിഎൽ കരിയറിൽ 24 അർധസെഞ്ചുറിയുൾപ്പെടെ 4500 റണ്‍സെന്ന നാഴികക്കല്ലും ഉത്തപ്പ ഇന്നലെ പിന്നിട്ടു. 184 മത്സരങ്ങളിൽ 4535 റണ്‍സ് ആണ് താരത്തിന്റെ ഇതുവരെയുള്ള സന്പാദ്യം.
ഓപ്പണിംഗിൽ മാറ്റവുമായാണ് രാജസ്ഥാൻ ബാറ്റിംഗിനിറങ്ങിയത്. ഓപ്പണറായ ജോസ് ബട്ലർക്കു പകരം ബെൻ സ്റ്റോക്സിനൊപ്പം (15) റോബിൻ ഉത്തപ്പയാണ് (41) ക്രീസിലെത്തിയത്. ആറു പന്തിൽനിന്ന് ഒരു സിക്സറിന്റെ സഹായത്തോടെ ഒന്‍പത് റണ്‍സുമായി സഞ്ജു വി. സാംസണ് പുറത്തായി. 36 പന്തിൽ ആറ് ഫോറും ഒരു സിക്സും അടക്കം 57 റണ്‍സ് എടുത്ത ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ആണ് റോയൽസ് ഇന്നിംഗ്സിലെ ടോപ് സ്കോറർ.
ആരോണ്‍ ഫിഞ്ച് (14) തുടക്കത്തിലേ പുറത്തായെങ്കിലും ദേവ്ദത്ത് പടിക്കലും (35) ക്യാപ്റ്റൻ വിരാട് കോഹ്ലിയും (43) ആർസിബിയുടെ പോരാട്ടം മുന്നോട്ടു നയിച്ചു. ഇരുവരും ചേർന്ന് സ്കോർ 100 കടത്തി. സ്കോർ 102ൽ നിൽക്കേ തെവാട്യയുടെ പന്തിൽ ദേവ്ദത്ത് പുറത്ത്. 13-ാം ഓവറിലെ അവസാന പന്തിലായിരുന്നു അത്. 14-ാം ഓവറിന്റെ ആദ്യപന്തിൽ മനോഹരമായ ഒരു ബൗണ്ടറി ലൈൻ ക്യാച്ചിലൂടെ കോഹ്ലിയെയും തെവാട്യ കൈപ്പിടിയിലൊതുക്കി.
കാർത്തിക് ത്യാഗിക്കായിരുന്നു വിക്കറ്റ്. പിന്നീടാണ് ഡിവില്യേഴ്സിന്റെ രംഗപ്രവേശം. അവസാന മൂന്നോവറിൽ ബംഗളൂരുവിനു ജയിക്കാൻ 45 റണ്‍സ് വേണ്ടിയിരുന്നു. ഉനദ്ഘട്ട് എറിഞ്ഞ 19-ാം ഓവറിലെ ആദ്യ മൂന്നു പന്തും സിക്സറുകൾ പറത്തി ഡിവില്യേഴ്സ് കളിഗതി മാറ്റി. ആ ഓവറിൽ 25 റണ്‍സ് പിറന്നു. അവസാന ഓവറിൽ വേണ്ടിയിരുന്നത് 10 റണ്‍സ്. നാലാം പന്ത് സിക്സ് പറത്തി ഡിവില്യേഴ്സ് ആ കടന്പയും കടത്തി.
ഉത്തപ്പ
രഞ്ജി ട്രോഫിയിൽ കേരളതാരമായ റോബിൻ ഉത്തപ്പ ഐപിഎൽ 13-ാം സീസണിൽ ഒടുവിൽ ഫോം കണ്ടെത്തി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായി ഇന്നലെ നടന്ന മത്സരത്തിൽ 22 പന്തിൽനിന്ന് ഒരു സിക്സും ഏഴ് ഫോറും അടക്കം 41 റണ്‍സ് ഉത്തപ്പ നേടി. പതിവിനു വിപരീതമായി ഇന്നലെ ഓപ്പണിംഗിലായിരുന്നു ഉത്തപ്പയെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പരീക്ഷിച്ചത്. ഐപിഎൽ കരിയറിൽ 24 അർധസെഞ്ചുറിയുൾപ്പെടെ 4500 റണ്‍സെന്ന നാഴികക്കല്ലും ഉത്തപ്പ ഇന്നലെ പിന്നിട്ടു. 184 മത്സരങ്ങളിൽ 4535 റണ്‍സ് ആണ് താരത്തിന്റെ ഇതുവരെയുള്ള സന്പാദ്യം.