ആർസിബി ആരാധകരോട് ഒരു അപേക്ഷയുണ്ട്, കിംഗ്സ് ഇലവണ്‍ പഞ്ചാബിനോട് ഒന്നും തോന്നിയേക്കരുത്... കാരണം, ഇത്തവണത്തെ ഐപിഎലിൽ എല്ലാ ടീമുകൾക്കും രണ്ട് പോയിന്റ് വീതം സമ്മാനിക്കുന്നത് കിംഗ്സ് ഇലവണിന്റെ ഒരു രീതിയാണ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനൊഴികെ. ഈ സീസണിൽ എട്ട് മത്സരങ്ങൾ കളിച്ചതിൽ രണ്ട് ജയം മാത്രമാണ് കിംഗ്സ് ഇലവണ്‍ സ്വന്തമാക്കിയത്, ആ രണ്ട് ജയവും ആർസിബിക്കെതിരേയും.
മുൻവൈരാഗ്യം ഉണ്ടോയെന്നു ചോദിച്ചാൽ, ഇല്ലെന്ന് പറയാൻ സാധിക്കില്ല. കാരണം, 13-ാം സീസണ് ഐപിഎലിനായി യുഎഇയിലേക്കു പറക്കുന്നതിനു മുന്‍പ് ഇരു ടീമുകളും 24 മത്സരങ്ങളിൽ 12 ജയം വീതം സ്വന്തമാക്കി സമനിലയിലായിരുന്നു. അതിൽത്തന്നെ കഴിഞ്ഞ രണ്ട് സീസണിലായി നാല് തവണ ഏറ്റുമുട്ടിയപ്പോൾ നാല് ജയം ആർസിബിക്കും. 2018, 19 സീസണുകളിലെ ആ നാല് തോൽവിയുടെ കണക്കു തീർത്ത കിംഗ്സ് ഇലവണ്‍ 14-12ന് ലീഡ് എടുക്കുകയും ചെയ്തു.
ഈ സീസണിൽ ആർസിബിക്കെതിരേ കിംഗ്സ് ഇലവണിന്റെ രണ്ടാം ജയത്തിലും മാൻ ഓഫ് ദ മാച്ച് ആയത് ക്യാപ്റ്റൻ കെ.എൽ. രാഹുലാണ്. ക്രിസ് ഗെയ്ൽ ആദ്യമായി ഈ സീസണിൽ ഇറങ്ങിയ മത്സരത്തിൽ രാഹുൽ 49 പന്തിൽ അഞ്ച് സിക്സും ഒരു ഫോറുമടക്കം 61 റണ്‍സുമായി പുറത്താകാതെനിന്നു. ഗെയ്ൽ 45 പന്തിൽ 53 റണ്‍സ് അടിച്ച് ടീമിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. അതോടെ ആർസിബി നേടിയ 171 റണ്‍സ്, രണ്ട് വിക്കറ്റ് നഷ്ടത്തിൽ 177 അടിച്ച് പഞ്ചാബ് മറികടന്നു. ആർസിബിക്ക് എതിരായ ആദ്യ മത്സരത്തിലും രാഹുലായിരുന്നു മാൻ ഓഫ് ദ മാച്ച്. അന്ന് രാഹുൽ 69 പന്തിൽ 132 റണ്‍സുമായി പുറത്താകാതെനിന്നിരുന്നു.
മുൻവൈരാഗ്യം ഉണ്ടോയെന്നു ചോദിച്ചാൽ, ഇല്ലെന്ന് പറയാൻ സാധിക്കില്ല. കാരണം, 13-ാം സീസണ് ഐപിഎലിനായി യുഎഇയിലേക്കു പറക്കുന്നതിനു മുന്‍പ് ഇരു ടീമുകളും 24 മത്സരങ്ങളിൽ 12 ജയം വീതം സ്വന്തമാക്കി സമനിലയിലായിരുന്നു. അതിൽത്തന്നെ കഴിഞ്ഞ രണ്ട് സീസണിലായി നാല് തവണ ഏറ്റുമുട്ടിയപ്പോൾ നാല് ജയം ആർസിബിക്കും. 2018, 19 സീസണുകളിലെ ആ നാല് തോൽവിയുടെ കണക്കു തീർത്ത കിംഗ്സ് ഇലവണ്‍ 14-12ന് ലീഡ് എടുക്കുകയും ചെയ്തു.
ഈ സീസണിൽ ആർസിബിക്കെതിരേ കിംഗ്സ് ഇലവണിന്റെ രണ്ടാം ജയത്തിലും മാൻ ഓഫ് ദ മാച്ച് ആയത് ക്യാപ്റ്റൻ കെ.എൽ. രാഹുലാണ്. ക്രിസ് ഗെയ്ൽ ആദ്യമായി ഈ സീസണിൽ ഇറങ്ങിയ മത്സരത്തിൽ രാഹുൽ 49 പന്തിൽ അഞ്ച് സിക്സും ഒരു ഫോറുമടക്കം 61 റണ്‍സുമായി പുറത്താകാതെനിന്നു. ഗെയ്ൽ 45 പന്തിൽ 53 റണ്‍സ് അടിച്ച് ടീമിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. അതോടെ ആർസിബി നേടിയ 171 റണ്‍സ്, രണ്ട് വിക്കറ്റ് നഷ്ടത്തിൽ 177 അടിച്ച് പഞ്ചാബ് മറികടന്നു. ആർസിബിക്ക് എതിരായ ആദ്യ മത്സരത്തിലും രാഹുലായിരുന്നു മാൻ ഓഫ് ദ മാച്ച്. അന്ന് രാഹുൽ 69 പന്തിൽ 132 റണ്‍സുമായി പുറത്താകാതെനിന്നിരുന്നു.