ലണ്ടൻ: തലക്കെട്ട് വായിച്ച് ഫുട്ബോൾ ആരാധകർ അദ്ഭുതപ്പെടേണ്ട. ആറ് വർഷങ്ങൾക്ക് മുന്പ് ഏറെക്കുറേ നടക്കേണ്ടിയിരുന്ന ഒരു ട്രാൻസ്ഫറിന്റെ കഥയാണിത്. കൃത്യമായി പറഞ്ഞാൽ 2014ൽ ഹൊസെ മൗറീഞ്ഞോയുടെ ശിക്ഷണത്തിലുള്ള ചെൽസി, ബാഴ്സലോണയിൽനിന്ന് അർജന്റൈൻ സൂപ്പർ താരമായ ലയണൽ മെസിയെ റാഞ്ചാൻ മുന്നോട്ടുവച്ച തുകയാണിത്, 2136 കോടി രൂപ. അന്ന് അത് നടന്നിരുന്നെങ്കിൽ ഫുട്ബോൾ ലോകത്തിൽ ചരിത്ര സംഭവമാകുമായിരുന്നു. സ്പെയിനിൽ നികുതി പ്രശ്നത്തിൽ മെസി വിഷമിച്ച സമയത്തായിരുന്നു ചെൽസിയുടെ നീക്കം.
2013ൽ റയലും മെസിക്കായി നീക്കം നടത്തിയെങ്കിലും ബാഴ്സയുടെ വൈരികളായ മാഡ്രിഡിലേക്ക് പോകാൻ അദ്ദേഹം തയാറായില്ല. മൗറീഞ്ഞോയും മെസിയും ചർച്ചകൾ നടത്തിയിരുന്നു എന്നും ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ ഡി മാർസിയൊ ‘ഗ്രാൻഡ് ഹോട്ടൽ കാൽസിയൊമെർക്കാട്ടോ’ എന്ന തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തി.
2013ൽ റയലും മെസിക്കായി നീക്കം നടത്തിയെങ്കിലും ബാഴ്സയുടെ വൈരികളായ മാഡ്രിഡിലേക്ക് പോകാൻ അദ്ദേഹം തയാറായില്ല. മൗറീഞ്ഞോയും മെസിയും ചർച്ചകൾ നടത്തിയിരുന്നു എന്നും ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ ഡി മാർസിയൊ ‘ഗ്രാൻഡ് ഹോട്ടൽ കാൽസിയൊമെർക്കാട്ടോ’ എന്ന തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തി.